മണ്ഡലകാലത്തിന് ഏറെ മുമ്പേ ഓടിനടന്ന് കുത്തക ഉറപ്പിച്ചു; അറ്റകുറ്റപ്പണികൾ നടത്തിയ 350 വണ്ടികൾ നേരത്തെ പമ്പയിൽ എത്തിച്ചു; 30 ശതമാനം നിരക്കുയർത്തിയും നിലയ്ക്കലിന് അപ്പുറത്തേക്ക് വാഹനങ്ങൾ കടത്തിവിടാതെയും വരുമാനം ഉറപ്പാക്കി; എല്ലാ സ്വപ്നങ്ങളും തല്ലിക്കെടുത്തികൊണ്ട് സംഘർഷം വ്യാപിച്ചതോടെ മുമ്പ് ലഭിച്ചിരുന്ന അത്രയും കളക്ഷൻ പോലും ലഭിക്കാതെ കെഎസ്ആർടിസി: മുഖ്യമന്ത്രിയുടെ ശാസന കൂടി ആയതോടെ എല്ലാം തകർന്നവനെ പോലെ തച്ചങ്കരി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒന്നരക്കൊല്ലം കൊണ്ട് കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ചുമതല ഏറ്റ ടോമിൻ ജെ തച്ചങ്കരിയുടെ പ്രതീക്ഷ മുഴുവൻ മണ്ഡല മകരവിളക്ക് സീസണിൽ ആയിരുന്നു. യൂണിയൻകാരോടും മന്ത്രിയോടും ഗതാഗത സെക്രട്ടറിയോടും പോലും ഗുസ്തി പിടിച്ച് തച്ചങ്കരി മുൻപോട്ട് പോയത് മുഴുവൻ ശബരിമലയിൽ നിന്നും ഒഴുകിയെത്തുന്ന അധിക വരുമാനം സ്വപ്നം കണ്ടായിരുന്നു. എന്നാൽ ശബരിമലയിലെ അപ്രതീക്ഷിതമായ സംഘർഷങ്ങളും നിയന്ത്രണങ്ങളും കെഎസ്ആർടിസിയെ കുത്തുപാള എടുപ്പിച്ചിരിക്കുകയാണ്. മാസങ്ങൾ നീണ്ടു നിന്ന തയ്യാറെടുപ്പുകൾ എല്ലാം വെറുതെയാക്കിക്കൊണ്ട് സാധാരണ ദിവസങ്ങളിൽ ഉള്ള കളക്ഷൻ പോലും ഇല്ലാതെ കെഎസ്ആർടിസി വലയുകയാണ്. ഏറ്റവും വലിയ സ്പനം തകർന്നടിഞ്ഞതിന്റെ നിരാശ അറിയാതെ ഒന്നു പുറത്തു പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ശാസന കൂടി ആയതോടെ തച്ചങ്കരി എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിരാശയിലാണ് എന്നാണ് റിപ്പോർട്ടുകൾ.
കെ എസ് ആർ ടി സി ബസുകൾക്ക് നിലയ്ക്കലിൽ പൊലീസിന്റെ നിയന്ത്രണമുണ്ട്. മിനിറ്റിൽ ഒരു ബസ് വിടാനായിരുന്നു തച്ചങ്കരിയുടെ പദ്ധതി. അങ്ങനെ 24 മണിക്കൂറും ബസ് സർവ്വീസ്. ഇപ്പോൾ രാത്രിയിൽ സർവ്വീസിന് പൊലീസ് അനുമതിയില്ല. ഇതിനൊപ്പം പമ്പയിലും നിയന്ത്രണങ്ങൾ, സന്നിധാനത്തെ 144 കൂടിയായപ്പോൾ ഭക്തരിൽ ആശങ്കയും സജീവമായി. സന്നിധാനത്ത് ശരണം വിളി പ്രതിഷേധങ്ങളും അറസ്റ്റും നടക്കുന്നു. കൂട്ടം കൂടി സന്നിധാനത്തേക്ക് ശരണം വിളിച്ച് പോകാനും കഴിയില്ല. ഈ സാഹചര്യമെല്ലാം സന്നിധാനത്തേക്കുള്ള ആളിന്റെ വരവ് കുറച്ചു. ഇതോടെ നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള ആളുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. കെ എസ് ആർ ടി സിയിൽ കയറാൻ പോലും ആളില്ലാത്ത അവസ്ഥയായി. നെടുമ്പാശ്ശേരിയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നുമുള്ള ടൂർ പാക്കേജും പൊളിഞ്ഞു. ഇതെല്ലാം വേദനയോടെ തന്നെ തച്ചങ്കരി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഇത് മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തിയുണ്ടായെന്നാണ് സൂചന.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ തച്ചങ്കരിയും കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. പകരം കെ എസ് ആർ ടി സിയോടുള്ള അതൃപ്തി അറിയിക്കുകയും ചെയ്തു. മറ്റ് എല്ലാ എല്ലാ വാഹനങ്ങളെയും നിലയ്ക്കലിൽ തടഞ്ഞ കൂർമ ബുദ്ധി പ്രതീക്ഷിച്ചത് കുത്തകനേട്ടമായിരുന്നു. ഇതിലേക്ക് പൊലീസിനെ എത്തിച്ചത് തച്ചങ്കരിയുടെ ഇടപെടലായിരുന്നു. ഡിജിപിയെന്ന നിലയിൽ നടത്തിയ നീക്കം. ബസിൽ വന്നാലും ട്രെയിനിൽ വന്നാലും കാറിൽ എത്തിയാലും കെഎസ്ആർടിസി ശരണമെന്ന അവസ്ഥയിലേക്ക് തച്ചങ്കരി കാര്യങ്ങളെത്തിച്ചു. ഭക്തരുടെ ഒഴുക്കു പ്രതീക്ഷിച്ച് കൃത്യമായ മുന്നൊരുക്കവും നടത്തി. ജീവനക്കാരെ കൂട്ടത്തോടെ നിലയ്ക്കലിൽ എത്തിച്ചു. എല്ലാത്തിനും നേതൃത്വം കൊടുക്കാൻ എംഡി നിലയ്ക്കലിലും എത്തി. ആദ്യമായാണ് ഇത്തരത്തിൽ എംഡി നിലയ്ക്കലിൽ ക്യാമ്പ് ചെയ്യുന്നത്. അങ്ങനെ ജീവനക്കാർക്ക് ഒപ്പം നിന്ന് കെ എസ് ആർ ടി സിയെ രക്ഷിച്ചെടുക്കാനായിരുന്നു പദ്ധതി. സംഘർഷങ്ങൾ കാരണം ആളുകളെത്താതായപ്പോൾ ഈ സ്വപ്നം പൊലിഞ്ഞു.
നിലയ്ക്കൽ ബേസ് ക്യാമ്പാക്കിയിട്ടും ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. ഇക്കാര്യം തച്ചങ്കരി സർക്കാരിനോടും ദേവസ്വം ബോർഡിനോടും പലകുറി ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല. ഇന്നലെ നിലയ്ക്കലിലെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനു മുന്നിലും ജീവനക്കാർ ആവലാതികളുടെ കെട്ടഴിച്ചു. ഇതും സർക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പൊലീസ് നിയന്ത്രണങ്ങൾ കെ.എസ്.ആർ.ടി.സിയെ ബാധിച്ചെന്നു പലവട്ടം പരാതിപ്പെട്ട തച്ചങ്കരി, കെ.എസ്.ആർ.ടി.സിക്ക് മേലുള്ള പൊലീസ് നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. ഇങ്ങനെ സർക്കാരിനോട് ആലോചിക്കാതെ കത്ത് നൽകിയതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. അങ്ങനെ മുഖ്യമന്ത്രിയുടെ അതൃപ്തിയും കെ എസ് ആർ ടി സിക്ക് വരുമാന നഷ്ടവുമാണ് ഉണ്ടാകുന്നത്. ഇത് തച്ചങ്കരിക്ക് വലിയ തിരിച്ചടിയാണ്. എല്ലാം കൃത്യമായി ചെയ്തിട്ടും ഇങ്ങനെ സംഭവിച്ചത് തച്ചങ്കരിയെ വിഷമിപ്പിക്കുന്നുണ്ട്.
എന്നും പിണറായിയുടെ വിശ്വസ്തനായിരുന്നു തച്ചങ്കരി. ടിപി സെൻകുമാർ കോടതി വിധിയുമായി പൊലീസ് മേധാവിയായപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കാൻ പിണറായി പുറത്തെടുത്ത വജ്രായുധം. തന്നെ ഏൽപ്പിച്ച ജോലി ഭംഗിയായി തന്നെ തച്ചങ്കരി നിർവ്വഹിച്ചു. ഫയർ ഫോഴ്സ് മേധാവിയും ഡിജിപിയും ആയപ്പോൾ കൂടുതൽ കാര്യക്ഷ്മതയോടെ കാര്യങ്ങൾ നോക്കി നടത്തി. ഇതോടെ കെ എസ് ആർ ടി സിയെ നന്നാക്കിയെടുക്കേണ്ട ഉത്തരവാദിത്തം പിണറായി നേരിട്ട് തച്ചങ്കരിയെ ഏൽപ്പിച്ചു. ഏവരേയും ഞെട്ടിക്കുന്ന തീരുമാനത്തിലൂടെ ജീവനക്കാർക്കിടയിൽ താരമായി തച്ചങ്കരി മാറി. ഇതിനെ ഗതാഗത സെക്രട്ടറി ജ്യോതിലാൽ പോലും തകർക്കാൻ ശ്രമിച്ചു. കൃത്യമായി ശമ്പളം നൽകുന്നത് പോലും അട്ടിമറിക്കാൻ നീക്കം നടത്തി. യൂണിയൻകാരെ കൂട്ടുപിടിച്ച് നടത്തിയ നീക്കമെല്ലാം കരുതലോടെ തന്നെ തച്ചങ്കരി പൊളിച്ചു. ഇതോടെ കെ എസ് ആർ ടി സി പൂർണ്ണമായും തച്ചങ്കരിയുടെ കൈപ്പിടിയിൽ ഒതുങ്ങി. ശബരിമല സീസണിലെ നേട്ടത്തിലൂടെ എല്ലാം അനുകൂലമാക്കാമെന്ന വിലയിരുത്തലുമെത്തി. ഇതാണ് പൊളിയുന്നത്. പണം വാരാൻ പമ്പയ്ക്ക് പോയ കെ എസ് ആർ ടി സി പാപ്പരായി എന്നതാണ് വസ്തുത.
എല്ലാ വാഹനങ്ങളെയും നിലയ്ക്കലിൽ തടഞ്ഞ കൂർമ ബുദ്ധി പ്രതീക്ഷിച്ചത് കുത്തകനേട്ടം
പൊലീസ് നിയന്ത്രണം കെഎസ്ആർടിസിക്കും വിനയായി. ഇതോടെ നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് സർവീസ് നടത്താനുള്ള അവകാശം ലഭിച്ചതോടെ പണം വാരി സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നു തത്കാലം രക്ഷപ്പെടാമെന്ന തച്ചങ്കരിയുടെ മോഹവും തകർന്നു. 350 ബസുകളുമായി കെ.എസ്.ആർ.ടി.സി നിലയ്ക്കലിലേക്കു വച്ചുപിടിച്ചത്.
അതിനു പുറമെ മറ്റെല്ലാ പ്രധാന ഡിപ്പോകളിൽ നിന്നും പമ്പയിലേക്ക് പതിവുപോലെ സ്പെഷ്യൽ സർവീസു നടത്തി. ശബരിമലയിലേക്ക് മാത്രം ചാർജും ഉയർത്തി. എന്നാൽ ശബരിമല വിവാദവും പൊലീസ് നിയന്ത്രണവും സംഘർഷാവസ്ഥയും കാര്യങ്ങൾ വഷളാക്കി. കളക്ഷൻ കൂടിയില്ല എന്നു മാത്രമല്ല ഉള്ള കളക്ഷൻ കുറയുകയും ചെയ്തു. സ്പെഷ്യൽ സർവീസിനായി നിയോഗിച്ച 50 ബസുകളെ കെ.എസ്.ആർ.ടി.സി പിൻവലിച്ചിരിക്കുകയാണ്.
പ്രതിദിന കളക്ഷൻ എട്ടു കോടി രൂപയിൽ എത്തിക്കുക ലക്ഷ്യമിട്ട് 30 ശതമാനം നിരക്ക് വർദ്ധിപ്പിച്ചാണ് കെ.എസ്.ആർ.ടി.സി ശബരിമല സ്പെഷ്യൽ സർവീസുകൾ തുടങ്ങിയത്. എന്നാൽ കിട്ടിയത് ശരാശരി അഞ്ച് കോടി രൂപ. അവധി ദിവസം കഴിഞ്ഞുവരുന്നതായതിനാൽ തിങ്കളാഴ്ചയാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നത്. എന്നാൽ 19ന് ലഭിച്ച കളക്ഷൻ 6.3 കോടി രൂപ. ഇതിനു മുമ്പുള്ള തിങ്കളാഴ്ച (12ന്) 7.24 കോടി രൂപയാണ് ലഭിച്ചത്.
കഴിഞ്ഞ മാസം 22ന് 7.95 കോടി രൂപയായിരുന്നു കളക്ഷൻ. അതായത് തുലാമാസ പൂജ സമയത്തുള്ളത് മാത്രമേ മണ്ഡലകാലത്ത് കിട്ടുന്നുള്ളൂ. പ്രളയാനന്തരം നടത്തിയ ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് തുലാം മാസ പൂജ മുതൽ നിലയ്ക്കൽ- പമ്പ സർവീസ് കെ.എസ്.ആർ.ടി.സിക്കു മാത്രമായി നിജപ്പെടുത്തിയത്.
ബസിൽ വന്നാലും ട്രെയിനിൽ വന്നാലും കാറിൽ എത്തിയാലും കെഎസ്ആർടിസി ശരണം
സ്വകാര്യവാഹനങ്ങളെല്ലാം നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം അവിടെ നിന്നു കെ.എസ്.ആർ.ടി.സി ബസിൽ കയറി യാത്ര ചെയ്യണം. മാസപൂജാ ദിവസങ്ങളിൽ ഉണ്ടായ നേട്ടം സീസണാകുമ്പോൾ ഏറെ വർദ്ധിക്കും എന്ന വിചാരത്തിലാണ് വിപുലമായ സൗകര്യങ്ങളൊരുക്കി പുത്തൻ ഇലക്ട്രിക് ബസുകളുൾപ്പെടെ നിലയ്ക്കലിൽ എത്തിച്ചത്.
എന്നാൽ സന്നിധാനത്തേക്കു പോകുന്നതിന് പൊലീസ് ഏർപ്പെടുത്തിയ കഠിന നിയന്ത്രണങ്ങൾ കാരണം തീർത്ഥാടകരുടെ വരവിൽ വൻകുറവുണ്ടായി. മറ്റ് ഡിപ്പോകളിൽ സർവീസ് നടത്തിയിരുന്ന ബസുകൾ ഉൾപ്പെടെയാണ് സ്പെഷ്യൽ സർവീസിന് ഉപയോഗിച്ചത്. ഇതു കാരണം അവിടങ്ങളിലെ പ്രതിദിന വരുമാനം കുറഞ്ഞുവെന്നു മാത്രമല്ല യാത്രാക്ലേശം കൂടുകയും ചെയ്തു. അവിടേയും തച്ചങ്കരിയുടെ തന്ത്രം തിരിച്ചടിയായി.
ഓൺലൈൻ ബുക്കിങ്ങ് വഴി പമ്പയിലേക്കു ടിക്കറ്റ് എടുത്ത ഒരു ലക്ഷത്തോളം തീർത്ഥാടകരെയും ഗതാഗത നിയന്ത്രണം പ്രതിസന്ധിയിലാക്കി. ടിക്കറ്റിന് 48 മണിക്കൂർ മാത്രം സാധുതയെന്ന നിർദ്ദേശം വന്നതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള തീർത്ഥാടകർ കൂട്ടമായി റിസർവേഷൻ റദ്ദാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി.
പമ്പയിലും നിലയ്ക്കലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ഡ്യൂട്ടി ബഹിഷ്കരണത്തിലേയ്ക്കു നീങ്ങുകയാണു ജീവനക്കാർ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്