തിരൂരിൽ 97 ദിവസത്തിനകം തന്നെ കാമ്പസ് ഒരുക്കി; കോഴ്സുകൾക്ക് അംഗീകാരം നേടിയെടുക്കുന്നതിലും മിടുക്കു കാട്ടി; 'എല്ലാ ശരിയാകാൻ' കെ ജയകുമാർ കൂടിയേ തീരൂ..വെന്ന് ഭരണക്കാർ ഇപ്പോഴും പറയുന്നു; 22 തസ്തികകളിൽ ജോലി ചെയ്ത കെ.ജയകുമാർ മലയാളം സർവകലാശാലയുടെ എല്ലാമെല്ലാമായത് നാലര വർഷം; കേരളം കണ്ട ഏറ്റവും മികച്ച ബ്യൂറോക്രാറ്റ് പടിയിറങ്ങുന്നത് തികഞ്ഞ സംതൃപ്തിയോടെ
എം പി റാഫി
മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തഛൻ മലയാളസർവകലാശാല വൈസ് ചാൻസിലർ കെ.ജയകുമാറിന് നാലര വർഷത്തെ സേവനത്തിന് ശേഷമുള്ള പടിയിറക്കമാണ് ഇന്ന്. എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ ജയകുമാർ മലയാളം സർവകലാശാലയുടെ വളർത്തഛൻ കൂടിയാണ്. വിരമിച്ച ശേഷം സാഹിത്യ, സിനിമാ രംഗങ്ങളിൽ ചെലവിടാനാണ് ജയകുമാറിന്റെ തീരുമാനം. ജീവിതത്തിൽ ഇതുവരെ 22 തസ്തികകളിലാണ് ജയകുമാർ ഇരുന്നത്. ഒട്ടേറെ മറ്റു ചുമതലകളും വഹിച്ചു. എന്നാൽ ഒരു സംരംഭത്തിന്റെ സാധ്യത പഠിച്ച് തുടങ്ങുകയും അതിന്റെ വളർച്ചാഘട്ടം പിന്നിട്ട് വ്യവസ്ഥാപിതമാക്കിയെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ജയകുമാറിന്റെ പഠിയിറക്കം. 100 ദിവസത്തിനുള്ളിൽ താൽക്കാലിക കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം സ്പെഷൽ ഓഫിസറാകുമ്പോൾ നടത്തിയായിരുന്നു ജയകുമാറിന്റെ തുടക്കം. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് 97 ദിവസത്തിനകം തന്നെ കാമ്പസ് ഒരുക്കി.
ഭാഷാപിതാവിന്റെ ജന്മനാട് ജയകുമാറിന് കഴിഞ്ഞ ദിവസം യാത്രയയപ്പ് നൽകിയിരുന്നു. നേട്ടങ്ങളും ദിശാബോധവും ഉണ്ടാക്കിയാണ് താൻ പടിയിറങ്ങുന്നതെന്നും എല്ലാ വിജയത്തോടൊപ്പവും സാഹിത്യ ലോകവും തന്നോടൊപ്പം ഉണ്ടായിരുന്നതായും വിരമിക്കുന്നതിന് മുമ്പ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.ജയകുമാർ പറഞ്ഞു. ഇതുവരെ എണ്ണൂറിൽ അധികം സാഹിത്യകാരന്മാരെ കാമ്പസിൽ കൊണ്ടുവരാൻ സാധിച്ചു.
സ്പെഷൽ ഓഫീസറായിരിക്കെ നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് സർവകലാശാലയുടെ തുടക്കവും വളർച്ചയും. നിലവിൽ യുജിസി 2എഫ് അംഗീകാരം വരെയാണ് സർവകലാശാല എത്തിനിൽക്കുന്നത്. നാലു വിശിഷ്ഠ കോഴ്സുകൾ, രാജ്യാന്തര പ്രസാധകരുടെ സഹകരണമുള്ള പ്രസിദ്ധീകരണ വിഭാഗം, ജർമനിയിലെ ടുബിൻഗൻ സർവകലാശാലയിലെ ഗുണ്ടർട്ട് ചെയർ അങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്താണ് പടിയിറക്കം.
പ്രധാന സംരംഭമായ ഓൺലൈൻ നിഘണ്ടു ഉടൻ പുറത്തിറങ്ങും. 98,000 വാക്കുകളാണ് ശബ്ദതാരാവലിയിൽ ഉള്ളതെങ്കിൽ നിഘണ്ടുവിലുണ്ടാവുക 1.3ലക്ഷം വാക്കുകളാണ്. പ്രൂഫ് റീഡിംങ് പുരോഗമിക്കുകയാണ്. പ്രാദേശികമോ പൊതുവായതോ ആയ വാക്കുകൾ വായനക്കാർക്കു നിർദ്ദേശിക്കാനുള്ള സൗകര്യവുമുണ്ടാകും. മൊബൈൽ ആപ്പുകളും ഇതിനോടൊപ്പം പുറത്തിറങ്ങും. നേട്ടങ്ങൾ നിരവധി പറയാനുണ്ടെങ്കിലും സർവകലാശാലക്ക് സ്വന്തം ഭൂമി കണ്ടെത്താൻ പറ്റിയില്ലെന്നതും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
വിദഗ്ദ സമിതി റിപ്പോർട്ടിനു ശേഷം 2015ൽ ഭൂമി ഏറ്റെടുക്കാൻ റിപ്പോർട്ട് നൽകിയെങ്കിലും നടന്നില്ല. ഭരണം മാറി. മറ്റൊരു ഭൂമിയുണ്ടെന്ന അഭിപ്രായമുയർന്നു. സർക്കാർ മറ്റൊരു സമിതിയെ വച്ചു പഠിച്ച് അഗ്നിശുദ്ധി വരുത്തിയ ശേഷം ഭുമി ഏറ്റെടുത്താൽ മതിയെന്നാണ് ജയകുമാറിന്റെ നിർദ്ദേശം. രണ്ടോ മൂന്നോ വർഷത്തേക്ക് ഇപ്പോഴത്തെ കാമ്പസിൽ സുഖമായി പ്രവർത്തിക്കാം. ആവശ്യമെങ്കിൽ കൂടുതൽ നിലകൾ പണിയുകയും ചെയ്യാം. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി വിവാദമുണ്ടാക്കുമ്പോൾ സർവകലാശാലയെ വിവാദത്തിന്റെ ഭാഗമാക്കരുതെന്നാണ് വിസിക്ക് പറയാനുള്ളത്.
കമ്പ്യൂട്ടർ സയൻസ്, മാത്തമറ്റിക്സ് എന്നീ വിഷയങ്ങളിൽ കൂടി മലയാളത്തിൽ പഠിപ്പിക്കണമെന്നാണ് ജയകുമാറിന്റെ അഭിപ്രായം. എം.ബി.എ കോഴ്സ് അടുത്ത വർഷം മുതൽ മലയാള സർവകലാശാലയിൽ തുടങ്ങും. പട്ടം പോലെ കറങ്ങണം, സിനിമയിൽ എന്തെങ്കിലും സംഭാവനചെയ്യണം, എല്ലാറ്റിലുപരി എഴുതണം വേലിക്കെട്ടുകളില്ലാതെ ...... ഇതെല്ലാമാണ് വിസിയുടെ തുടർന്നുള്ള സ്വപ്നം. സർഗാത്മകമായ പല അടിയറവുകളും കഴിഞ്ഞകാലത്ത് ഉണ്ടായി. സർവീസിലിരിക്കുമ്പോൾ പലതും തുറന്ന് പറയാൻ പറ്റിയില്ലെന്നും ഇനി ഈ തടസമുണ്ടാകില്ലെന്നും ജയകുമാർ പറഞ്ഞു.
മലയാളം സർവകാലാശാലയെ വെള്ളവും വളവും നൽകി നട്ടു വളർത്തിയ വളർത്തഛനായി ജയകുമാറിനെ എന്നും ഓർക്കുമെന്നതിൽ സംശയമില്ല. എന്നാൽ സർവകലാശാലയുടെ ഭാവി ആശങ്കയിലാണ്. പുതിയ വിസിയെ അടക്കം ഇതുവരെ സർക്കാർ തീരുമാനിച്ചിട്ടില്ല. ഇത് നിരവധി പ്രവർത്തനങ്ങളെ തടസപ്പെടുത്തും. പുതിയ വിസിയായി നിരവധി പേരുകൾ ഉയർന്നു കേട്ടെങ്കിലും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ചുമതല നൽകുമെന്നാണ് സൂചന. ജയകുമാറിനോടു തന്നെ തുടരാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ജയകുമാർ പിൻവാങ്ങുകയായിരുന്നു. പൊതു രംഗത്തും സിനിമാ സാഹിത്യ രംഗത്തും സജീവമാകാനാണ് ജയകുമാറിന്റെ തീരുമാനം. ഈ രംഗത്ത് പൊതുവേദിയുണ്ടാക്കാനും തീരുമാനമുണ്ട്. മലയാളഭാഷാ മേഖലയിൽ നിന്നു വിശ്രമം അസാധ്യമായതിനാലാണ് പൊതു വേദിയുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് ജയകുമാർ പറഞ്ഞു.പടിയിറങ്ങിയ ശേഷം നാളെ കുടുംബത്തോടൊപ്പം വിദേശ യാത്ര പോകുന്ന ജയകുമാർ അടുത്തമാസമാണ് തിരിച്ചെത്തുക.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍