Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കവർച്ച പതിവാക്കി തുടങ്ങിയത് പതിനാറാം വയസിൽ; നാട്ടിൽ നിൽക്കകള്ളി ഇല്ലാതെ നാടുവിട്ട് ആന്ധ്രാപ്രദേശിലേക്ക് നാടുവിട്ട് മതം മാറി രാധാകൃഷ്ണ ഭട്ടായി വിവാഹം കഴിച്ചു; അവിടെയും പൊലീസ് വലവിരിച്ചതോടെ നാട്ടിലേക്ക് വീണ്ടുമെത്തി; കാറുകളുടെ ചില്ലു തകർത്ത് മോഷണം ഹോബിയാക്കി; പറശ്ശിനികടവിലെ കാറിലെ മോഷണം ക്യാമറയിൽ കുടുങ്ങിയപ്പോൾ മുയ്യം സ്വദേശി ഷംസീർ കസ്റ്റഡിയിൽ

കവർച്ച പതിവാക്കി തുടങ്ങിയത് പതിനാറാം വയസിൽ; നാട്ടിൽ നിൽക്കകള്ളി ഇല്ലാതെ നാടുവിട്ട് ആന്ധ്രാപ്രദേശിലേക്ക് നാടുവിട്ട് മതം മാറി രാധാകൃഷ്ണ ഭട്ടായി വിവാഹം കഴിച്ചു; അവിടെയും പൊലീസ് വലവിരിച്ചതോടെ നാട്ടിലേക്ക് വീണ്ടുമെത്തി; കാറുകളുടെ ചില്ലു തകർത്ത് മോഷണം ഹോബിയാക്കി; പറശ്ശിനികടവിലെ കാറിലെ മോഷണം ക്യാമറയിൽ കുടുങ്ങിയപ്പോൾ മുയ്യം സ്വദേശി ഷംസീർ കസ്റ്റഡിയിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: പതിനാറാം വയസ്സിൽ കവർച്ച തുടങ്ങി. നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നപ്പോൾ ആന്ധ്രാ പ്രദേശിൽ താവളമാക്കി. അവിടേയും തൊഴിൽ കവർച്ച തന്നെ. മതം മാറി രാധാകൃഷ്ണഭട്ട് എന്ന പേര് സ്വീകരിച്ചു. അവിടെ വിവാഹം കഴിക്കുകയും ചെയ്തു. പൊലീസ് വലവിരിച്ചപ്പോൾ വീണ്ടും തളിപ്പറമ്പിലേക്ക് മടങ്ങി. കവർച്ചയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി കാറിന്റെ ഗ്ലാസ് തകർക്കൽ ആരംഭിച്ചു. ആദ്യമാദ്യം കാറിന്റെ ചില്ലുകൾ തകർത്തായിരുന്നു കവർച്ച. പിന്നീട് പ്രധാന ആയുധം സ്റ്റെയിൻസ് സ്റ്റീലിന്റെ സ്‌കെയിൽ മാത്രം. സ്‌കെയിൽ ഉപയോഗിച്ച് കാർ വാതിലിന്റെ റബ്ബർ ബീഡിങ്ങിന്റെ ഇടയിലൂടെ കടത്തി പൂട്ടു തുറക്കും. പിന്നീട് കാറിനകത്തുള്ള പണവും ആഭരണങ്ങളും കവരും. ഡബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉണ്ടായാലും അത് കാറിനകത്തു തന്നെ ഉപേക്ഷിക്കും. ഇങ്ങിനെ ഒട്ടേറെ സവിശേഷതകളുള്ള കള്ളനെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെത്തു.

മുയ്യം സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവുമായ ഷംസീറാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 17 തവണ വാഹനങ്ങളിൽ ഇയാൾ കവർച്ച നടത്തിയെന്നാണ് വിവരം.തളിപ്പറമ്പിനടുത്ത കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലുതകർത്ത് മുൻ സീറ്റിൽ വച്ചിരുന്ന ബാഗ് കവർന്നുകൊണ്ടായിരുന്നു കാർ ഗ്ലാസ് തകർത്തുകൊണ്ടുള്ള കവർച്ചയുടെ തുടക്കം. ആദ്യ ദിവസം തന്നെ മണിക്കൂറുകൾക്കകം പുഷ്പഗിരി സ്വദേശി വി.വി. അബ്ദുള്ളയുടെ ഇന്നോവ കാറിന്റെ ചില്ലു തകർത്ത് രണ്ടാമത്തെ കവർച്ചയും നടത്തി. രണ്ടേകാൽ ലക്ഷം രൂപയാണ് അതിൽ നിന്നും തട്ടിയെടുത്തത്. തുടർന്ന് തളിപ്പറമ്പും പരിസരവുമായി ഒരു ഡസനോളം കാറുകളിൽ ഇതേ ശൈലിയിൽ കവർച്ച നടത്തി.

ചെറുപുഴയിൽ നടന്ന ഒരു കവർച്ചയിൽ പിടിയിലാവുകയും രണ്ട് മാസം ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തു. ഇയാൾ ജയിലിലായപ്പോൾ സമാന കവർച്ചകളൊന്നും നടന്നുമില്ല. എന്നാൽ അടുത്ത മാസം തന്നെ മറ്റൊരു കാർ കവർച്ച നടന്നതോടെ പൊലീസിന് അന്വേഷണം തുടരേണ്ടി വന്നു. ഷംസീർ തന്നെ മറ്റൊരു കൂട്ടാളിയെ ഉപയോഗിച്ച് കവർച്ച നടത്തിയതാണെന്ന് പിന്നീട് തെളിയുകയായിരുന്നു. കാർ കവർച്ചക്ക് താനല്ല കാരണമെന്ന് അറിയിക്കാനുള്ള ശ്രമവും അതോടെ വിഫലമായി. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് കോൾ മൊട്ടയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപ്ത്രിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാറിൽ കവർച്ചാ ശ്രമം നടന്നു. പറശ്ശിനിക്കടവിലെ സ്നേക് പാർക്കിലെത്തിയതായിരുന്നു കുടുംബം. തിരിച്ചെത്തിയപ്പോൾ കാറിന്റെ ചില്ല് തകർത്ത നിലയിൽ കാണുകയും ചെയ്തു. ഈ കാറിൽ കാര്യമായൊന്നുമുണ്ടായിരുന്നില്ല.

തുടർന്നാണ് നാല് മണിയോടെ പറശ്ശിനിക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട കാടാച്ചിറ സ്വദേശിയുടെ കാർ തകർക്കപ്പെട്ടത്. 18,000 രൂപ അതിൽ നിന്നും കവർന്നെടുത്തു. ബാഗിൽ പേഴ്സിനകത്ത് സൂക്ഷിച്ച തുകയായിരുന്നു ഇത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണത്തിൽ നീല ജീൻസും ചെക്ക് ഷർട്ടും ധരിച്ച യുവാവാണ് കവർച്ചക്ക് പിന്നിലെന്ന വിവരം ലഭിച്ചു. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഷംസീറിനെ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് ഡി.വൈ. എസ്. പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി വരെ ഇയാളെ ചോദ്യം ചെയ്തിരുന്നു. വിവിധ കാറുകളിൽ നിന്നും ലഭിച്ച വിരലടയാളവും ഷംസീറിന്റെ വിരലടയാളവും സമാനമാണോ എന്നത് ഉൾപ്പെടെ ശാസ്ത്രീയ പരിശോധനയും പൊലീസ് നടത്തി വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP