എനിക്ക് അധികാരമുള്ള സ്ഥലമാണിത്; ഇവിടെ ഞാൻ എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യരുത്; എല്ലാത്തിനെയും പടിയിറക്കി വിടും; വനിതകളായ താമസക്കാർക്ക് നേരെ ഭീഷണി മുഴക്കിയത് ഹോസ്റ്റൽ ചുമതലയുള്ള ഹൗസിങ് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ; തൊടുപുഴയിലെ ഹൗസിങ് ബോർഡ് ഹോസ്റ്റലിൽ നിന്നും പടിയിറങ്ങേണ്ട ഘട്ടം വന്നപ്പോൾ ഇടപെട്ട് കലക്ടറും; ഹോസ്റ്റൽ പൂട്ടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പ്രതികാരം തീർത്തത് അടുക്കള പൂട്ടി; വനിതകൾക്ക് ഒടുവിൽ ഗ്യാസും പാചക സാധനങ്ങളും എത്തിച്ചത് സഹപ്രവർത്തകർ
എം മനോജ് കുമാർ
തൊടുപുഴ: കൊറോണയുമായി ബന്ധപ്പെട്ടു ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഡോക്ടറും കോടതി ജീവനക്കാരും ഉൾപ്പെടെയുള്ള ഹോസ്റ്റൽ താമസക്കാരെ പുറത്താക്കി വാതിലടച്ച് ഹൗസിങ് ബോർഡ് ഉന്നതരുടെ ക്രൂരത. ഇടുക്കി കളക്ടറുടെയും ഹെൽത്ത് അധികൃതരുടെയും ഇടപെടൽ വന്നതോടെയാണ് ഹൗസിങ് ബോർഡ് അധികൃതരുടെ കുടിയിറക്കൽ നീക്കം പൊളിഞ്ഞത്. തൊടുപുഴ മുട്ടത്തെ ലേഡിസ് വർക്കിങ് വിമൻസ് ഹോസ്റ്റലിലാണ് നാടകീയ സംഭവവികാസങ്ങൾ കഴിഞ്ഞ ദിവസം നടന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്നുള്ള താമസക്കാരെയാണ് ലോക്ക് ഡൗണിന്റെ പേരിൽ ഇറക്കിവിടാൻ ഹോസ്റ്റൽ അധികൃതർ ശ്രമം നടത്തിയത്. . മുന്നറിയിപ്പില്ലാതെ ഹോസ്റ്റൽ അടച്ചു പൂട്ടുന്ന വിവരം അറിഞ്ഞെത്തിയ താമസക്കാർ കളക്ടറെയും ഉന്നത അധികൃതരെയും വിവരമറിയിച്ചതോടെയാണ് ഹൗസിങ് ബോർഡ് അധികൃതർ മുട്ടുമടക്കിയത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ആരൊക്കെ എവിടെയൊക്കെ തങ്ങുന്നു. ലോക്ക് ഡൗൺ കഴിയും വരെ ഇവർ അവിടെത്തന്നെ തങ്ങണം എന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിലനിൽക്കുമ്പോൾ തന്നെയാണ് ഇത് ലംഘിച്ച് താമസക്കാരെ ഇറക്കി വിടാൻ ഹോസ്റ്റലിന്റെ ചുമതലയുള്ള ഹൗസിങ് ബോർഡ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ശ്രമം നടന്നത്.
താമസക്കാരെ ഇറക്കിവിടാൻ കഴിഞ്ഞില്ലെങ്കിലും പ്രതികാരമായി ഹോസ്റ്റൽ അടുക്കള അടച്ചു പൂട്ടുകയാണ് ഹൗസിങ് ബോർഡ് അധികൃതർ ചെയ്തത്. ഹോസ്റ്റലിൽ ഉള്ള നാലുപേർക്ക് വേണ്ടി പാചകക്കാരിയെ നിർത്താനും അവർക്ക് ശമ്പളം നൽകാനും കഴിയില്ലെന്ന് പറഞ്ഞാണ് അടുക്കള അടച്ചുപൂട്ടുകയും പാചകക്കാരിയെ പറഞ്ഞുവിടുകയും ചെയ്തത്. അടുക്കള അടച്ചു പൂട്ടിയപ്പോൾ നിവൃത്തിയില്ലാതെ കോടതി ജീവനക്കാരുടെ സഹപ്രവർത്തകർ സംഘടിച്ചെത്തി മറ്റുള്ള ഇടങ്ങളിൽ നിന്ന് ഗ്യാസും പാചകത്തിനുള്ള പാത്രങ്ങളും മറ്റു സാധനങ്ങളും എത്തിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് താമസക്കാർക്ക് ഇവിടെത്തന്നെ തുടരാൻ കഴിഞ്ഞത്. ഹൗസിങ് ബോർഡ് നേരിട്ട് നടത്തുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലാണ് തൊടുപുഴ മുട്ടത്തേത്. നിരവധി പരാതികളാണ് ഈ ഹോസ്റ്റലിന് നേരെ പല സമയത്തായി ഉയർന്നു വന്നിരിക്കുന്നത്. താമസക്കാരെ ബുദ്ധിമുട്ടിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സമീപനമാണ് ഹൗസിങ് ബോർഡ് അധികൃതരുടെത് എന്ന പരാതിയാണ് ഹോസ്റ്റലിനെക്കുറിച്ചുള്ളത്. അധികൃതരുടെ സമീപനം അറിയാവുന്നതിനാൽ ഹോസ്റ്റൽ അടച്ചു പൂട്ടുന്ന വിവരം അറിഞ്ഞത്തിയ വനിതകളായ താമസക്കാർ സഹപ്രവർത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. ഹോസ്റ്റൽ അടച്ചു പൂട്ടുന്നത് ഹൗസിങ് ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ തീരുമാനമാണെന്ന് പറഞ്ഞപ്പോൾ ഇവരെ കോടതി ജീവനക്കാരികളുടെ സഹപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. പക്ഷെ തട്ടിക്കയറുന്ന പെരുമാറ്റമാണ് എക്സിക്യുട്ടീവ് എഞ്ചിനീയർ ആൻസി കുര്യാക്കൊസിൽ നിന്നും വന്നത്.
എനിക്ക് അധികാരമുള്ള സ്ഥലത്ത് ഞാൻ എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യേണ്ട ആവശ്യം നിങ്ങൾക്കില്ല. എന്നൊക്കെ പറഞ്ഞു കുറെ ന്യായങ്ങൾ നിരത്തി ഇവർ ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്നു സഹപ്രവർത്തകർ കളക്ടറെ ബന്ധപ്പെട്ടപ്പോൾ ഇവിടെ തന്നെ തുടരാൻ കളക്ടർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ഗ്യാസും പാത്രങ്ങളും സംഘടിപ്പിച്ച് കോടതി ജീവനക്കാരായ സഹപ്രവർത്തകർ താമസസ്ഥലത്ത് തന്നെ ഇവരെ നിലനിർത്തിയത്. ഇവർ താമസസ്ഥലത്ത് തന്നെ തങ്ങുന്ന വിവരം അറിഞ്ഞു ഹൗസ്സിങ് ബോർഡ് അധികൃതർ പൊലീസിലും സമ്മർദ്ദം ചെലുത്തിയിരുന്നു എന്നാണു സൂചന. ഇവരോട് വീട്ടിലേക്ക് പോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. വീടുകളിലേക്ക് മടങ്ങാൻ തങ്ങൾ തയ്യാറാണ്. തങ്ങൾക്ക് അതിനുള്ള വാഹനസൗകര്യം ഉൾപ്പെടെ തരാൻ തയ്യാറായാൽ മടങ്ങാം എന്ന് പറഞ്ഞപ്പോൾ പൊലീസ് പിൻവാങ്ങുകയായിരുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുൻകൂർ അറിയിപ്പ് നൽകാതെയാണ് ഹൗസിങ് ബോർഡിംഗിന്റെ കീഴിലുള്ള ഹോസ്റ്റൽ അടയ്ക്കുന്നത്. ഹോസ്റ്റൽ അടയ്ക്കുകയാണ് എന്നാണ് ഹോസ്റ്റൽ അധികൃതർ അറിയിച്ചത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലക്കാർ ആയതിനാൽ ഞങ്ങൾക്ക് ഒരു മാർഗവുമില്ലെന്ന് ഇവർ പറഞ്ഞെങ്കിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം അധികൃതർ തുടരുകയായിരുന്നു. തത്ക്കാലം താങ്ങാനുള്ള സൗകര്യം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഹോസ്റ്റലിന്റെ ചാർജുള്ള എക്സിക്യൂട്ടീവ് എഞ്ചിനിയറെ വിളിച്ച് സംസാരിക്കാൻ ഹോസ്റ്റൽ അധികൃതർ ആവശ്യപ്പെടുകയിരുന്നു. തുടർന്നാണ് കോടതി ജീവനക്കാരുടെ സഹപ്രവർത്തകർ എക്സിക്യുട്ടീവ് എഞ്ചിനീയറായ ആൻസി കുര്യാക്കോസിനെ വിളിച്ച് താമസസൗകര്യം ഒരുക്കി നൽകാൻ ആവശ്യപ്പെട്ടത്. പെട്ടെന്ന് ഇവർക്ക് തിരികെ പോകാനുള്ള സംവിധാനമില്ലെന്നാണ് സഹപ്രവർത്തകർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചത്. എന്നാൽ തട്ടിക്കയരുന്ന സമീപനമായിരുന്നു ഇവരുടേത് എന്നാണ് സഹപ്രവർത്തകർ മറുനാടനോട് പറഞ്ഞത്.
ലോക്ക് ഡൗൺ സമയത്ത് നിങ്ങൾ എവിടെ തുടരുന്നു അവിടെത്തന്നെ തുടരണം എന്നുള്ള പ്രധാനമന്ത്രിയുടെ ഉത്തരവ് പോലും വകവയ്ക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തയ്യാറായില്ല. അതൊന്നും എനിക്കറിയേണ്ടതില്ല. എന്റെ സ്ഥാപനത്തിൽ നിന്നും തീരുമാനം എന്റെതാണ്. ഞാൻ പറയുന്നത് നിങ്ങൾ കേട്ടാൽ മതി. ഹൗസിങ് ബോർഡ് സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ല. സ്വന്തം ഫണ്ടാണ് ഉപയോഗിക്കുന്നത്. ഹൗസിങ് ബോർഡ് നഷ്ടത്തിലാണ്. ഹോസ്റ്റൽ അടച്ചു പൂട്ടിയിരിക്കെ ഹോസ്റ്റൽ സ്റ്റാഫിന് ശമ്പളം നൽകാൻ കഴിയുമോ എന്നൊക്കെ സംശയമുണ്ട്. ഒരു സൂപ്രണ്ട്, ഒരു വാർഡൻഉൾപ്പെടെ മൂന്നു പേരുണ്ട്. ഒരു കുക്കിനെ നിലനിർത്തിക്കൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ല. ഇവർക്ക് വേണ്ടി വാട്ടർ ചാർജ്, ഇലക്ട്രിസിറ്റി ചാർജ് എന്നിവ നൽകാൻ കഴിയില്ല. എനിക്ക് അധികാരമുള്ള സ്ഥലമാണിത്. നിങ്ങൾ എന്നോടു പറയാൻ അധികാരപ്പെട്ട ആളല്ല. എനിക്ക് അധികാരമുള്ള സ്ഥലത്ത് ഞാൻ എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യേണ്ട ആവശ്യം നിങ്ങൾക്കില്ല. എന്നൊക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
പിന്നെ ഫോൺ എടുത്തില്ല-ഇതാണ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ മറുപടി എന്നാണ് സഹപ്രവർത്തകർ മറുനാടനോട് പറഞ്ഞത്. അതോടെ കളക്ടറെ ബന്ധപ്പെട്ടു. അവിടെ തുടരാൻ കളക്ടർ നിർദ്ദേശിച്ചു. പ്രശ്നമറിഞ്ഞ് ഹെൽത്ത് വിഭാഗം ആളുകൾ എത്തി. അടുക്കള തുറന്നു കൊടുക്കാൻ ഹെൽത്ത് ആവശ്യപ്പെട്ടു. അത് അവർ സമ്മതിച്ചില്ല. തുടർന്നു ഗ്യാസ്, സ്റ്റവ്, പാത്രങ്ങൾ എന്നിവ നൽകാമെന്നു ഇവരുടെ സഹപ്രവർത്തകർ തന്നെ ഏറ്റു. അതോടെയാണ് അടുക്കള തുറന്നു കൊടുത്തത്. നിലവിൽ ഉള്ള സൗകര്യം വെച്ച് ഈ വനിതകൾ ഇവിടെത്തന്നെ തുടരുകയാണ്.
Stories you may Like
- ഭവന നിർമ്മാണ ബോർഡിന്റെ പ്രാമുഖ്യം തിരിച്ചു കൊണ്ടുവരും: മന്ത്രി കെ രാജൻ
- കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് റിട്ടയറീസ് ഫോറം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
- ഏഴു വയസുകാരിയെ നിർബന്ധിച്ച് മുട്ട കഴിപ്പിച്ചു; അദ്ധ്യാപികക്കെതിരെ പരാതി
- ഒന്നര ലക്ഷം കോടിയുടെ സഹാറാ സാമ്രാജ്യം തകർന്നതെങ്ങനെ?
- ലോറി കൊണ്ടുപോയത് ക്രെയിനിൽ കെട്ടിവലിച്ച്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്