പാലക്കാട് കിണറ്റിലിറങ്ങിയ മൂന്നാമനെയും മരണം വിളിച്ചു; അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ കൃഷ്ണൻ കുട്ടിയാണ് മരിച്ചത്; കിണർ അപകടങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുന്നു; വിനയാകുന്നത് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതും അറിവില്ലായ്മയും; അപകടമുണ്ടായാൽ ആദ്യം വിളിക്കേണ്ടത് ഫയർഫോഴ്സിനെ
മറുനാടൻ ഡെസ്ക്
പാലക്കാട്: കഴിഞ്ഞ ദിവസം അണ്ണാനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ മൂന്നാമനും മരണത്തിന് കീഴടങ്ങി. പാലക്കാട് കൊപ്പം സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കരിമ്പനയ്ക്കൽ സുരേഷിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ സുരേഷ് ബോധരഹിതനായി കിണറ്റിൽ വീണതിനെ തുടർന്നായിരുന്നു കൃഷ്ണൻകുട്ടിയും അദ്ദേഹത്തിന്റെ സഹോദരൻ സുരേന്ദ്രനും കിണറ്റിലിറങ്ങിയത്.
ശ്വാസ തടസം ഉണ്ടായതിനെ തുടർന്നാണ് സുരേഷ് ബോധരഹിതനായി വീണത്. കിണറ്റിൽ ഓക്സിജന്റെ അളവ് കുറവായിരുന്നതിനാൽ ഇരുവരും ബോധരഹിതനായി വീണു. മൂന്ന് പേരെയെും പുറത്ത് എത്തിച്ചുവെങ്കിലും സുരേഷും സുരേന്ദ്രനും ആശുപത്രിയിലേക്ക് പോകുന്ന വഴി മരിച്ചു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൃഷ്ണൻകുട്ടി ഇന്നലെ രാവിലെ മരിച്ചത്.
സംസ്ഥാനത്ത് കിണറ്റിൽ വീണ് മരണങ്ങൾ തുടർക്കഥയാകുകയാണ്. ഈ വർഷം മാത്രം സംസ്ഥാനത്ത് നടന്ന കിണറ്റിൽ വീണ് മരണങ്ങൾ പരിശോധിച്ചാൽ തന്നെ ഇതിന്റെ ഗൗരവം നമുക്ക് മനസ്സിലാകും. പ്രായവ്യത്യാസവും പ്രാദേശിക വ്യത്യാസവുമില്ലാതെയാണ് മരണങ്ങൾ സംഭവിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കിണറ്റിൽ വീണ് മധ്യവയസ്ക്കൻ മരിച്ചതും ഈ മാസമായിരുന്നു. പുതിയങ്ങാടി പാലക്കട കനാൽ റോഡിൽ ' ശ്രീലക്ഷ്മി' വീട്ടിൽ പാറാമ്പലത്ത് ഗിരീഷ് (58) ആയിരുന്നു 40 അടി താഴ്ചയുള്ള കിണറ്റിൽ വീണു മരിച്ചത്. ഫയർഫോഴ്സ് എത്തി ശുദ്ധ വായു ഇല്ലാത്ത കിണറ്റിൽ സാഹസികമായി ഇറങ്ങി ഗിരീഷിനെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
ഈ വർഷം ജനുവരിയിൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് പ്ളസ് ടു വിദ്യാർത്ഥിനി സ്വന്തം വീടിനോടു ചേർന്നുള്ള കിണറ്റിൽ വീണ് മരിച്ചിരുന്നു. ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ആര്യാദേവി (17)യാണ് മരിച്ചത്. മുപ്പതടിയിലേറെ താഴ്ചയുള്ള കിണറ്റിൽ സമീപവാസികളിൽ ചിലർ ഇറങ്ങി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാർ ചിറയിൻകീഴ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സുമായെത്തി പെൺകുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
ഈ വർഷം ജനുവരിയിലാണ് തിരുവനന്തപുരം ജില്ലയിൽ തന്നെ പ്രാവച്ചമ്പലത്തിന് സമീപം വീട് നിർമ്മാണത്തിനിടയിൽ പള്ളിച്ചൽ പകലൂർ കോതവിള ബഥേൽ വീട്ടിൽ മണിയന്റെയും സുലോചനയുടേയും മകൻ സത്യൻ (47)കിണറ്റിൽ വീണ് മരിച്ചത്. പ്രാവച്ചമ്പലത്തിന് സമീപം മുട്ടമൂടിൽ വീടു നിർമ്മാണത്തിനിടയിലായിരുന്നു അപകടമുണ്ടായത്. നിർമ്മാണം നടക്കുന്ന സ്ഥലത്ത് പൊക്കത്തിൽ നിന്നു പണി ചെയ്യുന്നതിനു വേണ്ടി വീടിന്റെ ചുവരിൽ പലകയും മുളയുമുപയോഗിച്ചു കെട്ടിയ താൽക്കാലിക തട്ടിൽ കയറുന്നതിനിടയിലാണ് മുളയിൽ പിടികിട്ടാതെ സത്യൻ തൊട്ടു പിന്നിൽ സ്ഥിതി ചെയ്യുന്ന കിണറ്റിൽ വീഴുകയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് കണ്ണൂർ ചക്കരക്കൽ മൗവ്വഞ്ചേരി വണ്ടിയാല അഴീക്കോടൻ സ്മാരക വായനശാലക്കു സമീപത്തെ അഫ്നാസിൽ മുണ്ടേരിമൊട്ട സ്വദേശി ബഷീർ - അസ്ന ദമ്പതികളുടെ മകൻ ഇഹ്സാൻ എന്ന രണ്ടുവയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചത്. കുളിപ്പിച്ച് കിണറ്റിൻകരയിൽ നിർത്തിയ കുട്ടി, കിണറ്റിലേക്കു എത്തി നോക്കിയപ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായിരുന്നില്ല.
കഴിഞ്ഞ ഡിസംബറിൽ കാസർഗോഡ് പള്ളിക്കരയിൽ 12 വയസുകാരൻ കിണറ്റിൽ വീണു മരിച്ചിരുന്നു. കൂട്ടകനി സ്ക്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയും പൂച്ചക്കാട് കിഴക്കേകരയിലെ വടക്കേകര ചന്ദ്രന്റെ മകനുമായ അരുൺ ജിത്താണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കിണറ്റിന്റെ ആൾമറയിൽ നിന്ന് നെല്ലിക്ക പറിക്കുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നു.
സുരക്ഷിതത്വമില്ലാത്ത കിണറുകൾ ജീവനെടുക്കും
കിണറുകൾ നിർമ്മിക്കുമ്പോൾ തന്നെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ കൂടി ഒരുക്കുകയാണെങ്കിൽ അപകടങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാം. കിണറുകൾക്ക് മേൽഭിത്തി ഇല്ലാത്തതും മേൽമൂടി നിർമ്മിക്കാത്തതുമാണ് കിണറ്റിലേക്ക് ആളുകൾ വീഴാനിടയാക്കുന്നത്. കിണറുകൾക്ക് മുകളിലേക്ക് രണ്ടര അടിയെങ്കിലും പൊക്കത്തിൽ സുരക്ഷാ ഭിത്തിയും അതിന് മുകളിലായി ഇരുമ്പ് കമ്പി കൊണ്ടുള്ള മേൽമൂടിയും നിർമ്മിക്കുകയാണെങ്കിൽ അപകടങ്ങൾ ഒരു പരിധിവരെ തടയാനാകും.
അറിവില്ലായ്മ വില്ലനാകുന്നു
കിണറിനെ സംബന്ധിച്ച് ജനങ്ങൾക്കുള്ള അറിവില്ലായ്മയും കിണറുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വരുത്തുന്ന വീഴ്ച്ചയുമാണ് മരണങ്ങൾക്ക് വഴിയൊരുക്കുന്നത്. കിററ്റിൽ ജലനിരപ്പ് കുറവാണെങ്കിൽ പോലും ആഴമുള്ള കിണറുകളിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരിക്കും. എന്നാൽ ഇത് സംബന്ധിച്ച് വലിയ ബോധമില്ലാതെയാണ് ആളുകൾ കിണർ വൃത്തിയാക്കുന്നതിന് ഉൾപ്പെടെ പലപ്പോഴും കിണറ്റിലിറങ്ങുന്നത്. കിററ്റിലിറങ്ങി ശ്വാസം മുട്ടൽ അനുഭവപ്പെടുമ്പോൾ മാത്രമാകും ഇതിന്റെ ഗൗരവം മനസ്സിലാക്കുക. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ കിണറ്റിൽ അകപ്പെട്ട ആളിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് അപകടത്തിന്റെ തോത് പലപ്പോഴും ഇരട്ടിയാക്കാറുണ്ട്.
വേണം സുരക്ഷാ സാക്ഷരത
മനുഷ്യന് സംഭവിക്കാവുന്ന അപകടങ്ങൾ സംബന്ധിച്ചും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും ബോധവത്ക്കരണം നടത്തുക എന്നതാണ് പ്രധാനമായും വേണ്ടത്. പ്രാദേശിക ഭരണകൂടങ്ങളുടെ മേൽനോട്ടത്തിൽ ഇത്തരം സുരക്ഷാ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും സുരക്ഷിതത്വമുള്ള കിണർ ഉറപ്പുവരുത്തുകയും വേണം. കിണറിനുള്ളിലെ വെള്ളത്തിൽ മുങ്ങി മാത്രമല്ല മരണം സംഭവിക്കുക എന്ന് മുതിർന്നവരെ ബോധ്യപ്പെടുത്താനും കഴിയണം.
ഫയർ ഫോഴ്സ് എന്ന സൗഹൃദ സഹായ സേന
ഗാർഹിക അപകടങ്ങൾ ഉൾപ്പെടെ നടക്കുമ്പോൾ ജനത്തിന് ആദ്യം സഹായം തേടാനുള്ള സേനയാണ് ഫയർ ആൻഡ് റെസ്ക്യു സർവ്വീസ് എന്ന നമ്മൾ വിളിക്കുന്ന ഫയർഫോഴ്സ്. എന്നാൽ പലപ്പോഴും വീട്ടുകാരുടെ രക്ഷാപ്രവർത്തനവും നാട്ടുകാരുടെ രക്ഷാദൗത്യവും പരാജയപ്പെട്ടതിന് ശേഷം മാത്രമാണ് പൊലീസിനെയോ വിവരം അറിയിക്കാറുള്ളത്. അപ്പോഴേക്കും അത്യാഹിതം സംഭവിച്ച് കഴിഞ്ഞിരിക്കും. മികച്ച പരിശിലനവും ഉന്നത നിലവാരമുള്ള സുരക്ഷാ ഉപകരണങ്ങളും കൈമുതലായുള്ള ഫയർഫോഴ്സിന്റെ സേവനം ഇരുപത്തിനാല് മണിക്കൂറും തികച്ചും സൗജന്യമായി ജനങ്ങൾക്ക് ലഭിക്കും. അപകടം നടന്നാൽ ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിക്കുന്നതാണ് ഏറ്റവും ഉത്തമം.
Stories you may Like
- വീട്ടുമുറ്റത്ത് 34 അടി താഴ്ചയിൽ സ്വയം കിണർ കുഴിച്ച് ഒരു കുടുംബം
- മരണത്തെ മുഖാമുഖം കണ്ട ആ രണ്ടുമണിക്കൂർ വിനോദ് ഓർത്തെടുക്കുന്നു
- അമ്പത് മണിക്കൂർ നീണ്ട രക്ഷാ ദൗത്യം വെറുതെയായി; പുറത്തെത്തിച്ചത് മഹാരാജന്റെ മൃതദേഹം
- ചെങ്ങന്നൂരിൽ മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയ 72കാരന് ദാരുണാന്ത്യം
- കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞി വീണു
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍