ആറടിയിലേറെ ഉയരവും കട്ടിമീശയും അമിതാഭ് ബച്ചന്റേത് പോലെ കനമുള്ള ശബ്ദവുമായി കിടിലൻ പേഴ്സണാലിറ്റി; ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ തമാശക്കഥകൾ പറഞ്ഞൊഴിയുന്ന സൂത്രശാലി; മുംബൈ ഭീകരാക്രമണക്കേസും ജേഡേ വധക്കേസും അന്വേഷിച്ച എടിഎസിന്റെ സൂപ്പർ കോപ്പിന് ഐപിഎൽ വാതുവയ്പ് കേസ് ഈസി കേസ്; അർബുദത്തോട് പൊരുതി തോറ്റപ്പോൾ വിഷാദച്ചുഴിയിൽ വീണ് ജീവനൊടുക്കിയ ഹിമാൻഷു റോയിയുടെ കഥ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: തികഞ്ഞ സൂത്രശാലി.കഥ പറഞ്ഞ് ആളെ പറ്റിക്കും. ഉത്തരം പറയാൻ ഉദ്ദേശിക്കാത്ത ചോദ്യങ്ങളാണെങ്കിൽ തമാശക്കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും. അറേബ്യൻ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ ഒരാൾ ഒരു കിണറിനരികെ ടൈ വിൽക്കുന്നയാളെ കണ്ടുമുട്ടിയപ്പോൾ..എന്ന മട്ടിൽ അനർഗളമായി പറഞ്ഞുകൊണ്ടിരിക്കും. ചോദ്യകർത്താവ് ചോദ്യം മറക്കുന്നത് വരെ. മാധ്യമപ്രവർത്തകരോട് ഐപിഎൽ കേസിന്റെ പറയാവുന്ന വിശേഷങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി ചോദ്യങ്ങൾ ചോദിച്ചാൽ മുംബൈയുടെ സൂപ്പർ കോപ് ഇങ്ങനെ തമാശകൾ പൊട്ടിച്ചുകൊണ്ടിരിക്കും.
ക്രോഫോർഡ് മാർക്കറ്റിലെ മുംബൈ പൊലീസ് ആസ്ഥാനത്ത് എത്തുന്ന മാധ്യമപ്രവർത്തകരൊക്കെ ഇപ്പോഴും ഓർക്കുന്നു ഹിമാൻഷു റോയിയുടെ ആ സൂത്രങ്ങൾ. ആറടിയിലേറെ ഉയരം, വ്യായാമം ചെയ്ത് മിനുക്കിയെടുത്ത ശരീരം, ഓളം വെട്ടുന്ന മസിലുകൾ, കട്ടിമീശ, അമിതാഭ് ബച്ചന്റേത് പോലെ ഗാംഭീര്യമുള്ള സ്വരം,എല്ലാറ്റിലുമുപരി തികഞ്ഞ പാണ്ഡിത്യം...ആരും കണ്ടാൽ ഒന്നുബഹുമാനിച്ചുപോകും ഹിമാൻഷു റോയിയെ ആദ്യകാഴ്ചയിൽ തന്നെ.
1988 ബാച്ച് മഹാരാഷ്ട്ര കേഡറിൽ പെട്ട റോയിയുടെ കരിയർ ഗ്രാഫ് ഏതൊരു പൊലീസ് ഉദ്യോഗസ്ഥനെയും കൊതിപ്പിക്കും.മാലേഗാവിലായിരുന്നു ആദ്യ പോസ്റ്റിങ്. ബാബ്റി മസ്ജിദ് തകർന്നതിനെ തുടർന്നുള്ള കലാപവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യലായിരുന്നു ആദ്യ അസൈന്മെന്റ്. 1995 ൽ നാസിക് റൂറലിലെ ഏറ്റവും പ്രായം കുറഞ്ഞ എസ്പിയായി തിളങ്ങി തുടങ്ങിയ 2009 ആകുമ്പോഴേക്കും മുംബൈ പൊലീസി ജോയിന്റ് കമ്മീഷണറായി.മുംബൈയിലെ ആദ്യത്തെ സൈബർ ക്രൈം സെൽ, മഹാരാഷ്ട്ര ഗ്രാമങ്ങളിലെ കൊള്ളക്കാരെ പിടിക്കാനുള്ള ഓപ്പറേഷനുകൾ, സ്ത്രീ സുരക്ഷയ്ക്കായുള്ള വനിതാ സെല്ലുകൾ,ഇതെല്ലാം റോയിയുടെ എളിയ സംഭാവനകൾ മാത്രം.
സൂപ്പർ കോപിന്റെ കൂടെ ജോലി ചെയ്ത കീഴുദ്യോഗസ്ഥർ പറയും. സാഹിബ് ഒരു കാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും. ഒരുസ്ഥലത്ത് പോവുകയാണെന്ന് പറഞ്ഞാൽ വാച്ചിൽ നോക്കാം കിറുകൃത്യമായിരിക്കും പോക്കും വരവും.2010 മുതൽ 2014 വരെ ജോയിന്റ് കമ്മീഷണർ(ക്രൈം) ആയി ജോലി നോക്കുമ്പോഴാണ് ഐപിഎൽ വാതുവയ്പ് കേസ്, ലൈല ഖാന്റെയും അഞ്ചുബന്ധുക്കളുടെയും കൊലപാതകക്കേസ് എന്നിവ അന്വേഷിച്ചത്.
ക്രൈംബ്രാഞ്ചിലെ തിളങ്ങുന്ന കരിയറിന് ശേഷമാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിലേക്ക് മാറ്റം കിട്ടിയത്. എടിഎസിലായിരിക്കുമ്പോഴാണ് ബാന്ദ്ര കുർള സമുച്ചയത്തിലെ അമേരിക്കൻ സ്കൂൾ ബോംബ് വച്ച് തകർക്കാനുള്ള സോഫ്റ്റ് വെയർ എഞ്ചിനീയർ അനീസ് അൻസാരിയുടെ പദ്ധതി പൊളിച്ചത്. 2013 ലെ ഐപിഎൽ പ്രീമിയർ ലീഗ വാതുവയ്പ് കേസായിരുന്നു റോയിയുടെ അവസാനത്തെ പ്രമുഖ കേസ്. വാതുവയ്പുകാരുമായുള്ള ബന്ധത്തിന്റെ പേരിൽ, വിന്ധുധാരാ സിങ്ങിനെ അറസ്റ്റ് ചെയ്തതും റോയിയാണ്.മുംബൈ ഭീകരാക്രമണം, ജേണലിസ്റ്റ് ജെ ഡേ വധം, ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിന്റെ ഡ്രൈവർ ആരിഫ് ബെയ്ലിന്റെ കൊല, വിജയ് പലാന്ദെ ഉൾപെട്ട ഇരട്ട കൊലപാതക കേസ്, നിയമ വിദ്യാർത്ഥി പല്ലവി പുർഖയസ്തയുടെ കൊലപാതകം എന്നിവ അദ്ദേഹമാണ് അന്വേഷിച്ചിരുന്നത്.
ഐപിഎൽ കേസിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ റോയ് പറയും. ' അത് വളരെ എളുപ്പം കണ്ടുപിടിക്കാവുന്ന കേസായിരുന്നു. കടുപ്പമുള്ള കേസുകളിൽ ന്മ്മൾക്ക് കൂടുതൽ കാര്യങ്ങൾ ചുഴിഞ്ഞുകണ്ടെത്തേണ്ടി വരും. ഐപിഎസ് കേസ് ഒരു ഫ്ളാറ്റ് കേസാണ്. വസ്തുതകളെ സമർഥിക്കാൻ പോന്ന തെളിവുകൾ ശേഖരിക്കൽ മാത്രമായിരുന്നു പണി'.
മുംബൈ അധോലോകത്തെ കുടിപ്പകയുടേയും ഗ്യാങ് വാറിന്റേയും ഭാഗമായ നിരവധി കൊലപാതക്കേസുകൾ അന്വേഷിച്ചതും തുമ്പുണ്ടാക്കിയതും അദ്ദേഹമാണ്. മുംബൈ പൊലീസിന്റെ നിരവധി സായുധ ഓപ്പറേഷനുകളിലും ഹിമാൻഷു റോയ് പങ്കെടുത്തിട്ടുണ്ട്.
മുംബൈ ക്രൈംബ്രാഞ്ചിന്റെ മേധാവിയായിരിക്കെയാണ് മാധ്യമപ്രവർത്തകനായ ജ്യോതിർമയി ഡേയുടെ കൊലപാതകക്കേസ് അന്വേഷിച്ചത്. രണ്ടാഴ്ച മുമ്പാണ് ഛോട്ടാ രാജനെയും മറ്റു എട്ടുപേരെയും ഈ കേസിൽ ശിക്ഷിച്ചത്.
പഠനകാലം
കൊളാബയിലെ അറിയപ്പെടുന്ന ഡോക്ടറുടെ ഒറ്റമകൻ. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിൽ പഠനം.പ്ലസ്ടു കഴിഞ്ഞ് മെഡിസിൻ പഠനത്തിന് പോയെങ്കിലും വൈകാതെ അതുപേക്ഷിച്ച് സിഎയ്ക്ക് ചേർന്നു.എന്നാൽ, പിന്നീട് ജീവിതത്തിൽ എന്തെങ്കിലും മാറ്റം വേണമെന്ന തോന്നൽ വന്നപ്പോൾ, അതുപേക്ഷിച്ച് ഐപിഎസ് പരീക്ഷ എഴുതാൻ പോയി. പരീക്ഷാഹാളിൽ വച്ചാണ് എഴുത്തുകാരൻ അമീഷ് ത്രിപാഠിയുടെ സഹോദരിയും പിൽകാലത്ത് തന്റെ ജീവിതസഖിയുമായ ഭാവ്നയെ റോയ് കണ്ടുമുട്ടിയത്.ഐഎഎസ് പരീക്ഷ എഴുതാൻ വന്നപ്പോൾ പരിചയപ്പെട്ട ഭാവ്നയുമായി രണ്ടുവർഷത്തിന് ശേഷം വിവാഹം. ഭാവന് പിന്നീട് ഐഎഎസ് വിട്ട് സാമുഹിക പ്രവർത്തനത്തിലേക്ക് തിരിഞ്ഞു.
സ്വാഭാവം
മദ്യം കൈകൊണ്ട് പോലും തൊടില്ല. ഹിന്ദുസ്ഥാനി സംഗീതത്തിൽ അതീവതൽപരൻ. എതിരാളികൾ പറയുന്നത് വിശ്വസിച്ചാൽ അൽപം ഞാനെന്ന ഭാവവും. ബോളിവുഡ്,മീഡിയ, രാഷ്ട്രീയ സർ്ക്കിളുകളിൽ എല്ലാം പോപ്പുലർ.ഫിറ്റ്നസ് പ്രേമികളുടെ വിഗ്രഹം കൂടിയിയായിരുന്നു ഹിമാൻഷു റോയ്. 2012 ൽ നടൻ അർബാസ് ഖാനൊപ്പം ജിം ഉദ്ഘാടനത്തിന് പോയ് റോയിയെ പലരും ഓർക്കുന്നു.മർദ്ദാനി എന്ന ചിത്രത്തിൽ െൈക്രബ്രാഞ്ച് ഓഫീസറുടെ റോൾ അഭിനയിക്കാൻ റാണി മുഖർജി ഹിമാൻഷു റോയിയുടെ ഉപദേശം തേടിയതും വാർത്തായിരുന്നു.
ഒടുവിൽ മഹാരാഷ്ട്ര സർക്കാരിന്റെ അവഗണന
2015 ൽ സ്ഥലംമാറ്റങ്ങളിൽ സ്വജനപക്ഷപാതവും, മുതിർന്ന ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ആരോപിച്ച് റോയിയും ചില ഉദ്യോഗസ്ഥരും മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന് കത്തെഴുതിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഇവരെ തഴയുന്ന സമീപനം സ്വീകരിച്ചത്.ആ സമയത്താണ് എടിഎസ് മേധാവി സ്ഥാനത്ത് നിന്ന് ഹിമാൻഷു റോയിയെ നീക്കുന്നത്. പൊലീസ് ഹൗസിങ്ങിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ എന്ന അപ്രധാന ചുമതയിലേക്ക് അദ്ദേഹത്തെ തരംതാഴ്ത്തി.
വില്ലനായി അർബുദം
അർബുദം കാർന്നുതിന്നാൻ തുടങ്ങിയതോടെ ഒരുവർഷമായി അവധിയിലായിരുന്നു ഹിമാൻഷു റോയ്. ചികിൽസയ്ക്കായി വിദേശത്ത് പോയപ്പോൾ അൽപം ഭേദപ്പെട്ടുവെങ്കിലും പിന്നീട് രോഗം മൂർച്ഛിച്ചു. ഇതോടെ കടുത്ത വിഷാദത്തിലേക്ക് അദ്ദേഹം വഴുതി വീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുമ്പോൾ റോയ് മനസ്സിൽ പറഞ്ഞിട്ടുണ്ടാവണം...ഈ നരകം എനിക്ക് മടുത്തുവെന്ന്. ധീരനായ,ശാരീരിക ക്ഷമതയിൽ ഏറെ ശ്രദ്ധിച്ചിരുന്ന അത് പരിപാലിച്ചിരുന്ന ഒരു പൊലീസ് ഉദ്യോഗസഥന് താങ്ങാൻ കഴിയുന്നതായിരുന്നില്ല, രോഗത്തിന്റെ ഈ ആധിപത്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍