ആനവണ്ടി ആരാധികയുടെ സങ്കടത്തിൽ മനസ്സലിഞ്ഞ് 'ചങ്ക് 'ബസിനെ തിരിച്ചുകൊടുത്ത തച്ചങ്കരിയുടെ ആക്ഷൻ വീണ്ടും; ടെക്നോപാർക്കിലേക്ക് 'ഇപ്പോ എങ്ങും ഇനി ബസ് ഇല്ല എന്ന് അറിഞ്ഞുടെയെന്ന് കളിയാക്കുന്ന ഓട്ടോച്ചേട്ടന്മാർക്ക് ഇനി നാവടക്കാം; തിരക്കുള്ള റൂട്ടിൽ ടെക്കികൾക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസില്ലെന്ന ടെക്നോപാർക്ക് ജീവനക്കാരി ആവണിയുടെ പരാതിയിൽ ഉടൻ ആക്ഷൻ; ടെക്കികൾക്കായി ഇനി ഇഷ്ടം പോലെ ബസുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യാത്രാ ക്ലേശം ചൂണ്ടികാട്ടി സമൂഹ മാധ്യമത്തിൽ ടെക്നോ പാർക്ക് ജീവനക്കാരി പോസ്റ്റിട്ട സംഭവം പരാതിയായി സ്വീകരിച്ച് കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ ജെ തച്ചങ്കരി. ഇത് സംബന്ധിച്ച് എത്രയും വേഗം നടപടി കൈക്കൊള്ളാൻ ഡി.ടി.ഒയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. കൂടാതെ ടെക്നോ പാർക്കിലെ ജീവനക്കാരുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിന്റെ ഭാഗമായി ആവശ്യമായ സർവ്വീസുകൾ പുനരാരംഭിക്കുമെന്നും വാർത്താ കുറുപ്പിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് യാത്രാ സംബന്ധമായ എന്ത് പരാതിയും അതാത് ഡിപ്പോകളിൽ അറിയിക്കാവുന്നതാണ്. പരാതി ബോധ്യപ്പെട്ടാൽ ഉചിതമായ നടപടി കൈക്കൊള്ളും. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്കൊപ്പമാണ് എന്നും അദ്ദേഹം വാർത്താകുറുപ്പിൽ അറിയിച്ചു.
കുറിപ്പ് ഇങ്ങനെ:
'ആവണി എംആർ നായർ എന്ന ടെക്നോപാർക്ക് ജീവനക്കാരിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപെടുകയുണ്ടായി. അവർ പറഞ്ഞിരിക്കുന്ന റൂട്ടിലെ യാത്രാ ക്ലേശത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കാൻ ഡി.ടി.ഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ ടെക്നോ പാർക്കിലെ ജീവനക്കാരുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിന്റെ ഭാഗമായി ആവശ്യമായ സർവ്വീസുകൾ പുനരാരംഭിക്കുന്നതുമാണ്. ഇത് സംബന്ധിച്ച കഴിഞ്ഞ ദിവസം കൂടിയ മീറ്റിങ്ങിൽ തീരുമാനം ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങൾക്ക് യാത്രാ സംബന്ധമായ എന്ത് പരാതിയും അതാത് ഡിപ്പോകളിൽ അറിക്കാവുന്നതാണ്. പരാതി ബോധ്യപ്പെട്ടാൽ ഉചിതമായ നടപടി കൈക്കൊള്ളുന്നതാണ്. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്കൊപ്പമാണ്.
കഴിഞ്ഞ 19 നാണ് ടെക്നോ പാർക്കിലെ ജീവനക്കാരിയും കാട്ടാക്കട പോങ്ങുമൂട് സ്വദേശിനിയുമായ ആവണി എംആർ നായർ ഫെയ്സ് ബുക്കിൽ കെ.എസ്.ആർ.ടി.സി .എം.ഡിക്ക് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടിൽ താനുൾപ്പെടെയുള്ളവർ അനുഭവിക്കുന്ന യാത്രാക്ലേശത്തെ പറ്റി പോസ്റ്റിട്ടത്. പോസ്റ്റ് ഇങ്ങനെ
'സാർ, ഞാൻ ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു. ഞാനടക്കമുള്ള കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരുടെ യാത്രാദുരിതം അങ്ങയെ ബോധ്യപ്പെടുത്താനാണ് ഈ കത്ത്. രാവിലെ ആറു മണിക്ക് വീട്ടിൽ നിന്നിറങ്ങിയാലേ കാട്ടാക്കട പോങ്ങുംമൂട് നിന്നും ടെക്നോപാർക്കിലെ എന്റെ ഓഫീസിൽ എത്താനാകൂ. എന്നും ഇതിനായി കെ.എസ്. ആർ.ടി.സി ബസിനെയാണ് ആശ്രയിക്കുന്നത്. പോങ്ങും മൂട് നിന്നും ഊരൂട്ടമ്പലം വഴി കരമന എത്തുകയും അവിടെ നിന്നും ഓഫീസ് വാഹനത്തിലുമാണ് ടെക്നോപാർക്കിലെത്തിച്ചേരുന്നത്. തിരിച്ചും ഇതേ മാർഗ്ഗത്തിലാണ് വീട്ടിലേക്ക് വരുന്നതും. എന്നാൽ അടുത്തിടെയായി ബസുകളുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ഉള്ള ബസുകൾ സമയക്രമം പാലിക്കാത്തതിനാലും ഞാനടക്കമുള്ള ജോലിക്കാരും വിദ്യാർത്ഥികളുമായ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്.
രാവിലെയുള്ള യാത്ര അൽപ്പം താമസിച്ചാലും എങ്ങനെയെങ്കിലും കൃത്യ സ്ഥലത്തെത്താൻ കഴിയും. ഏറെ ദുരിതം വൈകുന്നേരമാണ്. ജോലി കഴിഞ്ഞ് കരമന എത്തുമ്പോൾ 6.30 യൊക്കെ ആകാറുണ്ട്. ഈ സമയം നിരവധി യാത്രക്കാർ ഇവിടെ ബസു കാത്തു നിൽക്കാറുണ്ട്. മുൻപ് 15 മിനിട്ട് ഇടവിട്ട് ബസുണ്ടായിരുന്ന റൂട്ടിൽ ഇപ്പോൾ മണിക്കൂറുകൾ ഇടവിട്ടായി സർവ്വീസ്. ഇതു മൂലം രണ്ട് ബസുകൾക്കുള്ള ആളുകൾ ഒരു ബസിൽ കയറേണ്ടുന്ന അവസ്ഥയാണ്. പലർക്കും ബസിൽ കയറാൻ പറ്റാത്ത സാഹചര്യമാണ് പലപ്പോഴും. ഇതു മൂലം ഞാനടക്കമുള്ള സ്ത്രീകൾ വീടുകളിൽ എത്തുന്നത് ഏറെ വൈകിയാണ് (ഈ ഇടക്ക് 8.30 ഒക്കെ ആകാറുണ്ട്) . നേരം ഇരുട്ടി തുടങ്ങിയാൽ സ്ത്രീകളേ മറ്റൊരു കണ്ണിൽ കാണുന്ന ഒരു വിഭാഗത്തിന്റെ കമന്റടിയും തുറിച്ച നോട്ടവും നേരിടേണ്ടി വരുന്ന അവസ്ഥ. ബസിനുള്ളിൽ തിരക്കുകൾക്കിടയിലെ കൈ ക്രിയകൾ വേറെയും.
ഈ കഴിഞ്ഞ 17 / 01/2019 ൽ വൈകിട്ട് 6.15 മുതൽ ബസു കാത്തു നിന്നത് 7.20 വരെയാണ്. ഇത്രയും തിരക്കുള്ള റൂട്ടിൽ അവശ്യത്തിനുള്ള ബസുകൾ ഇറക്കി എന്നെ പോലെയുള്ള നിരവധി യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിച്ചു തരണം. കെ.എസ്.ആർ.ടി.സി ബസുകൾ സമയത്ത് ഇല്ലാത്തതു കാരണം ഓട്ടോറിക്ഷകളാണ് ബസ് ചാർജിന്റെ നിരക്കിൽ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത്(ഓട്ടോ ചേട്ടന്മാർ പറയുന്നതെ, എന്തിനാ പെങ്ങളെ ഇങ്ങനെ ബസിനു നോക്കി നില്കുന്നെ ഇപ്പോ എങ്ങും ഇനി ബസ് ഇല്ല എന്ന് അറിഞ്ഞുടെ.. . ഇങ്ങോട്ട് വേണേൽ കേറിക്കോ(ആ കേറിക്കോ എന്ന് പറയുമ്പോൾ ആ ഭാവം കൂടെനമ്മൾ ഒന്ന് ശ്രേദ്ധിച്ചേക്കണം ). എന്നാൽ വൈകുന്നേരങ്ങളിൽ മദ്യപിച്ച് എത്തുന്ന പുരുഷന്മാരോടൊപ്പം തിങ്ങി നിറഞ്ഞ് യാത്ര ചെയ്യാൻ കഴിയില്ല. അതിനാൽ ഞങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കി തരണം എന്ന് അഭ്യർത്ഥിക്കുന്നു.
മേൽ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ട് എന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കണ്ട... അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
എന്ന്
ആവണി എം.ആർ നായർ'
ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതി സി.എംഡിയുടെ ശ്രദ്ധയിൽപെട്ടതോടെയാണ് പരാതിയായി കണ്ട് നടപടി എടുക്കുവാൻ തീരുമാനിച്ചത്. ഇത് ലംബന്ധിച്ച് ഇന്നലെ കൂടിയ പ്രത്യേക യോഗത്തിലാണ് ഡി.ടി.ഒ ചന്ദ്രബാബുവിന് യാത്രാ ദുരിതം അവസാനിപ്പിക്കാനുള്ള നടപടി കൈക്കൊള്ളാൻ നിർദ്ദേശം നൽകിയത്. കരമനയിൽ നിന്നും പ്രാവച്ചമ്പലം ഊരൂട്ടമ്പലം പോങ്ങുംമൂട് വഴി കാട്ടാക്കടക്ക് പോകുന്ന റൂട്ടിലാണ് യാത്രാ ദുരിതം. നിരവധി യാത്രക്കാരുള്ള ഈ റൂട്ടിലൂടെ മുൻപ് 15 മിനിട്ട് ഇടവിട്ട് ബസുകൾ ഉണ്ടായിരുന്നു. എന്നാൽ എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടതോടെ സർവ്വീസുകൾ പലതും നിർത്തി വെക്കേണ്ടി വന്നതാണ് ഇപ്പോഴത്തെ യാത്രാ ക്ലശത്തിന് കാരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍