തലസ്ഥാനനഗരത്തിന്റെ ആവശ്യത്തിന് ഇനി അവശേഷിക്കുന്നത് 24 ദിവസത്തെ കുടിവെള്ളം മാത്രം; ബദൽ സംവിധാനങ്ങൾതേടി നഗരസഭയും സർക്കാറും; മുട്ടത്തറ സ്വീവേജ് പ്ലാന്റിലെ ജലം ഉപയോഗപ്പെടുത്താൻ തീരുമാനം; സൗജന്യമായി നൽകാമെന്നുപറഞ്ഞിട്ടും മലിനജലമെന്ന ധാരണയിൽ ആരും എത്തുന്നില്ലെന്ന് സ്വീവേജ് പ്ലാന്റ് അധികൃതർ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ കുടിവെള്ളസംഭരണികൾ എല്ലാം വറ്റിവരണ്ടുതുടങ്ങിയതോടെ ബദൽ മാർഗങ്ങൾ കണ്ടെത്താൻ സർക്കാരും, നഗരസഭയും നെട്ടോട്ടമോടുന്നു. നഗരത്തിന് കുടിവെള്ളമേകുന്ന അരുവിക്കര ഡാം, പേപ്പാറ ഡാം എന്നിവയിലെ ജലം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
പേപ്പാറ ഡാമിൽനിന്ന് അരുവിക്കര സംഭരണിയിലേക്ക് ജലമെത്തിച്ച് ശുദ്ധീകരിച്ചാണ് നഗരത്തിന് കുടിവെള്ളം നൽകുന്നത്. എന്നാൽ പേപ്പാറ ഡാമിൽ ഇനി അവശേഷിക്കുന്നതാകട്ടെ കേവലം 20-24 ദിവസത്തേയ്ക്കുള്ള വെള്ളം മാത്രം. ഈ സാഹചര്യം തരണം ചെയ്യാനുള്ള നടപടിയായി സർക്കാരും നഗരസഭയും തെരഞ്ഞെടുത്തിരിക്കുന്ന നടപടി വ്യത്യസ്തമാണ്.
നഗരത്തിലെ കക്കൂസ് മാലിന്യത്തിൽനിന്നും മലിനജലത്തിൽനിന്നും വളവും ശുദ്ധജലവും വേർതിരിക്കുന്ന മുട്ടത്തറ സ്വീവേജ് പ്ലാന്റിൽനിന്ന് പ്രതിദിനം നാലുകോടി ലിറ്റർ ശുദ്ധജലം പാർവതി പുത്തനാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ഈ ജലം ഗാർഹികേതര ആവശ്യങ്ങൾക്ക് എത്തിക്കാനാണ് ഇന്നലെ ജലമന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം. നിർമ്മാണ പ്രവർത്തനങ്ങൾക്കും കൃഷിക്കും വാഹനം കഴുകുന്നതിനുമുൾപ്പെടെ വാട്ടർ അഥോറിറ്റി നൽകുന്ന കുടിവെള്ളമാണ് നഗരവാസികൾ ഉപയോഗിക്കുന്നതെന്ന് പരിശോധനയിൽകണ്ടെത്തി. ഇത്തരം ആവശ്യങ്ങൾക്ക് പ്ലാന്റിൽ ശുദ്ധീകരിക്കുന്ന ജലം സൗജന്യമായി നൽകാനാണ് നീക്കം.
എന്നാൽ വെള്ളം സൗജന്യമായി ലഭിക്കുന്ന വിവരം അറിയാത്തതുകൊണ്ടും മലിനജലമാണെന്ന തെറ്റിദ്ധാരണകൊണ്ടും വെള്ളം വാങ്ങാൻ പ്ലാന്റിലേക്ക് ആരും എത്താറില്ലെന്ന് അധികൃതർ പറയുന്നു. ബഹുനില കെട്ടിട നിർമ്മാണം, കൃഷി, പുന്തോട്ട പരിപാലനം, റോഡ് ടാറിങ് തുടങ്ങി ഗാർഹികേതരമായ ഏതാവശ്യങ്ങൾക്കും ഇനി പ്ലാന്റിലെ ജലം ഉപയോഗപ്പെടുത്താനാണ് തീരുമാനം.
തിരുവനന്തപുരം കോർപറേഷൻ സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി 80 കോടി രൂപ ചെലവിട്ടാണ് മുട്ടത്തറയിൽ മലിനജല ശുദ്ധീകരണശാല നിർമ്മിച്ചത്. വാട്ടർ അഥോറിറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. പ്ലാന്റ് നിർമ്മിച്ച യുഇഎം ഇന്ത്യ എന്ന കമ്പനിക്കാണ് അഞ്ചുവർഷത്തേക്ക് മലിനജലം ശുദ്ധീകരിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിൽ മുപ്പതോളം ജീവനക്കാരുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറ് വരെ എപ്പോഴും വാഹനവുമായി വന്നാൽ സൗജന്യമായി ശുദ്ധീകരിച്ച ജലം ഇവിടെ നിന്ന് ലഭിക്കും. ടാങ്കറുകൾക്ക് നിശ്ചിത നിരക്കിൽ ജലം നൽകും.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇത്തരം പ്ലാന്റുകളിൽനിന്ന് നൽകുന്ന ജലം ഉപയോഗിച്ചാണ് ഗാർഹികേതര ആവശ്യങ്ങൾ നടപ്പാക്കുന്നത്. അതേ മാതൃക തലസ്ഥാനത്തും നടപ്പാക്കി വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 107 ദശലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഇപ്പോൾ 40-45 ദശലക്ഷം ലിറ്റർ മലിനജലമാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. 40-42 ദശലക്ഷം ലിറ്റർ ശുദ്ധീകരിച്ച ജലമാണ് ഇവിടെനിന്ന് പാർവതീപുത്തനാറിലേക്ക് ഒഴുക്കി കളയുന്നത്.
നഗരത്തിലെ 40 ശതമാനം സ്ഥലത്തെ മലിനജലമാണ് ഇവിടെയെത്തിച്ച് ശുദ്ധീകരിക്കുന്നത്. രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ മലിനജലത്തിലേക്ക് ഓക്സിജൻ കടത്തിവിട്ട് ബാക്ടീരിയകളെ ഉത്പാദിപ്പിച്ചാണ് ജല ശുദ്ധീകരണം. പൈപ്പിലൂടെ എത്തുന്ന ഖരമാലിന്യം വേർതിരിച്ച് എയ്റേഷൻ, ക്ലാരിഫിക്കേഷൻ, ക്ലോറിനേഷൻ എന്നിവയ്ക്ക് വിധേയമാക്കിയാണ് മലിനജലം ശുദ്ധീകരിക്കുന്നത്. പ്ലാന്റിനോട് ചേർന്ന് ലാബും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ദിവസവും ശുദ്ധീകരണത്തിനുശേഷം പുറന്തള്ളുന്ന ജലം ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കും. പ്ലാന്റിലേക്കെത്തുന്ന അഴുക്ക് നിറഞ്ഞ ജലം ശുദ്ധീകരിച്ചശേഷമുള്ള തെളിഞ്ഞ ജലമാണ് പുറത്തേക്ക് വിടുന്നത്.
മലിനജല സംസ്കരണത്തിനുശേഷമുണ്ടാവുന്ന അവശിഷ്ടം മികച്ച ജൈവവളമാണ്. മുട്ടത്തറയിലെ പ്ലാന്റിന്റെ പരിസരത്തെങ്ങും ഈ വളം കൂട്ടിയിട്ടിരിക്കുകയാണ്. കൃഷിക്കും പൂന്താട്ടത്തിനുമെല്ലാം വളമായി ഇത് ഉപയോഗിക്കാം. വളം ജനങ്ങൾക്ക് സൗജന്യമായി ഇവിടെനിന്ന് ലഭിക്കും. എന്നാൽ ഈ വളം വാങ്ങാനും ഇവിടെ ആരും എത്തുന്നില്ല. വളം വാങ്ങാൻ ആളെത്താത്തതിനാൽ വളം ഇടാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ് അധികൃതർ. കൃഷിക്കവശ്യമായ വളം സൗജന്യമായി നൽകാമെന്ന് പറഞ്ഞ് തമിഴ്നാട്ടിലെ പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം നൽകി ആവശ്യക്കാരെയും കാത്തിരിക്കുകയാണ് വാട്ടർ അഥോറിറ്റി അധികൃതർ.
Stories you may Like
- കണ്ണൂരിൽ ഓവുചാലിലേക്ക് മലിനജലം ഒഴുക്കിവിട്ട മിൽമാബൂത്ത് അടച്ചു പൂട്ടാൻ നോട്ടീസ്
- കണ്ണൂരിലെത്തിയാൽ ഇനി ദുർഗന്ധം കൊണ്ടു മൂക്കും പൊത്തിനടക്കേണ്ട
- കർണാടകയിൽ മലിനംജലം കുടിച്ച് 40കാരി മരിച്ചു; നിരവധി പേർ ആശുപത്രിയിൽ
- ബംഗളൂരുവിൽ ജലം പാഴാക്കിയ 22 കുടുംബങ്ങൾക്ക് 5000 രൂപ വീതം പിഴ
- ചൂട്ടുപ്പൊള്ളും ഓണക്കാലം; ആഘോഷത്തിനിടെ ചൂട് കൊള്ളതിരിക്കണം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍