Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും; ഓരുജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും നന്നായി വളരും; ഇര തേടി കുമ്പളങിയിലെത്തുമ്പോൾ പിടിക്കാം...; തിരുതയ്‌ക്കൊപ്പം റോമിലെ ബന്ധങ്ങളും ഗാന്ധി കുടുംബവുമായി അടുപ്പിച്ചു; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്‌സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; രാഹുലിനൊപ്പം കെസി എത്തിയപ്പോൾ എറണാകുളത്തെ കോൺഗ്രസുകാരുടെ വികാരം ഹൈക്കമാണ്ടിലെത്തി; കെവി തോമസിനെ കോൺഗ്രസ് നേതൃത്വം കൈവിട്ടതിന് പിന്നിലെ കഥ

വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും; ഓരുജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും നന്നായി വളരും; ഇര തേടി കുമ്പളങിയിലെത്തുമ്പോൾ പിടിക്കാം...; തിരുതയ്‌ക്കൊപ്പം റോമിലെ ബന്ധങ്ങളും ഗാന്ധി കുടുംബവുമായി അടുപ്പിച്ചു; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്‌സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; രാഹുലിനൊപ്പം കെസി എത്തിയപ്പോൾ എറണാകുളത്തെ കോൺഗ്രസുകാരുടെ വികാരം ഹൈക്കമാണ്ടിലെത്തി; കെവി തോമസിനെ കോൺഗ്രസ് നേതൃത്വം കൈവിട്ടതിന് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുത മീനും റോമിലെ ബന്ധങ്ങളുമായിരുന്നു കെ വി തോമസിനെ കോൺഗ്രസിലെ ദേശീയ നേതാവാക്കിയത്. സോണിയാ ഗാന്ധിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ഇത് രണ്ടും. ഇതിൽ തിരുതയും തോമസും തമ്മിലുള്ള ബന്ധം ഏറെ വലുതായിരുന്നു. കുമ്പളങ്ങിയിൽ നിന്ന് തിരുത മീൻ സോണിയയ്ക്ക് കൊടുത്താണ് കെവി തോമസ് ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞതെന്ന് വാർത്തകളുണ്ടായിരുന്നു. എറണാകുളം സീറ്റ് തോമസിന് ചർച്ചയാകുമ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് തിരുത മീനും റോമിലെ ബന്ധങ്ങളും.

ചില രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട വിഭവമായാണ് തിരുത. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമൃദ്ധമായി കണ്ടുവരുന്ന തിരുത ഓരുജലത്തിൽ വളർത്താൻ ഏറെ അനുയോജ്യമായ മത്സ്യമാണ് . വേഗത്തിലുള്ള വളർച്ച, മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ്, മാംസത്തിന്റെ രുചി, ഉയർന്ന കമ്പോളവില എന്നിവയാണ് തിരുതയുടെ പ്രശസ്തിക്കു കാരണം. ഈ പ്രശസ്തി തോമസിനും ഗുണകരമായി എന്നാൽ കോൺഗ്രസിലുള്ള പലരും വിശ്വസിക്കുന്നത്. റോമിലെ ബന്ധവും സോണിയയുമായി അടുപ്പം സ്ഥാപിക്കാൻ കരുത്തായി മാറി. കെവി തോമസിന്റെ അടുത്ത ബന്ധു കന്യാസ്ത്രീയാണ്. ഇവർ റോമിലാണ് പ്രവർത്തിക്കുന്നത്. നേഴ്‌സായ ഈ ബന്ധുവാണ് സോണിയയുടെ അമ്മയെ പരിചരിച്ചിരുന്നത്. അമ്മയെ കെവി തോമസിന്റെ ബന്ധു നന്നായി പരിചരിക്കുന്നുവെന്ന അഭിപ്രായം സോണിയയ്ക്കുണ്ടായിരുന്നു. ഇതും തോമസിന്റെ വളർച്ചയ്ക്ക് കാരണമായെന്നാണ് സംസ്ഥാന കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്. എന്നാൽ കോൺഗ്രസിലെ അധികാരം രാഹുലിലേക്ക് എത്തിയപ്പോൾ കഥമാറി. തോമസിന്റെ പ്രസക്തിയും നഷ്ടമായി.

ഓരുജല മത്സ്യമാണെങ്കിലും തിരുത ശുദ്ധജലത്തിലും നന്നായി വളരും. വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്. മീനിന്റെ അടിഭാഗത്തായി കാണുന്ന കറുപ്പും നീലയും കലർന്ന വലിയൊരു അടയാളവും വാലിനറ്റത്തായുള്ള കറുത്ത അടയാളവും തിരുതയുടെ മാത്രം പ്രത്യേകതയാണ്. തിരുത മത്സ്യത്തിന് സുമാർ 90 സെന്റിമീറ്റർ നീളമുണ്ടായിരിക്കും; ഏഴ് കിലോഗ്രാം വരെ തൂക്കവും. ശരീരത്തിന്റെ പാർശ്വഭാഗങ്ങൾ അധികം പരന്നതല്ല. തല പരന്നതും മാംസളവുമാണ്, മുതുകു ഭാഗത്തിന് ചാരനിറമായിരിക്കും. അതിനാലാണ് ഇവയ്ക്ക് ഗ്രേ മുള്ളറ്റ്, ഫ്‌ളാറ്റ്ഹെഡ് മുള്ളറ്റ് എന്നീ പേരുകൾ ലഭിച്ചത്. ഉദരഭാഗത്തിന് വെള്ളിനിറമായിരിക്കും. വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്.

തിരുത ജലാശയങ്ങൾക്കടിത്തട്ടിലും കരയോടടുത്ത ആഴം കുറഞ്ഞ പ്രദേശങ്ങളിലുമാണ് ഇര തേടുന്നത്. കാലവർഷക്കാലത്ത് ധാരാളം എക്കൽ അടിഞ്ഞുകൂടുമ്പോൾ ഇവ കൂട്ടം കൂട്ടമായി നദീമുഖങ്ങളിലും കായലുകളിലും ഇരതേടാനെത്തുന്നു. തിരുത മത്സ്യം ഒരു സസ്യഭുക്കായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഇവ ജന്തുപ്ലവങ്ങളെ ആഹാരമാക്കാറുണ്ട്. അതുകൊണ്ട് തന്നെ മീനിന് രുചി ഏറെയാണ്. തിരുത ഒരു ഉത്തമ വളർത്തുമത്സ്യമാണ്. വളരെ വേഗത്തിലുള്ള വളർച്ച, സസ്യാഹാരരീതി, മറ്റു മത്സ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാനുള്ള കഴിവ്, രുചിയേറിയ ദശ എന്നീ സവിശേഷതകളാണ് ഇവയെ ഒരു നല്ല വളർത്തുമത്സ്യമെന്ന നിലയിൽ മുൻനിരയിലാക്കുന്നത്. കടലോരങ്ങളിലെ ലവണ ജലതടാകത്തിൽ വളരുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തി ശുദ്ധജലാശയങ്ങളിലും വളർത്തുന്നുണ്ട്. ഇത് കുമ്പളങ്ങിയിൽ ഏറെയുണ്ട്. ഈ സാഹചര്യവും സോണിയയുടെ ഇഷ്ടവുമാണ് കെവി തോമസിന് തുണയായതും.

ഇതിനൊപ്പം റോമിലെ ബന്ധങ്ങളും സോണിയയേയും കെവി തോമസിനേയും അടുപ്പിച്ചു. എപ്പോഴും തോമസിന് സോണിയയുടെ വീട്ടിലേക്ക് കയറി ചെല്ലാമായിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാമായിരുന്നു. സോണിയയുടെ അമ്മയും തോമസിന്റെ ബന്ധുവമായുള്ള ആത്മബന്ധവും ഇതിന് കാരണമായി മാറി. എന്നാൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി കെസി വേണുഗോപാൽ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. സോണിയ പാർട്ടിക്കാര്യങ്ങളിൽ ഇടപെടുന്നതും അവസാനിപ്പിച്ചു. കേരളത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെവി തോമസിന് എതിരായിരുന്നു. കെപിസിസി അധ്യക്ഷനായെത്താനും ഇതിനിടെ കെവി തോമസ് ശ്രമിച്ചു. സോണിയയുടെ വിശ്വസ്തനെന്ന ലേബലിൽ ആയിരുന്നു ഇത്. എന്നാൽ എറണാകുളത്തെ കോൺഗ്രസുകാരിൽ കെവി തോമസിന് പിന്തുണ കുറഞ്ഞു. ഇതെല്ലാം ഹൈക്കമാണ്ടിന് മുന്നിലെത്തി.

എറണാകുളത്ത് പി രാജീവിനെതിരെ കെവി തോമസിന് ജയിക്കാനാകില്ലെന്ന വിലയിരുത്തൽ ശരിയാണെന്ന് രാഹുലിനും മനസ്സിലായി. രണ്ട് ദിവസം മുമ്പ് കേരളത്തിലെത്തിയ രാഹുൽ ഗാന്ധിക്കും കാര്യങ്ങൾ ബോധ്യപ്പെട്ടു. ഇതോടെയാണ് കാര്യങ്ങൾ തോമസ് മാഷിന്റെ കൈവിട്ടു പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP