വെള്ളയുടുപ്പിട്ട് ബസ് സ്റ്റാൻഡിലെത്തിയ തച്ചങ്കരി മറ്റു ജീവനക്കാർക്കൊപ്പം ജോലി ചെയ്തു; കണ്ടക്ടർമാർ എത്തിയതോടെ റൂട്ടുകൾ എഴുതി കൊടുത്തു; 'ഇതെന്റെ ചോറാണ്.. അതിനോട് ഞാൻ കൂറൂ കാണിക്കും' എന്നു പറഞ്ഞ് ജീവനക്കാർക്ക് മാതൃകയായി; 'അത് ടോമിൻ തച്ചങ്കരിയല്ലേ'.. എന്ന് ആശ്ചര്യത്തോടെ ചോദിച്ച് യാത്രക്കാരും; തങ്ങൾക്കൊപ്പം ജോലി ചെയ്യാൻ തലക്കനമില്ലാതെ എംഡി എത്തിയ ആവേശത്തിൻ ജീവനക്കാരും: സ്റ്റേഷൻ മാസ്റ്ററായി തച്ചങ്കരി തിളങ്ങിയത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: അയ്യോ.. അത് തച്ചങ്കരിയല്ലേ..! ഇന്ന് രാവിലെ തമ്പനൂർ ബസ് ടെർമിനലിൽ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യാൻ എത്തിയ യാത്രക്കാരി സ്്റ്റേഷൻ മാസ്റ്ററുടെ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ കണ്ട് ആശ്ചര്യത്തോടെ ചോദിച്ചത് ഇങ്ങനെയായിരുന്നു. പതിവില്ലാത്ത തിരക്കും ചാനലുകാരുടെ മൈക്കുകളും ആൾത്തിരക്കും കണ്ടതോടെ പലയാത്രക്കാരും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്ക് ശ്രദ്ധ തിരിച്ചു. തച്ചങ്കരി ഇരിക്കുന്നത് കണ്ട പലരും ആശ്ചര്യപ്പെടുകയാണ് ഉണ്ടായത്. കെഎസ്ആർടിസി എംഡിയെ നേരത്തെ കണ്ടക്ടറുടെ ജോലി ചെയ്ത കാര്യം ഓർത്തു പലരും. ഇത്തവണയും അദ്ദേഹം കണ്ടക്ടറുടെ ജോലി ചെയ്യാൻ എത്തിയതാണോ എന്നായിരുന്നു പലരുടെയും ചോദ്യം. എന്നാൽ, അങ്ങനെയല്ല, അദ്ദേഹം സ്റ്റേഷൻ മാസ്റ്ററുടെ ജോലിയാണ് ചെയ്യുന്നതെന്നും യാത്രക്കാരെ ചില ജീവനക്കാർ പറഞ്ഞു മനസിലാക്കി.
കണ്ടക്ടർ വേഷത്തിൽ നിന്നു സ്റ്റേഷൻ മാസ്റ്ററുടെ ചുമതലയേറ്റെടുത്ത് തച്ചങ്കരിയുടെ ശ്രമം ജീവനക്കാരുടെ വിശ്വാസം ആർജ്ജിക്കാനും അവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കാനും വേണ്ടിയാണ്. അതിന് വേണ്ടി ഇന്ന് രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെ അദ്ദഹം തമ്പനൂർ സറ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ജോലി ചെയ്യും. രാവിലെ എട്ടുമണിയോടെയാണ് അദ്ദേഹം ജോലി ചെയ്യാനായി എത്തിയത്. നീല യൂണിഫോം ഇടാതെയാണ് അദ്ദേഹം എത്തിയത്. വെള്ള ഷർട്ടും വൈറ്റ് ആഷ് പാൻസും ധരിച്ചെതത്തിയ അദ്ദേഹത്തെ എം പാനൽ ജീവനക്കാർ അടക്കമുള്ളവർ സ്വീകരിച്ചു.
എങ്ങനെയാണ് സ്റ്റേഷൻ മാസ്റ്ററുടെ ജോലികൾ എന്നു ചോദിച്ചറിഞ്ഞ ശേഷം തന്റെ ജോലിയിലേക്കും കടന്നു അദ്ദേഹം. സർവീസ് കഴിഞ്ഞെത്തിയെ കണ്ടക്ടർക്ക് അടുത്ത സർവീസിനുള്ള റൂട്ടുകൾ എഴുതി കൊടുത്തു. ഇതിനിടെ ജീവനക്കാരോടും കാര്യങ്ങൾ തിരക്കി. ജീവനക്കാരും യാത്രക്കാരും അടക്കമുള്ളവർ ഉന്നയിച്ച ചെറിയ പരാതികൾക്ക് അപ്പോൾ തന്നെ പരിഹാരം കണ്ടെത്താനും സിഎംഡി മറന്നില്ല. തങ്ങൾക്കൊപ്പം കോർപ്പറേഷൻ എംഡി ജോലിക്കെത്തിയതിന്റെ സന്തോഷം ജീവനക്കാരും മറച്ചുവെച്ചില്ല.
മറ്റു എംഡിമാരൊന്നും ഇതുവരെ ജീവനക്കാരുടെ പ്രശ്നം അറിയാൻ തങ്ങൾക്കൊപ്പം ജോലിക്കെത്തിയിട്ടില്ല. അതുകൊണ്ട് തച്ചങ്കരി സാറിന്റെ ശ്രമത്തിൽ സന്തോഷമുണ്ടെന്നാണ് ജീവനക്കാർ പറഞ്ഞത്. പ്രത്യേകിച്ചും എംപാനൽ ജീവനക്കാർക്ക്. അവരുടെ പ്രശ്നങ്ങൾക്ക് ഏറ്റവും അധികം പരിഹാരം കണ്ടത് തച്ചങ്കരിയായിരുന്നു. അതുകൊണ്ട് തന്നെ ബസ് സ്റ്റാൻഡിൽ എത്തിയ അദ്ദേഹത്തെ അവർ ആവേശത്തോടെ സ്വീകരിച്ചു. കെഎസ്ആർടിസിയെ രക്ഷിക്കാൻ ജീവനക്കാർ വിചാരിച്ചാലേ സാധിക്കൂ എന്ന സന്ദേശം നൽകാനായിരുന്നു തച്ചങ്കരി ശ്രമിച്ചതും.
ഇതെന്റെ ചോറാണ്, ഇതിൽ നിന്നാണ് തനിക്കുള്ള ചോറ് വരുന്നത്. അതുകൊണ്ട് അതിനായി കൂറു ചെലുത്തുമെന്നും തച്ചങ്കരി പറഞ്ഞു. ജീവനക്കാരൂടെ കൂട്ടായ പരിശ്രമം കൊണ്ടാണ് കെഎസ്ആർടിസിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷന്റെ പ്രവർത്തനങ്ങളെ കൂടുതൽ മനസലാക്കാൻ വേണ്ടിയാണ് ഈ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി കെഎസ്ആർടിസി ബസ് ഡ്രൈവറുടെ റോളാകും തച്ചങ്കരി ഏറ്റെടുക്കുക. എല്ലാ എംഡിമാരും ഇത്തരത്തിൽ ജീവനക്കാർക്കൊപ്പം ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് തച്ചങ്കരി വ്യക്തമാക്കിയത്.
കെഎസ്ആർടിസിയെ നവീകരിക്കാനും ലാഭത്തിലാക്കാനും വേണ്ടിയുള്ള പരിശ്രമത്തിൽ മുന്നോട്ടു പോകുന്ന തച്ചങ്കരി ജീവനക്കാരെ കൂടി മുഖവിലയ്ക്കെടുത്തുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇന്ന് മോണിങ് ഷിഫ്റ്റിൽ ജോലി തുടങ്ങിയ അദ്ദേഹം വൈകുന്നേരം വരെ ജോലിയിൽ തുടരും. തലസ്ഥാനത്ത് പ്രധാന ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും പരാതിയും നിർദ്ദേശങ്ങളും മാനേജിങ് ഡയറക്ടറെ നേരിട്ട് അറിയിക്കാനുള്ള അവസരം കൂടി ഇന്നുണ്ട്. വൈകുന്നേരം നാല് മണി വരെ അദ്ദേഹം സ്ഥലത്തുണ്ടാകും. ഒരു ബസ് സ്റ്റാൻഡിൽ നിന്നും വിവിധ ഇടങ്ങളിലേക്ക് ബസുകൾ യാത്ര തിരിക്കുന്നതും ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണം അടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസി സിഎംഡി ഇടപെട്ടു തുടങ്ങിയിട്ടുണ്ട്.
കോർപ്പറേഷനെ എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യത്തിൽ സാധാരണക്കാരായ ജനങ്ങളിൽ നിന്നും കൂടുതൽ നിർദ്ദേശങ്ങൾ സ്വീകരിക്കാനുമുള്ള അവസരമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. ഇതിന് മുമ്പ് കണ്ടക്ടറുടെ റോളും ഭംഗിയായി നിർവഹിച്ചും ടോമിൻ തച്ചങ്കരി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്ന് സൂപ്പർ ഫാസ്റ്റ് ബസിലെ കണ്ടക്ടറായാണ് അദ്ദേഹം എത്തിയത്. കണ്ടക്ടർ ലൈസൻസ് എടുത്ത ശേഷം തന്നെയായിരുന്നു ആ ജോലി ഏറ്റെടുത്തത്. അന്ന് മൂന്ന് മണിക്കൂറായിരുന്നു തച്ചങ്കരി കണ്ടക്ടർ വേഷം കെട്ടിയത്. തിരുവല്ല മുതൽ തിരുവനന്തപുരം വരെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. നീല യൂണിഫോം അണിഞ്ഞു ടിക്കറ്റ് റാക്കും പണം സൂക്ഷിക്കുന്ന സഞ്ചിയും കക്ഷത്തിൽ വച്ച് യാത്രക്കാർക്കിടയിലൂടെ തിക്കി തിരക്കിയുള്ള ഡിജിപിയുടെ യാത്ര ഏറെ കൗതുകം ഉണർത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അദ്ദേഹം സ്റ്റേഷൻ മാസ്റ്ററുടെ റോളും ഏറ്റെടുത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- സഞ്ജുവിന്റെ രാജസ്ഥാന്റെ ഒന്നാം സ്ഥാനം ഇളകി; ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ വൻ വിജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; വിജയം 98 റൺസിന്
- രാമക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി മോദി; പിന്നാലെ അയോധ്യയിൽ റോഡ്ഷോയും; മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാൻ പ്രതിപക്ഷം പരസ്യമായി അവരെ പ്രീണിപ്പിക്കുന്നു; ഞങ്ങൾക്ക് മക്കളില്ല, യോഗിയും മോദിയും പ്രവർത്തിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയെന്നും മോദി; ഭൂരിപക്ഷ വികാരത്തിലൂന്നി പ്രചരണം ശക്തമാക്കി ബിജെപി
- വീട്ടുടമയും കുടുംബവും വിനോദ യാത്രക്ക് പോയത് ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തി; തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായി; അനിലയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് നിഗമനം
- വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
- അയോധ്യയിലെ രാമനെ കണ്ടതിൽ പാർട്ടി അപമാനിച്ചു; കോൺഗ്രസ് ഓഫീസിൽ എന്നെ വിചാരണ ചെയ്തു; എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയിൽ പൂട്ടുകയും ചെയ്തു; കോൺഗ്രസ് വിട്ട് ഛത്തീസ്ഗഢിലെ പ്രധാന നേതാവ് രാധിക ഖേര
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍