ഇരുപത് ചോദ്യത്തിൽ പത്തൊമ്പതിനും ഉത്തരം നൽകി കണ്ടക്ടർ പരീക്ഷ പാസായി; ഇളം നീല യൂണിഫോമും ടിക്കറ്റ് റാക്കും കയ്യിലേന്തി ഗുരുവായൂർ എക്സ്‌പ്രസിൽ ടിക്കറ്റ് എഴുതാൻ കയറി; തിരുവല്ലവരെ പണം വാങ്ങിയതും ടിക്കറ്റ് കൊടുത്തതും സിഎംഡി; ചാനലിലെ ഫ്‌ളാഷ് ന്യൂസ് കണ്ട് തള്ളിക്കയറി യാത്രക്കാരും; പണസഞ്ചിയും റാക്കുമായി കമ്പിയിൽ പിടിച്ച് യാത്രക്കാർക്കിടയിലൂടെയുള്ള യാത്ര ആഘോഷമാക്കി കെഎസ്ആർടിസി പ്രേമികൾ: ലോക തൊഴിലാളി ദിനത്തിൽ കണ്ടക്ടറായ തച്ചങ്കരി ഉടൻ ഡ്രൈവറാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഇന്ന് രാവിലെ 10 .45 നു പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസിലെ നീല യൂണിഫോം അണിഞ്ഞ കണ്ടക്ടറെ കണ്ടു യാത്രക്കാർ ഞെട്ടി. എന്നും ഏതെങ്കിലും വാർത്തയിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സാക്ഷാൽ ടോമിൻ ജെ തച്ചങ്കരി തന്നെയായിരുന്നു ടിക്കറ്റ് കൊടുത്തു പണം വാങ്ങാൻ എത്തിയിരുന്നത്. ബസ് പുറപ്പെടും മുൻപ് തന്നെ ചാനൽ കാമറയുടെ ബഹളം ആയതുകൊണ്ട് യാത്രക്കാരുടെ അത്ഭുതം അധികം നീണ്ടു നിന്നിരുന്നില്ല. വണ്ടി പുറപ്പെട്ടു കഴിയുമ്പോൾ കാമറക്കാരും പിന്നാലെ കെഎസ്ആർടിസി എംഡിയും ഇറങ്ങുമെന്ന് അവർ കരുതിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. മൂന്നു മണിക്കൂറോളം കണ്ടക്ടറായി യാത്ര ചെയ്തു തിരുവല്ലയിൽ എത്തിയാണ് തച്ചങ്കരി പുറത്തിറങ്ങിയത്.
നീല യൂണിഫോം അണിഞ്ഞു ടിക്കറ്റ് റാക്കും പണം സൂക്ഷിക്കുന്ന സഞ്ചിയും കക്ഷത്തിൽ വച്ച് യാത്രക്കാർക്കിടയിലൂടെ തിക്കി തിരക്കിയുള്ള ഡിജിപിയുടെ യാത്ര ഏറെ കൗതുകം ഉയർത്തി. ബസിന്റെ വേഗത്തിനു അനുസരിച്ചു വീഴാതിരിക്കാൻ തച്ചങ്കരി ഇടയ്ക്കിടെ കമ്പിയിൽ പിടിക്കുകയും യാത്രക്കാരുടെ ദേഹത്ത് തൊടുകയും ഒക്കെ ചെയ്തത് ചിരിപടർത്തി. വല്യ നോട്ടു നൽകിയവർക്ക് പോലും ചില്ലറ നൽകിയും ചിരിച്ചും കുശലം പറഞ്ഞും കെഎസ്ആർടിസി നന്നാക്കാനുള്ള അഭിപ്രയങ്ങൾ തേടിയും ചിരിച്ചും കളിച്ചുമായിരുന്നു തച്ചങ്കരിയുടെ യാത്ര. തച്ചങ്കരി തന്നെ കണ്ടക്ടറായ വിവരം സോഷ്യൽ മീഡിയയിലൂടെ പടർന്നു പിടിച്ചപ്പോൾ നിരവധിയാത്രക്കാരാണ് ടിക്കറ്റ് എടുത്തു യാത്ര ചെയ്യാൻ ഗുരുവായൂർ എക്‌സ്‌പ്രെസ്സിൽ എത്തിയത്.
തങ്ങൾക്ക് ടിക്കറ്റ് തരാൻ കണ്ടക്ടറുടെ വേഷത്തിൽ എത്തിയ ഡിജിപി യാത്രക്കാർക്കും ആവേശമായി. കണ്ടക്ടറായുള്ള ആദ്യത്തെ ശ്രമമാണെങ്കിലും മൂന്ന് മണിക്കൂർ യാത്രയിൽ തച്ചങ്കരി മറ്റൊരു കണ്ടക്ടറെ കൂടെക്കൂട്ടാനും സമ്മതിച്ചില്ല. സ്വന്തം ഉത്തരവാദിത്തമായി തന്നെ ഏറ്റെടുത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് മാതൃകയാവുകയാണ് ഡിജിപി ചെയ്തത്. മൂന്നുവർഷത്തെ കാലാവധിയുള്ള ലൈസൻസാണ് തച്ചങ്കരിക്ക് ലഭിച്ചിരിക്കുന്നത്. ലൈസൻസ് കയ്യിൽ കിട്ടിയതോടെ കണ്ടക്ടർ യൂണിഫോമും ബാഗുമൊക്കെ തയാറാക്കി, ടിക്കറ്റ് മെഷീൻ ഉപയോഗവും പഠിച്ച് ജോലിക്കു കയറുകയായിരുന്നു അദ്ദേഹം.
അധികം വൈകാതെ ഡ്രൈവറുടെ വേഷത്തിലും തച്ചങ്കരിയെത്തും. ഹൈവി വെഹിക്കിൾ ഡ്രൈവർ ലൈസൻസിനായി അദ്ദേഹം അപേക്ഷ നൽകിക്കഴിഞ്ഞു. 20 ദിവസത്തിനകം ലൈസൻസ് കിട്ടുമെന്നാണു പ്രതീക്ഷ. കെഎസ്ആർടിസിയുടെ രക്ഷകനായി എത്തിയ ഡിജിപി മാസാവസാനമായ ഇന്നലെ തന്നെ ശമ്പളം നൽകിയും ജീവനക്കാർക്ക് ആവേശമായി. നാളുകൾക്ക് ശേഷമാണ് കൃത്യസമയത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്.
കേരളത്തിലങ്ങോളം ഇങ്ങോളം ഉള്ള കെഎസ് ആർടിസി സ്റ്റേഷനുകളിൽ നേരിട്ട് എത്തി പ്രശ്‌നങ്ങൾ വിലയിരുത്തുന്ന ഡിജിപി നേരത്തെ തന്നെ ജീവനക്കാരോട് ഈ മാസം 30ന് തന്നെ ശമ്പളം നൽകുമെന്ന് തച്ചങ്കരി വാക്ക് നൽകിയിരുന്നു. തച്ചങ്കരിയുടെ ഈ പ്രഖ്യാപനമാണ് ഇന്നലെ യാഥാർത്ഥ്യമായത്. പെൻഷൻ തുകയും കൃത്യസമയത്തു നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളവും പെൻഷനും വൈകുന്നതു പതിവായിരിക്കെയാണു ജീവനക്കാർ അപ്രതീക്ഷിതമായി കൃത്യസമയത്തു ശമ്പളം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.
കെഎസ്ആർടിസി കടം കേറി മുടിഞ്ഞതിനാല് കുറച്ച് കാലമായി കൃത്യസമയത്ത് ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ശമ്പളം കിട്ടാൻ കുറഞ്ഞത് ഒരാഴ്ച എങ്കിലും വൈകാറുണ്ട്. ഈ പതിവു രീതിയാണ് ഇന്നലെ തച്ചങ്കരി മാറ്റി എഴുതിയത്. ഇന്നലെ ഉച്ചയോടെ അക്കൗണ്ടിൽ ശമ്പളം വന്നതിന്റെ മൊബൈൽ സന്ദേശം ലഭിച്ചതോടെ ജീവനക്കാരും സന്തോഷത്തിലായി. ശമ്പളം അക്കൗണ്ടിൽ എത്തിയതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് എംപാനലുകാരായിരുന്നു
തച്ചങ്കരി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ശമ്പളം വൈകുന്നതിലാണു ഏറെ പരാതികളുണ്ടായത്. തുടർന്നു തച്ചങ്കരി ധനകാര്യ മന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ടു ശമ്പളത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുകയായിരുന്നു. കൃത്യസമയത്തു ശമ്പളം നൽകുമെന്നും ഇല്ലെങ്കിൽ എംഡി സ്ഥാനം രാജിവയ്ക്കുമെന്നുമായിരുന്നു തച്ചങ്കരി ജീവനക്കാർക്കു നൽകിയ ഉറപ്പ്. അതിനു പകരമായി ജീവനക്കാരുടെ പൂർണപിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.
ശമ്പളം നൽകാൻ 86 കോടിയാണു വേണ്ടത്. കെഎസ്ആർടിസി കടത്തിലായതിനാൽ മാസങ്ങളായി സർക്കാരാണു തുക നൽകുന്നത്. പെൻഷൻ വിതരണത്തിനുള്ള 60 കോടി രൂപ സഹകരണ ബാങ്കുകളുടെ കൺസോർഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്. 46,450 ജീവനക്കാരാണു കെഎസ്ആർടിസിയിലുള്ളത്. ഇവർക്കെല്ലാം ഇന്നലെ തന്നെ ശമ്പളം കിട്ടി. ഇതോടെ കൃത്യസമയത്ത് ശമ്പളം നൽകിയും ജീവനക്കാരെ കൈയിലെടുത്തും കെഎസ്ആർടിസിയെ അടിമുടി പരിഷ്‌ക്കരിക്കാനാണ് തച്ചങ്കരിയുടെ ശ്രമം.
അതേസമയം കെഎസ്ആർടിസിയെ രക്ഷിക്കാൻ ശക്തമായ നടപടികളുമായി ടോമിൻ തച്ചങ്കരി മുന്നോട്ട് പോകുമ്പോൾ അതിന് തുരങ്കം വയ്ക്കാൻ ഉദ്യോഗസ്ഥ ഭരണതലത്തിൽ നീക്കം സജീവമായി. യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ ആണ് തച്ചങ്കരിയുടെ ഉത്തരവുകൾതന്നെ അട്ടിമറിക്കപ്പെടുംവിധം തന്ത്രങ്ങൾ മെനയുന്നത്. കെഎസ്ആർടിസിയിൽ അദർ ഡ്യൂട്ടി ഇല്ലാതാക്കാൻ തച്ചങ്കരി കഴിഞ്ഞദിവസം നടപടികൾ നിർദ്ദേശിച്ചിരുന്നു.
ഇതിനായി ജോലിക്കുകയറിയ തസ്തികയിൽ അല്ലാതെ മറ്റു തസ്തികകളിൽ ഇപ്പോൾ ജോലി ചെയ്യുന്നവരെയെല്ലാം അതത് തസ്തികയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഇതിന്റെ മറവിൽ വേണ്ടപ്പെട്ടവരെ അവർ ഇരിക്കുന്ന സ്ഥലത്തുതന്നെ തുടരാനുള്ള നടപടികൾ സ്വീകരിച്ചും ജോലി ചെയ്യാനാവാതെ അവശതയുള്ളതിനാലും മറ്റും മുൻകാലങ്ങളിൽ ഓഫീസ് ഡ്യൂട്ടിയിലേക്ക് മാറ്റം നൽകിയവരെ ഉപദ്രവിക്കാനും ഉള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതോടെ തച്ചങ്കരിയുടെ നിർദ്ദേശം ഈ അവശത അനുഭവിക്കുന്നവരെ ദ്രോഹിക്കുന്നതാണെന്ന് വരുത്താനും അതുവഴി എംഡിയുടെ തീരുമാനത്തിനെതിരെ ജീവനക്കാർക്ക് പ്രതിഷേധമുണ്ടാക്കുന്ന നില സൃഷ്ടിക്കാനുമാണ് ശ്രമം തുടങ്ങിയിട്ടുള്ളത്.
എംഡി ടോമിൻ ജെ തച്ചങ്കരിയാണ് ഷണ്ടിങ് ഡ്യൂട്ടിയും അദർ ഡ്യൂട്ടിയും ചെയ്യുന്നതിൽ നിന്ന് കണ്ടക്ടർമാരേയും ഡ്രൈവർമാരേയും വിലക്കിയിരുന്നു. ദിവസവും ഇരുന്നൂറോളം സർവീസുകൾ ജീവനക്കാരുടെ കുറവ് മൂലം മുടങ്ങുന്ന അവസ്ഥയിലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്. ഷണ്ടിങ് ജോലികൾ ഇനി മുതൽ മെക്കാനിക്കൽ ജീവനക്കാർ എടുക്കണമെന്നും ഡ്രൈവിങ് അറിയുന്നവർ ഹെവിവെഹിക്കിൾ ലൈസൻസ് എടുക്കണമെന്നും എംഡി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പുറമെ അദർഡ്യൂട്ടി ചെയ്യുന്ന മറ്റു ജീവനക്കാരെ അവർ പിഎസ് സി വഴി നിയമനം നേടിയ തസ്തികയിലേക്ക് തന്നെ തിരിച്ചെത്തിക്കാൻ ലിസ്റ്റ് ആവശ്യപ്പെട്ടിരിക്കുകയുമാണ്.
ഇതിന്റെ മറവിലാണ് ആദ്യഘട്ടത്തിൽ അവശത അനുഭവിക്കുന്നതുമൂലം അദർഡ്യൂട്ടിക്ക് അപേക്ഷ നൽകി അങ്ങനെ ജോലിചെയ്യുന്നവരെ ഉപദ്രവിക്കാൻ നീക്കം നടത്തുന്നത്. അതേസമയം, ചീഫ് ഓഫീസിൽ തന്നെ ഇത്തരത്തിൽ സ്വാധീനം ഉപയോഗിച്ചും യൂണിയൻ നോമിനികളായും പ്രവർത്തിക്കുന്നവരെ സംരക്ഷിക്കാനും ശ്രമം സജീവമായി. ആദ്യഘട്ടത്തിൽ രോഗബാധയും അവശതയും ഉള്ളവരെ മാറ്റാൻ നോക്കിയാൽ അത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമാകും. ഇതോടെ അദർഡ്യൂട്ടിക്കാരെ മാറ്റുന്ന നീക്കം ഉപേക്ഷിക്കേണ്ടിയുംവരും. മുൻകാലങ്ങളിലും ഇതേ തന്ത്രം പയറ്റിയിരുന്നു. അതിന്റെ തനിയാവർത്തനമാണ് ഇപ്പോഴും നടക്കുന്നതെന്നാണ് മറുനാടന് ലഭിക്കുന്ന വിവരം.
സ്വാധീനത്തിന്റെ ബലത്തിൽ വർഷങ്ങളായി ചീഫ് ഓഫീസിൽ കസേരയുറപ്പിച്ച കണ്ടക്ടർമാരും ഡ്രൈവർമാരും നിരവധിയാണ്. ലീഗൽ സെക്ഷനിൽ നിയമനം കിട്ടാൻ നിയമബിരുദം വേണം. എന്നാൽ കറസ്പോണ്ടൻസ് കോഴ്സ് വഴിയും മറ്റും നിയമബിരുദങ്ങൾ നേടിയാണ് പലരും കണ്ടക്ടറായും മറ്റും കയറിയ ശേഷം ഇത്തരത്തിൽ നിയമനം ഒപ്പിച്ച് ഓഫീസുകളിൽ പ്രവർത്തിക്കുന്നത്. നേരിട്ട് എൽഎൽബി പഠിച്ചവരെ നിയമിക്കേണ്ട ത്സ്തികകളിലാണ് ഇവർ കയറിക്കൂടിയിട്ടുള്ളതെന്നാണ് ആക്ഷേപം.
കെഎസ്ആർടിസി നന്നാവണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിൽ ജോലിചെയ്യുന്ന ഭൂരിഭാഗംവരുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും ഉൾപ്പെടെയുള്ള ജീവനക്കാർ. എന്നാൽ ഇതിന് വിലങ്ങുതടിയായി നിൽക്കുന്നത് കേവലം ഇരുന്നൂറിൽ താഴെമാത്രം വരുന്ന ജീവനക്കാരാണ്. അധിക ശമ്പളം പോലും ഇല്ലാതെ പല ഡിപ്പോകളുടേയും ചുമതലകൾ വഹിക്കുന്ന കണ്ടക്ടമാർ ഉണ്ട്. എന്നാൽ സൂപ്രണ്ട് തലംതൊട്ട് മേലോട്ട് പ്രവർത്തിക്കുന്ന പലരും ഈ ചുമതലകൾ ഏറ്റെടുക്കാതെ യൂണിയൻ പ്രവർത്തനങ്ങളുമായി തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു.
ഇവരാണ് യഥാർത്ഥത്തിൽ കെഎസ്ആർടിസി മെച്ചപ്പെടാതിരിക്കാൻ ചരടുവലികൾ നടത്തുന്നതെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. സ്വാധീനംവച്ചും മറ്റും വേണ്ടപ്പെട്ട സ്ഥലത്ത് നിയമനം ഉറപ്പാക്കിയും ജീവനക്കാരെ ദ്രോഹിക്കുന്നതിന് ഉൾപ്പെടെ കൂട്ടുനിന്നും വിരട്ടി കാര്യം സാധിച്ചുവരുന്ന ഈ താപ്പാനകൾക്ക് നേരെ ഇപ്പോൾ നടപടിയുണ്ടാകുമോ എന്ന ചോദ്യമാണ് തച്ചങ്കരി ചുമതലയേറ്റതിന് പിന്നാലെ ഉയരുന്നതും. അങ്ങനെ നടന്നാൽ കോർപ്പറേഷൻ രക്ഷപ്പെടാൻ സാധ്യത തെളിയുമെന്ന് കോർപ്പറേഷനിൽ ഉള്ളവർ തന്നെ വ്യക്തമാക്കുന്നു. എന്നും കോർപ്പറേഷന് ബാധ്യതയായി മാറുന്ന ഈ ഉദ്യോഗസ്ഥ ലോബിതന്നെയാണ് ഇപ്പോഴും തച്ചങ്കരിയുടെ നീക്കങ്ങൾ അട്ടിമറിക്കാനുള്ള നീക്കവുമായി രംഗത്തുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍