'പ്രതീക്ഷ' എഴുതിയ കത്ത് ക്ളിക്കായി: ഇനി കെഎസ്ആർടിസിയിലെ യൂണിയൻകാരുടെ കൊള്ള നടക്കില്ല; അംഗീകൃത യൂണിയനുകൾക്ക് മാത്രം ശമ്പളത്തിൽ നിന്ന് പണം കിട്ടുംവിധം ധാരണ; സിപിഎം-കോൺഗ്രസ് യൂണിയനുകൾക്ക് മാത്രം പിരിവിന് അധികാരം; മറ്റുള്ളവർ പോക്കറ്റിൽ കയ്യിട്ടുവാരുന്നത് തടഞ്ഞ് തച്ചങ്കരി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: 'പ്രതീക്ഷ' എഴുതിയ കത്തിന് ഫലമുണ്ടായി. കാലങ്ങളായി ജീവനക്കാരിൽ നിന്ന് യൂണിയനുകൾ നടത്തിവന്ന പകൽക്കൊള്ള കെഎസ്ആർടിസിയിൽ അവസാനിക്കുന്നു. ഇനി ജീവനക്കാരുടെ സമ്മതമില്ലാതെ ഒരു യൂണിയനും ഒരു നയാ പൈസപോലും ജീവനക്കാരിൽ നിന്ന് ഈടാക്കാനാവില്ല. പേരു വെളിപ്പെടുത്താൻ തയ്യാറില്ലെന്ന പറഞ്ഞ് ഒരു ജീവനക്കാരി കോർപ്പറേഷൻ സിഎംഡിക്ക് അയച്ച കത്ത് ഇനി ജീവനക്കാരുടെ പോക്കറ്റിന് ബലമാവുന്നു.
അവരുടെ ശമ്പളത്തിൽ നിന്ന് മാസാമാസം പിടിച്ച് സ്റ്റേറ്റ് ബാങ്ക് യൂണിയനുകൾക്ക് അവർ പറയുന്ന തുക നൽകുന്ന ആ 'സമ്പ്രദായം' ഈ മാസം കൂടി മാത്രം. അടുത്ത മാസം മുതൽ ഓരോ ജീവനക്കാരനും ഒപ്പിട്ടുകൊടുത്താൽ മാത്രമേ അവരിൽ നിന്ന് പണം പിരിക്കാൻ യൂണിയന് ആവൂ. ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ ശമ്പളത്തിൽ നിന്നും മാസവരി ഈടാക്കി തൊഴിലാളി യൂണിയനുകൾക്ക് നൽകരുതെന്ന് കാണിച്ച് തച്ചങ്കരി എസ്.ബി.ഐയ്ക്ക് കത്ത് നൽകിയതോടെയാണ് യൂണിയനുകൾക്ക് ഇരുട്ടടിയായത്.
തങ്ങളുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടിൽ നിന്നും ബാങ്ക് മാസവരി ഈടാക്കി തൊഴിലാളി സംഘടനകൾക്ക് നൽകുന്നുവെന്നും ഇതു തടയണമെന്നും കാണിച്ച് ഒരു ജീവനക്കാരി നൽകിയ കത്താണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചത്. വെള്ളാനയെന്ന ദുഷ്പേര് കേൾപ്പിച്ച കെഎസ്ആർടിസിയെ കരകയറ്റാനുള്ള സിഎംഡി ടോമിൻ.ജെ.തച്ചങ്കരിയുടെ തീവ്രയത്നത്തിന് ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ് കിട്ടുന്നത്. കോർപറേഷനിൽ പൊതുസ്ഥലംമാറ്റം നടപ്പാക്കാനും, ട്രേഡ് യൂണിയനുകളുടെ അപ്രമാദിത്വം അവസാനിപ്പിക്കാനും എടുത്തുകൊണ്ടിരിക്കുന്ന നടപടികൾക്ക് ജീവനക്കാർ ഒന്നടങ്കം കൂടെ നിൽക്കുന്നു. ഇത് വിജയിക്കുകയാണ്. യൂണിയനുകൾക്ക് ഇനി തോന്നുംപടി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പണം പിരിക്കാൻ ആവില്ല. അംഗീകൃത യണിയനുകളായ ഇടത്, വലത് യൂണിയനുകൾക്ക് ഇനി തൊഴിലാളി ഒപ്പിട്ടുകൊടുത്താലെ ബാങ്കിൽ നിന്ന് അവരുടെ ഷെയർ ലഭിക്കൂ. അക്കാര്യം ബാങ്കും അംഗീകരിച്ചതോടെ ഇനി രണ്ടു യൂണിയനുകൾക്ക് മാത്രമേ പിരിവിന് അവകാശമുള്ളൂ. അതും ജീവനക്കാരൻ ഒപ്പിട്ടുകൊടുത്താൽ മാത്രം. അല്ലെങ്കിൽ ശമ്പളത്തിൽ നിന്നുള്ള പിരിവ് ഇനി നടക്കില്ല.
അംഗീകാരമില്ലാത്ത യൂണിയനുകൾക്ക് ഇനി ജീവനക്കാരിൽ നിന്ന് പണം പണം പിരിക്കാനാവില്ല. കാരണം ജീവനക്കാരെ പലവിധത്തിൽ യൂണിയനുകൾ ഇത്രയും നാൾ ചൂഷണം ചെയ്യുകയായിരുന്നുവെന്നതാണ് സത്യം. ഏറ്റവും ഒടുവിൽ, ജീവനക്കാരുടെ ശമ്പള അക്കൗണ്ടിൽ നിന്ന ചില കടലാസ് യൂണിയനുകൾ ബാങ്കിലെ സ്വാധീനം ഉപയോഗിച്ച് നടത്തിക്കൊണ്ടിരുന്ന അനധികൃത പിരിവ് അവസാനിപ്പിക്കാനാണ് തച്ചങ്കരിയുടെ നീക്കം.ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ ്ജനറൽ മാനേജർക്ക് സിഎംഡി കത്തയച്ചു.
ആ കത്ത് ഇങ്ങനെ:
കത്തിലേക്ക് വരും മുമ്പ് കെഎസ്ആർടിസിയിലെ ഒരു ജീവനക്കാരി തച്ചങ്കരിക്ക് അയച്ച പരാതിയിലെ ചില ഭാഗങ്ങൾ കൂടി അറിയേണ്ടതുണ്ട്. ചുമതലയേറ്റയുടൻ അജഞാതയായ ഒരു പെൺകുട്ടിയുടെ കെഎസ്ആർടിസിയോടുള്ള പ്രണയം വൈറലായി മാറിയ സാഹചര്യത്തിൽ,അങ്ങ ്എടുത്ത തീരുമാനം മുതൽ ജീവിനക്കാരുടെ ശമ്പള കൃത്യത ഉറപ്പ് വരുത്തി അവരുടെ ഇടയിൽ ഇറങ്ങി കണ്ടക്ടർ വേഷമണിഞ്ഞും ഗാരേജ് മീറ്റുകൾ നടത്തിയും അഴിമതിയും പക്ഷപാതവും തടഞ്ഞും .....കെഎസ്ആർടിസിയുടെ എക്കാലത്തെയും മികച്ച സിഎംഡിയായി പ്രവർത്തിക്കുന്ന അങ്ങേയ്ക്ക് ആയിരം അഭിനന്ദന പൂച്ചെണ്ടുകൾ'. ഈ ആമുഖത്തിൽ നിന്ന് ജീവനക്കാരി കാര്യത്തിലേക്ക് കടക്കുന്നു. ജീവനക്കാർക്ക് അർഹതപ്പെട്ട വായ്പാസൗകര്യം നിഷേധിച്ച എസ്ബിഐയുടെ നടപടി തിരുത്തിച്ചതാണ് സിഎംഡിയുടെ മറ്റൊരു അഭിനന്ദനാർഹമായ ഇടപെടൽ.എസ്ബിഐ തന്നെ ജീവനക്കാരോട് കാട്ടുന്ന മറ്റൊരു കരാർ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ് ജീവനക്കാരി ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ അംഗീകാരമുള്ള യൂണിയനുകൾക്ക് മാസവരിയായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബാങ്ക് ഒരുവിഹിതം പിടിക്കുന്നുണ്ട്. എന്നാൽ, ഇത് മറയാക്കി ചില കടലാസ് സംഘടനകൾ (കാറ്റഗറി സംഘടനകൾ, നിയമസഹായവേദി തുടങ്ങിയവ) യൂണിയൻ എന്ന പേരിൽ അക്കൗണ്ട് ബുങ്കിൽ പതിച്ച് പണം നൽകുകയാണ്. ജീവനക്കാരിൽ പലരും അറിയാതെ അവരുടെ പേരും അക്കൗണ്ട് നമ്പരും ഒരുപക്ഷേ കള്ളഒപ്പോട് കൂടി വക മാററുന്നതിന് ബാങ്കും കൂട്ടുനിൽക്കുന്നുവെന്നാണ് ജീവനക്കാരിയുടെ ആരോപണം.കരാർ പ്രകാരം കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത സംഘടനകൾക്ക് മാത്രമാണ് ഇത്തരത്തിൽ മാസവരി നൽകാൻ വ്യവസ്ഥയുള്ളത്.കോർപറേഷന് കടമെടുത്ത് നൽകുന്ന ശമ്പളത്തിന്റെ ഒരുഭാഗം ചോരുന്നത് നോക്കി നിൽക്കാനേ തൊഴിലാളിക്ക് കഴിയുന്നുള്ളു.
സംസ്ഥാന സർക്കാരിന്റെ ഓഖി ദുരിതാശ്വാസ നിധി കെഎസ്ആർടിസിയിൽ അട്ടിമറിക്കാൻ ശ്രമിച്ച മാഫിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് കത്തിലെ ആരോപണം. ഇത്തരം കടലാസ് സംഘടനകളുടെ പ്രവർത്തനം കോർപറേഷന്റെ സൽപേരിന ്കളങ്കം ചാർത്തുകയാണ്.സമൂഹ മാധ്യമങ്ങളിൽ വിവിധ ഗ്രൂപ്പുകൾ സൃഷ്ടിച്ച് ഇത്തരം കടലാസ് സംഘടനകൾ ജീവനക്കാർ്ക്കിടയിൽ വർഗീയതയും അരാജകത്വവും സൃഷ്ടിക്കുകയാണ്.
രാജമാണിക്യം എംഡിയായിരുന്ന സമയത്ത് ഈ വിഷയത്തിൽ സർക്കുലർ പോലും ഇറക്കിയിരുന്നു.മാഫിയ സംഘം എന്തുചെയ്തുകൂട്ടുമെന്ന ഭയം മൂലമാണ് ജീവനക്കാർ പ്രതികരിക്കാത്തത്.ഈ അക്രമം അവസാനിപ്പിക്കണമെന്നാണ് തച്ചങ്കരിയോട് ജീവനക്കാരി ആവശ്യപ്പെടുന്നത്. ഭയരഹിതമായ സാഹചര്യത്തിൽ പേര് വെളിപ്പെടുത്താമെന്ന ഉറപ്പ് നൽകി കൊണ്ട് ആയിരക്കണക്കിന് തൊഴിലാളികൾക്ക് വേണ്ടി കെഎസ്ആർിടിയുടെ ഭാവിയിൽ പ്രതീക്ഷ അർപ്പിച്ച് പ്രണയിക്കുന്ന പെൺകുട്ടി ആവാനാണ് ഇഷ്ടം എന്ന് പറഞ്ഞുകൊണ്ടാണ് ജീവനക്കാരി കത്ത് അവസാനിപ്പിക്കുന്നത്.
എസ്ബിഐ ജനറൽ മാനേജർക്ക് ടോമിൻ തച്ചങ്കരി അയച്ച കത്ത് ജീവനക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലുള്ളതാണ്. ജീവനക്കാരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ചില അനംഗീകൃത യൂണിയനുകളുടെ മാസവരി ബാങ്ക് ശമ്പളത്തിൽ നിന്ന്കിഴിക്കുന്നുണ്ട്.കെഎസ്ആർടിസിയുമായുള്ള കരാർ പ്രകാരം അംഗീകൃത യൂണിയനുകൾക്ക് മാത്രമാണ് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബാങ്ക് പിരിച്ചുനൽകേണ്ടത്.എന്നാൽ, ഇതിന് വിരുദ്ധമായി പിരിവ് നടക്കുന്നതായി പരാതികളിൽ പറയുന്നത് ശരിയാണെങ്കിൽ അത് കരാർ ലംഘനമാണ്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ താൽപര്യമനുസരിച്ച് അംഗീകൃത യൂണിയനുകൾക്ക് മാത്രമേ മാസവരി പിരിക്കുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് തച്ചങ്കരി കത്തിൽ ആവശ്യപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍