ആടിയുലഞ്ഞ വിമാനം ഇടിച്ചിറക്കിയപ്പോൾ ഉറക്കെയുള്ള നിലവിളികളും പ്രാർത്ഥനകളും മാത്രം; തീപിടിച്ച ചിറകുകളുമായി റൺവേയിലൂടെ നിരങ്ങി നീങ്ങിയപ്പോൾ മരണത്തിലേക്കുള്ള ദൂരം കുറിച്ചു; വിമാനം നിർത്തും മുമ്പ് ആളുകൾ ചാടി ഇറങ്ങി തുടങ്ങി; ജീവൻ കാത്തത് 90 സെക്കന്റ് കൊണ്ട് എല്ലാവരേയും ഒഴിപ്പിക്കാൻ പരിശീലിച്ച ജീവനക്കാർ; എമിറേറ്റ്സിൽ യാത്ര ചെയ്തവർക്ക് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ദുബായ് വിമാനത്താവളത്തിൽ തീപിടിച്ച വിമാനത്തിലെ മലയാളികളായ യാത്രക്കാർ ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. മനോധൈര്യം തുണയാക്കിയാണ് പലരും രക്ഷപ്പെട്ടത്. എമിറേറ്റ്സ് വിമാന ജീവനക്കാരുടെ രക്ഷാപ്രവർത്തന മികവും യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. ''റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ വിമാനത്തിന്റെ ചിറകിനു തീപിടിച്ചിരുന്നു. അത് ആശങ്കയേറ്റി. വിമാനം പൂർണനിശ്ചലമാകുന്നതിനു മുമ്പ് തന്നെ പലരും എമർജൻസി വാതിലിലൂടെ ചാടി രക്ഷപ്പെട്ടു. ചിലർക്കു വീണു പരുക്കേറ്റു. അതെല്ലാം മറന്ന് എഴുനേറ്റ് ഓടുകയായിരുന്നു പലരും.'' -വിമാന യാത്രക്കാരുടെ പൊതു വികാരമാണിത്. എല്ലാം നേരിടാൻ ഫയർഫോഴ്സ് നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. എല്ലാവർക്കും മുകളിലൂടെ വിമാനത്തിന്റെ ഒരു ചിറക് തെറിച്ചുപോയി. നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിനുള്ളിൽ തീ നിറഞ്ഞു.
രാവിലെ 10.19ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട് 12.50ന് ദുബായിയിൽ ലാൻഡ് ചെയ്യാനിരിക്കെയാണ് സാങ്കേതിക തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇടിച്ചിറങ്ങി എഴുപതു സെക്കൻഡിനുള്ളിൽ എല്ലാവരെയും പുറത്തിറക്കാൻ ജീവനക്കാർക്കു കഴിഞ്ഞു. ഇത്തരം അപകടങ്ങളുണ്ടായാൽ സെക്കൻഡുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്താൻ എമിറേറ്റ്സ് ജീവനക്കാർക്കു നൽകിയിരുന്ന പരിശീലനമാണ് ഇവിടെ തുണയായത്. വിമാനത്താവള അധികൃതരെ വിവരമറിയിച്ചതോടെ അടിയന്തര ലാൻഡിങ്ങിനു ക്രമീകരണമൊരുക്കി. വിപുലമായ സുരക്ഷാ സംവിധാനങ്ങൾക്കു മധ്യത്തിലേക്കാണു വിമാനം ഇറങ്ങിയത്. തീപിടിച്ച വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും എമർജൻസി വാതിലിലൂടെ സുരക്ഷിതരായി പുറത്തെത്തിക്കാൻ കഴിഞ്ഞു. എമർജൻസി വാതിൽ തുറക്കാൻ അൽപം ബുദ്ധിമുട്ടുണ്ടായത് മാത്രമാണ് ഏക അനിശ്ചിതത്വമായത്.
അതുകൊണ്ട് തന്നെ തലനാരിഴയ്ക്കാണ് രക്ഷപ്പെടലെന്ന് മലയാളികൾ തിരിച്ചറിയുന്നു. ''ജോലിയിലേക്കു മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ. അധികൃതരുടെ അറിയിപ്പിനൊപ്പം കരച്ചിലുകൾ കേട്ടപ്പോൾ ഞാൻ അന്ധാളിച്ചു. ചിലർ മൗനമായി പ്രാർത്ഥിച്ചു. നിശബ്ദമായി തേങ്ങുന്നവരെയും ഞാൻ കണ്ടു. മരണം തൊട്ടടുത്ത് എത്തിയതുപോലെ... എല്ലാം കണ്ണുകളും കണ്ണീരാൽ നിറഞ്ഞു. വിമാനം ലാൻഡ് ചെയ്ത ഉടൻ എല്ലാ വാതിലുകളും തുറന്നു. ജീവനും കൊണ്ട് ഞങ്ങൾ എടുത്തുചാടുകയായിരുന്നു. ചിലരുടെ െകെയിൽനിന്നു ബാഗുകൾ തെറിച്ചു വീഴുന്നതു കണ്ടു.''-എങ്ങനേയും വിമാനത്തിന് പുറത്തെത്തുക മാത്രമായിരുന്നു ലക്ഷ്യം-മറ്റൊരു യാത്രക്കാരൻ പറയുന്നു.
''വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് അപായ സൂചന ഞങ്ങൾക്കു ലഭിക്കുന്നത്. പ്രാർത്ഥനയുടെ നിമിഷങ്ങളായിരുന്നു പിന്നീട്. ജീവൻ െകെയിൽപ്പിടിച്ചോടിയ നിമിഷങ്ങൾ. ശ്വാസം വീണപ്പോൾ ഞാൻ പറഞ്ഞു. െദെവം രക്ഷിച്ചു.'' ദുബായിയിൽ വ്യവസായിയായ ഷാജി കൊച്ചുകുട്ടിയുടെ വാക്കുകൾ. ദൈവം എന്നെയും കുടുംബത്തെയും രക്ഷിച്ചു. ജീവനോടെ രക്ഷപ്പെട്ടു. അതിൽക്കൂടുതൽ എന്ത് ഭാഗ്യം വേണം?'' അദ്ദേഹം കൂട്ടിച്ചേർത്തു. ''ഇനി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ എന്റെ അനുഭവം അറിയാനാകും പലർക്കും താൽപര്യം. ഒന്നും ഇനി ഓർക്കാൻ ആഗ്രഹമില്ല'' അദ്ദേഹം വ്യക്തമാക്കി. ''രക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അപകടത്തിന്റെ രൂക്ഷത ഞാൻ അറിയുന്നത്. സോദോം നഗരത്തിൽനിന്നു രക്ഷപ്പെട്ട െബെബിളിലെ ലോത്തിനെ ഒരു നിമിഷം ഞാനോർത്തു. പിന്നിൽ മുഴുവൻ പുകയായിരുന്നു'' അദ്ദേഹം പറഞ്ഞു നിർത്തി.
ഉച്ചയോടെ വിമാനം ദുബായിൽ ഇറങ്ങാൻ അറിയിപ്പു ലഭിച്ചു. എല്ലാവരും സീറ്റ് ബൽറ്റ് ധരിച്ച് ഇറങ്ങാൻ തയാറായി. പെട്ടെന്നാണ് വിമാനത്തിന്റെ മുൻ ഭാഗത്ത് നിന്ന് പുക അകത്തേക്ക് കയറിയത്. പലർക്കും നേരിയ തോതിൽ ശ്വാസതടസമുണ്ടാകുന്നതുപോലെ തോന്നി. പലരും പരിഭ്രാന്തരായി പുറത്തേക്ക് ഓടാൻ ശ്രമിച്ചു. എല്ലാപേരോടും പെട്ടെന്ന് പുറത്തിറങ്ങാൻ വിമാനത്തിലെ ജീവനക്കാർ അറിയിച്ചു. പിൻ വശത്തെ വാതിലിലൂടെയും എമർജൻസി വാതിലിലൂടെയും യാത്രക്കാർ ചുരുങ്ങിയ സമയം കൊണ്ട് പുറത്തിറങ്ങി. പലർക്കും തങ്ങളുടെ ലെഗേജുകൾ എടുക്കാൻ സാധിച്ചിരുന്നില്ല. സ്ത്രീകളും കുട്ടികളും പ്രായമേറിയവരും ഏറെ പാടുപെട്ടാണ് പുറത്തിറങ്ങിയത്. എല്ലാവരും വിമാനത്തിന്റെ അടുത്തു നിന്ന് ദൂരേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് വിമാനത്തിന്റെ മുൻ വശത്ത് നിന്നു തീഗോളം ഉയർന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് തലനാരിഴക്ക് വൻ ദുരന്തം വഴിമാറിയതെന്ന് മറ്റൊരു യാത്രക്കാരനും പറയുന്നു.
ഓമല്ലൂർ താനുശേരിൽ അനുഭവനിൽ ഡെയ്സി ഷിജു രാജുവി(37)ന്റെ രക്ഷപ്പെടൽ മനോെധെര്യം കൊണ്ടു മാത്രം. റൺവേയിൽ ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ യാത്രക്കാർ ഒന്നാകെ ഉലഞ്ഞു. വിമാനം നിശ്ചലമായതോടെ തീയും പുകയുമുയർന്നു. ഒന്നും ചിന്തിക്കാൻ സമയമുണ്ടായില്ല. മൂന്നുവയസുകാരൻ ഡേവിഡിനെ െകെയിലെടുത്തു. ആഞ്ചലേനയോടു തന്നെ മുറുകെ പിടിക്കാൻ പറഞ്ഞു. സുഹൃത്തിന്റെ രണ്ടു കുട്ടികളെയും ചേർത്തുപിടിച്ച് എമർജൻസി വാതിലിനടുത്തേക്കു പാഞ്ഞു. അപ്പോഴേക്കും വാതിലിനു മുന്നിൽ യാത്രക്കാരുടെ തിക്കും തിരക്കുമായിരുന്നു. ചിലർ എമർജൻസി വാതിലിലൂടെ പുറത്തേക്കു ചാടി. ഒരുവിധത്തിൽ വിമാനത്തിൽ നിന്നു കുട്ടികളുമായി പുറത്തെത്തിയ ഡെയ്സി ചുട്ടുപൊള്ളുന്ന വെയിലത്തു കൂടി മകനുമായി ഓടി. മകൾ ആഞ്ചലീനയും സുഹൃത്തിന്റെ കുട്ടികളും പിന്നാലെ. സുരക്ഷിതരാണെന്ന് െവെകുന്നേരത്തോടെ ഓമല്ലൂരിലെ ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചു. ദുബായിലേക്കു പോകാനായി സഹോദരൻ ബിനുവാണ് ഡെയ്സിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. ഭർത്താവ് ഷിജു രാജു ദുബായിലെ പോഴ്ഷെ കാർ കമ്പനിയിലെ ജീവനക്കാരനാണ്. മക്കൾക്കൊപ്പം വകയാറിലെ സുഹൃത്തിന്റെ രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു.
രാജ്യാന്തര റൂട്ടുകളിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണ് ഇന്നലെയുണ്ടായത്. അവരുടെ ഒരു വിമാനം മൊത്തത്തിൽ കത്തി നശിച്ച് പോകുന്നതും ഇതാദ്യം. ലോകത്തെ ഏറ്റവും സുരക്ഷിതമെന്നു കരുതപ്പെടുന്ന ബോയിങ്ങ് 777 ഇനത്തിൽ പെട്ടതാണ് ദുബായിൽ തകർന്നു വീണ വിമാനം. 2003 മാർച്ചിലാണ് ഇന്നലെ അപകടത്തിൽ പെട്ട വിമാനം എമിറേറ്റ്സ് വാങ്ങിയത്. അവർക്കുണ്ട്. അതിൽ ഏറ്റവും പഴക്കമുള്ള മൂന്നെണ്ണം ഈ വർഷം സർവീസിൽ നിന്ന് മാറ്റാൻ ഇരിക്കുകയാണ്. സെക്കൻഡുകളുടെ ഇടവേളയിൽ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലായിരുന്നു യാത്രക്കാർ. സാങ്കേതിക തകരാർ മൂലം ഇടിച്ചിറക്കുന്നതിനിടെ തീപിടിച്ച വിമാനത്തിലുണ്ടായിരുന്നത് ജീവനക്കാരടക്കം 300 പേർ. ഇതിൽ രണ്ടു ജീവനക്കാരടക്കം 226 പേരും ഇന്ത്യക്കാർ. അതായത് ബഹുഭൂരിഭാഗവും മലയാളികളായിരുന്നു.
വിമാനത്താവളത്തിലെ 12എൽ റൺവേയുടെ അറ്റത്തായിരുന്നു എമിറേറ്റ്സ് വിമാനം കത്തിയത്. സാധാരണ രീതിയിലായിരുന്നു വിമാനം ഇറങ്ങാൻ എത്തിയതെന്ന് എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി.) അറിയിച്ചു. പ്രത്യേകിച്ച് മുന്നറിയിപ്പിനുള്ള സാഹചര്യം ഒന്നുമുണ്ടായിരുന്നില്ല. വിമാനത്തിൽ നിന്ന് ലാൻഡിങ്ങിനുള്ള സന്ദേശം ലഭിച്ചയുടൻ വിമാനത്തിന് ഗിയർ മാറ്റി വേഗം കുറയ്ക്കാനും തുടർന്ന് നിലത്തിറക്കാനും നിർദ്ദേശം നൽകി. എന്നാൽ, എ.ടി.സിയുമായി ബന്ധപ്പെട്ടതിനു രണ്ടു മിനിറ്റിനു ശേഷം വീണ്ടും വട്ടമിട്ടു പറക്കാൻ പോവുകയാണെന്ന് വിമാനത്തിൽ നിന്നു സന്ദേശമെത്തി. ഇതേത്തുടർന്ന് 4000 അടിയിലേക്ക് ഉയർത്താൻ എ.ടി.സി. നിർദ്ദേശം നൽകി. വിമാനം 4000 അടിയിലേക്ക് ഉയർത്തുകയാണെന്ന് തിരിച്ചും സന്ദേശമെത്തി. ഏതാനും സെക്കൻഡിനു ശേഷമാണ് ഒരിക്കൽ കൂടി വട്ടമിടാൻ എ.ടി.സിയിൽ നിന്ന് നിർദ്ദേശമെത്തിയത്. എന്നാൽ, ഉടൻ തന്നെ സുരക്ഷാ സന്നാഹങ്ങളോടെല്ലാം വേഗം തയാറാകാൻ എ.ടി.സിയിൽ നിന്ന് നിർദ്ദേശം പോയി. അപ്പോൾ തന്നെ വിമാനം വീഴുകയും ചെയ്തു. റൺവേയുടെ അറ്റത്തായിരുന്നു വിമാനം അപ്പോൾ.
ലോകത്തിലെ പ്രധാന നാലു വിമാനക്കമ്പനികളിലൊന്നാണ് എമിറേറ്റ്സ് എയർെലെൻസ്. ആറു ഭൂഖണ്ഡങ്ങളിലെ 78 രാജ്യങ്ങളിലെ 148 നഗരങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് നടത്തുന്നുണ്ട്. എൻപതുകളിൽ ബഹ്റൈൻ ആസ്ഥാനമായ ഗൾഫ് എയർ ദുബായിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചപ്പോളാണ് സ്വന്തം വിമാനക്കമ്പനിയേക്കുറിച്ച് ദുബായ് ഭരണാധികാരികൾ ആലോചിച്ചു തുടങ്ങിയത്. പാക്കിസ്ഥാൻ എയർലൈൻസ് പാട്ടത്തിനു നൽകിയ രണ്ടു വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് തുടങ്ങിയ എമിറേറ്റ്സ് പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി വളരുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്