മുഖ്യമന്ത്രിയാകാൻ പരിഗണിക്കപ്പെട്ട തോമസ് ഐസക്കിനോടു പിണറായിക്ക് ഇപ്പോഴും നീരസമോ? ഉദ്യോഗസ്ഥരുടെ മുന്നിൽ മുഖ്യമന്ത്രി കയർത്തതിൽ പ്രതിഷേധിച്ച് ഐസക്ക് രാജിക്ക് ശ്രമിച്ചതായി ജന്മഭൂമി; സിപിഎമ്മിലെ രഹസ്യങ്ങൾ ചോർത്തി ശ്രദ്ധേയനായ മുതിർന്ന മാദ്ധ്യമപ്രവർത്തകന്റെ എക്സ്ക്ലൂസീവ് വാർത്ത ചർച്ചയാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക റോൾ വഹിച്ചത് വി എസ് അച്യുതാനന്ദനായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന്ന് പൊതുയോഗങ്ങളിൽ സംസാരിച്ച അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ് ഇടതു അണികൾ ആഗ്രഹിച്ചത്. എന്നാൽ, പ്രതീക്ഷിച്ചതു പോലെ തന്നെ പിണറായി വിജയനെ തന്നെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചു. വിഎസിനെ ഭരണപരിഷ്ക്കരണ കമ്മീഷൻ ചെയർമാനാക്കിയും പ്രശ്നം പരിഹരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് മുമ്പ് പാർട്ടിയിലെ ഒരു വിഭാഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ പേര് ഡോ. തോമസ് ഐസക്കിന്റേതായിരുന്നു. മന്ത്രിസഭയിലെ ഏറ്റവും മിടുക്കനും ഇന്ത്യൻ ധനമന്ത്രിമാരിൽ ഏറ്റവും മികച്ചതുമായി വ്യക്തിത്വമാണ് തോമസ് ഐസക്കിന്റേത്. അതുകൊണ്ട് തന്നെ സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഐസക്കിനോട് അത്രയ്ക്ക് പഥ്യമില്ലെന്ന കിംവതന്ദിയുമുണ്ട്. എന്തായാലും ഇങ്ങനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ഐസക്കിനോട് പിണറായി വിജയന് നീരസമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ ചോദ്യത്തിന് കൂടുതൽ ആധികാരികത നൽകി ഇന്ന് ജന്മഭൂമി ദിനപത്രം ഒരു വാർത്തയുമായി രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരു യോഗത്തിൽ അപമര്യാദയായി പെരുമാറിയതു കൊണ്ട് ധനമന്ത്രി തോമസ് ഐസക് രാജിവെക്കാനൊരുങ്ങി എന്ന വാർത്തയാണ് ബിജെപി മുഖപത്രമായ ജന്മഭൂമി പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ മുമ്പിൽ വച്ചാണ് പിണറായി ഐസക്കിനോട് അപമര്യാദയായി പെരുമാരിയതെന്നം തുടർന്ന് രാജിക്കൊരുങ്ങിയ ഐസക്കിനെ യെച്ചൂരിയും കാരാട്ടും ഇടപെട്ടാണ് പിൻതിരിപ്പിച്ചതെന്നും വാർത്തയിൽ പറയുന്നു. കോഴിക്കോടു നിന്നും ജന്മഭൂമി എഡിറ്റർ രാമചന്ദ്രനാണ് സുപ്രധാനമായ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വി എസ് പക്ഷത്തോടൊപ്പം നിൽക്കുന്ന ഐസക്കുമായി പിണറായി സംസാരിക്കാറില്ലെന്നും ഐസക്ക് പോയെങ്കിൽ പോകട്ടെ എന്നതാണ് പിണറായിയുടെ നിലപാടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഐസക്കുമായുള്ള ഭിന്നതയെ തുടർന്നാണ് ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി ഉപദേഷ്ടാവാക്കിയതെന്നുമാണ് പത്രത്തിലെ വാർത്ത.
വാർത്ത ഇങ്ങനെയാണ്: മുഖ്യമന്ത്രി പിണറായി വിജയൻ ഒരു യോഗത്തിൽ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന്, ധനമന്ത്രി ഡോ. തോമസ് ഐസക്ക് രാജിക്കൊരുങ്ങി. സർക്കാർ വിളിച്ചുകൂട്ടിയ ഒരു യോഗത്തിലായിരുന്നു, സംഭവം.
മോശമായി വിജയൻ പെരുമാറിയത് ഉദ്യോഗസ്ഥരുടെ മുൻപിൽ പരസ്യമായിട്ടായതിനാൽ, യോഗത്തിൽ ഐസക്ക് മൗനം പാലിച്ചു. അതു കഴിഞ്ഞ്, ഓഫീസിൽ ചെന്ന് രാജിക്കത്തെഴുതി, ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരെ വിളിച്ചു വിവരം പറഞ്ഞു. തുടർന്നുണ്ടായ പ്രതിസന്ധി കനം കൂട്ടിയ മണിക്കൂറുകളിൽ, അടിയന്തര ഇടപെടലുകൾ വഴി വെടിനിർത്തലുണ്ടായി. എന്നാൽ, അശാന്തി ഒഴിഞ്ഞിട്ടില്ല. ഈ പ്രശ്നം ചർച്ച ചെയ്ത് വഷളാകാതിരിക്കാനാണ് പിണറായി കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു.
സംഭവം എന്നുണ്ടായി എന്നു കൃത്യമായി പറയുന്നില്ലെങ്കിലും, ഐസക്ക് കുറെ നാളായി തുടരുന്ന മൗനം ആരംഭിച്ച ദിവസത്തിനു തലേന്നായിരുന്നു സംഭവം എന്ന് ഊഹിക്കുന്നതാണ്, എളുപ്പം. വളരെക്കാലമായി, ഐസക്ക് അച്യുതാനന്ദപക്ഷം ചേർന്നതു മുതൽ, പിണറായി വിജയൻ ഐസക്കുമായി സംസാരിക്കാറില്ല.
അതുകൊണ്ടുതന്നെ, ഐസക്ക് പോകുന്നെങ്കിൽ പോകട്ടെ എന്നു തന്നെയാണ്, വിജയന്റെ സമീപനം. അതുകൊണ്ടാണ്, വെറും പ്രാദേശിക സാമ്പത്തിക ശാസ്ത്രജ്ഞനായി ഐസക്കിനെ കരുതി, ഹാർവാഡ് സർവകലാശാലയിലെ ജോൺ സ്വാൻസ്ട്ര പ്രൊഫസർ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ആയ ഗീത ഗോപിനാഥിനെ, സാമ്പത്തിക ഉദേഷ്ടാവായി, ഐസക്കിനു മേൽ, വിജയൻ കൊണ്ടുവന്നു വച്ചത്. ഇരുവരും തമ്മിലുള്ള ശണ്ഠ ഇങ്ങനെ ഉച്ചസ്ഥായിയിൽ എത്തി.
ഹാർവാഡ് പ്രൊഫസറായിരിക്കെത്തന്നെ, ഫെഡറൽ റിസർച്ച് ബാങ്ക് ഓഫ് ബോസ്റ്റണിൽ വിസിറ്റിങ് സ്കോളറും ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്കിൽ ഉപദേഷ്ടാവും 'റിവ്യൂ ഓഫ് ഇക്കണോമിക് സ്റ്റഡീസ്' മാനേജിങ് എഡിറ്ററുമാണ്, ഗീത. ഹാർവാഡിൽ എത്തുംമുൻപ്, ഷിക്കാഗോ സർവകലാശാലയുടെ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ, അസിസ്റ്റന്റ് പ്രൊഫസറായിരുന്നു, അവർ. നോബൽ ജേതാവായ ഡോ. അമർത്യസെന്നിനു ശേഷം പൂർണ സമയ പ്രൊഫസറാകുന്ന ആദ്യ ഭാരതീയ; ലോകത്തിലെ മൂന്നാമത്തെ വനിത.
2011 ൽ ലോക ഇക്കണോമിക് ഫോറം അവരെ യങ് ഗ്ലോബൽ ലീഡറായി തെരഞ്ഞെടുത്തു. ഭാരതീയ ധനമന്ത്രാലയത്തിൽ ജി20 വിഷയങ്ങളെ സംബന്ധിച്ച ഉപദേഷ്ടാക്കളുടെ സംഘത്തിൽ അംഗമായിരുന്നു. വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം; പ്രിൻസ്ടൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. 199091 ൽ ഭാരതം നാണ്യപ്രതിസന്ധി നേരിട്ട്, വിദേശത്തു നിന്ന് പണം കടമെടുത്തതാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണത്തിനു പ്രേരിപ്പിച്ചതെന്ന് ഗീത പറഞ്ഞിട്ടുണ്ട്.
അങ്ങനെ, മാർക്സിസവുമായി ഒരു ബന്ധവുമില്ലാത്ത ഗീത, അവരുടെ സർഗശേഷി വച്ച്, സർക്കാരിന് ഒന്നാന്തരം സ്വത്താകുമായിരുന്നു. എന്നാൽ, ഡോ. പ്രഭാത് പട്നായിക്കിനെപ്പോലുള്ളവരുടെ സഹായത്തോടെ, ഐസക്ക്, പിണറായിയുടെ ആ നിർണായക തീരുമാനത്തിന്റെ കടയ്ക്കൽ വെട്ടി. ഗീത കണ്ണൂർക്കാരിയാണ് എന്നെങ്കിലും, ഐസക്ക് ഓർക്കണമായിരുന്നു. മാർക്സിസ്റ്റായിട്ടു പോലും, നല്ല നാടകകൃത്തും കവിയുമായിരുന്ന ജർമൻകാരൻ ബെർതോൾട് ബ്രെഹ്തിന്റെ ഒരു വാചകമാണ്, ഓർമവരുന്നത്: 'നടുക്കുന്ന വാർത്തകൾ വരാനിരിക്കുന്നതേയുള്ളൂ.'
കേരളത്തിലെ തലമുതിർന്ന മാദ്ധ്യമപ്രവർത്തകരിൽ ഒരാളും സ്ഥിരമായി സിപിഐ(എം) ബീറ്റ് കൈകാര്യം ചെയ്യുകയും ചെയ്ത രാമചന്ദ്രന്റെ ബൈലൈനിൽ ജന്മഭൂമിയിൽ പ്രത്യക്ഷപ്പെട്ട വാർത്ത സിപിഎമ്മിൽ പുതിയ ധ്രുകീകരണത്തിന്റെ സൂചനയായി വിലയിരുത്തലുണ്ട്. മനോരമയിൽ ദ്വീർഘകാലം സിപിഐ(എം) ബീറ്റ് കൈകാര്യം ചെയ്തിരുന്ന രാമചന്ദ്രൻ അടുത്തിടെയാണ് ജന്മഭൂമിയുടെ എഡിറ്റാറായി ചാർജ്ജെടുത്തത്. മംഗളത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം. അതേസമയം കോഴിക്കോടു നിന്നും വന്ന വാർത്തയുടെ ഉദ്ദേശം ബിജെപി ദേശീയ കൗൺസിലിന് എത്തുന്ന ദേശീയ നേതാക്കളെ തൃപ്തിപ്പെടുത്തലാണെന്ന സൂചനയുമുണ്ട്. ബിജെപി സമ്മേളനത്തേക്കാൾ പ്രാധാന്യത്തോടെ ലീഡ് വാർത്തയായാണ് ഭരിക്കുന്ന പാർട്ടിയിലെ അസ്വാരസ്യം എന്ന നിലയിൽ ജന്മഭൂമി ഈ വാർത്ത നൽകിയത്.
ഇതിന് മുമ്പ് സിപിഎമ്മുമായി ബന്ധപ്പെട്ട് പല നിർണ്ണായക വാർത്തകളും പുറത്തുകൊണ്ടുവന്ന മാദ്ധ്യമപ്രവർത്തകനാണ് രാമചന്ദ്രൻ. അതുകൊണ്ട് തന്നെ അദ്ദേഹം പുറത്തുകൊണ്ടുവന്ന ഈ എക്സ്ക്ലൂസിവ് വാർത്തയെ പൂർണ്ണാമായും രാഷ്ട്രീയം കണ്ട് ആരും തള്ളിക്കളയുന്നുമില്ല. ഗീതാ ഗോപിനാഥിന്റെ നിയമനത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ട് തട്ടിലാണെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഐസക്കിനെ ഒതുക്കുന്നതിന്റെ ഭാഗമായാണ് ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയതെന്ന സൂചനയുമുണ്ട്.
ഇപ്പോഴത്തെ സിപിഐ(എം) രാഷ്ട്രീയത്തിൽ പിണറായി കഴിഞ്ഞാൽ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് തോമസ് ഐസക്ക്. സിപിഎമ്മിന് കൈയടി നേടിക്കൊടുത്ത പല പദ്ധതികൾക്ക് പിന്നിലും ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ഐസക്ക് ആയിരുന്നു. അതുകൊണ്ട് തന്നെ പത്ത് വർഷം ഭരിക്കാൻ ലക്ഷ്യമിടുന്ന പിണറായിക്ക് ഐസക്ക് ഭാവിയിൽ ഭീഷണിയായേക്കുമെന്ന സന്ദേഹം പല പിണറായി പക്ഷ നേതാക്കൾക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുന്ന വാർത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചത്. അതേസമയം ജന്മഭൂമി വാർത്തയോട് സിപിഐ(എം) നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടിയിലും ഭരണത്തിലും ഭിന്നത സൃഷ്ടിക്കാൻ വേണ്ടി മാത്രം ചമച്ച കഥയാണിതെന്ന വിലയിത്തലിലാണ് സിപിഐ(എം). ഏത് ചടങ്ങിൽ വച്ചാണ് ഇരു നേതാക്കളും തമ്മിൽ അസ്വാരസ്യമുണ്ടായതെന്ന കാര്യവും വാർത്തയിൽ പറയുന്നില്ല.
കർക്കശക്കാരനായ മുഖ്യമന്ത്രിയായ പിണറായി വിജയനെ ബന്ധപ്പെടുത്തി അടുത്തിടെയും ചില വാർത്തകൾ വന്നിരുന്നു. വിജയേട്ടാ എന്നു വിളിച്ച വനിതാ മന്ത്രിയെ പിണറായി ശാസിച്ചു സിഎം എന്ന് വിളിക്കാൻ നിർദ്ദേശിച്ചു എന്ന വാർത്തയായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഇത് കൂടാതെ രാത്രി വൈകി കാണാനെത്തിയ സിപിഐ(എം) എംഎൽഎയെ ശാസിച്ചു എന്നുമുള്ള വാർത്തയും മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്