എട്ടു വർഷം മുമ്പ് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോൾ ഒതുക്കി തീർക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് കോളേജിലെത്തി ചർച്ച നടത്തി; മൂന്നാഴ്ച പരമ്പര എഴുതിയ കേരള കൗമുദിയും മംഗളവും ഒറ്റ ദിവസം കൊണ്ട് നിലപാട് തിരുത്തി ലക്ഷങ്ങളുടെ പരസ്യം ഉറപ്പുവരുത്തി; ചോദ്യം ചെയ്യാൻ സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് ടോംസ് മുതലാളി കാര്യങ്ങൾ നടത്തിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മറ്റക്കര ടോംസ് കോളേജിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ വിരൽ ചൂണ്ടിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരെയാണ്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്‍ ബന്ധമുള്ള കോളേജാണിതെന്ന് പോലും ആരോപണമുയർന്നു. മറുനാടനിലൂടെ കോളേജിലെ രക്ഷിതാക്കളാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. എന്നാൽ ഇത് ഉമ്മൻ ചാണ്ടി നിഷേധിച്ചു. തനിക്ക് ബന്ധമില്ലെന്നും ഉണ്ടെങ്കിൽ അത് തെളിയിക്കാനും വെല്ലുവിളിച്ചു. പാമ്പാടി കോളേജിലെ ജിഷ്ണു പ്രണോയിയെ മരണത്തോടെ ടോംസിലെ പീഡനങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാനെത്തിയ അന്വേഷണ കമ്മീഷന് തെളിവ് നൽകാൻ ചില വിദ്യാർത്ഥിനികളെ കോളേജിൽ പൂട്ടിയിട്ടെന്നും ആരോപണമുണ്ട്. ഇതിനെത്തുടർന്ന് പൊലീസ് കോളേജിൽ പ്രവേശിപ്പിച്ച് ഇവരെ മോചിപ്പിച്ചു. കോളേജിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ സാങ്കേതിക സർവകലാശാല രജിസ്ട്രാർ കോളേജിൽ തെളിവെടുപ്പ് നടത്തുകയാണ്. പരാതികൾ ഗൗരവമുള്ളതാണെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും രജിസ്ട്രാർ അറിയിച്ചു. ആരും സഹായിക്കാനില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
അതിനിടെ വിദ്യാർത്ഥി പീഡനം ആരോപിക്കപ്പെട്ട മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളേജുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തന്റെ മണ്ഡലത്തിലുള്ള കോളേജ് എന്ന നിലയിൽ അവിടുത്തെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലവുമായി തനിക്കുള്ള ബന്ധം എല്ലാവർക്കും അറിയാം. ചെറിയ പരിപാടികളിൽപോലും താൻ പങ്കെടുക്കാറുണ്ട്. കഴിഞ്ഞദിവസം കോളേജ് സന്ദർശിച്ച മറുനാടൻ ലേഖകനോട് ഹോസ്റ്റലിൽ കോളജ് ചെയർമാന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരമായ പീഡനങ്ങൾ വിദ്യാർത്ഥിനികൾ തുറന്നുപറഞ്ഞിരുന്നു. രാത്രിയായാൽ ചെയർമാൻ പെൺകുട്ടികളുടെ ഹോസ്റ്റലിൽ കയറിവരുന്നത് പതിവാണെന്നതടക്കമുള്ള ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ ഇതിന് അപ്പുറമുള്ള ആരോപണങ്ങൾ വീണ്ടും സജീവമാവുകയാണ്.
മറ്റക്കര ടോംസ് കോളേജിനെതിരെ എട്ട് വർഷം മുമ്പും വിദ്യാർത്ഥി പ്രക്ഷോഭം നടന്നിരുന്നു. അന്ന് ഉമ്മൻ ചാണ്ടി കോളേജിലെത്തി പ്രശ്ന പരിഹാര ചർച്ച നടത്തിയിരുന്നു. അതിന് ശേഷം കോളജിനെതിരായ അന്വേഷണം ഉമ്മൻ ചാണ്ടി സർക്കാർ അട്ടിറിച്ചതായി റിപ്പോർട്ടുകളുണ്ടായി. കോളജ് ഡയറക്ടർ ടോംസ് ജോസഫ് വിദ്യാർത്ഥി പീഡനവും സാമ്പത്തിക തട്ടിപ്പും നടത്തിയതായി സിബിസിഐഡി കണ്ടെത്തിയ കേസാണ് അട്ടിമറിക്കപ്പെട്ടത്. വിദ്യാർത്ഥികളെ മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ ടോംസ് ജോസഫിനെതിരെ വനിതാ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു. വനിതാ കമ്മീഷൻ അന്വേഷണത്തിലും സിബിസിഐഡിയുടേതിന് സമാന കണ്ടെത്തലുകളാണുള്ളത്. 2011ൽ അന്വേഷണം പൂർത്തിയായിട്ടും സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് ടോംസിനെതിരായ നടപടികൾ നിലച്ചത്.
ഈ വിഷയം മംഗളവും കേരള കൗമുദിയുമെല്ലാം വാർത്തയാക്കി. പരമ്പര എഴുതാനും തുടങ്ങി. എന്നാൽ എല്ലാം പത്രത്തിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. മറ്റക്കര കോളേജ് ഉടമ ടോംസ് ജോസഫിന്റെ ഇടപെടൽ തന്നെയായിരുന്നു ഇതിന് കാരണം. കോളേജിന്റെ പരസ്യം ഉറപ്പായതോടെ പത്രങ്ങൾ വിദ്യാർത്ഥി പ്രശ്നങ്ങൾ മറക്കുകയായിരുന്നു. ഇതാണ് പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുന്നത്. എന്നാൽ സോഷ്യൽ മീഡിയയുടെ കാലത്ത് നിലവിൽ പ്രശ്നങ്ങൾ ആർക്കും മൂടിവയ്ക്കാനാകില്ല-എസ് എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾ പ്രതീക്ഷയോടെ പറയുന്നു.
മറ്റക്കര ടോംസ് കോളേജിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന് കോളേജിൽ സംഘർഷവസ്ഥയാണുള്ളത്. ഇന്നലെ കോളേജിലേക്ക് പ്രകടനമായെത്തിയ എബിവിപി പ്രവർത്തകർ കോളേജിന്റെ ചില്ലുകൾ അടിച്ചു തകർത്തു. എസ് എഫ് ഐ പ്രവർത്തകരും കോളേജിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.കോളേജ് കെട്ടിടത്തിന് ഉള്ളിലേക്ക് കയറിയ വിദ്യാർത്ഥികൾ കോളേജ് അടിച്ചു തകർത്തു. കോളേജ് ചെയർമാൻ ടോം ജോസഫ് രാത്രികാലങ്ങളിൽ വനിതാ ഹോസ്റ്റലിൽ സ്ഥിരമായി എത്താറുണ്ടെന്നും അവിടെ നടക്കുന്നത് കടുത്ത മാനസിക പീഡനമാണെന്നും ആരോപിച്ചാണ് പ്രതിഷേധങ്ങൾ.
രാവിലെ രണ്ടു മണിക്കൂർ രണ്ട് വിദ്യാർത്ഥിനികൾ കോളേജിലെ റിസപ്ഷൻ ജോലി ചെയ്യണം. ചെയർമാന്റെ മുറിയും മേശയും വൃത്തിയാക്കലും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതും ഈ കുട്ടികളുടെ ജോലിയാണ്. ഒമ്പത് മണിക്ക് റിസ്പഷൻ ഡ്യൂട്ടിയിലുള്ള സ്റ്റാഫ് എത്തുന്നതുവരെ ചെയർമാന്റെ റൂമിൽ ഇവർ ഉണ്ടായിരിക്കണം. ഉച്ചയ്ക്കും ചെയർമാനുള്ള ഭക്ഷണം എത്തിക്കേണ്ടതും ഈ കുട്ടികളാണ്.ഒരു ദിവസം സാമ്പാറിന് ഉപ്പ് കുറവാണെന്ന് ആരോപിച്ച് സാമ്പാർ വിദ്യാർത്ഥിനിയുടെ ദേഹത്ത് ഒഴിച്ചുവെന്നും സാമ്പാർ മറിഞ്ഞ മേശ വൃത്തിയാക്കിച്ചിട്ടാണ് വിട്ടതെന്നും കുട്ടി വെളിപ്പെടുത്തി. കോളേജിലെ മാനസിക പീഡനം മൂലം ഒരു കുട്ടി ഫിനോൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും ഈ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും കോളേജ് അധികൃതർ തയ്യാറിയില്ലെന്നും ആരോപിക്കുന്നു.
ഇല്ലാത്ത ഫീസിന്റെ പേരിൽ ജനുവരി രണ്ടിന് വയനാട്ടിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥിനികളെ വൈകുന്നേരം ആറു മണിക്ക് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയെന്നും കുട്ടി വെളിപ്പെടുത്തുന്നുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കുട്ടികൾ തിരിച്ച് ഹോസ്റ്റലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഫീസെല്ലാം നേരത്തെ അടച്ചതാണെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. എന്നാൽ അവധിക്ക് ശേഷം എത്തിയപ്പോൾ കോളേജിൽ പോയ ശേഷം ഹോസ്റ്റലിൽ കയറിയാൽ മതിയെന്ന് നിർദ്ദേശം കിട്ടി. കോളേജിലെത്തിയപ്പോഴാണ് ഒരു കുട്ടി 10,000 വും മറ്റൊരു കുട്ടി 30,000 വും ഫീസടയ്ക്കാനുണ്ടെന്ന് അറിയിക്കുന്നത്.
അത് അടച്ച ശേഷം ഹോസ്റ്റലിൽ കയറിയാൽ മതിയെന്നാണ് അറിയിച്ചത്. വൈകിട്ട് ആറു മണിയോടെ മൂന്ന് കുട്ടികളേയും ഹോസ്റ്റലിന് പുറത്താക്കി. ഒടുവിൽ ചില ബന്ധുക്കൾ എത്തിയാണ് കുട്ടികളെ രാത്രി കൂട്ടിക്കൊണ്ടു പോയതെന്നും ആരോപണം ഉയരുന്നു. ഈ വിഷയങ്ങൾ മുഖ്യധാരാ മാദ്ധ്യമങ്ങളും നിലവിൽ ചർച്ചയാക്കുന്നു. ഇതിന് കാരണം സോഷ്യൽ മീഡിയ ആണെന്നാണ് വിദ്യാർത്ഥികളും പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍