പാർട്ടി കോട്ടയായ മുടക്കോഴി മലയിൽ വെച്ച് കൊടി സുനിയെയും കൂട്ടരെയും പിടികൂടിയ ഷൗക്കത്തലി ഇടതു സർക്കാർ അധികാരത്തിലെത്തും മുമ്പ് എൻഎഐയിൽ കയറിക്കൂടി; 51 വെട്ടിന്റെ കഥ ഇടയ്ക്കിടെ ചർച്ച ചെയ്ത് മാധ്യമങ്ങളും നേതാക്കളും; പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ ജയിൽ ഭരണം നടത്തുന്നത് ചന്ദ്രശേഖരന്റെ കൊലയാളികൾ; കുഞ്ഞനന്തന് തോന്നിയതു പോലെ പരോൾ നൽകി ഒത്താശ ചെയ്ത് സർക്കാറും; ടി.പി. കൊല്ലപ്പെട്ടിട്ട് ആറ് വർഷം തികയുമ്പോഴും ഗൂഢാലോചനക്കാർ കാണാമറയത്ത് തന്നെ
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: 2012 മാർച്ച് നാല്. രാത്രി പത്തുമണി കഴിഞ്ഞതോടെ ടിവി ചാനലുകളിൽ ഫ്‌ളാഷ് ന്യൂസ് വന്നുതുടങ്ങി.വടകരയ്ക്കടുത്ത് വള്ളിക്കോട് വച്ച് അജ്ഞാത സംഘം ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നു.ബൈക്കിൽ സഞ്ചരിച്ച ചന്ദ്രശേഖരനെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം ബോബെറിഞ്ഞും 51 വെട്ട് വെട്ടിയും നിർജ്ജീവമാക്കി.പ്രത്യയശാസ്ത്ര വ്യതിയാനങ്ങളുടെ പേരിൽ 2009 ൽ സിപിഎം വിട്ട ടിപിയെ ആശയങ്ങൾ കൊണ്ട് നേരിടാനായിരുന്നില്ല എതിരാളികൾക്ക് ഇഷ്ടം. അവർ അക്രമത്തിന്റെ പാതയാണ് സ്വീകരിച്ചത്.ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മിൽ നിന്ന് ആർഎംപി പിടിച്ചെടുത്തതോടെ ടിപിയുടെ നാളുകൾ എണ്ണപ്പെട്ടു. ഗൂഢാലോചനയുടെ വേരുകൾ ആഴ്ന്നിറങ്ങി. എങ്ങനെയും ഈ മാർഗ്ഗം മുടക്കിയെ നീക്കം ചെയ്യാൻ!
ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടർന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവർത്തകർ സിപിഎം വിട്ട് വിമതപ്രവർത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതർ ടിപിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും പാർട്ടി കരുതിയതിലും സ്വാധീനം മേഖലയിൽ അവർക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടിപി പാർട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009- ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകൾ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.
മേഖലയിൽ അടിക്കടിയുണ്ടായ ആർഎംപി-സിപിഎം സംഘർഷങ്ങൾ കൂടിയായതോടെ ചന്ദ്രശേഖരനോടും ആർഎംപിയോടുമുള്ള സിപിഎം വൈര്യം വർധിച്ചു. ഇത്തരമൊരു സംഘർഷത്തിനിടെ പാർട്ടി നേതാവ് പി.മോഹനന് മർദ്ദനമേറ്റതോടെ ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് എത്തി. ആ തീരുമാനം ക്വട്ടേഷൻ സംഘം നടപ്പാക്കുകയും ചെയ്തു.
കേസിന്റെ ഗൗരവം മനസ്സിലാക്കിയ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.എഡിജിപി വിൻസന്റ്.എം. പോളായിരുന്നു കേസന്വേഷണത്തിന്റെ തലവൻ.എഐജി അനൂപ് കുരുവിള ജോൺ, ക്രെംബ്രാഞ്ച് ഡിവൈഎസ്‌പി സന്തോഷ്.കെ.വി, തലശേരി ഡിവൈഎസ്‌പി ഷൗക്കത്തലി, വടകര ഡിവൈഎസ്‌പി, ജോസി ചെറിയാൻ, കുറ്റ്യാടി സിഐ പി.വി. ബെന്നി എന്നിവരെ ഉ്രൾപ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ചു.
കൊലയാളികളെ വലയിലാക്കിയത് ഇങ്ങനെ:
കൊലയാളി സംഘത്തിൽ ആദ്യം പിടികൂടിയത് അണ്ണൻ സുജിത്തിനെ. ഡിവൈഎസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മൊസൂരിൽ നിന്ന് സുജിത്തിനെ അറസ്റ്റ് ചെയ്തതിനെ പിന്നാലെ, ടി.കെ.രജീഷും പിടിയിലായി. ടി.കെ. രജീഷ് മുംബൈയിൽ ഉണ്ടെന്നറിഞ്ഞ് പൊലീസ് സംഘം അവിടെയെത്തിയപ്പോൾ രജീഷ് അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. വിവിധ പൊലീസ് സംഘാംഗങ്ങൾ, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിലേക്കു പോയി. അവസാനം മഹരാഷ്ട്ര ഗോവ അതിർത്തിലെ ഒരു ഗ്രാമത്തിലെ ബേക്കറിൽ നിന്നും പൊലീസ് സംഘം രജീഷിനെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എം.സി. അനൂപ് ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായി.എന്നാൽ, കൊടിസുനി, കിർമാണി മനോജ്, മുഹമ്മദ് ഷാഫി എന്നീ പ്രതികളെ സാഹസികമായി മുടക്കോഴി മലയിൽ നിന്ന് പിടികൂടിയത് പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലായി മാറി. അന്നത്തെ ആഭ്യന്തര് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ ഓപ്പറേഷനെ കുറിച്ച് തന്റെ ടിപി വധം സത്യാന്വേഷണ രേഖകൾ എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെ:
'മുടക്കൂഴി എന്ന സ്ഥലത്ത് ചില പ്രതികൾ ഒളിവിൽ താമസിക്കുന്നു എന്ന വിവരം പൊലീസിന് ലഭിച്ചു. മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ ഒരു പാർട്ടിഗ്രാമമാണ് മുടക്കൂഴി. അവിടേക്ക് ഏത് അപരിചിതമായ വാഹനം ചെന്നാലും അവ സൂക്ഷ്മമായ നിരീക്ഷണത്തിലായിരിക്കും. പക്ഷേ അവിടെയൊരു കരിങ്കൽ പാറയുള്ളതിനാൽ ലോറികൾക്ക് താരതമ്യേന സുരക്ഷിതമായി മുടക്കൂഴിമലയിലൂടെ യാത്രചെയ്യാം. 2012 ജൂലൈ 13ാം തിയതി രാത്രി ഡിവൈഎസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പന്ത്രണ്ടോളം വരുന്ന പൊലീസ് സംഘം ഒരു ലോറിയിൽ മാഹിയിൽ നിന്നും പുറപ്പെട്ടു.
മുടക്കൂഴിയിൽ ലോറി നിർത്തി ഡ്രൈവർമാരുടെയും ക്ലീനർമാരുടെയും വേഷത്തിൽ അവർ മൂന്നരകിലോമീറ്റർ നടന്ന് മലമുകളിലെത്തി. ഒളിവിൽ താമസിക്കുന്നവർക്ക് കാവൽക്കാരായി പ്രവർത്തിച്ചിട്ടുള്ള ഒരാളെ വഴികാട്ടാനായി അവർ കൂടെ കൂട്ടിയിരുന്നു. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. വെളുപ്പിനെ മൂന്നുമണിയോടെ കുളക്കോഴി മലയുടെ മുകളിലെത്തി. അവിടെ ഒരു ഷെഡ്ഡ് കെട്ടിയായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. ചുറ്റുപാടുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി രണ്ടുപേർ സ്ഥിരം കാവൽക്കാരായുണ്ടായിരുന്നു. കിർമ്മാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി എന്നീ മൂന്നു പ്രതികൾ അവിടെയുണ്ടായിരുന്നു. കനത്ത മഴയായതിനാൽ കാവൽക്കാരായി നിയോഗിച്ചവരും ഷെഡിലായിരുന്നു. ആൾപ്പെരുമാറ്റം കേട്ട് ചാടിയുണർന്നവർക്ക് വന്നിരിക്കുന്നത് പൊലീസ് സംഘമാണെന്നു മനസിലായി. പെട്ടെന്ന് അവർ ചെറുത്തുനിൽക്കാൻ ശ്രമിച്ചു. അവരുടെ കൈയിൽ തോക്കും മറ്റു മാരകയുധങ്ങളുമുണ്ടായിരുന്നു. പക്ഷേ പൊലീസ് സംഘം വളരെ വേഗം അവരെ കീഴ്പ്പെടുത്തി. ഈ അസമയത്ത് ഇത്തരം സാഹസികമായ ഒരു ഓപ്പറേഷൻ പൊലീസിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചിരുന്ില്ലെന്ന് വ്യക്തമായിരുന്നു. തിരികെ ലോറിയിൽത്തന്നെ പൊലീസ് സംഘം മാഹിയിലെത്തി.
ഇങ്ങനെ അതീവ സാഹസികമായി സ്വന്തം ജീവൻ പോലും പണയം വച്ചാണ് അന്വേഷണസംഘം പ്രതികളെ പിടിച്ചത്. പ്രധാന പ്രതികളെല്ലാം പൊലീസ് പിടിയിലായതോടെ കൊലപാതക സംഘത്തിലുണ്ടായിരുന്ന അവസാനത്തെ പ്രതിയായ ഷിനോജും മറ്റൊരു പ്രതിയായ രജികാന്തനോടൊപ്പം വടകര മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ രഹസ്യ കേന്ദ്രങ്ങളിലായിരുന്നു ഷിനോജ് ഒളിവിൽ കഴിഞ്ഞിരുന്നത്. ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയുടെ പ്രധാന ആസൂത്രകൻ എന്ന് പൊലീസ് കണ്ടെത്തിയിരുന്ന സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്ദനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം ഊർജ്ജിതമായതോടെ മൈസൂർ, ബംഗളൂരു, ബൽഗാം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുഞ്ഞനന്ദൻ ജൂലൈ 23ന് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. കൊലയാളി സംഘത്തിന് ഇന്നോവ കാർ വാടകയ്ക്കെടുത്തു നൽകിയ വാഴപ്പടച്ചി റഫീഖ് പലയിടത്തും കറങ്ങിനടന്ന് ഒളിവിൽ കഴിഞ്ഞതിനു ശേഷം 12ാം തിയതി ഒരു ഭ്രാന്തനെപ്പോലെ വടകരയിലെ അന്വേഷണസംഘത്തിന്റെ ഓഫീസിലെത്തി സ്വയം കീഴടങ്ങി.'
ഡിവൈഎസ്‌പി ഷൗക്കത്തലി
ടി പി വധക്കേസ് പ്രതികളെ നിശ്ശബ്ദമായ ഓപ്പറേഷനിലൂടെ പിടികൂടിയതോടെയാണ് ഷൗക്കത്തലി എന്ന സമർത്ഥനായ പൊലീസ് ഉദ്യോഗസ്ഥനെ കേരളം മനസിലാക്കുന്നത്. അതോടെ ഷൗക്കത്തലി രാഷ്ട്രീയക്കാരുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ ശത്രുവാകുകയും ചെയ്തു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരിക്കാനാണ് കേരള പൊലീസിലെ സീനിയർ ഡിവൈഎസ്‌പിയായിരിക്കെ എൻഐഎയിൽ അഡീഷണൽ സൂപ്രണ്ടായി ചേക്കേറിയത്. പിന്നീട് സംസ്ഥാന പൊലീസ് എസ്‌പിയായി പ്രമോഷൻ നൽകിയതോടെ എൻഐഎയിലും എസ്‌പിയായി.
കനകമലയിലെ ഐഎസ് ബന്ധം വെളിച്ചത്തുകൊണ്ടുവന്നതും അറസ്റ്റിലേക്ക് നയിച്ചതും ഷൗക്കത്തലിയുടെ എൻഐഎയിലെ സുപ്രധാന നേട്ടമായി എണ്ണാം.
1995ലെ എസ്ഐ ബാച്ചിൽ ഒന്നാം റാങ്കുകാരനായിരുന്നു ഷൗക്കത്തലി. ടി പി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് ഇദ്ദേഹം എൻഐഎയിൽ എത്തിയത്. 2012 ജൂലൈ 14നാണ് മുടക്കോഴി മലയിൽ വച്ച് ടിപി വധക്കേസിലെ കൊലയാളി സംഘത്തെ ഇദ്ദേഹം കുരുക്കിയത്. കൊടി സുനിയെയും സംഘത്തെയും മലയിൽ വച്ച് അതിസാഹസികമായാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച ലംബു പ്രദീപിനെ കുടുക്കിയത്, ടി കെ രജീഷിനെ തേടി മുംബൈയിലേക്ക് യാത്ര ചെയ്തത്, പി മോഹനനെ അറസ്റ്റ് ചെയ്തത് എല്ലാം ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. ഇതിൽ പി മോഹനന്റെ അറസ്റ്റ് രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. മോഹനനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ സിപിഎം നേതാവ് എംവി ജയരാജൻ ഷൗക്കത്തലിയെ ഓഫീസിലെത്തി അസഭ്യം പറഞ്ഞതെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു.
ടി പി വധക്കേസോടെ സിപിഎമ്മിന്റെ ശത്രുവായി മാറിയ ഷൗക്കത്തലി ഭരണം മാറിവരുമ്പോൾ തന്റെ നില പരുങ്ങലിലാകുമെന്ന് മനസിലാക്കിയാണ് കിട്ടിയ അവസരത്തിൽ എൻഐഎയിലേക്ക് ഡെപ്യൂട്ടേഷൻ നേടി പോയത്. അതേസമയം പ്രൊമോഷൻ സമയത്ത് ഷൗക്കത്തലിയുടെ പേര് കണ്ട എൽഡിഎഫ് സർക്കാർ അത് തടഞ്ഞു വയ്ക്കാനാണ് ശ്രമിച്ചത്.
ടിപി കേസ് പ്രതികളുടെ പരോൾ വിവാദം
യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസങ്ങളിൽ ടി.പി കേസ് പ്രതികൾക്ക് ഒരുമിച്ച് പരോൾ ലഭിച്ചത് വിവാദമായിരുന്നു. കൊലപാതകങ്ങൾ തമ്മിലുള്ള സമാനത കണക്കിലെടുക്കുമ്പോൾ സിപിഎമ്മിന്റെ കൊലപാതകിസംഘം തന്നെയാണ് ഷുഹൈബിനെയും വധിച്ചതെന്നാണ് വ്യക്തമാകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ടി.പി വധക്കേസ് പ്രതികളുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശം ഉന്നയിക്കുന്നതിനിടെ കേസിലെ രണ്ടുപ്രതികളെ പൂജപ്പുരയിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
കുഞ്ഞനന്തന് ശിക്ഷയിളവ് നൽകാൻ നീക്കം
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന് ശിക്ഷയിൽ ഇളവിന് നീക്കം നടന്നത് വിവാദമായി. 70 വയസ്സ് കഴിഞ്ഞ തടവുകാർക്കുള്ള ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയായിരുന്നു ശിക്ഷയിളവിന് നീക്കം. ശിക്ഷയിളവ് നൽകുന്നതു സംബന്ധിച്ച് ജയിൽ ഉപദേശക സമിതി പൊലീസ് റിപ്പോർട്ട് തേടുകയും ചെയ്തു. ശിക്ഷയിളവ് തീരുമാനിക്കുംമുമ്പ് ഇരയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം തേടണമെന്നാണ് ചട്ടം. കുഞ്ഞനന്തന് ശിക്ഷയിളവ് നൽകുന്നതിനെ അംഗീകരിക്കില്ലെന്ന മൊഴിയാണ് രമ നൽകിയത്.
കേസിൽ 13ാം പ്രതിയാണ് പി.കെ. കുഞ്ഞനന്തൻ. കുഞ്ഞനന്തൻ ഉൾപ്പെടെ 11 പ്രതികളെ 2014 ജനുവരി 28നാണ് കോടതി ശിക്ഷിച്ചത്. ഗൂഢാലോചന കുറ്റമാണ് കുഞ്ഞനന്തനെതിരെ ചുമത്തിയിട്ടുള്ളത്. ശിക്ഷിക്കപ്പെട്ടതിന് ശേഷവും, പാനൂർ മേഖലയിൽ സിപിഎമ്മിലെ പ്രമുഖനായ കുഞ്ഞനന്തൻ നിരപരാധിയാണെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾക്കുള്ളത്. കുഞ്ഞനന്തനെ പാർട്ടി ഏരിയ കമ്മിറ്റിയംഗമായി നിലനിർത്തുകയും ചെയ്തു.
കുഞ്ഞനന്തൻ അടക്കമുള്ള ടി.പി കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷയിളവ് നൽകാനുള്ള നീക്കം നേരത്തേ വിവാദമായിരുന്നു. ടി.പി കേസ് പ്രതികളുൾപ്പെട്ട പട്ടിക ഗവർണർ മടക്കുകയായിരുന്നു. അതിനു പിന്നാലെയാണ് പ്രായാധിക്യത്തിന്റെ ആനുകൂല്യത്തിൽ കുഞ്ഞനന്തനെയും ഉൾപ്പെടുത്തിയത്.എന്നാൽ, ഈ നീക്കം ഫലിച്ചില്ല.
കുഞ്ഞനന്തന് പരോളുകളുടെ പെരുന്നാൾ
പിണറായി സർക്കാരിന്റെ കാലത്ത്, കുഞ്ഞനന്തന് 20 മാസത്തിനിടെ 15 തവണയായി പരോൾ അനുവദിച്ചത് 193 ദിവസമാണ്. സർക്കാർ അധികാരത്തിൽ വന്ന് 2016 മെയ് മുതൽ 2018 ജനുവരി വെര ഏകദേശം എല്ലാ മാസവും പരോൾ കിട്ടിയെന്നാണ് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയത്. കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽവാസക്കാലത്ത് നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും ഏരിയ കമ്മറ്റിയിൽ നിലനിർത്തി. ഇത്തവണ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിലെത്തി ഏരിയ സമ്മേളനത്തിൽ പങ്കെടുത്തു.
2016 മേയിൽ അധികാരത്തിലെത്തിയതിന് പിന്നാലെ ഇടതു സർക്കാർ ജൂണിലും ആഗസ്തിലും മൂന്നു തവണയായി കുഞ്ഞനന്തന് 38 ദിവസമാണ് പരോൾ നൽകിയത്. 2016 ൽ മാത്രം പരോൾ കിട്ടിയത് 79 ദിവസം. 2017 ൽ ഇത് 98 ദിവസമായി. ഏഴു തവണ സാധാരണ പരോളും എട്ടു തവണ അടിയന്തര അവധിയുമാണ് കിട്ടിയത്. ഭാര്യയുടെ ചികിത്സ, കുടുംബത്തിനൊപ്പം കഴിയാൻ എന്നീ രണ്ടു കാരണങ്ങൾ മാറി മാറി കാണിച്ചാണ് 193 ദിവസത്തെ പരോൾ നൽകിയത്.
പ്രതികളുടെ കഞ്ചാവ് വിൽപന
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്കെതിരെ സഹതടവുകാരുടെ പരാതിയും ഈ വർഷമാദ്യം ഉയർന്നു. പ്രതി ജയിലിൽ തടവുകാരെ മർദിക്കുന്നതായായാിരുന്നു പരാതി. ജയിലിനുള്ളിലെ പരാതിപെട്ടിയിൽ നിന്നും പേര് വെയ്ക്കാതെ മനുഷ്യവകാശ കമ്മീഷന് അയച്ച കത്തിലാണ് പരാതിയുള്ളത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എംസി അനൂപിനെതിരെയാണ് പരാതിയുമായി സഹ തടവുകാർ രംഗത്ത് എത്തിയിരിക്കുന്നത്.
ജയിലിനുള്ളിൽ ബീഡിയും കഞ്ചാവും എത്തിക്കാൻ സഹായിക്കാത്ത തടവുകാരെ അനൂപ് മർദിക്കുന്നുവെന്നും രാഷ്ട്രീയ സ്വാധീനത്താൽ ജയിലിലെ മേസ്തിരി സ്ഥാനം അനർഹമായി നേടിയെടുത്തതായും മനുഷ്യാവകാശ കമ്മീഷനിൽ അയച്ച പരാതിയിൽ പറഞ്ഞു.ജയിലിൽ നിന്നും പുറം പണിക്ക് പോകുന്നവരോട് മദ്യവും, കഞ്ചാവും, ബീഡിയും എത്തിക്കാൻ ആവശ്യപ്പെടും. ഇതിന് വഴങ്ങാത്തവരെ അനൂപ് ക്രൂരമായി മർദിക്കുന്നുവെന്നും ഇത്തരത്തിൽ മർദിച്ച രണ്ട് പേർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളെജിൽ ചികിത്സയിലാണെന്നും പരാതിയിലുണ്ട്.
അനൂപ് ജയിലിൽ കഞ്ചാവ് വിൽക്കുന്നു എന്നും പരാതിയിൽ പറയുന്നു. വിൽപന മാസ വരുമാനം 50,000 രൂപ വരെ. ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതി എം.സി.അനൂപാണു ജയിലിൽ പത്തിരട്ടി വിലയ്ക്ക് ലഹരി വിറ്റ് 'ബിസിനസു'കാരനായി വിലസുകയാണെന്നും പരാതിയിൽ പറയുന്നു.
ടിപി ചന്ദ്രശേഖരൻ വധക്കേസും സിബിഐയും
ടിപി ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. സമാനമായ രണ്ട് പരാതികളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. 2012ൽ ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ കുറ്റക്കാർ എന്ന് കണ്ടെത്താൻ ആയില്ലെന്നും ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു.
കേസ് ഏറ്റെടുത്ത് അന്വേഷിക്കാൻ സാധിക്കില്ലെന്ന് സിബിഐ നേരത്തെ അറിയിച്ചിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ. രമ നൽകിയ ഹർജിയിലാണ് സർക്കാാർ നിലപാട് വ്യക്തമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍