Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ പട്ടിണി കിടക്കുമ്പോഴും പാലും പഴവും കഴിച്ച് സ്വാമി കൊഴുത്തു; അമ്മയും അച്ഛനും സ്വാമിയുടെ അടിമകളായപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെ കിടക്ക വിരിക്കേണ്ടി വന്നു; പീഡനം അക്രമം ആയി മാറിയപ്പോൾ ഇനി മറ്റൊരു പെൺകുട്ടിക്കും ഈ ദുരന്തം ഉണ്ടാകാതിരിക്കാൻ ജനനേന്ദ്രിയം തന്നെ മുറിക്കാൻ ഉറച്ചു; പെൺകുട്ടി പൊലീസിനോട് വിവരിച്ചത് ഇങ്ങനെ

വീട്ടിൽ പട്ടിണി കിടക്കുമ്പോഴും പാലും പഴവും കഴിച്ച് സ്വാമി കൊഴുത്തു; അമ്മയും അച്ഛനും സ്വാമിയുടെ അടിമകളായപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെ കിടക്ക വിരിക്കേണ്ടി വന്നു; പീഡനം അക്രമം ആയി മാറിയപ്പോൾ ഇനി മറ്റൊരു പെൺകുട്ടിക്കും ഈ ദുരന്തം ഉണ്ടാകാതിരിക്കാൻ ജനനേന്ദ്രിയം തന്നെ മുറിക്കാൻ ഉറച്ചു; പെൺകുട്ടി പൊലീസിനോട് വിവരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: വർഷങ്ങളോളം ലൈംഗിക ചൂഷണത്തിന് ഇരയായതിന്റെ പ്രതികാരമെന്നോണം 23 കാരിയായ പെൺകുട്ടിക്ക് അവസാനം സ്വമിയുടെ ജനനേന്ദ്രിയം മുറിച്ച് നീതി നടപ്പാക്കേണ്ടി വന്നു. ജനനേന്ദ്രിയം 99 ശതമാനവും മുറിഞ്ഞ സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന ശ്രീഹരി (54) ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴുത്തിൽ കത്തി വച്ച് ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. നഗരത്തിലെ ഒരു കോളേജിലെ അവസാനവർഷ നിയമവിദ്യാർത്ഥിയാണ് പെൺകുട്ടി.വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ തിരുവനന്തപുരം കണ്ണമ്മൂലയിലാണ് അത്യപൂർവമായ ഈ സംഭവം ഉണ്ടായത്. ചങ്ങനാശേരി സ്വദേശിയും പന്മന ആശ്രമത്തിൽ കുറച്ചുനാൾ അന്തേവാസിയുമായിരുന്ന സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ വിദഗ്ദ്ധർ തുന്നിപ്പിടിപ്പിച്ചെങ്കിലും മൂത്രക്കുഴലും രക്തക്കുഴലുകളും പൂർണമായി മുറിഞ്ഞുപോയത് കൂട്ടിച്ചേർക്കാനായില്ല. എന്നാൽ സ്വാമി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

ജനനേന്ദ്രിയം അറ്റു തൂങ്ങിയെങ്കിലും മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴും സ്വാമിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. രക്തസ്രാവം നിലയ്ക്കാനുള്ള മരുന്നുകൾ നൽകിയശേഷം ഇന്നലെ രാവിലെയോടെയാണ് സ്വാമിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയത്.
ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്ന സ്വാമി പ്ലസ്‌വൺ പഠനകാലം മുതൽ ലൈംഗികമായി ചൂഷണം ചെയ്തു തുടങ്ങിയെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 3.10നുള്ള ബിക്കാനിർ എക്പ്രസിൽ തിരുവനന്തപുരത്തെത്തിയ സ്വാമിയെ പെൺകുട്ടിയുടെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ സഹോദരനാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പകൽ മുഴുവൻ വിശ്രമത്തിലായിരുന്നു സ്വാമി. വൈകിട്ട് ആലപ്പുഴ സ്വദേശിയായ അയ്യപ്പൻ കാണാനെത്തി. കടമായിനൽകിയ 20ലക്ഷം രൂപ തിരികെ കിട്ടണമെന്നായിരുന്നു ആവശ്യം. രാത്രി പത്തരവരെ അയ്യപ്പനുമായി സ്വാമി സംസാരിച്ചിരുന്നു.

വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് സ്വാമി പെൺകുട്ടിയെ വിളിച്ചുവരുത്തി. പെൺകുട്ടിയുടെ മാതാപിതാക്കൾ ആപ്പിളുകളും പഴങ്ങളും കൂടയിലാക്കി സ്വാമിയുടെ മുറിയിലെത്തിച്ചിരുന്നു. ആപ്പിൾ മുറിക്കാൻ കത്തിയും കരുതി. ഈ കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിൽ ചേർത്തുവച്ച്, ഒന്നര വർഷമായുള്ള അകൽച്ച അവസാനിപ്പിച്ച് തനിക്ക് വഴങ്ങാൻ സ്വാമി ആവശ്യപ്പെട്ടു. ഭയന്നുവിറച്ച പെൺകുട്ടി ധൈര്യം സംഭരിച്ച് ശബ്ദമുണ്ടാക്കി സ്വാമിയുടെ ശ്രദ്ധതിരിച്ച് തന്ത്രത്തിൽ കത്തി കൈക്കലാക്കി. ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചു. 30 സെന്റിമീറ്ററോളം നീളമുള്ള കത്തിയുടെ അഗ്രഭാഗം വളഞ്ഞതായിരുന്നതിനാൽ ജനനേന്ദ്രിയം കത്തിയിൽ കൊളുത്തിവലിച്ച് പലഭാഗവും മുറിഞ്ഞു. എന്നാൽ ജനനേന്ദ്രിയം മുറിഞ്ഞിട്ടും സ്വാമി നിലവിളിച്ചില്ല. സ്വാമി വീണ്ടും ഉപദ്രവിക്കുമെന്ന് ഭയന്ന് പെൺകുട്ടി അടുക്കളവാതിൽ വഴി റോഡിലേക്ക് ഓടി. എ.ഡി.ജി.പി ബി. സന്ധ്യയുടെ വീടിനടുത്ത് എത്തിയപ്പോൾ കൈയിലുണ്ടായിരുന്ന മൊബൈലിൽ നിന്ന് പെൺകുട്ടി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരമറിയിച്ചു.

100മീറ്റർ അകലെ കണ്ണമ്മൂല പാലത്തിനടുത്ത് ഫൂട്ട് പട്രോൾ നടത്തുകയായിരുന്ന പൊലീസ് സംഘം വയർലെസിലൂടെ സന്ദേശം കേട്ട് നിമിഷങ്ങൾക്കുള്ളിൽ പെൺകുട്ടിയുടെ അടുത്തെത്തി. എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള ജീപ്പ് പട്രോൾ സംഘവും പിന്നാലെയെത്തി. വനിതാസെല്ലിൽ നിന്ന് രണ്ട് പൊലീസുകാരെ എത്തിച്ച് പെൺകുട്ടിയെ പേട്ട സ്റ്റേഷനിലേക്ക് മാറ്റി. എസ്.ഐ വിജയന്റെ സംഘമാണ് രക്തത്തിൽ കുളിച്ചുകിടന്ന സ്വാമിയെ 12.15ഓടെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. പൊലീസെത്തിയിട്ടും മാതാപിതാക്കൾ വിവരമറിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ തൊട്ടടുത്തെ മുറിയിൽ ഉറക്കത്തിലായിരുന്നു സഹോദരൻ. മാനസിക വിഭ്രാന്തിയുണ്ടായപ്പോൾ സ്വയം ജനനേന്ദ്രിയം മുറിച്ചതായാണ് സ്വാമി ഡോക്ടർമാരോട് പറഞ്ഞത്. പൊലീസിന് മൊഴിനൽകാൻ തയ്യാറായില്ല. പൊലീസ് വിരട്ടിയപ്പോൾ, താൻ ഉറക്കത്തിലായപ്പോൾ വിരോധം കൊണ്ട് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതായി മൊഴിനൽകി.

ഞാൻ ഒരാളുടെ ലൈംഗിക അടിമയാകേണ്ട ആവശ്യമില്ല. കൈ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ധൈര്യം സംഭരിച്ച് ഒറ്റ വലി വലിച്ചു. മുറിച്ചിട്ടും അയാൾ വിളിച്ചുകൂവിയില്ല. ദേഹം മുറിഞ്ഞില്ലെന്ന് അപ്പോൾ തോന്നി. ധൈര്യമില്ലായിരുന്നു, പുറത്തുചാടി ഓടി...'' പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

കണ്ണമ്മൂലയിൽ ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം സംരക്ഷിക്കാനുള്ള സമരത്തിൽ പങ്കെടുക്കാൻ ആറുവർഷം മുൻപ് എത്തിയപ്പോഴാണ് സ്വാമി പെൺകുട്ടിയുടെ മാതാപിതാക്കളുമായി അടുത്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ സ്വാമിയുടെ കടുത്ത ഭക്തരായി മാറി. പെൺകുട്ടിയുടെ പിതാവിന്റെ ഹൃദ്രോഗം ഭേദമായത് സ്വാമിയുടെ പൂജയുടെയും പ്രാർത്ഥനകളുടെയും ഫലമാണെന്നാണ് കുടുംബം വിശ്വസിച്ചത്.

കുടുംബത്തിന്റെ വിശ്വാസം മുതലെടുത്ത സ്വാമി പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് പലപ്പോഴായി 40ലക്ഷം രൂപ തട്ടിയെടുത്തു. തിരുവനന്തപുരത്ത് വന്നാൽ പെൺകുട്ടിയുടെ വീട്ടിലാണ് തങ്ങാറുള്ളത്. സർക്കാർ ജീവനക്കാരനായിരുന്ന പിതാവ് വിരമിച്ചപ്പോൾ കിട്ടിയ 32ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷം തട്ടിയതിനു പുറമേ എംപ്ലോയീസ് സൊസൈറ്റിയിൽ നിന്ന് 10ലക്ഷം വായ്പയെടുപ്പിച്ചു. രണ്ടുമാസം മുൻപ് വയനാട്ടിൽ വസ്തു വാങ്ങാനായാണ് പത്തുലക്ഷം വാങ്ങിയത്. സ്വാമിക്ക് സഞ്ചരിക്കാൻ പെൺകുട്ടിയുടെ വീട്ടുകാർ അടുത്തിടെ കാർ വാങ്ങിനൽകി. പെൺകുട്ടിയുടെ അമ്മയുടെ പേരിലാണ് ഈ കാർ രജിസ്റ്റർ ചെയ്തതെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP