ഫാ. ടോം ഉഴുന്നാലിന്റെ മോചനം ഒളിമ്പിക്സിൽ കിരീടം നേടിയതുപോലെ ആഘോഷിക്കേണ്ടെന്ന് ഫാ. പോൾ തേലക്കാട്ടിൽ; ജയിൽ മോചിതനായ വൈദികന് നാടുനീളെ സ്വീകരണം നൽകുന്നതിനെതിരെ സഭയ്ക്കുള്ളിൽ മുറുമുറുപ്പ്; അച്ചനെതിരെ ഉയരുന്ന ട്രോളുകളുടെ ഉത്തവാദിത്തത്തിൽ നിന്നും സഭയ്ക്കും രക്ഷപെടാനാവില്ലെന്ന് കരുതുന്നവർ ഏറെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദ്വീർഘകാലം ഐസിസ് ഭീകരരുടെ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം മോചിതനായ ഫാ. ടോം ഉഴുന്നാലിൽ കേരളത്തിൽ എത്തിയിട്ട് കുറച്ചു ദിവസമായി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അദ്ദേഹത്തിന് സ്വീകരണം ലഭിക്കുന്നുമുണ്ട്. കോട്ടയത്തും കൊച്ചിയിലും ഇതിനോടകം അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. എന്നാൽ, ഫാദർ നടത്തിയ പ്രസ്താവനകൾ കടുത്ത ട്രോളിംഗിനും ഇടനൽകി. ഇതോടെ ഫാദറിനെയും കൊണ്ട് ഇനിയും നാടുനീളെ കറങ്ങി സ്വീകരണം നൽകണോ എന്ന ചോദ്യം കത്തോലിക്കാ സഭയ്ക്കുള്ളിൽ നിന്നു തന്നെ ഉയർന്നു തുടങ്ങി.
ഒന്നര വർഷത്തിനുശേഷം ഭീകരർ വിട്ടയച്ച ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ഒളിമ്പിക്സിൽ കിരീടം നേടിയതുപോലെ ആഘോഷിക്കേണ്ട ഒന്നല്ലെന്നാണ് സീറോ മലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട് വ്യക്തമാക്കിയത്. ഫാ. ടോമിന്റെ മോചനത്തെ ബന്ധപ്പെട്ടവർ യാഥാർഥ്യബോധത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ടോമിന്റെ മോചനം സന്തോഷകരമാണ്. എന്നാൽ, ഇത്രമാത്രം ആഘോഷിക്കേണ്ടതാണെന്ന് കരുതുന്നില്ല. ഫാ. ടോമിന്റെ മോചനത്തിന് ആത്മീയമായ മാനമുണ്ട്. അതാണ് തിരിച്ചറിയപ്പെടേണ്ടത്. സന്തോഷവും നന്ദിപ്രകടനവുമെല്ലാം ആകാം. പക്വതയും മിതത്വവും ഉണ്ടാകണം. അഫ്ഗാനിസ്താനിൽനിന്ന് തട്ടിക്കൊണ്ടുപോയ വൈദികനെ വിട്ടയച്ചപ്പോൾ അവിടെ ഇത്തരം ആഘോഷങ്ങളൊന്നും ഉണ്ടായില്ല.
'തീവ്രവാദികൾ അദ്ദേഹത്തെ കൊല്ലാൻ ഉദ്ദേശിച്ചു എന്നു ബോധമുള്ളവരാരും പറയില്ല. 16 പേരെ കൊന്നിട്ടാണ് അച്ചനെ അവർ പിടിച്ചുകൊണ്ടുപോയത്. അച്ചനെ കൊല്ലാനല്ല, വില പേശാനാണ് അവർ കാണ്ടുപോയത്. രണ്ടു തവണയും വിലപേശൽ ശക്തമാക്കാൻ ചിത്രങ്ങളും അവർ അദ്ദേഹത്തിന്റെ വായിൽ തിരുകിയ അഭ്യർത്ഥനകളും കേരളത്തിൽ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തു. അത് ആരെയാണു സഹായിച്ചത്, അച്ചനെയോ തീവ്രവാദികളെയോ?
അച്ചൻ ഇപ്പോൾ മോചിതനായി. വിലപേശൽ വിജയിച്ചോ, തോറ്റോ? അവർ വിജയിച്ചതിന്റെ ആഘോഷം നമ്മൾ നടത്തണോയെന്ന് ഫാ.പോൾ തേലക്കാട്ടിൽ ചോദിക്കുന്നു. അച്ചൻ അവരോടു ക്ഷമിച്ചു എന്നു പറയുന്നു; അതാണു വൈദികൻ പറയേണ്ടത്. അത് അച്ചൻ വ്യക്തിപരമായി പറയുന്നതാണ് എന്നു കരുതുന്നു. പക്ഷേ, അവർ ആരാണ്? യാതൊരു മനുഷ്യത്വവുമില്ലാതെ അക്രമവും അരാജകത്വവും നടമാടുന്ന നാട്ടിൽ മനുഷ്യത്വത്തിന്റെ മരണക്കിടക്കയിൽ ശുശ്രൂഷ നൽകാൻ വന്നവരെ നിഷ്കരുണം വെടിവച്ചുകൊന്നവർ. '
വിദേശരാജ്യങ്ങളിലെ പ്രയാസമേറിയ ആത്മീയദൗത്യങ്ങളിൽ സ്വാഭാവികമായി നേരിടേണ്ടിവരുന്ന പരീക്ഷണമായാണ് ഇതിനെ കാണേണ്ടത്. അവിടെ ജയപരാജയങ്ങളുണ്ടാകാം. അത് ലോകത്തിന്റെ വിജയമായി ആഘോഷിക്കേണ്ടതില്ല. ഫാ. ടോമിന്റെ സ്വീകരണ പരിപാടികൾ സിനിമതാരങ്ങൾക്ക് ആരാധകർ നൽകുന്ന വരവേൽപിന്റെ തലത്തിലേക്ക് മാറുന്നതായി വൈദികർക്കിടയിലും സഭക്കുള്ളിലും തോന്നിത്തുടങ്ങിയിട്ടുണ്ട്. എന്തും ആഘോഷിക്കണമെന്ന ജ്വരത്തിലാണ് മലയാളി. നന്ദിപ്രകടനവും സന്തോഷവുമെല്ലാം ഇക്കാണുന്നതിൽനിന്ന് വ്യത്യസ്ത സ്വഭാവത്തിലാകണമെന്നും ഫാ. പോൾ തേലക്കാട്ട് പറഞ്ഞു.
ഭീകരർ തന്നോട് കാരുണ്യം കാണിച്ചുവെന്നാണ് ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞതേടെയാണ് അദ്ദേഹത്തിന് കടുത്ത വിമർശനവും ട്രോളും നേരിടേണ്ടി വന്നത്. ഫാ. ടോം ഉഴുന്നാലിലിനോടു, കാവൽക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടുകൊള്ളാൻ ഭീകരർ തന്നെ നിർദ്ദേശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. തടവിലാക്കിയ അജ്ഞാത സ്ഥലത്തു കാവൽ നിന്നവരിൽ രണ്ടുപേരാണു രക്ഷപ്പെടാൻ സഹായിക്കാമെന്നു ഫാ. ടോമിനോടു വാഗ്ദാനം ചെയ്തത്. എന്നാൽ, അങ്ങനെ രക്ഷപ്പെടാൻ ഉദ്ദേശ്യമില്ലെന്നും ഔദ്യോഗികമായി മോചിപ്പിക്കുകയാണെങ്കിൽ മാത്രം മതിയെന്നും ഭീകരരോടു മറുപടി നൽകി.
ഇത് കൂടാതെ ഐസിസ് ഭീകരരെ പുകഴ്ത്ത് ടോം കൂടുതൽ പ്രസ്താവനകൾ നടത്തുകയും ചെയ്തു. ഇതൊക്കെ കടുത്ത ട്രോളിഗിന് ഇരയായി. ഇതോടെയാണ് ടോമിന് ഇനിയും സ്വീകരണം നൽകണോ എന്ന ചോദ്യം സഭയിൽ നിന്നു തന്നെ ഉയർന്നത്.
ഫാ.പോൾ തേലക്കാട്ടിന്റെ ലേഖനത്തിന്റെ പൂർണ രൂപം:
യെമനിൽ 556 ദിവസം തീവ്രവാദികളുടെ തടവിൽ കഴിഞ്ഞ ഫാ. ടോം ഉഴുന്നാലിൽ ഒമാനിലെ സുൽത്താന്റെ ഇടപെടലിലൂടെ മോചിതനായി. ആ വൈദികനെ ജീവനോടെ തിരിച്ചുകിട്ടിയതിൽ കേരള ജനത സന്തോഷിക്കുന്നു. പക്ഷേ, ആ സന്തോഷം ആഘോഷമാക്കുമ്പോൾ എന്താണ് ആഘോഷിക്കുന്നത് എന്നു ചിന്തിക്കണം. തീവ്രവാദികളുടെ തടവിൽനിന്നു രക്ഷപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്. 2015ൽ അഫ്ഗാൻ തീവ്രവാദികളുടെ പിടിയിൽനിന്ന് എട്ടു മാസങ്ങൾക്കുശേഷം കേന്ദ്ര സർക്കാർ മോചിപ്പിച്ച ഈശോസഭാ വൈദികനാണു ഫാ. അലക്സിസ് പ്രേംകുമാർ. അന്നൊന്നും കാണാത്ത ഉത്സവപ്രതീതി ഇപ്പോഴുണ്ട്. നാലു കന്യാസ്തീകൾ ഉൾപ്പെടെ 16 പേരെ കൊന്നത് അതിന്റെ മൂല്യം വർധിപ്പിക്കുന്നു എന്നു വരുന്നോ?
ഇവിടെ നാം വിജയിച്ചു എന്നു സഭയോ സമൂഹമോ കരുതുന്നുണ്ടോ? അദ്ദേഹം ജീവനോടെ തിരിച്ചുവന്നു. പക്ഷേ അദ്ദേഹത്തെ കൊല്ലാൻ അവർ ഉദ്ദേശിച്ചു എന്നു ബോധമുള്ളവരാരും പറയില്ല. 16 പേരെ കൊന്നിട്ടാണ് അച്ചനെ അവർ പിടിച്ചുകൊണ്ടുപോയത്. അച്ചനെ കൊല്ലാനല്ല, വില പേശാനാണ് അവർ കാണ്ടുപോയത്. രണ്ടു തവണയും വിലപേശൽ ശക്തമാക്കാൻ ചിത്രങ്ങളും അവർ അദ്ദേഹത്തിന്റെ വായിൽ തിരുകിയ അഭ്യർത്ഥനകളും കേരളത്തിൽ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തു. അത് ആരെയാണു സഹായിച്ചത്, അച്ചനെയോ തീവ്രവാദികളെയോ?
അച്ചൻ ഇപ്പോൾ മോചിതനായി. വിലപേശൽ വിജയിച്ചോ, തോറ്റോ? അവർ വിജയിച്ചതിന്റെ ആഘോഷം നമ്മൾ നടത്തണോ? അച്ചൻ അവരോടു ക്ഷമിച്ചു എന്നു പറയുന്നു; അതാണു വൈദികൻ പറയേണ്ടത്. അത് അച്ചൻ വ്യക്തിപരമായി പറയുന്നതാണ് എന്നു കരുതുന്നു. പക്ഷേ, അവർ ആരാണ്? യാതൊരു മനുഷ്യത്വവുമില്ലാതെ അക്രമവും അരാജകത്വവും നടമാടുന്ന നാട്ടിൽ മനുഷ്യത്വത്തിന്റെ മരണക്കിടക്കയിൽ ശുശ്രൂഷ നൽകാൻ വന്നവരെ നിഷ്കരുണം വെടിവച്ചുകൊന്നവർ. അതിനു കാശുണ്ടാക്കുന്ന കർമത്തിന്റെ ഇരയാണു ഫാ. ടോം.
കത്തോലിക്കാസഭ എന്തിന് അങ്ങോട്ടു കന്യാസ്ത്രീകളെ വിട്ടു, വൈദികർ എന്തിനു പോയി? അതിൽ ഏറ്റ മുറിവുകളിലാണു സഭ. സഭ ഇതു ചെയ്തതിന് ഒരു കാരണമേയുള്ളൂ. ക്രൂശിതനായ ക്രിസ്തുവിനെ പിൻചെല്ലുക. മനുഷ്യനിൽ ദൈവികമഹത്ത്വമുണ്ട് എന്നു വിശ്വസിച്ച അതിന്റെ മിഷനറിയായതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന സന്ദർഭങ്ങളാണിവ. ഇവിടെ സഭ കരയണം. ഇതു പണപ്രതാപങ്ങളുടെ വിജയങ്ങളുടെ കഥയല്ല.
ലോകവിജയത്തിന്റെ പുരസ്കാര സ്വീകരണവുമല്ല. ലോകത്തെ ജയിക്കുന്നതിന്റെ സന്ദർഭങ്ങളാണ്. മനുഷ്യത്വം ചവിട്ടിമെതിക്കപ്പെടുന്നതിന്റെ മുറവിളികൾ ഉയരണം. എന്റെ ദൈവമേ, എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു എന്ന നിലവിളിയുടെ പ്രാർത്ഥനകൾ ഉയരണം.
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ ഏഴു വയസുള്ള പെൺകുട്ടി ലൈംഗികമായി പീഡിപ്പിച്ചു കൊല്ലപ്പെട്ട ഒരു നാടുമാണു നമ്മുടേത്. മനുഷ്യരല്ലാതായ മനുഷ്യർ ചെയ്യുന്ന ക്രൂരതകൾ. ദൈവം നാടുവിട്ട സംസ്കാരമോ? ക്രിസ്തുവിന് 500 വർഷങ്ങൾക്കുമുമ്പു സോഫോക്ലിസ് എഴുതിയ ഈഡിപ്പസ് രാജാവിന്റെ കഥ ദുരന്തനാടിന്റെയാണ്. അവിടെ ആളുകളെ ദിനംപ്രതി കൊല്ലുന്ന യക്ഷി സ്പിൻക്സ് ഓരോരുത്തരോടും ചോദിക്കുന്നു. രാവിലെ നാലു കാലിലും ഉച്ചയ്ക്കു രണ്ടു കാലിലും വൈകിട്ട് മൂന്നു കാലിലും നടക്കുന്ന ജന്തു ഏത്? ഉത്തരം പറയാൻ കഴിയാത്തവരാണു കൊല്ലപ്പെട്ടത്. മനുഷ്യൻ എന്നു സ്വയം തിരിച്ചറിയാത്തവർ. ഈ നാടു യെമൻ മാത്രമല്ല. നിർദോഷികൾ പീഡിപ്പിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. നീതിമാൻ എന്തുകൊണ്ടു സഹിക്കുന്നു? എന്തിനാണു യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത്? എന്തിനാണു സോക്രട്ടീസിനെ വിഷം കുടിപ്പിച്ചു കൊന്നത്? എന്തിനാണു വ്യാസൻ ശരശയ്യയിൽ വീണു മരിച്ച ഭീഷ്മരുടെ കഥ പറഞ്ഞത്? ലോകത്തിൽ നീതിയുടെയും മനുഷ്യമഹത്ത്വത്തിന്റെയും നിലപാടുകളും വ്രതങ്ങളും എടുത്തതിന്? നീതിമാന്മാരുടെ സഹനം തുടരുന്നു. ഇങ്ങനെയുള്ളവരെ ആദരിക്കുമ്പോൾ ഈ ആഘോഷത്തിമിർപ്പിനേക്കാൾ മനുഷ്യമഹത്വത്തിനുവേണ്ടിയുള്ള നിലപാടിന്റെയും അതു മരണംകൊണ്ടു ഒപ്പുവയ്ക്കുന്ന ധീരതയുടെയും നടപടികളും ജീവിതങ്ങളുമുണ്ടോ?
മദ്ധ്യപൂർവദേശത്തു മനുഷ്യത്വത്തിനെതിരായ ഭീകരതകൾ പുതിയ കാര്യമല്ല. അവിടെ ബന്ദിയാക്കപ്പെടുന്നവരെ മോചിപ്പിക്കുന്നതിനു കാന്റർബെറി ആർച്ചുബിഷപ്പിന്റെ പ്രതിനിധിയായിരുന്ന ടെറി വെയ്റ്റ തന്നെ തീവ്രവാദികളുടെ പിടിയിലായി. 1,763 ദിവസങ്ങൾക്കുശേഷമാണ് അദ്ദേഹം മോചിതനായത്. അദ്ദേഹം എഴുതി: സത്യത്തിനുവേണ്ടി നിലകൊള്ളുക എന്നതു ധാർമികമായി ശക്തിപ്പെടുത്തുന്നതാണ്. എന്റെ കാല്പാദങ്ങളിൽ അവർ കേബിൾ കൊണ്ട് അടിച്ചപ്പോൾ എനിക്കു ഭീകരമായി വേദനിച്ചു. അതിനുശേഷം ഒരാഴ്ച എനിക്കൊട്ടും നടക്കാനായില്ല. എനിക്ക് എന്നോട് ദയ തോന്നി, മാത്രമല്ല ഒട്ടും പ്രതിരോധിക്കാനാവാത്ത ഒരുവനോട് ഇങ്ങനെ ക്രൂരത കാണിക്കുന്നതിനോടുള്ള അമർഷവും എനിക്കുണ്ടായി എന്നു സമ്മതിക്കുന്നു... അപരിഹാര്യമായി ചുറ്റും കാണുന്ന മനുഷ്യസ്വഭാവത്തിന്റെ നിഷേധവശം നമ്മെ നിരാശരാക്കുക എളുപ്പമാണ്. എന്തു വന്നാലും ഇതു മറികടക്കണം. ഏകാന്തതയിൽ പിന്താങ്ങാൻ ആരുമില്ല, നിരാശനാകുക എളുപ്പമാണ്. ഒരുവൻ തന്നിൽത്തന്നെ നങ്കൂരമിടണം... എനിക്കു മതവിശ്വാസമുണ്ട്...
കവിയായ യിറ്റ്സിന്റെ വരികൾ നമ്മെ പ്രചോദിപ്പിക്കട്ടെ, ഞാൻ പീഡിതനാകാം, എനിക്കുള്ള ഏക പ്രതിരോധം എന്റെ അന്തസ് മാത്രമാണ്. എന്റെ അന്തസ് നിന്റെ മുമ്പിൽ ഞാൻ വിരിക്കുന്നു. മൃദുവായി നീ നടക്കുക, എന്റെ അന്തസിന്മേലാണു നീ നടക്കുന്നത്.
Stories you may Like
- തീവ്രവാദ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദീപികയുടെ മുഖപ്രസംഗം
- എഐ ക്യാമറയിൽ നിറയുന്നത് അഴിമതിയോ?
- ഒരു ക്യാമറയുടെ വില 9.5 ലക്ഷം രൂപ; ക്യാമറയ്ക്കായി ചെലവാക്കിയത് 74 കോടി രൂപ
- റോഡ് ക്യാമറകൾ വഴി പിഴയിനത്തിൽ ആദ്യ നാലുവർഷത്തിൽ ലക്ഷ്യമിട്ടത് 462 കോടി രൂപ
- തെളിയുന്നത് ഇഡി വരവിന്റെ തുടക്കം; ക്യാമറയിലെ 'നിർമ്മിത ബുദ്ധി' കളി തുടരുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്