മനോരമ ലേഖകൻ ജയൻ മേനോനെ പ്രതിക്കൂട്ടിലാക്കിയ അഴിമതി റിപ്പോർട്ട് മലയാളം വാരികയിൽ; തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ തിരിമറിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം; ക്ലബ്ബ് ജനറൽ ബോഡി മാറ്റിയത് ആരെ രക്ഷിക്കാൻ ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അധികാര ദുർവിനിയോഗവും നടന്നുവെന്നും അതുവഴി ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ആധരിക പരിശോധനാ സമിതി റിപ്പോർട്ട്. സമകാലിക മലയാളം വാരികയിലൂടെ പി.എസ് റംഷാദാണ് പരിശോധനാ സമിതി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഇത് പുതിയ ചർച്ചകൾക്ക് വഴി വച്ചു. അന്വേഷണം നടക്കുമ്പോൾ തന്നെ ഇതിലെ ക്രമക്കേടുകൾ വ്യക്തമായി മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് അന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ടും. ഇത് വിശദമായി ചർച്ച ചെയ്യാൻ ഇന്ന് പ്രസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേരാനിരുന്നതാണ്. മലയാളത്തിലെ വാർത്ത പുതിയ ചർച്ചകൾക്ക് വഴിവച്ച സാഹചര്യത്തിലാണ് ഇത്.
മലയാള മനോരമ ലേഖകൻ ജയൻ മേനോനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് അന്വേഷണ സമിതി റിപ്പോർട്ട്. പ്രസ് ക്ലബ്ബിൽ ജയൻ മേനോൻ സെക്രട്ടറിയായിരിക്കുമ്പോഴാണ് ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് നടന്നത്. ഇതിന്റെ ഭാഗമായി സർക്കാർ ഫണ്ടുകൾ പ്രസ് ക്ലബ്ബിലേക്ക് ലഭിച്ചിരുന്നു. മിഡിയാ സെന്റിന്റെ ഭാഗമായിട്ടായിരുന്നു അത്. ഈ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് പോലും പ്രസ് ക്ലബ്ബിന്റെ കഴിഞ്ഞ തവണത്തെ യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം മാറ്റി വച്ചത്. ജയന്മേനോൻ അടക്കമുള്ളവരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്നത്തെ ജനറൽ ബോഡി യോഗം മാറ്റിവച്ചതെന്നാണ് സൂചന. എന്നാൽ പ്രസ് ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റ് ആർ അജിത് കുമാർ കടുത്ത നിലപാടിലാണ്.
ബി.വി പവനൻ, ജീമോൻ ജേക്കബ്, പി. ശ്രീകുമാർ, സി.രാജ, എസ്. ചന്ദ്രമോഹൻ എന്നിവരുൾപ്പെട്ട പരിശോധനാ സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. കൺവീനറായിരുന്നു പവനൻ നാലു യോഗങ്ങൾക്കുശേഷം പിന്മാറി. തുടർന്ന് കൺവീനർ ഇല്ലാതെയാണ് സമിതി അന്വേഷണം പൂർത്തിയാക്കിയത്. 2010 മുതലുള്ള പ്രസ് ക്ലബ്ബിന്റെ വരവു ചെലവ് കണക്കുകൾ പരിശോധിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയത്. ഡിസംബർ 31ന് തിരുവനന്തപുരം പ്രസ് ക്ലബ് അംഗങ്ങളുടെ വാർഷിക പൊതുയോഗത്തിലാണ് പരിശോധനാ സമിതി റിപ്പോർട്ട് അവതരിപ്പിച്ചത്. തുടർന്ന് വിശദമായ ചർച്ചയുമുണ്ടായി. അതിന് ശേഷം ഓഫീസ് സെക്രട്ടറിയെ സസ്പെന്റെ ചെയ്യുകയും ചെയ്തു. ഗുരുതരമായ സാമ്പത്തിക അഴിമതിയാണ് റിപ്പോർട്ടിലുള്ളത്. ദേശീയ ഗെയിംസ് ഫണ്ടിന്റെ ദുരുപയോഗം വ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സൂചന.
അതിനിടെ മലയാളം വാരികയിലെ വാർത്ത ശരിവച്ച് പ്രസ് ക്ലബ്ബ് അംഗമായ വി എസ് ശ്യാംലാൽ ഇട്ട പോസ്റ്റും ചർച്ചകൾക്ക് പുതിയ മാനം നൽകുകയാണ്. സമകാലിക മലയാളം വാരികയിൽ പി.എസ്.റംഷാദിന്റേതായി ഒരു വാർത്ത വന്നിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ 'പ്രസിദ്ധീകരണ യോഗ്യമല്ല, ഈ അഴിമതി'. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്. വാർത്തയ്ക്കു കാരണമായ അന്വേഷണ റിപ്പോർട്ടിലേക്കു നയിച്ച ആരോപണങ്ങൾ ആദ്യം ഉയർത്തിയവരിൽ ഒരാൾ എന്ന നിലയിൽ ഇതെഴുതാൻ എനിക്ക് യോഗ്യതയുണ്ടെന്നു വിശ്വസിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഭരണസമിതിയിൽപ്പെട്ട ചിലർ നടത്തിയ ക്രമക്കേടുകളെക്കുറിച്ചാണ് റിപ്പോർട്ട്. പക്ഷേ, ഈ റിപ്പോർട്ട് അന്തിമമായി ക്ലബ്ബിന്റെ പൊതുയോഗം അംഗീകരിച്ചിട്ടില്ല. റിപ്പോർട്ട് ചർച്ച ചെയ്യാൻ വേണ്ടി യോഗം ചേരാനിരിക്കുന്നതേയുള്ളൂ. അവിടെ ആരോപണവിധേയർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവകാശമുണ്ട്. പൊതുയോഗം അത് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. അച്ചടക്ക നടപടി ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അതൊക്കെ നടക്കാനിരിക്കുന്ന കാര്യം. ആ നിലയ്ക്ക് പൂർണ്ണമായ ഒരു റിപ്പോർട്ടല്ല ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് ശ്യാംലാൽ വിശദീകരിക്കുന്നത്.
അന്വേഷണ സമിതി റിപ്പോർട്ട് പ്രസ് ക്ലബ്ബിന്റെ പൊതുയോഗത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ടതാണ്. ഒരു അംഗമെന്ന നിലയിൽ പി.എസ്.റംഷാദിനും അതിന്റെ പകർപ്പ് ലഭിച്ചു. അതു പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം റംഷാദിനുണ്ട്. പക്ഷേ, ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ച രീതിയോട് എനിക്ക് അശേഷം യോജിപ്പില്ല. ഭാരവാഹികളുടെ കൂട്ടത്തിലുണ്ടായിരുന്ന ആറ് അംഗങ്ങളും രണ്ടു ജീവനക്കാരുമടക്കം എട്ടു വ്യക്തികൾക്കും ഒരു സ്ഥാപനത്തിനുമെതിരെ നടപടിയെടുക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, മലയാളത്തിൽ റംഷാദിന്റെ വാർത്ത വായിച്ചാൽ തോന്നുക അന്വേഷണ സമിതിയിലെ നാലംഗങ്ങൾ ഒഴികെ ബാക്കി പ്രസ് ക്ലബ്ബിലെ 430 അംഗങ്ങളും തീവെട്ടിക്കൊള്ളക്കാരാണെന്നും പ്രസ് ക്ലബ്ബ് എന്ന സ്ഥാപനം അഴിമതിയുടെ കൂത്തരങ്ങാണെന്നുമാണ്. അന്വേഷണ സമിതി റിപ്പോർട്ട് വാർത്തയാക്കുമ്പോൾ ആരോപണവിധേയരുടെ പേരുകൂടി പ്രസിദ്ധീകരിക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും ശ്യാംലാൽ വിശദീകരിക്കുന്നു. അഴിമതിക്കാർക്കെതിരെ പ്രസ് ക്ലബ്ബ് നടപടിയെടുത്തില്ലെങ്കിൽ ഇതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് പൊതുയോഗത്തിൽ പ്രസംഗിച്ചതായി റംഷാദിന്റെ വാർത്തയിൽ പറഞ്ഞിരിക്കുന്ന വ്യക്തി ഞാൻ തന്നെയാണെന്നും ശ്യാംലാൽ പറയുന്നു.
ഇത്തരം ചർച്ചകൾ പൊതു സമൂഹത്തിൽ ചർച്ചയായതോടെയാണ് ഇന്നത്തെ ജനറൽ ബോഡി യോഗം മാറ്റി വച്ചതെന്നാണ് സൂചന. കഴിഞ്ഞ ജൂലൈ 19ന് ചേർന്ന പൊതുയോഗം കണക്കുകൾ പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതിയുടേതാണ് കണ്ടെത്തൽ. പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട 95% വൗചചറുകളും ക്രമപ്രകാരമാക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് സമിതി കണ്ടെത്തിയത്. ഓഫീസ് സെക്രട്ടറി തന്നെ ഒട്ടേറെ വൗച്ചറുകൾ തയ്യാറാക്കി പണം കൈപ്പറ്റിയിട്ടുണ്ട്. ഭാരവാഹികളുടെ ഒപ്പില്ലാത്ത നൂറു കണക്കിന് വൗച്ചറുകളുണ്ടെന്നും പരിശോധനാ സമിതി റിപ്പോർട്ടിൽ പറയുന്നു. ജനറൽ ബോഡി, ക്ലബ് ഡേ തുടങ്ങിയ ദിവസങ്ങളിലെ ചെലവ് മിക്കതും അഴിമതിക്ക് വഴിതുറക്കുന്നതാണ്. പൊതുമദ്യപനത്തിനു പുറമേ കുടുംബമേള, കായികമേള, ജേണലിസ്റ്റ് പ്രീമിയർ ലീഗ് എന്നിവയുമായി ബന്ധപ്പെട്ട് ഭാരവാഹികളും അല്ലാത്ത അംഗങ്ങളുടം നടത്തിയ മദ്യപാനത്തിന്റെ ചിലവും ക്ലബ് വഹിച്ചു.
'2012 ഫെബ്രുവരി രണ്ടിന് മദ്യം വാങ്ങിയത് 10,165 രൂപയ്ക്കാണെങ്കിൽ 2014 മെയ് 31ന് അത് 64,620 രൂപയ്ക്കായി. പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണത്തിൽ വലിയ വ്യത്യാസമില്ല. 2013 ഓഗസ്റ്റ് 24നു ചേർന്ന ജനറൽ ബോഡിക്കുവേണ്ടി 41.5 ലിറ്റർ മദ്യവും 63 ലിറ്റർ ബിയറും വാങ്ങി. 2014 മെയ് 31ന്റെ ജനറൽ ബോഡിയിൽ പങ്കെടുത്തവർ പുകച്ചത് 1,600 സിഗരറ്റ്' '2013ലെ ജെ.പി.എല്ലിൽ 36,710 രൂപയും പിറ്റേവർഷം 47,717 രൂപയുമാണ് മദ്യപാനത്തിനു ചിലവഴിച്ചത്. മദ്യത്തിനു മാത്രമായി ആദ്യ ജെ.പി.എല്ലിൽ 94,030 രൂപയും രണ്ടാം ജെ.പി.എല്ലിൽ 1,26,155 രൂപയുമാണ് ചെലവിട്ടത്.' റിപ്പോർട്ടിൽ പറയുന്നു. ബില്ലോ രേഖയോ ഇല്ലാതെ 201011 കാലത്ത് ആയിരക്കണക്കിനു രൂപ എഴുതിയെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. അംഗങ്ങളുടെ മാതാപിതാക്കൾ മരിക്കുമ്പോൾ വീടുകളിൽ പോകുന്നതിന് യാത്ര, റീത്ത് തുടങ്ങിയ ചെലവ്ക്കു പുറമേ 'എന്റർടെയ്ന്മെന്റ്' ഇനത്തിൽ ആയിരക്കണക്കിന് രൂപ എഴുതിയെടുത്തുവെന്നത് പരിശോധനാ സമിതിക്ക് ഞെട്ടലുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ജെ.പി.എൽ ധൂർത്തിനും അഴിമതിക്കുമുള്ള അവസരമായി മാറി. ആദ്യവർഷം ക്രിക്കറ്റ് പിച്ച് തയ്യാറാക്കിയതിനു 68,970 രൂപ ചെലവായെന്നു പറയുന്നു. രണ്ടാം വർഷം ഇതേ കാര്യത്തിന് 22,000 രൂപ. ആദ്യവർഷം ഫോട്ടോ എടുത്തത് ആൽബമാക്കാൻ 38,000 രൂപയും രണ്ടാവർഷം ഇതിന് 10,000 രൂപയും ആയി. ജെ.പി.എല്ലിന്റെ പന്തൽ ഇടപാടിൽ മാത്രം നഷ്ടം ഒന്നരലക്ഷമെന്നാണ് കണക്ക്. റൂഫ് ടോപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രമക്കേട് എന്നാണ് സമിതിയുടെ കണ്ടെത്തൽ. വൻ ചെലവ് വരുന്നവയ്ക്കുപോലും ക്വട്ടേഷനുകൾ ഇല്ലാതെയാണു കരാറുകൾ നൽകിയത്. ഇത് ലക്ഷക്കണക്കിനു രൂപയുടെ അഴിമതിക്കു കളമൊരുക്കിയെന്നും സമിതി പറയുന്നു.
വാർത്ത എഴുതുന്നവരെക്കുറിച്ചുള്ള വാർത്ത------------------------------------------------------സമകാലിക മലയാളം വാരികയ...
Posted by VS Syamlal on Saturday, January 9, 2016
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍