മരവിച്ചു പോയ കുഞ്ഞു വിരലുകൾ കൂട്ടിപിടിച്ച് നെഞ്ചിലിടിച്ച് നിലവിളിച്ച് നാട്ടുകാർ; ചുറ്റിനും പഴിപറയുന്നവർക്ക് ചെവി കൊടുക്കാതെ അടച്ച മുറിയിൽ നിശബ്ദയായി തേങ്ങി മരവിച്ചു പോയ മാതൃഹൃദയം; ഓമന മുഖമാകെ ക്രൂരതയുടെ ചുവപ്പു പാടുകൾ; സുന്ദര മേനിയാകെ ചവിട്ടേറ്റ് നീലിച്ച മുറിപ്പാടുകൾ; വാവിട്ട കരച്ചിൽ പാതിവഴിയിൽ നിന്ന പോലെ പാതി തുറന്ന മിഴികളും ചുണ്ടുകളും; സമാനതകൾ ഇല്ലാത്ത ക്രൂരത ഏറ്റുവാങ്ങിയ പിഞ്ചു പൈതലിനെ സ്വർഗ്ഗത്തിലേക്ക് യാത്രയാക്കാൻ മഴ മറന്നും ഒരു നാട് മുഴുവൻ ഒഴുകിയെത്തിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: ഉടുമ്പന്നൂർ മഞ്ചിക്കല്ലിലെ വീട്ടുമുറ്റത്ത് സൈക്കിളോടിച്ചും പാവക്കുട്ടിയെ കൊഞ്ചിച്ചും കളിക്കുകയായിരുന്നു ഇളയകുട്ടി. പെട്ടന്നായിരുന്നു വീട്ടിൽ ആൾക്കൂട്ടവും ബഹളവുമെത്തിയത്. പിറകെ കുഞ്ഞു പെട്ടിക്കുള്ളിൽ ഏഴുവയസ്സുള്ള ചേട്ടനേയും കൊണ്ടു വന്നു. പിന്നെ അവനും ദുഃഖത്തിലേക്ക് വീണു. ''പപ്പി പിന്നെ കണ്ണു തുറന്നില്ലല്ലോ'' എന്നു പറഞ്ഞ് പൊട്ടിക്കരച്ചിലുകൾക്കൊപ്പം അവനും വിതുമ്പി. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ട് എട്ടിനാണ് ഏഴുവയസ്സുള്ള കുട്ടിയുടെ മൃതദേഹം ഉടുമ്പന്നൂരിലെ മാതാവിന്റെ വസതിയിലെത്തിച്ചത്. കുട്ടിയുടെ അച്ഛന്റെ വീട്ടുകാരും മൃതദേഹത്തിനായി അവകാശം ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ സംസ്കാരം എവിടെയാകുമെന്ന് ആർക്കും അറിയില്ലായിരുന്നു. മൃതദേഹം ഉടുമ്പന്നൂരിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചതോടെ ഈ വീട്ടിലേക്കു ജനപ്രവാഹമായി.
മരവിച്ചു പോയ കുഞ്ഞു വിരലുകൾ കൂട്ടിപിടിച്ച് നെഞ്ചിലിടിച്ച് നിലവിളിച്ച് നാട്ടുകാരും ചുറ്റിനും പഴിപറയുന്നവർക്ക് ചെവി കൊടുക്കാതെ അടച്ച മുറിയിൽ നിശബ്ദയായി തേങ്ങി മരവിച്ചു പോയ മാതൃഹൃദയവും ഉടമ്പന്നൂരിലെ വീട്ടിലെ കാഴ്ചയായി. കുട്ടിയുടെ ഓമന മുഖമാകെ ക്രൂരതയുടെ ചുവപ്പു പാടുകളായിരുന്നു. സുന്ദര മേനിയാകെ ചവിട്ടേറ്റ് നീലിച്ച മറിപ്പാടുകൾ. ഇതിൽ ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരതയുടെ ചിത്രമുണ്ട്. വാവിട്ട കരച്ചിൽ പാതിവഴിയിൽ നിന്ന പോലെ പാതി തുറന്ന മിഴികളും ചുണ്ടുകളും ചുറ്റും കൂടിയവരുടെ വേദന കൂട്ടി. സമാനതകൾ ഇല്ലാത്ത ക്രൂരത ഏറ്റുവാങ്ങിയ പിഞ്ചു പൈതലിനെ സ്വർഗ്ഗത്തിലേക്ക് യാത്രയാക്കാൻ മഴ മറന്നും ഒരു നാട് മുഴുവൻ ഒഴുകിയെത്തുകയായിരുന്നു.
ബന്ധുക്കളിലൊരാളാണു വീടു തുറന്നത്. മുത്തശി മരിച്ച കുട്ടിയുടെ ഇളയ അനിയനെയും കൂട്ടി നേരത്തേ വീട്ടിലെത്തി. ഒന്നും അറിയാതെ അവൻ കളിച്ചു. എട്ടരയോടെ വെള്ളത്തുണിയിൽ പൊതിഞ്ഞ് ഏവരേയും കരയിച്ചു കുട്ടിയുടെ മൃതദേഹമെത്തി. ആദ്യം വീട്ടിനുള്ളിൽ കൊണ്ടുപോയി കുട്ടിയുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും അന്ത്യാഞ്ജലിയർപ്പിക്കാൻ അവസരമൊരുക്കി. കാർ പോർച്ചിൽ ഒരുക്കിയ മേശയിൽ പൊതുദർശനത്തിനായി കിടത്തി. ഒൻപതരയോടെ വീടിനോടു ചേർന്നുള്ള പറമ്പിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. എല്ലാത്തിനും സാക്ഷിയാകാൻ പ്രദേശത്തെ അമ്മമാരെല്ലാം ഒഴുകിയെത്തി. അമ്മയുടെ പങ്കാളിയുടെ അതിക്രൂരമർദനത്തിനിരയായ തൊടുപുഴയിലെ ആ 7 വയസ്സുകാരനെ മരണമെടുത്തതിന് കാരണം.
കഴിഞ്ഞ മാസം 28നു രാവിലെ 6നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു തലയിലെ ഗുരുതര പരുക്കുമായി ബാലനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുമ്പോൾ കൃഷ്ണമണിയുടെ ചെറിയ അനക്കം ഡോക്ടർമാരിൽ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യ നിലയിൽ അൽപം പുരോഗതിയുണ്ടായെങ്കിലും 48 മണിക്കൂറിനു ശേഷമെടുത്ത സ്കാനിങ്ങിൽ തലച്ചോറിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നതായി കണ്ടെത്തി.
ജീവൻരക്ഷാ ഔഷധങ്ങളുടെയും വെന്റിലേറ്ററിന്റെയും സഹായത്തോടെ തുടർന്നുള്ള 10 ദിവസം. ഒടുവിൽ മരണത്തിന് കീഴടങ്ങി. പത്തു സെന്റീമീറ്ററിൽ അധികം പൊട്ടിയ തലയോടു തുറന്നു രക്തസ്രാവം നിയന്ത്രിച്ചെങ്കിലും മസ്തിഷ്കത്തിന്റെ പ്രവർത്തനം നിലച്ചിരുന്നു. ഇതാണ് മരണകാരണമായത്. ദ്രവരൂപത്തിൽ ആഹാരം ട്യൂബ് വഴി നൽകിയിരുന്നെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ ഇത് നിർത്തേണ്ടിയും വന്നു. പിന്നീട് രക്തസമ്മർദം തീരെ കുറഞ്ഞു. പരമാവധി അളവിൽ മരുന്നു നൽകിയെങ്കിലും പ്രതികരിക്കാതായതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരണം ഡോക്ടർമാർ സ്ഥിരീകരിക്കുമ്പോൾ കുഞ്ഞിന്റെ അമ്മ ആശുപത്രിയിലെ അടച്ചിട്ട മുറിയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം തൊടുപുഴ ഉടുമ്പന്നൂരിലെ അമ്മയുടെ വീട്ടിൽ സംസ്കരിക്കുകയായിരുന്നു. ഈ സമയത്തും അമ്മ അടച്ചിട്ട മുറിയിൽ ഒറ്റയ്ക്കായിരുന്നു. ചുറ്റുമുള്ള നിലവിളയും തേങ്ങലും ഈ മാതൃഹൃദയത്തേയും മരവിപ്പിച്ചു. ചുറ്റിലും ഉയർന്നത് അമ്മയ്ക്കെതിരായ വികാരമായിരുന്നു. കാമുകന് സ്വന്തം കുട്ടിയ എറിഞ്ഞു കൊടുത്തതിന്റെ പ്രതികാരം. മഴയും അവഗണിച്ചും കുട്ടിയെ അവസാനമായി കാണാനെത്തിയ എല്ലാവരും കുറ്റം പറഞ്ഞതും അമ്മയെ ആയിരുന്നു.
കുട്ടി മരിച്ചതു തലയ്ക്കേറ്റ ആഴത്തിലുള്ള അടി മൂലമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഒട്ടേറെ ക്ഷതങ്ങളുണ്ട്. വാരിയെല്ലടക്കം മർദനത്തിൽ തകർന്നതായും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഈ ക്ഷതങ്ങളെല്ലാം കുട്ടിയുടെ ശരീരത്തിലും മുഖത്തും ചുവന്ന പാടുകളായുണ്ട്. ഇതിലേക്ക് നോക്കുമ്പോൾ തന്നെ എത്തിയവർക്ക് സംഭവിച്ച ക്രൂരത തരിച്ചറിയാമായിരുന്നു. ക്രൂര പീഡനത്തിന് ശേഷം തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്നതിനെ പ്രതി അരുൺ ആനന്ദ് എതിർത്തതിനാൽ കുഞ്ഞിനു വിദഗ്ധ ചികിൽസ കിട്ടാൻ വൈകിയെന്ന റിപ്പോർട്ടിനു പിന്നാലെയാണു പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്നത്. പിഞ്ഞു കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് മരണത്തിന് എറിഞ്ഞു കൊടുക്കുകയായിരുന്നു.
ചികിൽസയും വൈകിപ്പിച്ച് അമ്മയും കാമുകനും
കുട്ടിയുടെ തലയ്ക്കു മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയിൽ പൊട്ടലുണ്ട്. ശരീരത്തിൽ ബലമായി ഇടിച്ചതിന്റെ പാടുകളും കാണാമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണു കുരുന്നിന്റെ മരണം സ്ഥിരീകരിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത അരുൺ ആനന്ദ് റിമാൻഡിലാണ്. ക്രൂരമായി മർദിച്ചശേഷം അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ചികിൽസ മനഃപൂർവം വൈകിപ്പിക്കാൻ അരുൺ ആനന്ദ് ശ്രമിച്ചതിന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണു തെളിവായത്. മദ്യലഹരിയിൽ ആശുപത്രിയിലെത്തിയ പ്രതി ഡോക്ടർമാരുമായി വഴക്കിടുകയും പിന്നീടു കുട്ടിക്കൊപ്പം ആംബുലൻസിൽ കയറാതിരിക്കുകയും ചെയ്തു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു.
അരുൺ ആനന്ദ് ഡ്രൈവ് ചെയ്താണു കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയത്. ഷർട്ട് അഴിച്ചിട്ടിരുന്ന അരുണിന്റെ കാലുകൾ നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സ്ട്രെച്ചറിൽ യുവതി കുട്ടിയുമായി ആശുപത്രിക്കുള്ളിലേക്കു കയരി. അരമണിക്കൂറിനുള്ളിൽ ഡോക്ടർമാർ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുൺ ആനന്ദ് ഡോക്ടർമാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു. അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഫോൺ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടക്കുകയായിരുന്നു യുവതിയെന്ന് അധികൃതർ പറയുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർമാർ ഉടൻ ഓപ്പറേഷൻ വേണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ അരുൺ ഇതിനോട് യോജിച്ചില്ല. സമ്മതപത്രം ഒപ്പിട്ടുനൽകാനും തയാറായില്ല. ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിടാൻ യുവതിയും തയാറായില്ല. പിന്നീട് ഡോക്ടർമാർ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോൺനമ്പർ ചോദിച്ചു.
ഫോണിലൂടെ എങ്കിലും സമ്മതം കിട്ടിയാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ ഇതിന് വഴങ്ങാതെ അധികൃതരോട് തർക്കിക്കുകയാണ് ഇരുവരും ചെയ്തത്. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ കുട്ടിയെ ആംബുലൻസിൽ കയറ്റിയെങ്കിലും കൂടെകയറാൻ യുവതിയും അരുണും തയാറായില്ല. അങ്ങനെ കുട്ടിക്ക് അമ്മയും കാമുകനും ചേർന്ന് ചികിൽസയും നിഷേധിച്ചു.
അച്ഛന്റെ മരണത്തോടെ കഷ്ടകാലം
കഴിഞ്ഞ വർഷം മേയിൽ അച്ഛൻ ബിജുവിന്റെ മരണത്തോടെയാണ് കുട്ടികളുടെ കഷ്ടകാലം ആരംഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ ബിജു വിവാഹശേഷം ഭാര്യയുടെ തൊടുപുഴ ഉടുമ്പന്നൂരിലെ വീട്ടിലാണു താമസിച്ചിരുന്നത്. ഇവിടെത്തന്നെയാണ് ഇരുകുട്ടികളും വളർന്നത്. മരിച്ച മൂത്ത കുട്ടിയെ പപ്പി എന്നാണു വിളിച്ചിരുന്നത്; പപ്പി നാലര വയസ്സുള്ള അനിയനെ വിളിച്ചിരുന്നത് കുഞ്ഞാവ എന്നും. മെക്കാനിക്കൽ എൻജിനീയറായിരുന്ന ബിജു ഐടി ജോലി ഉപേക്ഷിച്ച് തൊടുപുഴയിൽ കാർ വർക്ഷോപ് നടത്തുകയായിരുന്നു.
ബിജുവിന്റേതിനു നേരെ വിപരീതമായിരുന്നു അരുണിന്റെ സ്വഭാവമെന്നു ബന്ധുക്കൾ പറയുന്നു. ബിജു മദ്യപിക്കുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ കണ്ടിട്ടില്ല. അരുൺ സ്ഥിരമായി മദ്യപിച്ചിരുന്നു. അക്രമത്തിനു തലേന്ന് യുവതിക്കും കുട്ടികൾക്കുമൊപ്പമാണ് അരുൺ തൊടുപുഴയിലെ ബാറിലെത്തിയത്. ബിജു ഇടയ്ക്കിടെ കുടുംബവുമായി യാത്രകൾ നടത്തിയിരുന്നു. കുട്ടികൾക്കും യാത്രകൾ പ്രിയമായിരുന്നു. അതേസമയം, യുവതിയെ മാത്രം പുറത്തു പോകുമായിരുന്ന മിക്കവാറും അരുൺ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു.കുട്ടികളെ എന്തെങ്കിലും കാരണം കണ്ടെത്തി മർദിക്കുന്നതായിരുന്നു അരുണിന്റെ വിനോദം. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാൻ അതു വേണമെന്നാണു യുവതിയോടു പറഞ്ഞിരുന്നത്.
ഏഴുവയസ്സുകാരൻ ക്രൂരമർദനത്തിനിരയായ രാത്രി യുവതിയുടെയും അരുണിന്റെയും കാർ തൊടുപുഴയ്ക്കു സമീപം പൊലീസ് പട്രോൾ സംഘം കണ്ടിരുന്നു. മദ്യപിച്ചു ലക്കുകെട്ടുള്ള അരുണിന്റെ രാത്രി യാത്രകളിൽ മിക്കവാറും കാർ ഡ്രൈവ് ചെയ്തിരുന്നത് യുവതിയാണ്. അന്നു വൈകിട്ട് ഏഴു മുതൽ തൊടുപുഴയിലെ ഹോട്ടലിൽ അരുൺ രണ്ടു സുഹൃത്തുക്കളുമൊത്തു മദ്യപാനത്തിലായിരുന്നു. യുവതിയും കുട്ടികളുമായി ബാർ ഹോട്ടലിലെത്തിയിരുന്നു. പത്തുമണിയോടെ അരുൺ യുവതിയോടു മടങ്ങാൻ പറഞ്ഞു. ഇത് ഓർമയില്ലാതെ അൽപസമയം കഴിഞ്ഞു തിരിച്ചുവന്ന് കൗണ്ടറിൽ അന്വേഷിച്ചു. പുറത്തിറങ്ങിയപ്പോൾ യുവതി കാറിലുണ്ടായിരുന്നു. ഗ്ലാസ് താഴ്ത്തി അവിടെവച്ചുതന്നെ യുവതിയുടെ മുഖത്തടിച്ചു. തുടർന്നു വീട്ടിലെത്തി. കുട്ടികളെ പൂട്ടിയിട്ട ശേഷം രാത്രി ഒന്നരയോടെ തിരികെ വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു മൂന്നുമണിയോടെ മടങ്ങിവന്നു. അതിനുശേഷമായിരുന്നു കുട്ടിയെ വകവരുത്തിയത്.
ഇളയ കുട്ടിയെ മൂത്രമൊഴിപ്പിച്ചില്ല എന്ന പേരിലാണ് ഏഴുവയസ്സുകാരനെ ഉറക്കത്തിൽനിന്നുണർത്തി മർദനം തുടങ്ങിയത്. എന്നാൽ, പിന്നീട് സ്കൂൾ ടീച്ചറുടെ അടുത്ത് തന്നെക്കുറിച്ച് എന്തോ മോശമായി പറഞ്ഞു എന്നതിന്റെ പേരിലായി ചോദ്യം ചെയ്യൽ. ഇതു ചോദിച്ചപ്പോൾ കുട്ടി പരുങ്ങി. സ്കൂളിലെ കാര്യങ്ങളെല്ലാം അറിഞ്ഞെന്നു പറഞ്ഞായി മർദനം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്