എട്ടുമണിക്കൂറിന് പകരം 16 മണിക്കൂർ ജോലി ചെയ്യുന്ന കഠിനാധ്വാനി; സർക്കാർ ഡോക്ടർമാർ മുഖം തിരിക്കുന്ന ഓപ്പറേഷനുകളും നടത്തും; അനസ്തേഷ്യ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെ കൂട്ടുകാരെ വിളിച്ചുവരുത്തി ചെറിയ തുകയ്ക്ക് ജോലി ചെയ്യിക്കും: എന്നിട്ടും ഒരു നിമിഷംകൊണ്ട് ഡോക്ടർ റഷീദ് കൈക്കൂലിക്കാരനായി; മാദ്ധ്യമങ്ങളും പൊലീസുകാരും ചേർന്ന് നന്മ തല്ലിക്കെടുത്തുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്ക് 2000 രൂപ കൈക്കൂലി വാങ്ങിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിജിലൻസ് പിടിയിൽ. കഴിഞ്ഞ ദിവസം കേരളത്തിൽ എല്ലാ പത്രങ്ങളും ചാനലുകളും മറുനാടൻ അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്ത വാർത്തയാണിത്. എന്നാൽ രണ്ടുദിവസം കഴിയുമ്പോൾ വ്യക്തമാകുന്നത് മനസ്സിൽ നന്മ കാത്തുസൂക്ഷിച്ച ഒരു നല്ലവനായ സർക്കാർ ഡോക്ടർ തന്റെ ആയുസ്സും ആരോഗ്യവും പാവങ്ങൾക്കു വേണ്ടി സമർപ്പിച്ചപ്പോൾ സ്വകാര്യ ആശുപത്രി ലോബികളും രാഷ്ട്രീയ എതിരാളികളും ചേർന്ന് നടത്തിയ ചതിയുടെ ഇരയായതാണ് എന്നാണ്.
പതിവുപോലെ ആദ്യ വാർത്തയ്ക്കു വിരുദ്ധമായ വാർത്ത വന്നാൽ അത് തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും എന്നതിനാൽ സത്യം അറിഞ്ഞിട്ടും മാദ്ധ്യമങ്ങൾ മിണ്ടാതിരിക്കുകയാണ്. ആരു പഴി പറഞ്ഞാലും സത്യം സത്യമായി അറിയപ്പെടണം എന്ന് ഉറപ്പുള്ളതുകൊണ്ട് മറുനാടൻ പതിവുപോലെ തിരിത്തു വാർത്ത പുറത്തുവിടുന്നു.
ആദ്യമേ പറയട്ടെ ഈ വാർത്ത ഇങ്ങനെ കൊടുത്തതിന് മറുനാടനെ മയത്തിൽ കുറ്റപ്പെടുത്തുക. പൊലീസ് ചാർജ് ചെയ്യുന്നതുപോലെ മാത്രമേ മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ പറ്റൂ. അന്ന് പൊലീസ് പറഞ്ഞത് ഈ കഥയാണ്. അതാണ് ചാനലുകളും പത്രങ്ങളും ഞങ്ങളും എഴുതിയത്. അതിന്റെ മറുവശം വ്യക്തമായി ലഭിക്കുന്നതുവരെ ഒരു വാർത്തയും ഹോൾഡ് ചെയ്യാൻ ഒരു മാദ്ധ്യമത്തിനും സാധിക്കില്ല. എന്നാൽ മറുവശം വ്യക്തമായിട്ടും മൗനം പാലിക്കുന്നത് ശരിയാണോ എന്നതാണ് പ്രധാന ചോദ്യം.
എന്താണ് രണ്ടുദിവസം മുമ്പ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്?
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രസവാനന്തര ശസ്ത്രകിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് പിടികൂടിയെന്നും ഇയാളിൽ നിന്ന് ഏഴായിരം രൂപ കണ്ടെടുത്തു വെന്നുമായിരുന്നു വാർത്ത. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ.പി.അബ്ദുൽ റഷീദാണ് അറസ്റ്റിലായത്. ജനുവരി 23ന് ചാനലുകളിലും മറ്റും വന്ന വാർത്ത വിശദവിവരങ്ങളുമായി പിറ്റേന്നത്തെ പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു.
അന്നത്തെ വാർത്തയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ ഇങ്ങനെ: പ്രസവം നിർത്തുന്നതിനുള്ള ലാപ്രോസ്കോപി ശസ്ത്രക്രിയക്ക് എത്തിയ യുവതിയുടെ ഭർത്താവിനോട് രണ്ടായിരം രൂപ നൽകാൻ ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. കൈയിൽ പണമില്ലാത്തതു കാരണം ഇവർ പരാതിയുമായി വിജിലൻസിനെ സമീപിച്ചു. രാവിലെ എട്ടുമണിയോട വീട്ടിൽ എത്തിയ ഇവരിൽ നിന്നു ഡോക്ടർ വിജിലൻസ് നൽകിയ പണം വാങ്ങി അഡ്മിറ്റ് ചീട്ട് നൽകി. തൊട്ടുപിന്നാലെ കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ യൂണിറ്റ് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പിന്നാലെ എത്തി പിടികൂടുകയായിരുന്നു. തുടർന്നു നടന്ന പരിശോധനയിൽ ഇന്നലെ മറ്റു മൂന്നു പേരിൽ നിന്നു വാങ്ങിയ 5000 രൂപകൂടി വിജിലൻസ് കണ്ടെടുത്തു.റഷീദിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തി.
ഡോക്ടറുടെ പകൽകൊള്ളയിൽ സഹികെട്ടപ്പോൾ പ്രദേശവാസികൾ പലതവണ ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. താമരശ്ശേരി ലയൺസ് ക്ലബിന്റെ ഭാരവാഹിയായ ഇയാൾ ഐഎംഎ ബ്രാഞ്ചിന്റെ മുൻ പ്രസിഡന്റുമായിരുന്നു. - ഇത്രയുമായിരുന്നു അന്നത്തെ വാർത്തകളിലെ വിവരങ്ങൾ. ഇതോടൊപ്പം ഡോക്ടറെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും ചാനലുകളിൽ വന്നിരുന്നു.2014ൽ അനാസ്ഥമൂലം ആദിവാസി സ്ത്രീ മരിച്ചെന്ന പരാതിയുടെ പേരിൽ ഡോ.റഷീദിനെതിരെ കേസെടുത്തിരുന്നു. താലൂക്ക് ആശുപത്രിക്കു സമീപമുള്ള ഡോക്ടരുടെ വീടിന്റെ ഒന്നാം നില സമാന്തര ആശുപത്രി പോലെ പ്രവർത്തിക്കുന്നതായും പരാതിയുണ്ട്. മലയോര മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രധാന ആശ്രയകേന്ദ്രമാണ് താമരശ്ശേരി താലൂക് ആശുപത്രി. അബ്ദുൽ റഷീദിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ ചില രാഷ്ട്രീയസംഘടനകൾ ആശുപത്രിയിൽ സമരം നടത്തിയെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല.
ഡോ.അബ്ദുൽ റഷീദിന്റെ വീട്ടിൽ സ്കാനിങ് സംവിധാനം ഉൾപ്പെടെ സജ്ജീകരിച്ച് സമാന്തര ആശുപത്രിയായാണ് പ്രവർത്തിക്കുന്നത്. താലൂക്ക് ആശുപത്രിയിലെത്തുന്നവരെ വീട്ടിലേക്ക് റഫർ ചെയ്താണ് പലപ്പോഴും പരിശോധനയും ചികിത്സയും നടത്താറ്. ഡോക്ടറുടെ പകൽകൊള്ളയിൽ സഹികെട്ടപ്പോൾ പ്രദേശവാസികൾ പലതവണ ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. താമരശ്ശേരി ലയൺസ് ക്ലബിന്റെ ഭാരവാഹിയായ ഇയാൾ ഐഎംഎ ബ്രാഞ്ചിന്റെ മുൻ പ്രസിഡന്റുമായിരുന്നു. - ഇത്രയുമായിരുന്നു അന്നത്തെ വാർത്തകളിലെ വിവരങ്ങൾ. ഇതോടൊപ്പം ഡോക്ടറെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും ചാനലുകളിൽ വന്നിരുന്നു.
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?
ഇത്രയും വിവരങ്ങൾ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്തകളായി വരികയും കൈക്കൂലി വാങ്ങിയ ഡോക്ടർ എന്ന നിലയിൽ ഡോ. റഷീദ് ചിത്രീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ, യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. താമരശ്ശേരി താലൂക്ക് ആശുപത്രിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുത്ത് ജനപ്രിയമാക്കിയതിൽ മുഖ്യപങ്കുവഹിച്ച ഡോക്ടറാണ് കെ.പി അബ്ദുൾ റഷീദ്. ഒരു പ്രൈവറ്റ് ആശുപത്രിയിൽ ചെയ്യുന്ന എല്ലാ സർജറികളും അവിടെ നടത്താറുണ്ട് ഇദ്ദേഹം. എട്ടുമണിക്കൂറല്ല, ദിവസം പതിനെട്ടുമണിക്കൂർ വരെ ജോലിചെയ്യാൻ സന്നദ്ധനാണ് അദ്ദേഹമെന്ന് അടുത്തറിയുന്നവർ പറയും. സുഹൃത്തുക്കളായ മറ്റു ഡോക്ടർമാരും സഹപ്രവർത്തകരും തന്നെ ഇത്രയും കഠിനാധ്വാനിയാകുന്നതിൽ അത്ഭുതപ്പെട്ടിട്ടുമുണ്ട്.
അതേസമയം, സർക്കാർ ആശുപത്രിയിലെ അപര്യാപ്തതകളെ മറികടന്നും രോഗികളെ സഹായിക്കാൻ ഡോ. റഷീദ് തയ്യാറാകാറുമുണ്ട്. താമരശ്ശേരി ആശുപത്രിയിൽ അനസ്തേഷ്യ നൽകാൻ വിദഗ്ധനില്ല. അതിനാൽ തന്റെ ക്ലാസ് മേറ്റ് കൂടിയായ അനസ്തേഷ്യ വിദഗ്ധനെ
കോഴിക്കോടുനിന്ന് ചെറിയ ചാർജ് കൊടുത്ത് താമരശ്ശേരിയിൽ വരുത്തിയാണ് ജനങ്ങൾക്ക് സേവനം നൽകിയിരുന്നത്. അത്യാവശ്യഘട്ടങ്ങളിൽ നേരവുംകാലവുമൊന്നും നോക്കാതെ തന്നെ അദ്ദേഹം സേവനത്തിനെത്തും. ഏത് എമർജൻസി കേസും സീരിയസ് പ്രസവ കേസുമെല്ലാം ഏറ്റെടുത്ത് നടത്തും.
ഡോക്ടർ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരു ദിവസം രാവിലെ ഇസ്മായിൽ എന്ന ഒരു അരീക്കോട്ടുകാരനാണ് ഡോക്ടറെ കാണാനെത്തുന്നത്. കാര്യംതിരക്കിയപ്പോൾ ഭാര്യയ്ക്ക് പ്രസവം നിർത്തണമെന്നാണ് പറഞ്ഞത്. സാധാരണമാതിരി ആണെങ്കിൽ അഡ്മിറ്റ് ചെയ്തോളൂ എന്നു ഡോക്ടർ പറഞ്ഞപ്പോൾ കീഹോൾ സർജറി വേണമെന്നാണ് ആവശ്യപ്പെട്ടത്.ഗർഭപാത്രം നീക്കൽ, അണ്ഡാശയ മുഴകൾക്ക് ഉള്ള ഓപറേഷൻ, പ്രസവം നിർത്തൽ, ശക്തമായി ചോര വാർന്നൊലിക്കുന്ന ഗർഭം അലസിപ്പോവുന്ന രോഗാവസ്ഥ, തീരെ രക്തമില്ലാത്ത ഗർഭിണികളെ പരിചരിക്കുന്ന അവസ്ഥ എന്നിവയെല്ലാം വിദഗ്ധമായി കൈകാര്യം ചെയ്തിരുന്നു റഷീദെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നു. സ്വകാര്യ ആശുപത്രികളിൽ ചിലവേറിയ താക്കോൽ ദ്വാര ശാസ്ത്രക്രിയ റഷീദ് സ്വന്തം ചെലവിൽ, ഈ താലൂക്ക് ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട് എന്നുകൂടി അറിയണം. രോഗിയുടെ കൈയിൽ കാശില്ലാത്തപ്പോൾ സ്വന്തം കാശുകൊടുത്ത് എത്രയോ പാവങ്ങളെ സഹായിച്ചിട്ടുമുണ്ട്. സത്യത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ എല്ലാമായിരുന്നു ഡോക്ടർ റഷീദെന്ന് അദ്ദേഹത്തിന്റെ മുന്നിൽ സേവനത്തിന് എത്തിയവരെല്ലാം പറയും.
ഡോക്ടർ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരു ദിവസം രാവിലെ ഇസ്മായിൽ എന്ന ഒരു അരീക്കോട്ടുകാരനാണ് ഡോക്ടറെ കാണാനെത്തുന്നത്. കാര്യംതിരക്കിയപ്പോൾ ഭാര്യയ്ക്ക് പ്രസവം നിർത്തണമെന്നാണ് പറഞ്ഞത്. സാധാരണമാതിരി ആണെങ്കിൽ അഡ്മിറ്റ് ചെയ്തോളൂ എന്നു ഡോക്ടർ പറഞ്ഞപ്പോൾ കീഹോൾ സർജറി വേണമെന്നാണ് ആവശ്യപ്പെട്ടത്.
അപ്പോഴാണ് ഡോക്ടർ പറഞ്ഞത്. അതിന് അനസ്തേഷ്യ വിദഗ്ധനെ
കോഴിക്കോട്ടുനിന്ന് വരുത്തേണ്ടിവരുമെന്നും ചില ഡിസ്പോസിബിൾ സാധനങ്ങൾ പുറത്തുനിന്നും വാങ്ങേണ്ടിവരുമെന്നും ഇതിന് സർക്കാർ വക ഉപകരണമില്ലെന്നും രണ്ടായിരം രൂപ അനസ്തേഷ്യക്ക് ഉൾപ്പെടെ ആകുമെന്നും ഡോക്ടർ പറയുകയായിരുന്നു. സിസേറിയന് അരലക്ഷത്തിന് പുറത്തും കീഹോൾ ശസ്ത്രക്രിയക്ക് ചുരുങ്ങിയത് കാൽ ലക്ഷത്തിന് പുറത്തും സ്വകാര്യ ആശുപത്രികളിൽ ആകുമ്പോൾ കൈക്കൂലി വാങ്ങുന്ന ഒരു ഡോക്ടർ അത് 2000 രൂപ മാത്രം വാങ്ങി നടത്തിക്കൊടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഇത്തരത്തിൽ സംസാരിച്ചതു പ്രകാരം 23ന് രാവിലെ ഏഴുമണിക്ക് ഇസ്മായിൽ പണവുമായി എത്തുന്നു. വിജിലൻസ് എട്ടുമണിയോടെയും. പരിശോധനയിൽ പണം കണ്ടെത്തുകയും ഡോക്ടറെ അറസ്റ്റുചെയ്യുകയുമായിരുന്നു.
ആരാണ് ഈ ചതിക്കു പിന്നിൽ ഒളിഞ്ഞിരുന്നത്?
ഇസ്മായിലിന്റെ ഭാര്യ അഡ്മിറ്റ് ആയിട്ടില്ല. അരീക്കോട്ടും, മലപ്പുറത്ത് മറ്റിടങ്ങളിലും ചെറുതുംവലുതമായ നിരവധി ആശുപത്രികളുണ്ട്. എന്നിട്ടും ഇസ്മായിൽ എന്തിന് താമരശ്ശേരിയിൽ ഭാര്യയെ പ്രവേശിപ്പിക്കാനെത്തി? വിജിലൻസ് രാവിലെ എട്ടുമണിക്കെത്തിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത് ഉച്ചയ്ക്ക് ഒരുമണിക്കാണ്. പക്ഷേ, പ്രഭാത ന്യൂസിൽ ചാനലുകളിൽ രാവിലെതന്നെ ഡോക്ടറെ വിജിലൻസ് അറസ്റ്റുചെയ്തതായി വാർത്തകൾ വന്നിരുന്നു. രാവിലെ തന്നെ റഷീദിന്റെ വീടിനടുത്ത് ചില വണ്ടികൾ നിന്നിരുന്നു. ചാനൽ വാഹനവും രാവിലെ എത്തിയിരുന്നു.
ഡോക്ടറെ അറസ്റ്റുചെയ്യുമെന്ന് വിവരം ലഭിച്ചതുപോലെയായിരുന്നു കാര്യങ്ങളെല്ലാം. എങ്കിൽ ആരാണ് ഇതെല്ലാം ആസൂത്രണം ചെയ്തതെന്ന ചോദ്യവും ഉയരുന്നു. ഡോ. റഷീദ് താമരശ്ശേരി ആശുപത്രിയിൽ അപകടം പിടിച്ച കേസുകൾ കൈകാര്യം ചെയ്തില്ലായിരുന്നെങ്കിൽ അതെല്ലാം സ്വകാര്യ ആശുപത്രികളിലേക്ക് പോകുമായിരുന്നു. അതുകൊണ്ടുതന്നെ അവരാണോ ഇത്തരത്തിൽ ഒരു കെണിയിൽപ്പെടുത്തി ഡോക്ടറെ കുടുക്കാൻ ചരടുവലിച്ചതെന്ന സംശയവും പലരും പങ്കുവയ്ക്കുന്നു.
കഴിഞ്ഞ വർഷം ഒരു ആദിവാസിയുടെ മരണം സംഭവിച്ചതോടെയും റഷീദ് പ്രതിക്കൂട്ടിലാക്കപ്പെട്ടിരുന്നു. ആശുപത്രിയുടെ അനാസ്ഥയെന്ന് പറഞ്ഞ് അന്ന് കോൺഗ്രസ്സും ബിജെപിയും സമരം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും പലരും റഷീദിനെതിരെ തിരിഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജനസമ്മതിക്ക് ഒരു കോട്ടവും ഉണ്ടായില്ല.അതോടൊപ്പം ഇതിന് പിന്നിൽ ചില രാഷ്ട്രീയ കളികളുമുണ്ടോ എന്ന സംശയവും ഉണ്ട്്. ഇടതുപക്ഷ സഹയാത്രികനായിരുന്നുവെങ്കിലും എല്ലാ കക്ഷികളിലും സുഹൃത്തുക്കളുണ്ടായിരുന്നു റഷീദിന്. ജനകീയനായ ഡോക്ടർ ആയതിനാൽ ജനസ്വാധീനം ഉണ്ടായിരുന്ന റഷീദ് ലീഗിൽ നിന്ന് രാജിവച്ച് സ്വതന്ത്രമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച കൊടുവള്ളി എംഎൽഎ റസാഖ് കാരാട്ടിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇതോടെ പലരുടേയും വിരോധം റഷീദിനെതിരെ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഒരു ആദിവാസിയുടെ മരണം സംഭവിച്ചതോടെയും റഷീദ് പ്രതിക്കൂട്ടിലാക്കപ്പെട്ടിരുന്നു. ആശുപത്രിയുടെ അനാസ്ഥയെന്ന് പറഞ്ഞ് അന്ന് കോൺഗ്രസ്സും ബിജെപിയും സമരം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും പലരും റഷീദിനെതിരെ തിരിഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജനസമ്മതിക്ക് ഒരു കോട്ടവും ഉണ്ടായില്ല. പഴയതുപോലെ പാവങ്ങളെ സഹായിച്ചുകൊണ്ടുതന്നെയായിരുന്നു ഡോക്ടറുടെ പ്രവർത്തനം. പക്ഷേ, ഇതിൽ അസൂയപൂണ്ട ആരെങ്കിലുമോ, അല്ലെങ്കിൽ സ്വകാര്യ ആശുപത്രി ലോബിയോ, അതുമല്ലെങ്കിൽ രാഷ്ട്രീയ വൈരികളോ ആരുമാകാം ഈ ഇടതു സഹയാത്രികനെ കുടുക്കാൻ ഇപ്പോൾ കരുക്കൾ നീക്കിയതെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നത്.
സാങ്കേതികമായി ശരിയായ വാർത്ത നന്മ തല്ലിക്കെടുത്തുന്നത് എങ്ങനെ?
പക്ഷേ, ഇപ്പോഴുണ്ടായ നടപടിയിൽ ആർക്കും വിജിലൻസിനെ കുറ്റപ്പെടുത്താനാവില്ല. സാങ്കേതികമായി ശരിയായ ഒരു സംഭവമാണ് ഉണ്ടായത്. അതാണ് ഒരുപക്ഷേ, അതുമാത്രമാണ് വാർത്തയായി ജനങ്ങൾക്കുമുന്നിൽ എത്തിയതും. ഇത്തരമൊരു കേസിൽ കുടുങ്ങിയ ഡോക്ടർ റഷീദ് ഇനിയും ജനങ്ങൾക്കുവേണ്ടി സഹായങ്ങളുമായി ഉണ്ടാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. വെറും എട്ടുമണിക്കൂർ ഡ്യൂട്ടിക്കാരൻ മാത്രമായി അദ്ദേഹം മാറാം. തന്റെ ആശുപത്രിയിലെ സൗകര്യങ്ങൾക്ക് അപ്പുറത്ത് ഒരു സഹായവും ചെയ്യാതെ നിയമപ്രകാരമുള്ള ജോലികൾ മാത്രം ചെയ്യുന്ന ഒരു ഡോക്ടറായി കഴിയാം. ഇതുകൊണ്ടെല്ലാം ബുദ്ധിമുട്ടിലാവുന്നത് പാവപ്പെട്ട രോഗികൾ മാത്രമായിരിക്കും.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ ചട്ടങ്ങൾ തെറ്റിക്കരുതെന്നും നല്ല കാര്യങ്ങൾക്കായാലും പണം വാങ്ങിയാൽ കേസാണെന്ന ബോധ്യം വേണമെന്നും ഇപ്പോഴത്തെ സംഭവം എല്ലാവരേയും ഓർമിപ്പിക്കുമ്പോൾ ഇത്തരത്തിൽ സേവനമാതൃകയായി കഴിയുന്ന ഡോക്ടർമാരും ഇനി അത്തരം കാര്യങ്ങൾ ചെയ്യാൻ മടിക്കും.മയക്കുഡോക്ടർ ഇല്ലാത്ത സാഹചര്യത്തിൽ അത്തരം കേസുകൾ മറ്റ് വലിയ ആശുപത്രികളിലേക്ക് റഫർ ചെയ്തും ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയക്ക് രണ്ട് സർജൻ വേണമെന്നിരിക്കെ അത് ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന് ശഠിച്ചും ഡോ. റഷീദിന് മാറിനിൽക്കാം. സ്വന്തം പൈസകൊടുത്ത് വാങ്ങിയ ലാപ്രോസ്കോപ്പി ഉപകരണം ഇനി ഉപയോഗിക്കാതെയുമിരിക്കാം. വിജിലൻസ് സാങ്കേതികമായി ഡോക്ടറെ അറസ്റ്റുചെയ്യുമ്പോൾ അതേ സാങ്കേതികത്വം പറഞ്ഞ് റഷീദിനും ഇനി മാറിനിൽക്കാമെന്നോർക്കുക.
അപ്പോൾ നഷ്ടം അദ്ദേഹത്തെ ദൈവത്തെപ്പോലെ കണ്ട് താമരശ്ശേരി ആശുപത്രിയിൽ എത്തിയിരുന്ന ആദിവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് മാത്രമായിരിക്കും. ഒരു സർക്കാർ ഉദ്യോഗസ്ഥൻ ചട്ടങ്ങൾ തെറ്റിക്കരുതെന്നും നല്ല കാര്യങ്ങൾക്കായാലും പണം വാങ്ങിയാൽ കേസാണെന്ന ബോധ്യം വേണമെന്നും ഇപ്പോഴത്തെ സംഭവം എല്ലാവരേയും ഓർമിപ്പിക്കുമ്പോൾ ഇത്തരത്തിൽ സേവനമാതൃകയായി കഴിയുന്ന ഡോക്ടർമാരും ഇനി അത്തരം കാര്യങ്ങൾ ചെയ്യാൻ മടിക്കും. ഇതോടെ ഇല്ലാതാവുന്നത് അവരുടെ നന്മയാണ്. നഷ്ടം പാവപ്പെട്ട സാധാരണക്കാർക്കും.
Stories you may Like
- ഇറാനിൽ മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ
- ഇലക്ട്രൽ ബോണ്ടിലെ വിവാദം മായ്ക്കാനോ കെജ്രിവാളിന്റെ അറസ്റ്റ്?
- ജോലിക്കു നിന്ന വീട്ടിൽ നിന്നും മുന്നു പവൻ മോഷ്ടിച്ചു; യുവതിയും സുഹത്തും അറസ്റ്റിൽ
- ബിവറേജസ് കുത്തിത്തുറന്ന് മുന്തിയ മദ്യം മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ
- യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്