മാനസിക അസ്വാസ്ഥ്യമോ ദൈവവിളിയോ? അതോ എന്തെങ്കിലും കണ്ടു ഭയന്നോ? ഇരുട്ടറയിൽ ബീഡിയും വെള്ളവും മാത്രം കൂട്ടിനൊരുക്കി സ്വയം തീർത്ത വീട്ടു തടങ്കലിൽ ആദിവാസി യുവാവു കഴിഞ്ഞതു നാലുവർഷം: യുവ അഭിഭാഷകന്റെ ഇടപെടലോടെ ജീവിതത്തിലേക്കു മടങ്ങിവരുന്ന യുവാവിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കട്ടിക്കുളം: വയനാട്ടിലെ ഭൂരിപക്ഷ ആദിവാസി മേഖലയായ തിരുനെല്ലി പഞ്ചായത്തിലെ നാരങ്ങാക്കുന്ന് കാട്ടുനായിക്ക കോളനിയിലാണ് നാടിനെയും നാട്ടുകാരെയും ഒരുപോലെ നൊമ്പരപ്പെടുത്തിയും അത്ഭുത പെടുത്തിയും 30 വയസുള്ള സുരേഷ് എന്ന് പേരായ ആദിവാസി യുവാവ് സ്വയം തീർത്ത വീട്ടു തടവറയിൽ കഴിഞ്ഞിരുന്നത് .കുറുമ വിഭാഗത്തിൽ പെട്ട യുവാവ് ചെറുപ്പം മുതൽത്തന്നെ കൂലിപ്പണി എടുത്താണ് ജീവിച്ചിരുന്നത്.
ആറ് മക്കളിൽ ഇളയവനാണ് സുരേഷ്. പ്രദേശവാസികളോട് ഏറെ അടുപ്പവും സ്നേഹവും കാണിക്കുമായിരുന്ന ഇയാൾ നാട്ടിലെ സ്പോർട്സ്, ഗെയിംസ് കളിൽ പ്രത്യേക സാനിദ്ധ്യമായിരുന്നു. 4 വർഷങ്ങൾക്ക് മുൻപ് പതിവ് രീതിയിൽ കർണ്ണാടകയിലെ കുടകിൽ ഇഞ്ചി കൃഷിയിൽ കൂലിപ്പണിക്കായ് വീട്ടിൽ നിന്ന് പോകുകയായിരുന്നു
എന്നാൽ ഇത്തവണ പതിവിൽ നിന്നും വിപരീതമായ് മാസങ്ങലളോളം സുരേഷ് വീട്ടിൽ വന്നിരുന്നില്ല. തുടർന്ന് 4 മാസങ്ങൾക്ക് ശേഷം ഒരു ദിവസം രാത്രി ഏറെ വൈകി നാരങ്ങാക്കുന്ന് കോളനിയിലുള്ള വീട്ടിൽ കയറി വന്ന യുവാവ് ഏറെ ക്ഷീണിതനായിരുന്നു എന്ന് അമ്മ ഓർക്കുന്നു. പലപ്പോഴും നേരെ നില്ക്കാൻ പോലും സാധിക്കാതിരുന്ന അയാള് ഭക്ഷണം പോലും കഴിക്കാതെ വീട്ടിൽ കയറി വാതിലടച്ചു. പക്ഷെ രാത്രി ഏറെ വൈകിയും സംസാരവും, പാട്ടും കരച്ചിലുമെല്ലാം കേൾക്കാമായിരുന്നു അമ്മ പറയുന്നു. അടുത്ത ദിവസം എത്ര ചോദിച്ചിട്ടും ആരോടും ഇയാൾ കാര്യങ്ങൾ ഒന്നും സംസാരിച്ചിരുന്നില്ല. ആ രാത്രിയിൽ തുടങ്ങി പിന്നീടിങ്ങോട്ട് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും അയാൾ ആ ഇരുണ്ടറകൾ നിറഞ്ഞ വീട്ടിൽ സ്വയം തടവിലാണ്. 5 സഹോദരങ്ങളും ഒരു സഹോദരിയുമുണ്ടെങ്കിലും 90 ലേറെ വയസുള്ള എഴുനേറ്റു നടക്കാൻ പോലും കഴിയാത്ത ദേവി എന്ന് പേരായ അമ്മ മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്. അച്ഛൻ കാളൻ ഒരുപാട് മുന്പ് തന്നെ മരണപ്പെട്ടതാണ്.
നാട്ടിൽ പ്രചരിച്ച കഥകൾ ഇങ്ങനെ
അന്ധവിശ്വാസങ്ങൾ ഏറെയുള്ള ആദിവാസി സമൂഹമായതിനാൽ തന്നെ സുരേഷിന്റെ കാര്യങ്ങൾ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി വച്ചിരിക്കുകയായിരുന്നു ബന്ധുക്കൾ. എന്നാൽ ചുരു ചുരുകുള്ള ഒരു യുവാവ് ഒരു വീട്ടിനുള്ളിൽ വർഷങ്ങളായ് കഴിയുകയാണെന്ന വാർത്ത പുരാത്തരിയുകയും പലതരം കഥകൾ പ്രചരിക്കുകയും ചെയ്തു. സുരേഷിന്റെ ശരീരത്തിൽ ദൈവം കയറിയിട്ടുണ്ടെന്നും, ദൈവ വിളിയാനെന്നും, മാനസിക രോഗമാണെന്നും, എന്തോ കണ്ടു ഭയന്ന് ഷോക്ക് ഏറ്റതാനെന്നും, അപകടം സംഭവിച്ചതാണെന്നും അങ്ങനെ പല പ്രചാരണങ്ങളും നാട്ടിലുണ്ടായ്. ഓരോ നിമിഷവും അയാളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതായ് തനിക്ക് മനസിലായിട്ടുന്ടെന്നു അമ്മ ദേവിയും പറയുന്നു. ആദ്യമൊക്കെവീട്ടിൽ കയറി ഭക്ഷണം നൽകാമായിരുന്നു എങ്കിൽ പിന്നീട് ജനാല വഴി നൽകേണ്ട അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ഭക്ഷണം കഴിക്കാൻ പൊതുവെ വിസമ്മതിച്ചിരുന്ന സുരേഷ് കഴിഞ്ഞ ഒരു വർഷത്തോളമായ് പേരിനു മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. കുടകിൽ നിന്നും തിരിച്ചെത്തിയ രാത്രി തുടങ്ങി ആയിരക്കണക്കിന് പാക്കറ്റ് ബീഡി വലിച്ചിട്ടുണ്ട് ഇയാൾ ഭക്ഷണത്തേക്കാൾ ബീഡി വലിയാണിവന് എന്ന് അമ്മ പറയുന്നു. ഒരാൾ വർഷങ്ങളായ് പുറത്തിറങ്ങാതെ വീട്ടിൽ കഴിയുന്നു എന്നാ വാർത്ത അറിഞ്ഞു വന്ന ആളുകളോട് ക്രമേണ സുരേഷിന്റെ പ്രകൃതം മാറുകയും ജാനാല വഴി നോക്കുന്നവരെപ്പോലും ആക്രമിക്കാൻ വരുമെന്ന അവസ്ഥയിലുമായ്. പല പ്രാവശ്യം വൈദ്യ സഹായം ഉള്പ്പെടെ നൽകാൻ ആളുകൾ വന്നെങ്കിലും അവരെയെല്ലാം ആക്രമിച്ചു ഓടിക്കുകയായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. സഹോദരന്മാരിൽ ഒരാൾക്ക് സർക്കാർ നൽകിയ വീട്ടിലോന്നിലാണ് ഈ ഏകാന്ത വാസം. എന്നാൽ ശുചി മുറികൾ ഒന്നും തന്നെയില്ലാത്ത ഈ വീട്ടിലെ റൂമുകളിൽ കിടക്കുന്നതിനടുത്തു തന്നെയാണ് പ്രാഥമിക കാര്യങ്ങളും ഇയാൾ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ദുർഗന്ധവും ഈച്ചയും നിറഞ്ഞ ദയനീയ അവസ്ഥയിലായിരുന്നു. . മലമൂത്ര വിസർജ്ജനം ചെയ്തത്തിനു മുകളിലായ് ഭക്ഷണവും വെള്ളവും വച്ച് കഴിക്കുന്നത് വേദനാ ജനകമായ കാഴ്ചയാണ്.
മറ്റൊരു പ്രധാന സംഭവം ഈ യുവാവിന്റെ സ്വയം തടവിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. കഥ ഇങ്ങനെ ' കുടകിൽ കൂലിപ്പനിക്കായ് പോയ സുരേഷ് അവിടത്തെ പ്രധാനിയായ ഒരാളുടെ മകളുമായ് പ്രണയത്തിലായ് തുടർന്ന് ഇക്കാര്യം അറിഞ്ഞ കുടകൻ എല്ലാ നിരത്തി തിരികെ കേരളത്തിലേക്ക് പോകാൻ സുരേഷിനെ ഉപദേശിച്ചെത്രേ എന്നാൽ ഇത് ചെവിക്കൊള്ളാതെ പ്രണയം തുടർന്ന സുരേഷ് ആ പെൺകുട്ടിയെ കാണാൻ പോകുന്നതു മുതലാളി കാണുകയും തുടർന്ന് മാരകമായി സുരേഷിനെ ആക്രമിച്ചു കേരള കർണ്ണാടക അതിർത്തിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. രണ്ടു ദിവസം കാറ്റിൽ കിടന്ന ഇയാളെ കണ്ട നാട്ടുകാർ ആരോ പിന്നീട് കാട്ടികുളത്തെ വീട്ടിൽ രാത്രി കൊണ്ടുവന്നു വിടുകയായിരുന്നെത്രേ. തുടർന്ന് വീട്ടിൽ കയറി സ്വയം തടങ്കലിലാക്കിയ സുരേഷ് പിന്നീട് ഇതുവരെ ആ ഇരുണ്ടറയിൽ നിന്നും മോചിതനായിട്ടില്ല.
ആദ്യ ദിവസം മുതൽ തീർത്തും വ്യത്യസ്തമായിട്ടായിരുന്നു സുരേഷിന്റെ പെരുമാറ്റങ്ങൾ. ഭക്ഷണം കഴിക്കുന്നത് ഓരോ ദിവസവും കുറഞ്ഞു വന്നു ആയിരക്കണക്കിന് പാക്കറ്റ് ബീഡി യാണ് കഴിഞ്ഞ നാല് വർഷങ്ങളായ് വലിച്ചത്. ബീഡി കിട്ടിയില്ലെങ്കിൽ പലപ്പോഴും സ്വബോധം മറന്നു അക്രമകാരി ആകാറുണ്ട്. ആരോഗ്യ ദൃഡഗാത്രനായിരുന്ന അയാളിൽ ഇന്ന് ഏകാന്ത വാസവും ലഹരി ഉപയോഗവും, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളും ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. താടിയും മുടിയും വളർന്നു കണ്ണുകൾ ആഴങ്ങളിലേക്ക് പോയി... ലഹരിയുടെ കറകൾ അടിഞ്ഞു പല്ലും വായും ദ്രവിച്ചു കൊണ്ടേയിരിക്കുന്നു. വീടിന്റെ ചുമരുകളിലും വാതിലുകളിലും നിലത്തുമെല്ലാം മനോഹരമായ ചിത്രങ്ങൾ വരച്ചു വച്ചിട്ടുണ്ട് ഇയാൾ. എല്ലാ ചിത്രങ്ങളും ഏതോ ഒരു പെൺ കുട്ടിയുടേത് എന്ന് തോന്നിപ്പിക്കും വിധം ജീവസ്സുറ്റതാണ്. മുഖവും കണ്ണുകളും സമാനതയുള്ളത്. ചിത്രങ്ങളിലെ പെൺ കുട്ടിയുടെ വസ്ത്രങ്ങളും, വസ്ത്രാധാരണവും കുടകിലെ സ്ത്രീകളുടെതിനു സമാനമായി തോന്നാം. ബീഡി കുറ്റികളും, കരിയും, കല്ലും ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത് എന്നത് അതിലേറെ ചിന്തനീയമാണ്.
നാല് വർഷങ്ങളായി ഒരു നാട് മുഴുവൻ അന്ധവിശ്വാസത്തിന്റെ കഥകൾ പ്രചരിച്ച് വെളിച്ചം കാണാതെ ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട മനുഷ്യജീവിതത്തിന്റെ കഥയറിഞ് സംഭവത്തിൽ ഇടപെടുകയും പൊലീസ് സഹായത്തോടെ കോടതിയിൽ ഹാജരാക്കി ആശുപത്രിയിലെത്തിച്ചു യുവാവിനെ ജീവിതത്തിലേക്ക് തിരികെ നടത്തിയ കഥ മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നതിങ്ങനെ,
'പ്രദേശ വാസികളായ രണ്ടു യുവാക്കൾ വന്ന് കാര്യങ്ങൾ വിശദീകരിച്ച ഉടൻ അവിടേക്ക് പുറപ്പെടുകയായിരുന്നു. വാതിലുകളും ജനാലകളും എല്ലാം അടഞ്ഞു കിടന്നിരുന്ന ഒരു വീട്. ആരും ആ വീടിന്റെ പരിസരത്തു പോലും ഇല്ല. തൊട്ടടുത്തുള്ള വീട്ടിൽ അന്വേഷിച്ചപ്പോൾ രോഗിയായ സുരേഷിന്റെ സഹോദരിയുടെ വീടാണെന്നു മനസിലായി. എന്നാൽ സുരേഷിനെ ഒന്ന് കാണാൻ വന്നതാണ് എങ്ങെനെയെങ്കിലും ചികിത്സ നല്കണം എന്ന് പറഞ്ഞപ്പോഴേക്കും അവർ പറഞ്ഞു ഞങ്ങൾക്ക് ഭയമാണ് അങ്ങൊട്ട് വരാൻ .. നിങ്ങൾ പോയി നോക്കികൊള്ളൂ ആ ജനൽ തുറന്നാൽ മതി. മൂന്നു റൂമുകളുള്ള വീടിന്റെ ജനാലകൾ ഓരോന്നായി ഞാൻ തുറന്നെങ്കിലും ആരെയും കണ്ടില്ല ഒടുവില പിറകിലായുള്ള റൂമിന്റെ ജാനാല തുറന്നതും ചെറിയ ഒരു ഞരക്കം കേട്ടു. ജനാലയ്ക്കു അടുത്തായ് കിടക്കുന്ന ഒരാൾ തൊട്ടടുത്തായ് ബീഡിയും തീപ്പെട്ടിയുമുണ്ട്. അതിനടുത്തായ് ഒരു പാത്രത്തിൽ വെള്ളവും. ഞാൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും മറുപടികൾ ഒന്നുമില്ല. മനുഷ്യ വിസർജ്ജത്തിന്റെ ദുർഗന്ധം രൂക്ഷമായ് വമിക്കുന്നുണ്ടായിരുന്നു അപ്പോൾ. ബീഡിയും വെള്ളവും എല്ലാം സൂക്ഷിച്ചിരുന്നത് ആ വിസർജ്യത്തിലായിരുന്നു. വാതില തുറന്നു അകത്തു കയറിയാൽ ഉപദ്രവിക്കും എന്ന് പറഞ്ഞെങ്കിലും നിർബന്ധമായും അകത്തു കയറിയ ഞാൻ കണ്ടത് കക്കൂസിനേക്കാൾ മലിനമായ റൂമുകൾ ആണ് . അതിൽ ഒന്നിൽ കിടക്കുന്ന സുരേഷ് വളരെ ക്ഷീണിതനാണ് എന്നെ ആക്രമിച് പുറത്തിറക്കണം എന്നുണ്ട് പക്ഷെ പുതപ്പിനുള്ളിൽ പൊതിഞ്ഞു വച്ച ശരീരം അതിനു സമ്മതിക്കുന്നില്ല. നാല് വർഷക്കാലത്തെ ഈ ഏകാന്തവാസം അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളർത്തിയിരിക്കുന്നു. കാര്യങ്ങൾക്കൊന്നും വ്യക്തതയില്ല. രോഗ നിർണ്ണയമോ ചികിത്സയോ ഇല്ല, കിടക്കുന്നിടത്ത് തന്നെ മലമൂത്ര വിസർജ്യം നടത്തി കൂട്ടിലടയ്ക്കപ്പെട്ട മൃഗ തുല്യമായ് ഏകാന്തതയിൽ പുറം ലോകം കാണാതെ ഒരു യുവാവ്. സംരക്ഷിത ആദിവാസി വിഭാഗമായ കാട്ടുനായിക്കരിൽ പെട്ടതാണ് ഇദ്ദേഹം. ഒരു വർഷം ാൗിു സ്ഥിതി വഷളായതിനാൽ കോഴിക്കോട് ചികിത്സക്കായ് കൊണ്ടുപോയിരുന്നെന്നും അപ്പോൾ അടിയന്തിരമായി തലയ്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നെത്രേ എന്നാൽ സഹായത്തിനായ് ആരുമില്ലാത്തതിനാൽ തിരികെ വീണ്ടും കൊണ്ടുവരികയായിരുന്നു എന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. തലയില ശരീരത്തിലും മാരകമായ പരിക്ക് ഉണ്ടെന്നു തന്നെയാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഏറ്റവും അടിയന്തരമായി ഈ യുവാവിനു വാദ്യ സഹായം ലഭ്യമാക്കി കക്കൂസിനേക്കാൾ മലിനമായ ഏകാന്ത വീട്ടു തടവറയിൽ നിന്നും മോചിപ്പിച്ചില്ലെങ്കിൽ ജീവന തന്നെ അപകടത്തിലാകും എന്നതിൽ തർക്കമില്ല. ആദിവാസി ക്ഷേമത്തിനും ചികിത്സയ്ക്കും മറ്റുമായ് കോടികൾ പോടിക്കുമ്പോഴും സുരേഷിനെ പോലുള്ളവർ മരണം കാത്തു കിടന്നു ഇരുട്ടിൽ തപ്പുകയാണ്. പട്ടികവർഗ്ഗ, യുവജന ക്ഷേമ വകുപ്പ് മന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തിലെ സംരക്ഷിത വിഭാഗമായ കാട്ടുനായിക്ക വിഭാഗത്തിൽ പെട്ട യുവാവായ ഒരു പൗരന്റെ അവസ്ഥയാണിത് എന്നത് ലജ്ജാവഹം തന്നെയാണ്. അതുകൊണ്ട് തന്നെ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടു ഒരു യുവാവിന്റെ ജീവന രക്ഷിക്കുന്നതിനു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകി.
ഒടിവിൽ സർക്കാർ സംവിധാനങ്ങളുടെ കണ്ണ് തുറന്നു. മരണത്തിനും ജീവിതത്തിനുമിടയില എത്തിയ സുരേഷിനെ തിരുനെല്ലി പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി ദേഹം വൃത്തിയാക്കി വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം ബന്ധുക്കൾ ആരും കൂടെ നിൽക്കുന്നതിനു തയ്യാറാകാത്തതിനാൽ കോടതിയിൽ ഹാജരാക്കി കോടതിയുടെ നിർദ്ദേശപ്രകാരം ഒരു സഹോദരനെയും ഒപ്പം കൂട്ടി കോഴിക്കോടുള്ള കുതിരവട്ടം മാനസിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആറുമാസക്കാലം വിദഗ്ധ ചിക്തസയിലൂടെയും കൗൺസിലിംഗിലൂടെയും സുരേഷ് എന്ന ചെറുപ്പക്കാരൻ പതിയെ ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങി. ഇന്ന് നാരങ്ങാക്കുന്നു കോളനിയിലെ സഹോദരന്റെ കൊച്ചു കൂരയിൽ സുരേഷ് ഉണ്ട് വലുത് കാലിനു നീര് വച്ചതിനാൽ നടക്കാൻ അല്പം പ്രയാസമുണ്ട് എങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു ഈ യുവാവ്. പഴയകാര്യങ്ങൾ എല്ലാം ഓർത്തെടുക്കുന്നുണ്ട് എങ്കിലും കുടകിൽ വച്ച് തനിക്ക് എന്ത് സംഭവിച്ചു എന്നതിന് മാത്രം വ്യക്തമായി ഒന്നും ഓർക്കാൻ സാധിക്കുന്നില്ല എന്നാണു സുരേഷ് പറയുന്നത്. ഭക്ഷണം സാധാരണ രീതിയിൽ കഴിക്കാൻ സാധിക്കുന്നുണ്ട്.
എന്നാൽ ഇനിയും പൂർണ്ണമായി ജീവിതത്തിലേക്ക് നടന്നു കയറിയിട്ടില്ല സുരേഷ് . ഇടവിട്ട് കോഴിക്കോടുള്ള ആശുപത്രിയിൽ പോയി ചികിത്സ നടത്തേണ്ടതുണ്ട് . മരുന്നുകളും കൃത്യമായി കഴിക്കണം. അതുകൊണ്ടു തന്നെ അധികൃതരുടെ കനിവ് ഈ ദളിത് യുവാവിന് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
'കോളനിയിലെ വീട്ടിലെത്തി സുരേഷിനെ കണ്ടു. ഞാനാണ് ആശുപത്രിയിൽ കൊണ്ടുപോയത് എന്ന് പറഞ്ഞപ്പോൾ രൂകഷമായി എന്റെ മുഖത്തേക്കൊന്നു നോക്കി എന്നിട്ട് അല്പം നീരസത്തോടെ, ഇങ്ങനെ പറഞ്ഞു 'ഭ്രാന്താശുപത്രിയിലേക്കല്ലേ ' അത് വെറുതെ ഒരു ചെക്കപ്പിന് കൊണ്ടുപോയാണ് എന്ന് പറഞ്ഞു സുഖവിവരങ്ങൾ ആരാഞ്ഞു തിരികെ നടക്കുമ്പോൾ മാസങ്ങൾക്കു മുൻപ് അന്ധവിശ്വാസങ്ങളിലമർന്നു ഇനിച്ചിഞ്ഞായ് മരണത്തിലേക്ക് നടന്നു നീഗുന്ന യുവാവിന്റെ ഭയപ്പെടുത്തുന്ന രൂപമായിരുന്നു മനസ്സ് നിറയെ' ശ്രീജിത്ത് പെരുമന പറയുന്നു.
Stories you may Like
- ഭൂരഹിത ആദിവാസി പദ്ധതിയുടെ പേരിൽ വൻ അഴിമതി
- ആറളം ഫാമിൽ നിന്നും ആദിവാസികളെ ആട്ടിയോടിച്ചു പാർട്ടി ഗ്രാമമാക്കുന്നു
- വീട്ടുതടങ്കൽ ഒഴിവാക്കാൻ കോൺഗ്രസ് ഓഫീസിൽ കിടന്നുറങ്ങി വൈ എസ് ശർമിള
- മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തി റാന്നി പഞ്ചായത്ത് പ്രസിഡന്റ്
- ഹൈക്കോടതി വിധിയുടെ ലംഘനം: ദേവസ്വം ബോർഡിന് നോട്ടീസ്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്