തോമസ് ചാണ്ടിയെ പിടിക്കാൻ ഐബിയെ നിയോഗിച്ച് മോദി സർക്കാർ; വേമ്പനാട്ടു കായലിൽ നടന്ന കയ്യേറ്റത്തിലെ കേന്ദ്ര അന്വേഷണം നിർണ്ണായകമാകും; എംപി ഫണ്ട് ദുരൂപയോഗം ചർച്ചയാക്കിയും ഇടത് മന്ത്രിയെ പ്രതിരോധത്തിലാക്കാൻ ഉറച്ച് ബിജെപി കേന്ദ്ര നേതൃത്വം; മന്ത്രിയുടെ കൈയേറ്റത്തിൽ പ്രതിഷേധം ചർച്ചയാക്കാൻ അമിത് ഷായുടെ നിർദ്ദേശവും; ലേക് പാലസിലെ പാർക്കിങ് സ്ഥലം ചാണ്ടിയുടേതല്ലെന്ന രേഖകളിലും അവ്യക്തത
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയെ രക്ഷിച്ചെടുക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒരു മനസ്സുമായി മുന്നോട്ട് നീങ്ങുകയാണ്. എല്ലാവർക്കും തോമസ് ചാണ്ടി മന്ത്രിയായി ഉണ്ടാകണം. പണക്കൊഴുപ്പിൽ എല്ലാവരേയും ഒപ്പം നിർത്തിയതിന്റെ ആഹ്ലാദത്തിലാണ് മന്ത്രിയും. കളക്ടർ അനുപമയെ സമ്മർദ്ദത്തിലാക്കി എല്ലാം ശരിയാക്കാനായിരുന്നു നീക്കം. അത് ഫലിക്കുമെന്ന് വരുമ്പോൾ പുതിയ അന്വേഷണം എത്തുന്നു. തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ചു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം ആരംഭിച്ചു. പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്ടു കായലിൽ നടന്ന കയ്യേറ്റം, കേന്ദ്ര സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചു നടത്തിയ പ്രവൃത്തികളിലെ അപാകതകൾ എന്നിവ കണക്കിലെടുത്താണു കേന്ദ്ര ഏജൻസി വിവര ശേഖരണം നടത്തുന്നത്. ഐബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ തുടർ നടപടി എടുക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണം അടക്കം തീരുമാനിക്കുന്നതിൽ ഐബി റിപ്പോർട്ട് നിർണായക പങ്കു വഹിക്കും.
മന്ത്രി തോമസ് ചാണ്ടിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതികളിൽ നടപടിക്കു സാധ്യതയില്ലെന്ന സൂചനകൾ പുറത്തുവന്നിരുന്നു. വാഹനങ്ങളുടെ പാർക്കിങ്ങിന് നിയമവിരുദ്ധമായി നികത്തിയ നിലം റിസോർട്ടിന്റെ പേരിലല്ലെന്ന കണ്ടെത്തലാണ് ഇതിന് കാരണം. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ. പിണറായി സർക്കാരിനെതിരെ ആയുധമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് ഈ പരിശോധനയെന്ന് സൂചനയുണ്ട്. കേരളത്തിലെ ബിജെപി നേതാക്കളോട് വിഷയം ചർച്ചയാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കിട്ടുന്ന അവസരമൊന്നും പാഴാക്കരുതെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ എത്തിയ സംഘം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കണ്ടു വിവരങ്ങൾ കേന്ദ്ര ഏജൻസിയിൽ നിന്നുള്ളവർ ശേഖരിച്ചു. നഗരസഭാ ഓഫിസിലും ഹാർബർ എൻജിനീയറിങ്, റവന്യു ഓഫിസുകളിലും രേഖകൾ പരിശോധിച്ചു. ഏതാനും ദിവസത്തെ അന്വേഷണത്തിനു ശേഷം ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിവ്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ബന്ധപ്പെട്ട വകുപ്പുകളിലൂടെ വിശദ അന്വേഷണം നടത്തും. ഇതോടെ കേന്ദ്ര സർക്കാരിനേയും സ്വാധീനിക്കണ്ട അവസ്ഥയിലാണ് തോമസ് ചാണ്ടി. ലേക്ക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ഫണ്ട് ചെലവഴിച്ചതിലെ അപാകതളാണ് തോമസ് ചാണ്ടിക്ക് വിനയാകുന്നത്. അതുകൊണ്ടാണ് കേന്ദ്ര അന്വേഷണം.
എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികളായ രാജ്യസഭാ എംപിമാരുടെ ഫണ്ടാണു വലിയകുളംസീറോ ജെട്ടി റോഡ് നിർമ്മാണത്തിനു വിനിയോഗിച്ചത്. ഈ റോഡിന്റെ നിർമ്മാണം പൊതു ആവശ്യത്തിനാണോ സ്വകാര്യ വ്യക്തികൾക്കു വേണ്ടിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്. എംപി ഫണ്ട് ചെലവഴിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. രാജ്യസഭാ എംപിമാർക്ക് എവിടെ വേണമെങ്കിലും പണം ചെലവഴിക്കാമെങ്കിലും രണ്ട് എംപിമാർ ഒരു റോഡിനു പണം അനുവദിച്ചതിന്റെ കാരണവും പരിശോധിക്കും. അതീവ പരിസ്ഥിതിപ്രാധാന്യമുള്ള റാംസാർ മേഖലയായ വേമ്പനാട്ടു കായലിന്റെ സംരക്ഷണം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ തണ്ണീർത്തട അഥോറിറ്റിയുടെ നിയന്ത്രണത്തിലായതിനാൽ സംരക്ഷണ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന പ്രാഥമിക പരിശോധനയും നടത്തുന്നുണ്ട്.
തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ചു കലക്ടർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ചു വിമർശനമുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്തിമ റിപ്പോർട്ടിൽ നടപടിക്കു ശുപാർശ ചെയ്യുമെന്നാണു സൂചന. ലേക്ക് പാലസിനു സമീപത്തെ നിലം നികത്തൽ തടയുന്നതിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. ലേക്ക് പാലസ് റിസോർട്ടിലേക്കു നിർമ്മിച്ച റോഡിനു സമീപത്തെ നിലം നികത്തൽ നിർത്തിവയ്ക്കണമെന്നു 2012 ൽ മുല്ലയ്ക്കൽ വില്ലേജ് ഓഫിസർ നിർദ്ദേശം നൽകിയില്ല. ഉടമകൾ നിർദ്ദേശം പാലിച്ചില്ലെങ്കിലും തുടർനടപടി ഉദ്യോഗസ്ഥർ എടുത്തിട്ടില്ല. എന്നിവയാണ് ആക്ഷേപങ്ങൾ. ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും. അതിനിടെ ലേക് പാലസ് റിസോർട്ടിനായി നികത്തിയെടുത്ത പാർക്കിങ് ഗ്രൗണ്ട് വാട്ടർവേൾഡ് ടൂറിസം കമ്പനിയുടേതല്ലെന്ന് രേഖകൾ പുറത്തുവരുന്നു. അതിസമർത്ഥമായ കയ്യേറ്റമാണ് നടന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
മൂന്ന് സർവേ നമ്പറുകളിൽപെട്ട ഈ ഭൂമിയിൽ കരാർ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതെന്നാണു കമ്പനിയുടെ വിശദീകരണം. നെൽവയൽ നികത്തി പാർക്കിങ് ഗ്രൗണ്ട് നിർമ്മിച്ചെന്നു മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണം ഉയർന്ന ഭൂമിയാണിത്. ഈ സ്ഥലം മന്ത്രിയുടെയോ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെയോ പേരിലല്ലെന്നു കമ്പനി അധികൃതർ കലക്ടറെ അറിയിച്ചു. സാങ്കേതികമായി ഇത് ശരിയാണെന്നും വ്യക്തമായി. പോക്കുവരവ് ചെയ്യാത്തതിനാൽ പഴയ രേഖകൾ അനുസരിച്ചു പരിസരവാസികളുടെ പേരിലാണ് ഉടമസ്ഥത. പാർക്കിങ് ഭൂമിയുടെ പുതിയ റീസർവേ പ്രകാരമുള്ള കരം അടച്ചതായി കാണുന്നില്ലെന്നു ലാൻഡ് റവന്യൂ തഹസിൽദാറും അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഭൂമിയുടെ ആധാരം അടക്കമുള്ള കൈമാറ്റ രേഖകൾ പരിശോധിക്കാനും ഭൂവുടമകളെ വിളിച്ചു വരുത്താനും കലക്ടർ ടി.വി.അനുപമ നിർദ്ദേശം നൽകി. ഭൂമി ഉടമകളിൽ വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ പങ്കാളികളോ അവരുമായി ബന്ധപ്പെട്ടവരോ ഉണ്ടോയെന്നും പരിശോധിക്കും.
മറ്റു ചിലരാണ് നിലത്തിന്റെ ഉടമകളെങ്കിൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയാൽ പോലും ലേക് പാലസ് റിസോർട്ട് ഉടമകൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലേക് പാലസിനെതിരെ ഉയർന്ന മറ്റൊരു ആരോപണം കായൽ കൈയേറി ബോയകൾ സ്ഥാപിച്ചു എന്നതാണ്. ഇതിനും ജില്ലാ ഭരണകൂടം നേരത്തെ തന്നെ അനുമതി നൽകിയതായി വ്യക്തമായി. കൂടാതെ റിസോർട്ടിനു സമീപത്തെ കൽക്കെട്ടു നിർമ്മാണത്തിന് അനുമതി നൽകിയില്ലെന്നാണ് ജലവിഭവ വകുപ്പിന്റെ നിലപാട്. എന്നാൽ അനുമതി നൽകുന്നതിനുള്ള പണം വകുപ്പിൽ അടച്ചിരുന്നതായുള്ള രേഖകൾ റിസോർട്ടുകാർ തെളിവെടുപ്പിൽ നൽകി. ഇതിൽ വസ്തുതകൾ പരിശോധിക്കേണ്ടതുണ്ട്. റിസോർട്ടിലേക്കു റോഡുകൾ നിർമ്മിച്ചത് എംപിമാരുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ്, അതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും റിസോർട്ടുകാർ വ്യക്തമാക്കുന്നു.
ഇതോടെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയും നിർദ്ദേശങ്ങളും തോമസ് ചാണ്ടിക്കും സംഘത്തിനും ലേക് പാലസുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ലഭിച്ചിരുന്നുവെന്ന് വ്യക്തമാകുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ലഭിക്കുകയും ചെയ്തു. ഇതൊക്കെ ലേക് പാലസുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ തെളിവെടുപ്പുകളിൽ ചാണ്ടിക്ക് തുണയാകും. മാർത്താണ്ഡം കായൽ നിലത്ത് സർക്കാർ പുറമ്പോക്കു ഭൂമി കൈയേറി നികത്തിയെന്ന് തോമസ് ചാണ്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. എന്നിട്ടും അതിന്മേൽ നടപടി വൈകുകയാണെന്ന് സാരം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍