Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്തോനേഷ്യൻ തീരത്ത് ആഞ്ഞടിക്കുന്നത് രാക്ഷസൻ തിരമാലകൾ; പത്ത് മീറ്ററോളം ഉയരത്തിൽ തിരമാലകൾ സംഹാര താണ്ഡവമാടിയപ്പോൾ രണ്ട് നഗരങ്ങൾ തകർന്ന് തരിപ്പണമായി; മരണ സംഖ്യ 500നോട് അടുത്തതായും റിപ്പോർട്ടുകൾ; സുനാമിയിൽ പെട്ട് നിരവധി കെട്ടിടങ്ങൾ വെള്ളത്തിനടിയിൽ; രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻപോലും പറ്റാതായതോടെ മൃതദേഹങ്ങൾ മണൽ മൂടിയ അവസ്ഥയിൽ; ഭയന്ന് വിറങ്ങലിച്ച് തീരദേശവാസികൾ

ഇന്തോനേഷ്യൻ തീരത്ത് ആഞ്ഞടിക്കുന്നത് രാക്ഷസൻ തിരമാലകൾ; പത്ത് മീറ്ററോളം ഉയരത്തിൽ തിരമാലകൾ സംഹാര താണ്ഡവമാടിയപ്പോൾ രണ്ട് നഗരങ്ങൾ തകർന്ന് തരിപ്പണമായി; മരണ സംഖ്യ 500നോട് അടുത്തതായും റിപ്പോർട്ടുകൾ; സുനാമിയിൽ പെട്ട് നിരവധി കെട്ടിടങ്ങൾ വെള്ളത്തിനടിയിൽ; രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻപോലും പറ്റാതായതോടെ മൃതദേഹങ്ങൾ മണൽ മൂടിയ അവസ്ഥയിൽ; ഭയന്ന് വിറങ്ങലിച്ച് തീരദേശവാസികൾ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ വൻ ഭൂചലനത്തിനു പിന്നാലെ ആഞ്ഞടിക്കുന്ന സുനാമിയിൽ വിറങ്ങലിച്ച് ഇന്തോനേഷ്യ. മരണ സംഖ്യ 400 കടന്നു. പത്തടി ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതിന് പിന്നാലെ രണ്ട് തീര നഗരങ്ങൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. ഭൂകമ്പത്തിലും സുനാമിയിലും 500 ഓളം പേർക്ക് പരിക്കേറ്റതയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടർന്ന് കടലോര നഗരമായ പാലുവിൽ വൻ തിരമാലകൾ ആഞ്ഞടിച്ചത്. കടൽതീരത്ത് പകുതി മണ്ണിൽ മൂടിയ മൃതദേഹങ്ങൾ കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഒട്ടേറെ വീടുകൾ ഒഴുകിപ്പോയി. ദുരന്തത്തിൽ 384 പേർ മരിച്ചതായി സ്ഥിരീകരിച്ചതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ദുരന്തബാധിതമായ ചില പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല.

സുലവേസി ദ്വീപിലാണ് സുനാമിക്ക് കാരണമായ ഭൂചലനമുണ്ടായത്. കഴിഞ്ഞമാസം ലോംബാക്ക് ദ്വീപിൽ ഉണ്ടായ ഭൂകമ്പത്തിൽ 460 പേർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ലക്ഷം പേർ താമസിക്കുന്ന ദ്വീപാണ് പാലി. വിനിമയ ബന്ധങ്ങൾ തകരാറിലായതും നഗരത്തിലെ റൺവേകളും മറ്റും കേടുപാടുകൾ പറ്റിയതിനാൽ ഹെലികോപ്റ്ററിനും മറ്റും ഇറങ്ങാൻ കഴിയാത്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും 80 കിലോമീറ്റർ മാറി പാലുവിൽ സുനാമിത്തിരകൾ കെട്ടിടങ്ങൾ തുടച്ചുമാറ്റുന്നതിന്റെ വീഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്. 2004 ൽ സുമാത്രയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്നുള്ള സുനാമിയിൽ 120,000 പേരാണ് കൊല്ലപ്പെട്ടത്.

തുടർചലന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലുള്ള വിമാനത്താവളം അടച്ചിരുന്നു.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴെ ഭൂമിക്കടിയിലാണ്. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയിൽ വെള്ളിയാഴ്ച രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം.

ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു ഇവിടെ സുനാമിയുണ്ടായത്. കടലിൽ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാല കരയിലേക്ക് ആഞ്ഞടിച്ചു. ഭൂചലനത്തെ തുടർന്ന് ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. ഇവിടെ ഒരുപാടു മലയാളികളും ഉണ്ടെന്നാണു വിവരം.

എന്നാൽ മുന്നറിയിപ്പ് പിൻവലിച്ച് അധികം കഴിയും മുൻപേ സൂനാമി ആഞ്ഞടിച്ചു.മൂന്നര ലക്ഷം ജനസംഖ്യയുള്ള പാലു പട്ടണത്തിലാണ് സൂനാമിത്തിരകൾ ആഞ്ഞടിച്ചത്.മണിക്കൂറുകൾക്കുള്ളിൽ കൂറ്റൻ തിരമാലകൾ കരയിലേക്ക് കുതിച്ചെത്തി. ദുരന്തത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.

തീരത്തിനു സമീപമുണ്ടായിരുന്ന ചെറു കപ്പലുകൾ നിയന്ത്രണം വിട്ട് ഒഴുകിപോയി.സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് സുനാമി ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഭൂചലനത്തെ തുടർന്ന് പലുവിലെ വിമാനത്താവളം അടച്ചു.ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നാശനഷ്ടം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP