ആകാശക്കാവലാളാകുന്ന 'അന്തകൻ' തുർക്കിയുടെ മണ്ണിൽ; റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് എത്തിച്ചത് നാലു വിമാനങ്ങളിലായി; തുർക്കിക്ക് നൽകാമെന്ന് പറഞ്ഞ എഫ് 35 പോർ വിമാനങ്ങളെ വരെ തകർക്കാൻ ശേഷിയുണ്ടെന്നത് യുഎസിന് 'തലവേദന'; ലോകശക്തികൾക്ക് പോലുമില്ലാത്ത അത്യാധുനിക പ്രതിരോധ സംവിധാനം തുർക്കിയിലെത്തുമ്പോൾ പാളുന്നത് മിസൈൽ വാങ്ങുന്നത് വിലക്കാനുള്ള അമേരിക്കൻ തന്ത്രങ്ങൾ
മറുനാടൻ ഡെസ്ക്
അന്തകൻ എന്ന വാക്കിന് പര്യായമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകം വാഴ്ത്തിപ്പാടിയ പേര് എസ് 400 ട്രയംഫ് തുർക്കിയുടെ മണ്ണിലെത്തുമ്പോൾ അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളുടെ നെഞ്ചിടിപ്പ് വർധിക്കുകയാണ്. നാലു വിമാനങ്ങളിലാണ് ഇത് തുർക്കിയിൽ എത്തിച്ചതെന്നാണ് സൂചന. ആയുധശക്തിയുടെ കാര്യത്തിൽ ലോകത്തിൽ ഒന്നാമത് നിൽക്കുന്ന റഷ്യയുടെ പക്കൽ നിന്നും ചൈന വാങ്ങിയ ആയുധം തുർക്കിയിലേക്കെത്തുമ്പോൾ ഒന്നു കൂടി ഓർക്കണം. ലോക ശക്തികൾക്ക് പോലും ഇത് സ്വന്തമാക്കാൻ സാധിക്കാത്ത ഒന്നാണ്. റഷ്യയുടെ തുറുപ്പു ചീട്ടായിരുന്ന ഈ ആയുധം അമേരിക്കയ്ക്ക് എന്നും തലവേദനയായിരുന്നു.
റഷ്യയുടെ എസ് 400 പ്രതിരോധ സംവിധാനത്തിന് പിന്നാലെ പോയിരുന്ന രാജ്യങ്ങളുടെ നീക്കം തടയാൻ അമേരിക്ക പല ശ്രമങ്ങൾ നടത്തിയിട്ടും പാളിപ്പോകുന്നത് ഇപ്പോൾ യുഎസ് നേതൃത്വത്തിന്റെ ആശങ്ക വർധിപ്പിക്കുകയാണ്. എസ് 400 വാങ്ങുന്നതിൽ നിന്നും തുർക്കിയെ പിന്തിരിപ്പക്കാനടക്കം ശ്രമം നടത്തുകയും കരാർ നടപ്പാകാതിരിക്കാൻ കരുക്കൾ നീക്കുകയും ചെയ്ത അമേരിക്കയ്ക്ക് ഇപ്പോൾ ആശങ്ക ഇരട്ടിയായെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഓർഡർ ചെയ്ത എസ് 400 യൂണിറ്റുകൾ വരുന്ന ആഴ്ച്ച തന്നെ തുർക്കിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. അഞ്ചാം തലമുറയിൽ പെട്ട പോർ വിമാനങ്ങൾ നൽകാമെന്ന് അമേരിക്ക തുർക്കിക്ക് വാഗ്ദാനം ചെയ്തിട്ടും ഒന്നും കാര്യങ്ങൾ അവരുടെ കൈകളിലേക്ക് എത്തിയതുമില്ല.
തുർക്കിയുടെ കൈവശമുള്ള അത്യാധുനിക പോർവിമാനം എഫ്35 ന്റെ ടെക്നോളജി റഷ്യൻ വിദഗ്ദ്ധർ പഠിച്ചെടുക്കുമെന്നതാണ് അമേരിക്കയുടെ ഏറ്റവും വലിയ പേടി. എസ്400 ഉപയോഗിച്ച് എഫ്35 വെടിവച്ചു വീഴ്ത്താൻ ഇതുവഴി എളുപ്പത്തിൽ സാധിക്കും. അതേസമയം എസ്400ന്റെ തന്നെ അടുത്ത തലമുറ (എസ്500) നിർമ്മിക്കുന്നതിന് തുർക്കി റഷ്യയ്ക്കൊപ്പം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം റഷ്യയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളും (എസ്യു57) തുർക്കിക്ക് നൽകിയേക്കും. ഈ പോർവിമാനം റഷ്യക്ക് പുറത്തുനിന്നു വാങ്ങുന്ന ആദ്യ രാജ്യവും തുർക്കിയാകും. അമേരിക്കയുടെ പ്രതിരോധ ടെക്നോളജി ചോരുമെന്ന് ഭീതിയുണ്ട്.
റഷ്യയിൽ നിന്നു എസ്400 വാങ്ങിയാൽ തുടർന്നു അത്യാധുനിക പോർവിമാനമായ എഫ്35 നൽകില്ലെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. തുർക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നും ഭീഷണിയുണ്ട്. റഷ്യൻ ആയുധങ്ങൾ വാങ്ങുന്നവരുമായി സഹകരിക്കേണ്ടെന്നതാണ് അമേരിക്കൻ നിലപാട്. എന്നാൽ എസ്400 വാങ്ങുന്ന ഇന്ത്യക്കെതിരെയും ഭീഷണിയുമായി അമേരിക്ക രംഗത്തുവന്നെങ്കിലും കീഴടങ്ങാൻ സർക്കാർ തയാറായില്ല.അമേരിക്ക തുർക്കിക്ക് നൽകുമെന്ന് പറയുന്ന എഫ്35 പോർവിമാനങ്ങൾ വരെ എസ്400 ഉപയോഗിച്ച് തകർക്കാനാകും. ഇതു തന്നെയാണ് അമേരിക്കയുടെ ഏറ്റവും വലിയ തലവേദനയും.
2017ലാണ് 2.5 ബില്ല്യൻ ഡോളറിന് എസ്400 പ്രതിരോധ സിസ്റ്റം വാങ്ങാൻ തുർക്കി തീരുമാനിക്കുന്നത്. ഇതോടൊപ്പം തന്നെ എഫ്35 പോർവിമാനങ്ങൾ നൽകാമെന്ന് അമേരിക്കയും വാഗ്ദാനം നൽകിയിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയും തുർക്കിയും വാങ്ങുന്ന വ്യോമ പ്രതിരോധ സംവിധാനം എസ്400 ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ ടെക്നോളജികളിൽ ഒന്നാണെന്ന കാര്യത്തിൽ തർക്കമില്ല. അമേരിക്ക ഉൾപ്പടെയുള്ള മറ്റു രാജ്യങ്ങളുടെ കൈവശമുള്ള പ്രതിരോധ സിസ്റ്റങ്ങളേക്കാളും മികച്ചതാണ് എസ്400. സിറിയിയിൽ റഷ്യ വിന്യസിച്ചിരിക്കുന്ന എസ്-400ന്റെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിച്ചാൽ മതി ഈ സംവിധാനം എത്രമാത്രം പ്രാധാന്യമുള്ളവയാണെന്നു മനസ്സിലാക്കിത്തരാൻ.
മണിക്കൂറിൽ 17,000 കിലോമീറ്റർ വേഗത: അടുത്തറിയാം ട്രയംഫ് എസ് 400നെ
എസ്-400 ട്രയംഫ് (മിസൈൽ പ്രതിരോധ കവചം) ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമാണ്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാൻ കഴിയാത്ത ടെക്നോളജിയാണ് എസ്-400 ട്രയംഫിൽ. അമേരിക്കയുടെ പാട്രിയട്ട് അഡ്വാൻസ്ഡ് കാപ്പബിലിറ്റി-3 (പിഎസി-3) സംവിധാനത്തേക്കാൾ എത്രയോ മുകളിലാണ് റഷ്യയുടെ എസ്400 ട്രയംഫ്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്400 ട്രയംഫ്. പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്400 ൽ നിന്ന് ലംബമായാണ് മിസൈലുകൾ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്400 ന്റെ കരുത്ത്.
എസ്400 ട്രയംഫിനു മണിക്കൂറിൽ 17,000 കിലോമീറ്റർ വേഗതയിൽ ടാർഗറ്റിനു മേൽ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയർക്രാഫ്റ്റിനെക്കാളും ഉയർന്ന വേഗതയാണ് ഇത്. 'അയൺ ഡോമുകളുടെ ഡാഡി ' എന്നാണ് ഇതിനുള്ള വിശേഷണം. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റർ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാർട്ടിൻ റിപ്പോർട്ട് ചെയ്തതനുസരിച്ച് എഫ്-35 നു അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും തകർക്കാനാവും. എന്നാൽ വേഗതയുടെ കാര്യത്തിൽ എസ്-400നെ വെല്ലുവിളിക്കാൻ എഫ്-35നാവില്ല. എസ്-300 സിസ്റ്റത്തിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യൻ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുൻതലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്.
നിരവധി പതിറ്റാണ്ടുകളുടെ പരിശ്രമഫലമായാണ് എസ്400 ട്രയംഫ് കുടുംബം സിസ്റ്റം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. എസ്-300, എസ്400 ട്രയംഫ് കുടുംബം, 1978ൽ നിർമ്മിച്ച അവരുടെ എസ്-300പിയുടെ പിന്തുടർച്ചയാണ് ഇതെല്ലാം. ദീർഘദൂര മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ളതാണ് ഈ സിസ്റ്റങ്ങൾ. ഒരു പ്രദേശത്തെ വ്യോമാക്രമണങ്ങളെയും മുഴുവനായും ചെറുക്കാൻ ഇവയ്ക്കു കഴിയും. എതിരാളികൾ തൊടുക്കുന്ന ക്രൂസ് മിസൈലുകളെയും ബാലിസ്റ്റിക് മിസൈലുകളെയും തകർക്കാനാകും. ഇവയ്ക്ക് 250 മൈൽ പരിധിയിൽ ശത്രു ആക്രമണങ്ങളെ തറപറ്റിക്കാനാകും. ഇവയുടെ വേഗമാണ് ഏറ്റവും ഗംഭീരം- സ്വര വീചികളെക്കാൾ ആറിട്ടി വേഗം ഇവയ്ക്കുണ്ടത്രെ.
എസ്-400ന്റെ ബാറ്ററി പിടിപ്പിക്കാൻ അഞ്ചു മിനുറ്റുമതി. സജ്ജമായിക്കഴിഞ്ഞാൽ 36 ലക്ഷ്യങ്ങളിലേക്ക് ഒരേ സമയത്തു കുതിക്കാനാകും. എന്നാൽ, താഴ്ന്നു പറക്കുന്ന വിമാനങ്ങളെയും മറ്റും ലക്ഷ്യം വയ്ക്കാൻ ഇതിലൂടെ കഴിയില്ലെന്നതാണ് റഷ്യൻ സംവിധാനത്തിന്റെ ഏക പോരായ്മ. എസ്-400നെ തൊടുത്തു വിടാനുപയോഗിക്കുന്ന ലോഞ്ചറുകളും മറ്റും റോഡുകളിലൂടെ മാറ്റി സ്ഥാപിക്കുകയും ചെയ്യാം. ഇതിലൂടെ, ഇവയെ തകർക്കാനുള്ള ശ്രമങ്ങളും പരാജയപ്പെടുത്താം. കൂടാതെ, ഇവയെ രാജ്യത്തിന്റെ റഡാറുകളുമായും ബന്ധിപ്പിക്കാം.
നാറ്റോ വൈമാനികർക്കിടിയിൽ എസ്-300, എസ്-400 സിസ്റ്റങ്ങൾക്ക് ധാരാളം ബഹുമാനം ലഭിക്കുന്നുണ്ട്. പല നാറ്റോ അംഗങ്ങളുടെയും കൈയിലുള്ളത് എസ്-300 സിസ്റ്റമാണ്. എസ്-400 അതിനെക്കാൾ മികച്ചതാണെന്നാണ് കരുതുന്നത്. എസ്-400നെതിരെ അമേരിക്കയുടെ ഏക പ്രതിരോധം ഇഎ-18ജി ഗ്രോൽസർ ആണ്. ഇവയ്ക്ക് എസ്-400ന്റെ റഡാറിനെ പൂർണ്ണമായും നിർവീര്യമാക്കാനാകില്ലെങ്കിലും അവയുടെ തീക്ഷ്ണത കുറയ്ക്കാനാകുമെന്നും ചില നിരീക്ഷകർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്