Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃപ്തി ദേശായി ശബരിമലയിലേക്ക്; ബിന്ദു അമ്മിണിയും സംഘത്തിൽ; നിലയ്ക്കലിൽ നിന്ന് ഇവരെ മടക്കി അയയ്ക്കാൻ സാധ്യത; നെടുമ്പാശേരി വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തിയത് പുലർച്ചെ; പമ്പയിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്; ഭൂമാതാ ബ്രിഗേഡ് നേതാവെത്തിയത് അതീവ രഹസ്യമായി; വിമാനത്താവളത്തിൽ തൃപ്തിയെ സ്വീകരിച്ച് പമ്പയിലേക്ക് കൊണ്ടു പോയത് ബിന്ദു അമ്മണി; തടയാൻ കർമ്മ സമിതിയും; വീണ്ടും ശബരിമലയിൽ സംഘർഷ സാധ്യത

തൃപ്തി ദേശായി ശബരിമലയിലേക്ക്; ബിന്ദു അമ്മിണിയും സംഘത്തിൽ; നിലയ്ക്കലിൽ നിന്ന് ഇവരെ മടക്കി അയയ്ക്കാൻ സാധ്യത; നെടുമ്പാശേരി വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തിയത് പുലർച്ചെ; പമ്പയിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്; ഭൂമാതാ ബ്രിഗേഡ് നേതാവെത്തിയത് അതീവ രഹസ്യമായി; വിമാനത്താവളത്തിൽ തൃപ്തിയെ സ്വീകരിച്ച് പമ്പയിലേക്ക് കൊണ്ടു പോയത് ബിന്ദു അമ്മണി; തടയാൻ കർമ്മ സമിതിയും; വീണ്ടും ശബരിമലയിൽ സംഘർഷ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭരണഘടനാ ദിനത്തിൽ ശബരിമലയിൽ ദർശനത്തിന് തൃപ്തി ദേശായി. ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് തൃപ്തി ദേശായി നെടുമ്പാശ്ശേരിയിൽ എത്തി. അവിടെ നിന്ന് കോട്ടയം വഴി ശബരിമലയിലേക്കും. ബിന്ദു അമ്മിണിയും തൃപ്തി ദേശായിയ്‌ക്കൊപ്പമുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ ആരും ഉണ്ടായിരുന്നില്ല. പ്രതിഷേധക്കാർ അറിയാതെയാണ് തൃപ്തി ദേശായി എത്തിയത്.

അവിടെ നിന്ന് നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. എസ് പി ഓഫീസിലേക്ക് പോകാൻ നിർദ്ദേശിച്ചെങ്കിലും അതിന് വഴങ്ങാതെ രണ്ട് കാറിലായി പമ്പയിലേക്കും. നിലയ്ക്കലിൽ ഇവരെ തടയാനാണ് സാധ്യത. പമ്പയ്ക്ക് അപ്പുറം ഇവരെ കടത്തി വിടില്ലെന്നാണ് സൂചന. ഏതായാലും ശബരിമല വീണ്ടും സംഘർഭൂമിയാക്കാനുള്ള സാധ്യതയാണ് ഇതോടെ ഉണ്ടാകുന്നത്. തൃപ്തി ദേശായി എത്തിയതോടെ പരിവാർ സംഘടനാ പ്രവർത്തകരും പമ്പയിലേക്ക് അതിവേഗം എത്തുകയാണ്. പത്തനംതിട്ടയിൽ നിന്നുള്ള പ്രവർത്തകരാണ് അവിടേക്ക് എത്തുന്നത്. ഇത് പൊലീസും തിരിച്ചറിയുന്നുണ്ട്.

ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന് തൃപ്തി ദേശായി ഈ സീസണിലും പ്രഖ്യാപിച്ചിരുന്നു. യുവതി പ്രവേശനത്തിലെ വിധി സുപ്രീംകോടതിയുടെ പുനപരിശോധാനാ ഘട്ടത്തിലാണ്. എന്നാൽ പഴയ ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്നും വിലയിരുത്തലുകൾ എത്തി. സുപ്രീംകോടതിയിലെ ജഡ്ജി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതോടെ ഉറപ്പായും എത്തുമെന്ന് തൃപ്തി ദേശായി പറയുകയും ചെയ്തു. എന്നാൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് വിരുദ്ധമായി യുവതികളെ കയറ്റേണ്ടെന്ന നിലപാടാണ് സർക്കാരുള്ളത്.

പുനപരിശോധനാ ഹർജിയിൽ തീരുമാനം വന്ന ശേഷം തീരുമാനിക്കാമെന്നതാണ് അവരുടെ പക്ഷം. ഇതിനിടെയാണ് വെല്ലുവിളിയായി തൃപ്തി ദേശായി നെടുമ്പാശേരിയിൽ എത്തുന്നത്. ബിന്ദു അമ്മണിയാണ് ഇതിന് നേതൃത്വം നൽകിയത്. കഴിഞ്ഞ സീസണിൽ സന്നിധാനത്ത് ബിന്ദു അമ്മിണിയും കനകദുർഗയും എത്തിയിരുന്നു. ഇത്തവണ തൃപ്തി ദേശായിയുടെ സംഘത്തിൽ അഞ്ച് പേരാണുള്ളത്. എന്തുവന്നാലും സന്നിധാനത്തേക്ക് പോകുമെന്ന നിലപാടിലാണ് അവർ.

യുവതികളെ പമ്പ കടത്തില്ലെന്ന നിലപാട് സർക്കാരെടുത്തിരുന്നു. അതുകൊണ്ട് തന്നെ പ്രതിഷേധവും ഉണ്ടായില്ല. നിലയ്ക്കലിൽ തന്നെ പൊലീസ് പല സ്ത്രീകളേയും തടഞ്ഞ് മടക്കി. അതുകൊണ്ട് തന്നെ സന്നിധാനത്തെ ശബരിമല കർമ്മ സമിതി പ്രവർത്തകർ വലിയ തോതിൽ ഉണ്ടായിരുന്നില്ല. ആരും എത്തില്ലെന്ന കണക്കുകൂട്ടലിലായിരുന്നു അവർ. ഇതിനിടെയാണ് തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും എത്തുന്നത്. ഈ സാഹചര്യത്തെ നേരിടാൻ കൂടുതൽ പ്രവർത്തകരെ ശബരിമലയിലേക്ക് കർമ്മ സമിതി ഉടൻ എത്തിക്കും. തൃപ്തി ദേശായിയെ പ്രതിരോധം തീർത്ത് തടയാനാണ് നീക്കം. ഇത് പൊലീസിനും തലവേദനായകും.

കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനാണ് പൊലീസ് ശ്രമിക്കുക. എന്നാൽ തൃപ്തി ദേശായി വഴങ്ങില്ലെന്ന് പൊലീസും കണക്കു കൂട്ടുന്നു. കഴിഞ്ഞ സീസണിൽ തൃപ്തി ദേശായി എത്തിയെങ്കിലും നെടുമ്പാശേരിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇത്തവണ രഹസ്യമായി അവർ എത്തിയത്.

പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം കോട്ടയം റൂട്ടിൽ യാത്ര തിരിച്ചു. ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി പറഞ്ഞു. പുലർച്ചെ വിമാനത്താവളത്തിലെത്തിയ തൃപ്തിയെ കാത്ത് ബിന്ദു വിമാനത്താവളത്തിലുണ്ടായിരുന്നു. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പോയ സംഘം, സുരക്ഷ ആവശ്യപ്പെട്ടു. എന്നാൽ എസ്‌പി ഓഫീസുമായി ബന്ധപ്പെടാനാണ് സ്റ്റേഷൻ ഉദ്യോസ്ഥർ അറിയിച്ചത്. പിന്നീട് കോട്ടയം റൂട്ടിൽ ഇവർ യാത്ര തിരിച്ചു എന്നാണ് വിവരം. യുവതീപ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും മല കയറാനെത്തുമെന്നും നേരത്തെ തൃപ്തി ദേശായി പറഞ്ഞിരുന്നു.

കഴിഞ്ഞ മണ്ഡലകാത്തിൽ ശബരിമല ദർശനത്തിന് എത്തിയ തൃപ്തിയെ പ്രതിഷേധക്കാർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. നിലവിൽ പമ്പയിലെത്തുന്ന യുവതികളെ മല ചവിട്ടാൻ പൊലീസ് അനുവദിക്കുന്നില്ല. എത്തുന്ന യുവതികളെ പമ്പയിൽവെച്ച് തടഞ്ഞ് തിരികെ അയക്കുകയാണ് ചെയ്യുന്നത്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് തൃപ്തി ദേശായി നേരത്തെ പറഞ്ഞിരുന്നു. വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീപ്രവേശം അനുവദിക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടിരുന്നു. വൃശ്ചികം ഒന്നിന് ശബരിമലയിൽ എത്തുമെന്നും പറഞ്ഞു. എന്നാൽ പിന്നീട് അത് മാറ്റുകയും ചെയ്തു. വരുന്ന ദിവസം പുറത്തുപോകാതിരിക്കാൻ പിന്നീട് നീക്കമെല്ലാം രഹസ്യമായിരുന്നു.

ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റാണ് തൃപ്തി ദേശായി. പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് എന്നപേരിൽ 2010 ൽ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയതലത്തിൽ ശ്രദ്ധേയമാകുന്നത്. ക്ഷേത്രങ്ങളിലെ ആരാധനകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരായാണ് ഇവരുടെ പ്രധാന പോരാട്ടം. മഹാരാഷ്ട്രയിലെ ശനി ശിഖ്‌നാപൂർ ക്ഷേത്രത്തിലും ഹാജി അലി ദർഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി സമരം ചെയ്തതോടെ ഇത്തരം പോരാട്ടങ്ങളുടെ മുഖമായി തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ് മാറി. ശനി ക്ഷേത്രത്തിൽ വനിതകളെ കയറ്റില്ലെന്ന 400 വർഷം പഴക്കമുള്ള ആചാരമാണ് ഭൂമാതാ ബ്രിഗേഡ് തിരുത്തിയത്.

നാനൂറോളം സ്ത്രീകളുമായി ക്ഷേത്രത്തിൽ പ്രവേശനത്തിനെത്തിയ തൃപ്തിയെ നാട്ടുകാർ തടഞ്ഞു. ഹർജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് തൃപ്തിയെ ശരിവച്ച് കോടതി ഉത്തരവ് വന്നതോടെ തൃപ്തിയുടെ സമരം ഫലം കണ്ടു. കോടതി ഉത്തരവോടെ ഹാജി അലി ദർഗയിലും സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചു. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ തൃപ്തിയുടെ പ്രവേശനം രോഷാകുലരായ പുരോഹിതരുടെ ആക്രമണം വകവയ്ക്കാതെയായിരുന്നു.

ഈറനോടെയെത്തുന്ന പുരുഷന്മാർക്കുമാത്രം പ്രവേശനമുണ്ടായിരുന്ന നാസിക്കിലെ ത്രയംബകേശ്വർ ക്ഷേത്രത്തിൽ ഈറനുടുത്ത് പൊലീസ് പിന്തുണയോടെ തൃപ്തി ചരിത്രം തിരുത്തി. പ്രതിഷേധക്കൊടുങ്കാറ്റ് പ്രതീക്ഷിച്ചുതന്നെയാണ് ശബരിമലയിലേക്കുള്ള വരവും. യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതി വിധിയെത്തിയ ഉടൻ ദർശനത്തിനെത്തുമെന്ന് തൃപ്തി പ്രതികരിച്ചിരുന്നു. വരികയും ചെയ്തു. എന്നാൽ കഴിഞ്ഞ സീസണിൽ നെടുമ്പാശേരിക്ക് പുറത്തു പോലും കടക്കാനായില്ല.

പിന്നീട് ബിന്ദു അമ്മിണിയും കനകദുർഗയും ഏവരേയും വെട്ടിച്ച് സന്നിധാനത്ത് എത്തി. ഈ സാഹചര്യത്തിലാണ് ബിന്ദു അമ്മിണിയുടെ പിന്തുണയോടെ ശബരിമലയിലേക്ക് കടക്കാൻ തൃപ്തി ദേശായിയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP