പഴകിയ ഭക്ഷണം നൽകിയും ജിഎസ്ടിയുടെ പേരിൽ പോക്കറ്റടിച്ചും ഏറെ ചീത്തപ്പേരുള്ള തക്കാരം ഹോട്ടലിന് പൂട്ടുവീണു; ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ 'ചീറിപ്പാഞ്ഞ ചിക്കനെ' പിടിച്ചുകെട്ടി ജപ്തിചെയ്ത് ബാങ്ക് അധികൃതർ; ഭക്ഷണം ഉണ്ടാക്കരുതെന്നും നൽകരുതെന്നും കോടതി ഉത്തരവുണ്ടായിട്ടും വകവയ്ക്കാതെ മുതലാളി; ഞങ്ങളെ അന്യായമായി ഇറക്കിവിടുന്നേ എന്ന് കരഞ്ഞ് എഫ്ബി ലൈവും
അരുൺ ജയകുമാർ
തിരുവനന്തപുരം: തലസ്ഥാനത്ത് പുളിമൂട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന മലബാർ ഹോട്ടൽ ശൃംഖലയായ തക്കാരം റെസ്റ്റോറന്റ് അടച്ചുപൂട്ടി. ഇന്ന് ഉച്ചയോടെയാണ് ഹോട്ടൽ പൂട്ടി സീൽ ചെയ്തത്. ഹോട്ടൽ അടച്ച് പൂട്ടി കെട്ടിടം ഒഴിഞ്ഞ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈക്കോടതി ഉത്തരവ് ഇന്നലെ വന്നതിന് പിന്നാലെയാണ് ഇന്ന് വൻ പൊലീസ് സന്നാഹത്തിൽ അധികൃതർ എത്തി താഴിട്ട് പൂട്ടി സീൽ ചെയ്തത്. മോശംഭക്ഷണം വിതരണം ചെയ്തതിന് നഗരസഭയുടെ പിടിവീഴുകയും ജിഎസ്ടിയുടെ പേരിൽ വൻ കൊള്ളനടത്തുന്നുവെന്ന് പരാതി ഉയരുകയും ചെയ്ത ഹോട്ടലാണിത്.
'ചീറിപ്പാഞ്ഞ ചിക്കൻ' എന്ന പേരിൽ മലബാർ ഫുഡിന്റെ വിതരണക്കാരായി തലസ്ഥാനത്തെത്തിയ ഹോട്ടൽ ശൃംഖലയ്ക്കെതിരെ ഇത്തരത്തിൽ പലപ്പോഴും പരാതി ഉയർന്നിരുന്നു. മൂന്നര വർഷമായി പ്രവർത്തിച്ചിരുന്ന എംജി റോഡിലെ തക്കാരം ഹോട്ടലാണ് ഇന്ന് പൂട്ടിയത്. ഹോട്ടൽ പ്രവർത്തിച്ചിരുന്ന നാസ് ടവർ എന്ന കെട്ടിടത്തിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾ കൃത്യമല്ലാതെ വന്നതോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
തക്കാരം എംജി റോഡിലെ ശാഖ പ്രവർത്തിക്കുന്നത് നാസ് എന്ന ബഹുനില കെട്ടിടത്തിലാണ്. കെട്ടിട ഉടമയായ നാസർ തന്റെ പേരിലുള്ള കെട്ടിടം ഈടുവച്ച ശേഷം കോർപ്പറേഷൻ ബാങ്കിൽ നിന്ന് 13 കോടി രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ പല തവണ നാസറിനെ സമീപിച്ചെങ്കിലും വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ ബാങ്ക് അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു. കെട്ടിടം ജപ്തി ചെയ്യുമെന്ന് പല തവണ അറിയിച്ചിട്ടും തക്കാരം ഹോട്ടൽ മാറ്റി സ്ഥാപിക്കാതെ ഇവിടെ പ്രവർത്തനം തുടരുകയായിരുന്നു. ഇതിനിടെ അനുകൂല കോടതി ഉത്തരവ് വന്നതോടെ ഉടനെ ബാങ്ക് എത്തി ഹോട്ടൽ പൂട്ടി കെട്ടിടം ജപ്തിചെയ്യുകയും ചെയ്തു.
മൂന്ന് വർഷം മുൻപാണ് 50 ലക്ഷം രൂപ അഡ്വാൻസും മാസം മൂന്നേമുക്കാൽ ലക്ഷം രൂപ വാടകയും എന്ന കരാറിൽ ഹോട്ടൽ ശൃംഖല തിരുവനന്തപുരം എംജി റോഡിൽ പ്രവർത്തനം ആരംഭിച്ചത്. കെട്ടിടം കരാർ അടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്ന തക്കാരം മാനേജ്മെന്റിന് കെട്ടിട ഉടയും ബാങ്കും തമ്മിലുള്ള ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്യിക്കണമെന്ന കോർപ്പറേഷൻ ബാങ്കിന്റെ ആവശ്യത്തിനെതിരെ നിരവധി തവണ തക്കാരം അധികൃതർ കോടതിയെ സമീപിച്ചിരുന്നു.
കെട്ടിട ഉടമയ്ക്ക് ബാങ്കിലുള്ള ഇടപാടുകളിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ചാണ് തക്കാരം കോടതിയെ സമീപിച്ചത്. കെട്ടിടം ജപ്തി ചെയ്യാനുള്ള കോടതി ഉത്തരവിനെക്കുറിച്ചും ബാങ്ക് നടപടികളെകുറിച്ചും വിവരം ലഭിക്കുമ്പോഴെല്ലാം ഇതിനെതിരെ സ്റ്റേ വാങ്ങുന്നതിനായി കോടതിയെ സമീപിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ വന്ന കോടതി ഉത്തരവ് എന്തായാലും ഇന്ന് അധികൃതർ നടപ്പിലാക്കുകയായിരുന്നു. തങ്ങൾക്ക് ബാങ്കുമായി ഇടപാടുകളില്ലെന്നും പണം വാങ്ങിയ നാസറിനെ ആണ് നിങ്ങൾ റിക്കവറിക്ക് സമീപിക്കേണ്ടത് എന്നുമുള്ള തക്കാരത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു.
അതേസമയം, നാലഞ്ചു ദിവസത്തെ സാവകാശം കൂടി ചോദിച്ചെങ്കിലും അതിന് ബാങ്ക് അനുവദിച്ചില്ലെന്നും ഇന്നുണ്ടാക്കിയ ഭക്ഷണംപോലും നൽകാൻ സമ്മതിക്കാതെ ഇറക്കിവിട്ടെന്നും കാട്ടി ഹോട്ടലുടമ സ്റ്റാഫിനെ അണിനിരത്തി ഫേസ്ബുക്ക് ലൈവും നൽകി. പ്രത്യക്ഷത്തിൽ ബാങ്ക് കരുണയില്ലാതെ നടത്തിയ ജപ്തിയെന്ന് വരുത്താനായിരുന്നു ഈ നീക്കം. എന്നാൽ ബാങ്കിന്റെ നടപടികളെ തടഞ്ഞ് കോടതിയിൽ പോയെങ്കിലും അതിൽ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാക്കി കോടതി ഉടമയുടെ നീക്കം തടഞ്ഞതോടെയാണ് ഉടൻതന്നെ ജപ്തി നടപടിയിലേക്ക് ബാങ്ക് കടന്നത്. ഏറെക്കാലമായി നടന്ന കേസിനാണ് ഇപ്പോൾ തീർപ്പുണ്ടായത്. ഇതോടെ ആയിരുന്നു നടപടി.
കെട്ടിടത്തിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് തടഞ്ഞ കോടതി നേരത്തെ തന്നെ ഇവിടെ ഭക്ഷണം നിർമ്മിച്ച് വിതരണം ചെയ്യുന്നതും തടഞ്ഞിരുന്നു. എന്നാൽ ഇന്നും ഭക്ഷണമുണ്ടാക്കിയായിരുന്നു ഉടമ ഒരു നാടകത്തിന് ഒരുങ്ങിയത്. ഇതുൾപ്പടെ പുറത്തേക്കെടുത്ത ശേഷമാണ് ഹോട്ടൽ പൂട്ടിയത്. ബാങ്ക് അധികൃതർ രാവിലെ മുതൽ തന്നെ ജപ്തി നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് ഹോട്ടൽ ഉടമ ഉൾപ്പടെ സ്ഥലതെത്തി. ഹോട്ടൽ ഇവിടെ നിന്നും മാറ്റാൻ 5 ദിവസത്തെ സാവകാശം നൽകണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അത് നൽകിയില്ല. ജപ്തി നടപടിയെക്കുറിച്ച് തക്കാരത്തിന് അറിയാമായിരുന്നിട്ടും നിയമ നടപടിയുമായി പോയി അതിന് തടയിടാനുള്ള അനാവശ്യശ്രമമാണ് സാവകാശം നൽകാത്തതിന് പിന്നിലെ കാരണം.
മലബാറിലെ വ്യത്യസ്തമായ രുചി വിഭവങ്ങൾ തലസ്ഥാനത്തിന് വിളമ്പുമെന്ന വാഗ്ദാനവുമായെത്തിയ ഹോട്ടൽ നേരത്തെ നഗരസഭയുടെ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ച ശേഷം ആഴ്ചകൾ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തിരുന്നു. വ്യത്യസ്തമായ അവതരണവും വൈവിധ്യമേറിയ പേരുകളും ഭക്ഷണത്തിന് നൽകിയായിരുന്നു ജനപ്രിയമെന്ന നിലയിൽ ഹോട്ടലിന്റെ വളർച്ച. എന്നാൽ, നഗരസഭ അധികൃതർ ഇവിടെ നിന്നു പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതോടെ സോഷ്യൽ മീഡിയയിലും ഇക്കാര്യം വലിയ ചർച്ചയായി. 'പഴകിയ ഭക്ഷണസാധനങ്ങൾ സംസ്കരിക്കാൻ നഗരസഭ മാർഗമൊന്നും ഏർപ്പെടുത്താത്തതിനാൽ അത് ചൂടാക്കി ചൂടാക്കി സൂക്ഷിക്കുകയായിരുന്നെന്നും സംസ്കരിക്കാനായി ഭക്ഷണപ്രിയന്മാർക്ക് നൽകുകയായിരുന്നു എന്നുമൊക്കെ നാളെ ഏതെങ്കിലും പത്രത്തിൽ വായിച്ചാൽ അത്ഭുതപ്പെടരുത്' എന്നാണു സോഷ്യൽ മീഡിയ പരിഹസിച്ചിരുന്നത്. ജിഎസ്ടി വന്നപ്പോൾ അതിന്റെ മറവിൽ വിലകൂട്ടിയതും വലിയ ചർച്ചയായി.
ഇന്ന് സഹതാപതരംഗം സൃഷ്ടിക്കാൻ അവസാന ശ്രമവും ഹോട്ടലുടമകൾ നടത്തി. മാനുഷികമായ പരിഗണന നൽകിയില്ലെന്നും ഉണ്ടാക്കിയ ഭക്ഷണം പോലും പാഴാക്കിയെന്നും ഹോട്ടൽ ഉടമകൾ വാദിച്ചെങ്കിലും സാവകാശം ഒക്കെ ഒന്നര വർഷമായി ലഭിക്കുന്നുണ്ടെന്നായിരുന്നു ബാങ്കി അധികൃതരുടെ മറുപടി. ഇവിടെ നിരവധിയാളുകൾ പട്ടിണിയാകുമെന്നും നാളെ മുതൽ അവർ എന്ത് ഭക്ഷിക്കുമെന്നും ചോദ്യമുയർത്തിയായിരുന്നു അടുത്ത നീക്കം. ഹോട്ടലിനുള്ളിൽ തന്നെ ഉടമ കുത്തിയിരിക്കാൻ ശ്രമിച്ചങ്കെിലും തമ്പാനൂർ എസ്ഐ സമ്പത്ത് ഉൾപ്പടെയുള്ള പൊലീസുദ്യോഗസ്ഥർ ഇവരേയും പുറത്തേക്കിറക്കി ഹോട്ടൽ സീൽ ചെയ്യുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍