ഞാനിപ്പോൾ ഒരു ധർമ്മ സങ്കടത്തിലാണ്; മനസാവാചാകർമണാ അറിയാത്ത ഒരു കാര്യത്തിന്റെ പേരിൽ തിരുവമ്പാടി ദേവസ്വം എന്നെ കുടുക്കിയിരിക്കുകയാണ്; മറ്റാരെങ്കിലും ചെയ്ത തെറ്റിന്റെ പേരിൽ ഈ അറുപത്തിയാറാം വയസിൽ ക്രൂശിക്കപ്പെടാൻ എനിക്കാകില്ല: വിതുമ്പിക്കരഞ്ഞ് മേൽശാന്തി മാധ്യമങ്ങൾക്ക് മുമ്പിൽ; തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണത്തിൽ 60 പവൻ കാണാനില്ല; പൊലീസിൽ പരാതി കൊടുക്കാതെ ദേവസ്വവും
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: മോഹൻലാലും തിക്കുറുശ്ശിയും ഇടഞ്ഞത് ക്ഷേത്ര ഭരണത്തിന്റെ പേരിലായിരുന്നു. അദ്വൈതത്തിൽ തിക്കുറിശിയെന്ന പാവം മേൽശാന്തിയെ ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് എത്തിയ മോഹൻലാൽ ചതിച്ചു വീഴ്ത്തുകയായിരുന്നു. പ്രിയദർശന്റെ അദ്വൈതം തുറന്നുകാട്ടിയത് ക്ഷേത്ര ഭരണത്തിലെ കള്ളക്കളികളായിരുന്നു. അന്ന് സിനിമയിൽ പ്രിയദർശൻ പറഞ്ഞതെല്ലാം ഇന്ന് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ സംഭവിക്കുകയാണ്. 60 പവന്റെ തിരുവാഭരണം കാണാനില്ല. തൃശൂർ പൂരത്തിന്റെ ഭരണമേധാവിത്വം വഹിക്കുന്ന തിരുവമ്പാടി ക്ഷേത്രത്തിലും ആരും തുറക്കാത്ത ''ബി'' നിലവറയോ?
ക്ഷേത്രത്തിൽ ഭഗവാന് ഭക്തർ നൽകിയ 60 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ക്ഷേത്രം മേൽശാന്തി മുത്തേടത്ത് സുകുമാരൻ നമ്പൂതിരി പത്ര ലേഖകർക്കും ഭകതർക്കും മുമ്പിൽ വിങ്ങിപ്പൊട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ''ഞാനിപ്പോൾ ഒരു ധർമ്മ സങ്കടത്തിലാണ്. മനസാവാചാകർമണാ അറിയാത്ത ഒരു കാര്യത്തിന്റെ പേരിൽ തിരുവമ്പാടി ദേവസ്വം എന്നെ കുടുക്കിയിരിക്കുകയാണ്. എനിക്ക് നീതി ലഭിക്കണം. സത്യാവസ്ഥ എന്താണെന്ന് പുറത്തുവരണം. മറ്റാരെങ്കിലും ചെയ്ത തെറ്റിന്റെ പേരിൽ ഈ അറുപത്തിയാറാം വയസിൽ ക്രൂശിക്കപ്പെടാൻ എനിക്കാകില്ല
ഏറ്റവും ഒടുവിൽ 2017 ഡിസംബർ 13നാണ് തിരുവാഭരണങ്ങളുടെ സ്റ്റോക്കെടുപ്പ് നടന്നത്. ഇനി അടുത്ത സ്റ്റോക്കെടുപ്പ് നടത്തേണ്ടത് 2018 ഡിസംബറിലാണ്. നിയമാവലി ഇതായിരിക്കെ, ദേവസ്വം മാനേജരും രണ്ടു ക്ളാർക്കുമാരും ഇക്കഴിഞ ജൂലായ് 28 ന് സ്റ്റോക്കെടുപ്പിന് എത്തിയപ്പോൾ ഞാൻ ഒരു എതിർപ്പുപോലും പ്രകടിപ്പിക്കാതെ അതിനുള്ള സൗകര്യം ചെയ്തുകൊടുത്തു. സീരിയൽ നമ്പർ 53 മുതൽ 478 വരെയുള്ള തിരുവാഭരണങ്ങളിൽ 25 എണ്ണം കാണുന്നില്ലെന്നാണ് സ്റ്റോക്കെടുപ്പ് നടത്തിയവരുടെ കണ്ടെത്തൽ. നിത്യപൂജകളുടെയല്ലാതെ ഭഗവാനെ ചാർത്തുന്ന മുഴുവൻ ആഭരണങ്ങളുടെയും സൂക്ഷിപ്പുകാരൻ ദേവസ്വം നിയമിച്ച മാനേജരാണ്. നിത്യപൂജയ്ക്കായി ഭഗവാന് ചാർത്തുന്ന ആഭരണങ്ങളിൽ ഒരു കുറവും വന്നിട്ടില്ല. ഞാൻ സൂക്ഷിക്കാത്ത ആഭരണങ്ങളുടെ കാര്യത്തിൽ ദേവസ്വം സെക്രട്ടറി സ്റ്റോക്കെടുപ്പ് നടത്തിയ അന്നു വൈകുന്നേരം തന്നെ എനിക്ക് നോട്ടീസ് നൽകി
ഭഗവാന്റെ അമൂല്യമായ തിരുവാഭരണങ്ങളിൽ ചിലതാണ് കാണാതായിരിക്കുന്നത്. ഇതൊരു നിസാര കാര്യമല്ല. ആഭരണങ്ങൾ കാണായാതിന് പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് ഞാൻ സംശയിക്കുന്നു. ദേവസ്വം ഭാരവാഹികൾ അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ ഒരു അന്വേഷണം ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് ഇന്നലെ ഞാൻ പരാതി നൽകിയിട്ടുണ്ട്. യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ നിങ്ങളും എനിക്കൊപ്പം ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു''-ഇതാണ് മേൽശാന്തി പറയുന്നു. 60 പവന്റെ തിരുവാഭരണങ്ങൾ കാണാതായതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുത്തേടത്ത് സുകുമാരൻ നമ്പൂതിരി ഉറപ്പിച്ചുതന്നെ പറയുന്നുണ്ട്. മാത്രമല്ല, നിയമാനുസൃതം ക്ഷേത്രത്തിന്റെ മേൽശാന്തി പദവിയിൽ ഇരിക്കുന്ന നമ്പൂതിരി ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ മുമ്പാകെ പരാതി കൊടുത്തിരിക്കുകയുമാണ്.
അതേസമയം ക്ഷേത്രത്തിന്റെ 60 പവന്റെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടും ക്ഷേത്രം ഭരണസമിതി എവിടെയും പരാതി പെട്ടതായും അറിയുന്നില്ല. മാത്രമല്ല, സംഭവം ചൂടുപിടിച്ച സാഹചര്യത്തിൽ ക്ഷേത്രം ഭരണസമിതി കഴിഞ്ഞ ദിവസം വീണ്ടും സ്റ്റോക്കെടുപ്പ് നടത്തിയതായും അറിയുന്നു. ഇങ്ങനെ വീണ്ടും വീണ്ടും സ്റ്റോക്കെടുപ്പ് നടത്തുന്നതിന്റെ സാംഗത്യവും വിഷയത്തിന്റെ ദുരൂഹതയും ഗൂഢാലോചനയും കൂട്ടുന്നുണ്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ മാത്രം കഴിഞ്ഞ 51 വർഷവും ശബരിമല ക്ഷേത്രത്തിൽ ഒരു വർഷവും മേൽശാന്തി സേവനം നടത്തിയ മുത്തേടത്ത് സുകുമാരൻ നമ്പൂതിരിയാണ് സത്യം പുറലോകത്ത് എത്തിച്ചത്. ശാന്തികർമ്മത്തിന്റെ ഒരു കാലയളവിലും മുത്തേടത്ത് സുകുമാരൻ നമ്പൂതിരി ആരോപിതനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മുത്തേടത്ത് സുകുമാരൻ നമ്പൂതിരിക്ക് പാരമ്പര്യമായി ലഭിച്ചതാണ് തിരുവമ്പാടി ക്ഷേത്രത്തിലെ മേൽശാന്തി വൃത്തി. മൂത്തേടത്തിന്റെ അച്ഛൻ 87 വയസ്സുവരെ ഇവിടെ മേൽശാന്തിയായിരുന്നു. അനുജനും ഇപ്പോൾ ഈ ക്ഷേത്രത്തിൽ ശാന്തികർമ്മം നടത്തിവരുന്നു. ഇതിന്നിടെയാണ് മൂത്തേടത്ത് സുകുമാരൻ നമ്പൂതിരിയെ നിർബന്ധമായി സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ ഇപ്പോൾ ക്ഷേത്രം ഭരണസമിതി തിടുക്കം കൂട്ടുന്നത്. ഇതിനുള്ള കള്ളക്കളിയാണ് നടക്കുന്നത്. സുകുമാരൻ നമ്പൂതിരിയുടെ അറുപത്തിയാറാം വയസ്സിലും ഈ ക്ഷേത്രത്തിലെ ശാന്തികർമ്മങ്ങൾ തുടരവേ എന്തിനാണ് ഇത്ര പെട്ടെന്നുതന്നെ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ ക്ഷേത്ര ഭരണസമിതി വല്ലാത്ത തിടുക്കം കാണിക്കുന്നതെന്ന ചോദ്യത്തിന് നിയമപരമായൊ ആചാരപരമായോ ന്യായങ്ങളില്ല.
ക്ഷേത്ര ഭരണസമിതി 2018 ജൂൺ 6 ന് ഇറക്കിയ ഉത്തരവിൽ മേൽശാന്തിമാരുടെ വിരമിക്കൽ പ്രായം 1985 നു മുമ്പ് സർവ്വീസിൽ വന്നവർക്ക് 60-തിലും 1985 നു ശേഷം വന്നവർക്ക് 58-ലും എന്നു പറയുമ്പോഴും നിലവിൽ സർവ്വീസിലുള്ള മേൽശാന്തിക്ക് 66 വയസ്സുവരെ തുടരാനുള്ള അനുവാദവും കൊടുത്തുകാണുന്നു. ഇത് ഉത്തരവിന്റെ തന്നെ നിയമസാധുത ചോദ്യം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുത്തേടത്ത് സുകുമാരൻ നമ്പൂതിരി കോടതിയെ സമീപിക്കുന്നത്. ബഹുമാനപ്പെട്ട തൃശൂർ മുൻസിഫ് കോടതി 2018 ജൂലായ് 25 നു പുറത്തിറക്കിയ ഉത്തരവിൽ നമ്പൂതിരിക്ക് 2018 ജൂലായ് 30 വരെ തല്‍സ്ഥിതി തുടരാനുള്ള അനുമതിയും കൊടുത്തിരുന്നു. കോടതിയുടെ അനുമതിക്ക് വിധേയമായി നമ്പൂതിരി ക്ഷേത്രത്തിലെ ശാന്തികർമ്മങ്ങൾ തുടർന്നുകൊണ്ടിരുന്നു.
ഇതിനിടെയാണ് 2018 ജൂലായ് 26 നു അത്യന്തം നാടകീയമായി ക്ഷേത്രം ഭാരവാഹികൾ നമ്പൂതിരിക്കെതിരെ വിരമിക്കൽ നടപടികൾ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 2018 ജൂലായ് 28 നു ആസൂത്രിതമായി നടത്തിയ സ്റ്റോക്കെടുപ്പിലാണ് 60 പവന്റെ തിരുവാഭരണങ്ങൾ കാണാനില്ലെന്നും പറഞ്ഞ് നമ്പൂതിരിയെ ക്ഷേത്രം ഭാരവാഹികൾ സസ്പെന്‍ഡ് ചെയ്യുന്നത്. മേൽശാന്തിക്ക് ന്യായമായും തന്റെ സത്യസന്ധത വിശദീകരിക്കുന്നതിനുള്ള വേണ്ടത്ര സമയം പോലും ക്ഷേത്രം ഭാരവാഹികൾ കൊടുത്തില്ല എന്നതും സംഭവത്തിന്റെ പിന്നിലെ ദുരൂഹതയും ഗൂഢാലോചനയും വിളിച്ചുപറയുന്നുണ്ട്. അഭിഭാഷകർ മുഖാന്തിരം മേൽശാന്തി മുത്തേടത്ത് സുകുമാരൻ നമ്പൂതിരി ക്ഷേത്രം ഭാരവാഹികൾക്ക് സമർപ്പിച്ച വിശദീകരണ കുറിപ്പിൽ എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്നുണ്ട്.
ഏകദേശം മൂന്നു പതിറ്റാണ്ടിലേറെ കാലമായി ഈ ക്ഷേത്രത്തിന്റെ അധികാര കസേരകൾ ഒരു കൂട്ടരിൽ തന്നെ ഒതുങ്ങുന്നു. ഏകദേശം 90 കോടിയോളം രൂപയുടെ കടബാധ്യതയിലാണ് ഈ ക്ഷേത്രം എന്നും ആരോപണമുണ്ട്. ക്ഷേത്രം വക കെട്ടിടങ്ങളും വസ്തുവഹകളും ഒരു കൂട്ടർ തന്നെ വർഷങ്ങളായി കയ്യാളുന്നു. നാമമാത്രമായ ഓഡിറ്റ് യന്ത്രമായി കൊച്ചിൻ ദേവസ്വംബോർഡ് ഒതുങ്ങുന്നു. സർക്കാരിനും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍