Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ വീട്ടിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി ഫോൺ വഴി ബന്ധം തുടർന്നു; അടുപ്പമായപ്പോൾ ബൈക്കിൽ പൊൻകുന്ന് മലയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; വിവരം പുറത്തറിഞ്ഞര് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോൾ; കോഴിക്കോട് കാക്കൂരിൽ 15കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ

വിവാഹ വീട്ടിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി ഫോൺ വഴി ബന്ധം തുടർന്നു; അടുപ്പമായപ്പോൾ ബൈക്കിൽ പൊൻകുന്ന് മലയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; വിവരം പുറത്തറിഞ്ഞര് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോൾ; കോഴിക്കോട് കാക്കൂരിൽ 15കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കാക്കൂർ തലോപ്പൊയിൽ രതിൻ ലാൽ എന്ന പൊന്നു( 22), തലപ്പൊയിൽ ഷിജോ രാജ് എന്ന ഉണ്ണി (22) കാക്കൂർ തീർത്ഥങ്കര മീത്തൽ യാദ് വിൻ എന്ന ചക്കര (25) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് യുവാക്കളെ ഒരു വിവാഹ വീട്ടിൽ വെച്ച് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഫോണിലൂടെ കുട്ടിയുമായുള്ള ബന്ധം തുടർന്ന ഇവർ വിശ്വാസം നേടിയെടുത്തു.

അങ്ങനെ ഡിസംബർ മുപ്പതിന് ബാലുശ്ശേരിയിൽ നിന്ന് കുട്ടിയെ മോട്ടോർ സൈക്കിളിൽ കാക്കൂർ 11/4 ൽ ഉള്ള പൊൻകുന്ന് മലയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നിട് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. കൊയിലാണ്ടി സി ഐ കെ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP