1987മുതൽ വേട്ടയാടുന്നു എന്ന് പറയുമ്പോൾ ഇതിന് മുമ്പ് പരാതി കൊടുക്കാത്തത് എന്ത്? നിത്യ രോഗിയെങ്കിൽ സർവ്വീസിൽ തുടരാൻ അനുവദിക്കാമോ? എഫ്ബി പോസ്റ്റിൽ ശ്രീലേഖയ്ക്ക് എതിരെ ടോമിൻ തച്ചങ്കരി; പൊലീസ് തലപ്പത്തെ ഭിന്നതയും സർക്കാരിന് തലവേദന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തനിക്കെതിരെ എഡിജിപി ശ്രീലേഖ ഫെയ്സ് ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ചീഫ് സെക്രട്ടറിയോട് എഡിജിപി ടോമിൻ തച്ചങ്കരി ആവശ്യപ്പെടും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ നടത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് വിലക്കുണ്ട്. ഡിജിപി സെൻകുമാറിന്റെ സർക്കുലറിന് വിരുദ്ധമായുള്ള ശ്രീലേഖയുടെ നടപടി പൊലീസ് സേനയ്ക്ക് ചേർന്നതല്ലെന്നും ചീഫ് സെക്രട്ടറിക്ക് നൽകുന്ന പരാതിയിൽ തച്ചങ്കരി ആവശ്യപ്പെടും. വ്യക്തമായ അന്വേഷണം നടത്തി താൻ കുറ്റകാരനാണെങ്കിൽ നടപടിയെടുക്കണം. അല്ലെങ്കിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച ശ്രീലേഖയ്ക്ക് എതിരെ നടപടിയെടുക്കണമെന്നാണ് ടോമിൻ തച്ചങ്കരിയുടെ ആവശ്യം. ഇത് അംഗീകരിക്കേണ്ട സാഹചര്യം ചീഫ് സെക്രട്ടറിക്കുമുണ്ട്.
ഡിജിപി സെൻകുമാറിന്റെ സർക്കുലർ ഏറെ നിർണ്ണായകമാണ്. കോടതി പരിഗണനയിലിരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളോ, ചർച്ചകളോ, കമന്റുകളോ സ്വകാര്യ അക്കൗണ്ടുകളിൽ പ്രസിദ്ധപ്പെടുത്തുവാൻ പാടുള്ളതല്ല. സ്ത്രീകളെയോ, ഉദ്യോഗസ്ഥരെയോ, മറ്റു വ്യക്തികളെയോ,ഏതെങ്കിലും മതസാമുദായിക വിഭാഗങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിക്കുവാനോ, അത്തരത്തിൽ പ്രസിദ്ധീകരിച്ച മറ്റാരുടെയെങ്കിലും പോസ്റ്റുകൾ അയച്ചു കൊടുക്കുവാനോ, ഷെയർ ചെയ്യുവാനോ, കമന്റ് ചെയ്യുവാനോ, ലൈക്ക് ചെയ്യുവാനോ പാടില്ലെന്ന് വിശദീകരിക്കുന്നു. ഇതെല്ലാം ലംഘിച്ചാണ് ശ്രീലേഖ തനിക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതെന്നാണ് തച്ചങ്കരിയുടെ വിലയിരുത്തൽ. ഇതാണ് ചീഫ് സെക്രട്ടറിയേയും അറിയിക്കുന്നത്.
കൃത്യമായ അന്വേഷണം വേണം. ഇതിനൊപ്പം ഡിജിപിയുടെ സർക്കുലർ ലംഘിച്ചതും പരിഗണിക്കണം. . ടോമിൻ തച്ചങ്കരിയിൽ നിന്നുമുള്ള നിരന്തര മാനസികപീഡനം കാരണം താൻ രോഗിയായി മാറിയെന്നും ഇനിയും ഇത് സഹിക്കാൻ സാധിക്കില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ ആരോഗ്യ സ്ഥിതി പ്രത്യേക മെഡിക്കൽ ബോർഡിനെ കൊണ്ട് പരിശോധിപ്പിക്കണം. സ്ഥിരം രോഗിയായവരെ പൊലീസ് സർവ്വീസിൽ നിന്ന് വിടുതൽ ചെയ്യണമെന്നാണ് നിയമം. ഈ സാഹചര്യത്തിൽ ശ്രീലേഖ തന്നെ നിത്യ രോഗിയാണെന്ന് പറയുന്നതിനെ ഗൗരവത്തോടെ കാണണമെന്നാണ് ടോമിൻ തച്ചങ്കേരിയുടെ ആവശ്യം.
ഡിജിപിയുടെ സർക്കുലറിന് വിരുദ്ധമാണ് ശ്രീലേഖയുടെ പോസ്റ്റ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ്. 1987 മുതൽ താൻ അവരെ വേട്ടയാടുന്നുവെന്ന് പറയുന്നു. ഇതിന് മുമ്പ് ഏതെങ്കിലും മേൽ ഉദ്യോഗസ്ഥനെതിരെ തനിക്കെതിരെ അവർ പരാതികൊടുത്തിട്ടുണ്ടോ? അങ്ങനെ ചെയ്തിട്ടില്ലാത്ത സാഹച്യമുണ്ടെങ്കിൽ ഏറെ അപകീർത്തികരമാണ് തനിക്കെതിരായ പോസ്റ്റ്. ഇതിനെ വേണ്ട ഗൗരവത്തോടെ കാണണമെന്നാണ് ചീഫ് സെക്രട്ടറിയോട് തച്ചങ്കരിയുടെ ആവശ്യം. വ്യക്തമായ അന്വേഷണം വേണം വേണമെന്നും പറയുന്നു. പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ മോട്ടോർ വാഹന വകുപ്പ് കമ്മീഷണറാണ് ടോമൻ തച്ചങ്കരി. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ വിഴുപ്പലക്കൽ സർക്കാരിനും തലവേദനയാണ്.
ഡിജിപിയുടെ സർക്കുലറിനെ വിമർശിച്ച് പോസ്റ്റിട്ട പത്തനംതിട്ടയിലെ രാജേഷ് കുമാർ എന്ന പൊലീസുകാരനെതിരെ ഡിജിപി സെൻകുമാർ നടപടിയെടുത്തിരുന്നു. രജേഷിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു. എന്നാൽ എഡിജിപി ശ്രീലേഖയുടെ പോസ്റ്റ് അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തലുണ്ടായിട്ടും നടപടികളൊന്നും ആരും എടുക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങൾ പൊലീസിനുള്ളിലും സജീവമാണ്. പാവപ്പെട്ട പൊലീസുകാർക്ക് ഒരു നിയമം, മുതിർന്ന ഉദ്യോഗസ്ഥർക്ക് മറ്റൊന്ന് എന്നത് ശരിയല്ലെന്നാണ് പൊലീസിൽ പൊതുവേ ഉയരുന്ന അഭിപ്രായം.
തനിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി വിധിക്ക് പിറകിൽ കളിച്ചത് ടോമിൻ തച്ചങ്കരിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീലേഖ ആരോപിച്ചിരുന്നു. സ്കൂൾ ബസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന ശ്രീലേഖ ഐ.പി.എസിനെതിരെ കേസെടുക്കാൻ തൃശ്ശർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഋഷിരാജ്സിങ് ഐപിഎസ് ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന സമയത്താണ് ഇതു സംബന്ധിച്ച പരാതി ഉയർന്നതെന്നും, വിഷയവുമായി നേരിട്ട് ബന്ധമില്ലാതിരുന്ന തന്നെ പരാതിക്കാർക്കൊപ്പം ഗൂഢാലോചന നടത്തി തച്ചങ്കരിയാണ് കേസിൽപ്പെടുത്തിയതെന്നും ശ്രീലേഖ ഐപിഎസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
1987ലെ ഐ.പി.എസ് ട്രയിനിങ് സമയം മുതൽ തച്ചങ്കരി തന്നെ വേട്ടയാടുകായാണെന്നും, എന്ത് പരാതി ലഭിച്ചാലും അന്വേഷണത്തിന് ഉത്തരവിടുന്ന ജഡ്ജിയാണ് വിജിലൻസ് കോടതിയിൽ എന്ന് മനസിലാക്കിയാണ് തച്ചങ്കരി ഗൂഢാലോചന നടത്തിയത്, ഇതിനായി കോടതി നിർദേശപ്രകാരം വിജിലൻസ് ഡിവൈഎസ്പി നൽകിയ രഹസ്യറിപ്പോർട്ട് പരാതിക്കാരന് ചോർത്തി നൽകി. തനിക്ക് ലഭിക്കേണ്ട പ്രമോഷനും മറ്റു സ്ഥാനമാനങ്ങലും ഇല്ലാതാക്കുകയാണ് ഇതിലൂടെ തച്ചങ്കരി ലക്ഷ്യം വച്ചത്. ടോമിൻ തച്ചങ്കരിയിൽ നിന്നുമുള്ള നിരന്തര മാനസികപീഡനം കാരണം താൻ രോഗിയായി മാറിയെന്നും ഇനിയും ഇത് സഹിക്കാൻ സാധിക്കില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍