ശമ്പളവും പെൻഷനും പലിശയും നൽകാനായി സാധാരണ ജനങ്ങളുടെ പോക്കറ്റടിക്കാനായി താരിഫുകൾ ഉയർത്തിയേക്കും; സർക്കാർ ആശുപത്രിയിലെ ചികിൽസ്ക്കും ഫീസ് കൂട്ടും; ശമ്പളവും പെൻഷനും ഏത് സമയത്തും മുടങ്ങാൻ സാധ്യത; വരുമാന വർദ്ധനവിനുള്ള നീക്കം പൊളിഞ്ഞാൽ കേരളവും ആനവണ്ടിയെ പോലെയാകും; തോമസ് ഐസക് തയ്യാറാക്കുന്നത് സാധാരണക്കാരുടെ പോക്കറ്റിൽ കൈയിടുന്ന ബജറ്റോ? കിഫ്ബിയുടെ പോക്ക് എങ്ങോട്ട്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള പണം സാധാരണ ജനങ്ങളുടെ മേൽ അധികം ഭാരം ഏൽപ്പിക്കാതെ അതിനു സാധ്യതയുള്ള മേഖലകളിൽ നിന്നു കണ്ടെത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സംസ്ഥാന ധനകാര്യ മന്ത്രിക്കുള്ളത്. പ്രത്യക്ഷവും പരോക്ഷവുമായി നികുതി, സേവന ചാർജ് ഈടാക്കൽ മേഖലകളിൽ നിന്നായിരുന്നു ഇതിനുള്ള പണം കണ്ടെത്തൽ ശ്രമം നടത്തി കൊണ്ടിരുന്നത്. വിൽപ്പന നികുതിയായിരുന്നു ഇതിൽ ഏറ്റവും പ്രധാനം.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചെലവുചുരുക്കാതെയും വരുമാനം വർധിപ്പിക്കാതെയും സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. 2016ലെ ധനമന്ത്രിയുടെ പ്രതീക്ഷ പാഴായി. ഈ സാമ്പത്തിക വർഷം നേടാനായത് വെറും 11 ശതമാനം മാത്രം വളർച്ചയാണ്. കഴിഞ്ഞസാമ്പത്തികവർഷം 10ശതമാനവും. നികുതികുടിശിക പിരിച്ചെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ജി.എസ്.ടി മാത്രമല്ല വില്ലൻ. ഡീസൽ നികുതിയിൽ നാമമാത്രമാണ് വളർച്ച. ജൂലൈയിൽ പൂജ്യവും നവംബറിൽ രണ്ടുശതമാനവും. ചെലവാണെങ്കിൽ 18 ശതമാനം വരെ ഉയർന്നു. കേന്ദ്രം വായ്പ തടഞ്ഞത് കാരണം ഇനി വരുമാനം കൂട്ടാതെ രക്ഷയില്ല. എങ്ങനെ കൂട്ടും? വിദേശമദ്യത്തിന് 130 ശതമാനം നികുതി ഇപ്പോൾ തന്നെയുണ്ട്. പെട്രോൾ, ഡീസൽ വാറ്റ് നികുതി കൂട്ടിയാൽ ജനരോഷമുയരും. റജിസ്ട്രേഷൻ നിരക്ക്കൂട്ടിയാൽ ഭൂവിനിമയം നിലയ്ക്കും. നികുതിയേതര വരുമാനം കൂട്ടുകയാണ് മാർഗം. വിവിധ ഫീസുകളും പാട്ടത്തുകയും പിഴയും റോയൽറ്റിയുമൊക്കെയാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. ബജറ്റ് തയ്യറാക്കലിനായി രഹസ്യ കേന്ദ്രത്തിലേക്ക് ധനമന്ത്രി മാറി കഴിഞ്ഞു. ഇതോടെ ആശങ്കകൾ മാത്രമാണ് പൊതു സമൂഹത്തിൽ സജീവമാകുന്നത്.
2017 - 18 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം പ്രതീക്ഷിച്ച സംസ്ഥാന നികുതി വരുമാനമായ 53411 കോടി രൂപയിൽ 42188 കോടി രൂപയും (79%) സംസ്ഥാന വിൽപ്പന നികുതിയിൽ നിന്നായിരുന്നു. ജിഎസ്ടി വന്നതോടെ ജനവരുമാന ശ്രോതസ്സിന്റെ പൂർണ്ണ നിയന്ത്രണം സംസ്ഥാന ധനകാര്യ മന്ത്രിമാരിൽ നിന്നും ഒഴിവാക്കപ്പെട്ടു. അതുകൊണ്ടു തന്നെ വിൽപ്പന നികുതി മേഖലയിൽ സംസ്ഥാനത്തിനു പുതിയ നികുതി നിർദ്ദേശങ്ങളോ നികുതി കൂട്ടലോ സാധ്യമല്ല ഇതു കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഏറെ പ്രതികൂലമായി ബാധിക്കും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ 24 ന് വാഹന പണിമുടക്ക് നടത്തിയെങ്കിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടുന്നതിൽ ഏറെ സന്തോഷിക്കുന്നത് തോമസ് ഐസക്ക് തന്നെ. കാരണം പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി നിശ്ചയിക്കുന്നത് സംസ്ഥാന ധന മന്ത്രിമാരാണ്.
വിൽപ്പന നികുതിയുടെ നിയന്ത്രണം നഷ്ടപ്പെട്ട ധന മന്ത്രി തോമസ് ഐസക്ക് അതിനാൽ തന്നെ മറ്റു സംസ്ഥാന നികുതി മേഖല സ്രോതസ്സുകളിൽ നിന്നും വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലേക്കു നീങ്ങുകയാണ്. ഈ നീക്കം സാധാരണക്കാരെ ഏറെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്ക ഉയർന്നു കഴിഞ്ഞു.
2017 - 18 ൽ മറ്റു സംസ്ഥാന നികുതി മേഖലകളിൽ നിന്നും പ്രതീക്ഷിച്ച വരുമാനങ്ങൾ
- കാർഷിക ആദായ നികുതി: 6 കോടി രൂപ,
- ഭൂ നികുതി: 199, രാജിസ്ട്രേഷൻ (ഭൂവിൽപ്പന): 3490,
- എക്സൈസ്: 2945,
- മോട്ടോർവാഹന നകുതി: 3891,
- വൈദ്യുതി സെസ്: 195,
- മറ്റു നികുതികൾ: 503,
- വിൽപ്പന നികുതി: 42188,
- ആകെ: 53412
2017 - 18 ലെ സംസ്ഥാന നികുതി വരുമാനം 53412 കോടി രൂപയാണ് പ്രതീക്ഷിച്ചതെങ്കിൽ ശമ്പളത്തിനും പെൻഷനും പലിശയായി മാത്രം 63716 കോടി രൂപയാണ് ചിലവഴിക്കേണ്ടത്. ശമ്പളത്തിനും പെൻഷനും പലിശക്കുമായി മാത്രം 10304 കോടി രൂപയ്ക്ക് പകരം പലിശക്ക് കൊടുക്കേണ്ടി വരുന്ന ഗതികേട്. കഴിഞ്ഞ 10 വർഷങ്ങളിൽ ശമ്പളത്തിനും പെൻഷനും പലിശക്കുമായി ചെലവിടുന്ന തുകയിൽ കലാതീതമായ വർദ്ധനവുണ്ടായതായും ചൂണ്ടാക്കാണിക്കപ്പെടുന്നു.
- 2007 - 2008: ശമ്പളം 7694, പെൻഷൻ: 4925, പലിശ: 4330, ആകെ: 16949
- 2012 - 18: ശമ്പളം: 31910, പെൻഷൻ: 18174, പലിശ: 13632, ആകെ: 63716
- വർദ്ധനവ് ശതമാനം: 315, 269, 215, 276
ജീവനക്കാരുടെ എണ്ണം കൂടിയതുകൊണ്ടല്ല ഈ വർദ്ധനവുണ്ടായത് എന്നത് കൂടി കണക്കിലെടുത്താൽ സംസ്ഥാനം കടുത്ത കടക്കെണിയിലാണെന്നു വ്യക്തം. ധനകാര്യ വിദഗ്ദ്ധൻ എന്ന് സ്വയം അവകാശപ്പെടുന്ന തോമസ് ഐസക്കിനറിയില്ലാത്തതല്ല ഈ കടക്കെണി. കടക്കെണി ഒഴിവാക്കണമെങ്കിൽ ശമ്പള പെൻഷൻ പലിശ മേഖലയിൽ കൈവയ്ക്കണം. ഇല്ലെങ്കിൽ ഇന്നത്തെ ആനവണ്ടിയുടെ സ്ഥിതിയിലേക്ക് സംസ്ഥാനം രണ്ടു വർഷത്തിനുള്ളിൽ മാറും. ശമ്പളവും പെൻഷനും പലിശയും നൽകാനാവാത്ത സ്ഥിതിയിലേക്കാണ് കേരളം നീങ്ങുന്നത്. കെഎസ്ആർടിസിയിൽ പെൻഷൻ നൽകിയിട്ട് 5 മാസമായി.
സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന പുതിയ പദ്ധതികൾക്കൊന്നും ഇനി ബജറ്റ് വിഹിതമുണ്ടാകില്ല എന്നും അതൊക്കം കിഫ്ബി നോക്കിക്കൊള്ളുമെന്നുമാണ് ധനമന്ത്രിയുടെ വാദം. കിഫ്ബി എന്നാൽ പലിശക്കു പണമെടുത്ത് വികസനം നടത്തുന്ന ഏർപ്പാട് എന്നർത്ഥം. അതിനു നേതൃത്വം കൊടുത്തത് തോമസ് ഐസക്കും. സ്വകാര്യ മേഖല പണം കടമെടുത്ത് വ്യവസായങ്ങൾ ബിസിനസുകൾ തുടങ്ങുന്നത് പോലെ തന്നെ ഒരു സ്വകാര്യ മൂലധന ഏർപ്പാടായി മാറി കേരളത്തിലെ സർക്കാർ വികസനം. 50000 കോടി രൂപയുടെ വികസനത്തിന് അത്ര തന്നെ കടം എടുക്കും. ഇതോടെ പലിശ നിയന്ത്രണാതീതമാകും.
ഇത്തവണത്തെ സംസ്ഥാന ബജറ്റ് മറ്റൊരു സിപിഎം - സിപിഐ പോരായി മാറും എന്നു ചൂണ്ടാക്കാണിക്കപ്പെടുന്നു. കൃഷി അനുബന്ധ മേഖലയിൽ വൻ വികസനം നടത്താനുള്ള നിരവധി പദ്ധതികൾ കൃഷി മന്ത്രി സുനിൽ കുമാർ ധനമന്ത്രിക്ക് നൽകിയെങ്കിലും അതിൽ ഒന്നു പോലു അംഗീകരിക്കപ്പെടില്ലെന്നും പണമില്ല എന്ന സ്ഥിരം കാരണത്താൽ അവയൊക്കെ ചവറ്റു കൊട്ടയിൽ തള്ളപ്പെട്ടു എന്നുമാണ് ധനമന്ത്രിയുടെ ഓഫീസിലെ ആകത്തുള്ള സംസാരം. നാളികേരം, റബർ, നെൽ, സുഗന്ധ കൃഷികളായ ഏലം, ഇഞ്ചി, മഞ്ഞൾ എന്നീ മേഖലകളിൽ നിരവധി ഉൽപ്പാദക കമ്പനികൾ ആരംഭിക്കാൻ 100 കോടി രൂപയെങ്കിലും ഈ ബജറ്റിൽ വകയിരുത്തണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. ധനമന്ത്രി ഈ നിർദ്ദേശങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് തന്നെയായിരിക്കും അടുത്ത സിപിഎം- സിപിഐ പോരിനുള്ള ഇന്ധനം.
ശമ്പളവും പെൻഷനും പലിശയും നൽകാനായി സാധാരണ ജനങ്ങളുടെ പോക്കറ്റടിക്കാനായി താരിഫ് വില വർദ്ധിപ്പിക്കുക, ആശുപത്രി അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫീസ് കുത്തനെ കൂട്ടുക എന്നിങ്ങനെയുള്ള വരുമാന വർദ്ധനവ് നീക്കങ്ങൾ വൻ വിവാദത്തിലേക്കു നീങ്ങും എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Stories you may Like
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- കേന്ദ്രത്തിന് മനംമാറ്റം ഇല്ലെങ്കിൽ പ്ലാൻ ബിയുമായി സംസ്ഥാന സർക്കാർ
- മോദി സർക്കാരിന് ഇത് മൂന്നാം വട്ടത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ബജറ്റ്
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- പ്ലാൻ ബി എന്നാൽ ബെവ്ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍