ശബരിമല വിഷയം മലയാള ന്യൂസ് ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധന സൃഷ്ടിച്ചു; എല്ലാ ചാനലുകൾക്കും പ്രേക്ഷകർ കൂടി; ഇരട്ടിയോളം പ്രേക്ഷകരുടെ വർദ്ധനവുമായി ജനം ടിവി രണ്ടാം സ്ഥാനത്ത് തുടരുമ്പോൾ ഒന്നാമതുള്ള ഏഷ്യാനെറ്റിനും പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്; നേരിയ വ്യത്യാസത്തിൽ മനോരമയെ കടത്തി വെട്ടി മൂന്നാം സ്ഥാനം ഉറപ്പിച്ച് മാതൃഭൂമി; ഈ പോക്ക് പോയാൽ സംഘപരിവാർ ചാനൽ ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളിയാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല വിവാദങ്ങളോടെ വാർത്ത കാണാൻ മലയാളി മാറ്റി വയ്ക്കുന്ന സമയവും കൂടുന്നു. ഏഷ്യാനെറ്റ് ന്യൂസ് 205 പോയിന്റുമായി ബാർക് റേറ്റിംഗിൽ ആദ്യ സ്ഥാനത്ത് എത്തി. പിന്നിൽ സംഘപരിവാർ ചാനലായ ജനം ടിവിയാണ്. കൂടുതൽ പേർ വാർത്ത കാണാൻ തുടങ്ങിയതന്റെ ആനുകൂല്യവുമായി ഏഷ്യെനെറ്റ് 35 പോയിന്റിന്റെ നേട്ടമുണ്ടാക്കിയപ്പോൾ വലിയ മുന്നേറ്റമുണ്ടാക്കിയത് ജനം ടിവിയാണ്. 50 പോയിന്റിന്റെ നേട്ടം ജനം ടിവിക്കുണ്ട്. മൂന്നാം സ്ഥാനത്ത് മാതൃഭൂമിയാണ് ഉള്ളത്. കഴിഞ്ഞ ആഴ്ച മനോരമയ്ക്കായിരുന്നു മൂന്നാം സ്ഥാനം. അതുകൊണ്ട് തന്നെ മാതൃഭൂമിക്കും നേട്ടം അവകാശപ്പെടാം.
സാധാരണ ന്യൂസ് ചാനലുകൾക്ക് 200 പോയിന്റിന് മുകളിൽ കിട്ടാറില്ല. സോളാർ വിവാദ സമയത്തും തെരഞ്ഞെടുപ്പ് കാലത്തും മാത്രമാകും ന്യൂസ് ചാനൽ 200ൽ അധികം പോയിന്റ് നേടുക. ശബരിമല തീർത്ഥാടന കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് 205 പോയിന്റിന് മുകളിൽ നേടുന്നു. കഴിഞ്ഞ ആഴ്ച 170 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിരുന്നത്. ജനം ടിവിക്ക് 46-ാം ആഴ്ചയിൽ 98.66 പോയിന്റാണുണ്ടായിരുന്നത്. എന്നാൽ ഇത് ഇത്തവണ 142.87 ആകുന്നു. അതായത് 45 പോയിന്റിന്റെ ഉയർച്ചയാണ് ജനത്തിന്. മാതൃഭൂമിക്ക് 122.78 പോയിന്റും മനോരമയ്ക്ക് 121.16 പോയിന്റുമാണുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ 37 പോയിന്റാണ് മാതൃഭൂമി ഉയർച്ച കാണിച്ചത്. മനോരമയ്ക്ക് 27ഉം. മീഡിയാ വൺ ചാനലിനാണ് ഈ ആഴ്ച പിന്നോട്ട് പോകേണ്ടി വന്നത്. അഞ്ചാം സ്ഥാനത്തേക്ക് അവർ പിന്തള്ളപ്പെട്ടു. കഴിഞ്ഞ ആഴ്ച അഞ്ചാം സ്ഥാനത്തായിരുന്നു മീഡിയാ വൺ. ഇത്തവണ ന്യൂസ് കേരള 18 അഞ്ചാം സ്ഥാനത്തും കൈരളി പീപ്പിൾ ആറാം സ്ഥാനത്തുമാണ്. സിപിഎം ചാനലായ കൈരളി-പീപ്പിൾ ന്യൂസും നില മെച്ചപ്പെടുത്തുകയാണ്.
മണ്ഡല സീസണ് നട തുറന്നത് 16ന് വൈകിട്ടാണ്. വൃശ്ചികം ഒന്ന് വരുന്നത് നവംബർ 17നും. അതായത് മണ്ഡല സീസൺ തുടങ്ങിയ ആദ്യ ആഴ്ചത്തെ റേറ്റിംഗാണ് പുറത്തു വരുന്നത്. ഇതിലാണ് പ്രേക്ഷകർ വാർത്തകൾ കൂടുതലായി കാണുന്നുവെന്ന സൂചനയുള്ളത്. ഏഷ്യാനെറ്റ് തെരഞ്ഞെടുപ്പ് കാലത്തും സോളാർ വിവാദ കാലത്തുമെല്ലാം 200 പോയിന്റിന് മുകളിൽ നേടിയിട്ടുണ്ട്. ഈ നേട്ടമാണ് അവർ നേടുന്നത്. എന്നാൽ ജനം ടിവി ചരിത്രത്തിൽ ആദ്യമായാണ് ബാർക്കിൽ 140 പോയിന്റെ കവിയുന്നത്. ബാർക്ക് റേറ്റിംഗിലെ 45-ാം ആഴ്ചയിൽ ജനം 134 പോയിന്റെ നേടിയിരുന്നു. അതിന് ശേഷമുള്ള ആഴ്ചയിൽ പോയിന്റെ 98 ആയി കുറഞ്ഞു. വീണ്ടും നട തുറന്നപ്പോൾ ജനം ടിവിക്ക് മുന്നേറ്റം ഉണ്ടാക്കാനാകുന്നത് ശബരിമല റിപ്പോർട്ടിംഗിന്റെ കരുത്തിലാണ്. ആട്ട ചിത്തിര സമയത്താണ് ജനം വലിയ മുന്നേറ്റം തുടങ്ങിയത്. ഈ സമയം ഒന്നാം സ്ഥാനം ജനം ടിവി സ്വന്തമാക്കുമെന്ന സ്ഥിതി വന്നു. ഇതോടെ മറ്റ് ചാനലുകളും നിലപാട് മാറി ഭക്തർക്കൊപ്പമായി. ഇതോടെ ഏഷ്യാനെറ്റിനും മുന്നേറാൻ കഴിഞ്ഞു. ഇതാണ് മലയാള വാർത്താ ചാനലുകളിൽ ഒന്നാം നമ്പറായി തുടരുമ്പോൾ ഏഷ്യാനെറ്റിന്റെ റേറ്റിംഗിൽ പ്രതിഫലിക്കുന്നത്.
ജനം ടിവിയേക്കാൾ 63 പോയിന്റ് കൂടുതൽ ഏഷ്യാനെറ്റിനുണ്ട്. ഇത് ഏഷ്യാനെറ്റിന്റെ വാർത്തകളെ പ്രേക്ഷകരും നെഞ്ചിലേറ്റുന്നതിന്റെ തെളിവാണ്. പരിമതിമായ സംവിധാനവുമായെത്തിയ ജനം ടിവിയുടെ ഉയർച്ച മണ്ഡല മകരവിളക്ക് കാലത്തും തുടരുമെന്ന സൂചനയാണ് 47 ആം ആഴ്ചയിലും പ്രതിഫലിക്കുന്നത്. രണ്ടും മൂന്നും സ്ഥാനത്തിനായി അതിശക്തമായ മത്സരമാകും നടക്കുക. അതുകൊണ്ട് തന്നെ ഭക്തർക്കൊപ്പം എന്ന ടാഗ് ലൈനിന്റെ ഗുണഭോക്താക്കളായി ജനം ടിവി മാറുന്നതിനെ പ്രതിരോധിക്കാൻ മാതൃഭൂമിയും മനോരമയും ശക്തമായ ഇടപെടൽ നടത്തുമെന്നും ഉറപ്പാണ്. എല്ലാ പ്രായത്തിലുള്ളവരും വാർത്തകളായി കൂടുതൽ ആശ്രയിക്കുന്നത് ഏഷ്യാനെറ്റിനെയാണ്. മുപ്പതു വയസ്സിന് കൂടുതലുള്ള സ്ത്രീ പുരുഷന്മാരുടെ കരുത്തിലാണ് രണ്ടാം സ്ഥാനത്ത് ജനം നിലയുറപ്പിക്കുന്നതും. ഏതായാലും മലയാള വാർത്താ ചാനലുകളിൽ നിർണ്ണായക ശക്തിയായി പരിവാർ ചാനൽ മാറുന്നതിന്റെ സൂചനയാണ് ഈ ആഴ്ചത്തെ ജനം ടിവിയുടെ മുന്നേറ്റവും.
പുരോഗമന നിലപാടുകൾ മാറ്റി ഭക്തർക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസും നിറയുമ്പോൾ അവർക്ക് ബാർക്കിലെ ഭീഷണി കുറയുകയാണ്. ആട്ട ചിത്തിരയ്ക്ക് നട തുറന്ന ആഴ്ചയിൽ ഏഷ്യാനെറ്റിന് 148ഉം ജനം ടിവിക്ക് 131ഉം പോയിന്റുണ്ടായിരുന്നു. മലയാള ന്യൂസ് ചാനലുകളുടെ ചരിത്രത്തിൽ ഒരു ചാനലും ഇതുവരെ ഏഷ്യാനെറ്റിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഇതാണ് ആട്ട ചിത്തര ആഴ്ച ജനം ടിവി തകർത്തെറിഞ്ഞത്്. ശബരിമലയിലെ വിശേഷങ്ങൾ അറിയാൻ വിശ്വാസികൾ ഒന്നടങ്കം ജനം ടിവി കാണുന്നതാണ് ഇതിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ മണ്ഡല മകര വിളക്ക് തീർത്ഥാടനകാലത്ത് ചാനലുകൾ തമ്മിലെ മത്സരം അതിശക്തമാകാനാണ് സാധ്യത. മണ്ഡല തീർത്ഥാടനകാലത്ത് വിശ്വാസികൾക്കൊപ്പം എന്ന ടാഗ് ലൈനിലൂടെ മുന്നേറ്റം തുടരാനാണ് ജനം ടിവിയുടെ തീരുമാനം. ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം നമ്പർ സ്ഥാനം ലക്ഷ്യമിട്ടാണെന്ന് അവർ വ്യക്തമാക്കുന്നുണ്ട്.
പ്രേക്ഷകരുടെ ഇടയിലേക്ക് വിശ്വാസ വഴിയിലൂടെ ഇറങ്ങി ചെന്ന് താമസിയാതെ നമ്പർ വൺ ആകാമെന്നാണ് ആർഎസ്എസ് ചാനലിന്റെ നീക്കം. ഏതായാലും ശബരിമല വിഷയത്തിൽ നേട്ടം ആർഎസ്എസ് ചാനലിനാണെന്ന് മറ്റുള്ളവർക്കും അംഗീകരിക്കേണ്ടി വരുന്നു. വിവാദം തുടങ്ങിയതു മുതൽ ശബരിമല വിഷയത്തിൽ മാത്രമാണ് ജനം ശ്രദ്ധ നൽകുന്നത്. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്ന നിലയിലായിരുന്നു ഏറെകാലമായി മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്.
തുടക്ക ചാനലെന്ന ഖ്യാതിയിൽ ഏഷ്യാനെറ്റും പത്രങ്ങളുടെ കരുത്തിൽ ബ്രാൻഡ് നെയിമുമായി മനോരമയും മാതൃഭൂമിയും മുന്നേറി. ഇത് മറികടക്കാൻ കോടികൾ മുടക്കിയിട്ടും ന്യൂസ് 18 കേരളയ്ക്ക് പോലും ആയിട്ടില്ല. ഇവിടെയാണ് ജനം ടിവി രണ്ടാം സ്ഥാനത്ത് എത്തിയത്. തുടർച്ചയായ രണ്ടാം ആഴ്ചയും അവിടെ തുടരുന്നത് ന്യൂസ് 18 കേരള അടക്കമുള്ള ചാനലുകൾക്ക് തിരിച്ചടിയാണ്.
പ്രോഗ്രാമിൽ ഏഷ്യാനെറ്റ്
മലയാളം പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റിന് വെല്ലുവികളൊന്നുമില്ല. 857 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. രണ്ടാമതുള്ള ഫ്ളവേഴ്സിന് 338ഉം. മഴവിൽ മനോരമ മൂന്നാമതും സൂര്യ നാലാമതുമാണ്. ഏഷ്യാനെറ്റ് മൂവീസും സൂര്യാ മൂവീസും കൊച്ചു ടിവിയുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.
കൈരളി, ഏഷ്യാനെറ്റ് പ്ലസ്, അമൃതാ ടിവി. സൂര്യാ മ്യൂസിക്, സൂര്യ കോമഡി, വീ ടിവി, ഡിഡി, കേരളാ വിഷൻ, കപ്പാ ടിവി, കൗമുദി ഇങ്ങനെ പോകുന്ന പ്രോഗ്രാം ചാനൽ റേറ്റിംഗിൽ ചാനലുകളുടെ സ്ഥാനം.
Stories you may Like
- ബാർക്ക് റേറ്റിംഗിൽ കുതിച്ചു മീഡിയവണ്ണും ജനം ടിവിയും
- സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- ഏഷ്യാനെറ്റ് ന്യുസ് തന്നെ മുന്നിൽ, റിപ്പോർട്ടർ ടിവി ഏറ്റവും പിന്നിൽ
- പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്