പുതിയ മേയർ ബ്രോയ്ക്ക് ഇതുകൊറോണയ്ക്കെതിരെയുള്ള സന്ധിയില്ലാ പോരാട്ടം; വീട്ടിൽ അടച്ചിരിക്കുന്നവർക്ക് താങ്ങായി 25 കമ്യൂണിറ്റി കിച്ചൻ; നഗരവാസികളുടെ വിശപ്പകറ്റാൻ 20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ; ഭക്ഷണം അടക്കമുള്ള ആവശ്യങ്ങൾക്കായി രാവും പകലുമെന്നില്ലാതെ ഫോൺകോളുകൾ; തിരുവനന്തപുരം കോർപറേഷന്റെ കൈമെയ് മറന്നുള്ള യുദ്ധത്തിൽ സാരഥിയായി കെ.ശ്രീകുമാറും
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിലും കമ്മ്യൂണിറ്റി കിച്ചൻ-ജനകീയ ഹോട്ടൽ നടത്തിപ്പിലും മറ്റു ജില്ലകളെ കടത്തിവെട്ടി തിരുവനന്തപുരം കോർപറേഷന്റെ പ്രവർത്തനം. കോർപറേഷന്റെ മുഴുവൻ സജ്ജീകരണങ്ങളും പൂർണമായി ഉപയോഗിച്ചാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു കോർപറേഷൻ പ്രവർത്തിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ വാർത്തകൾ വന്നത് മുതൽ ജനങ്ങൾക്കിടയിലാണ് മേയർ കെ.ശ്രീകുമാറും കോർപറേഷൻ സാരഥികളും. കൈ മെയ് മറന്നുള്ള പ്രവർത്തനമാണ് കോർപ്പറേഷന്റെ ഭാഗത്ത് നിന്നും വരുന്നത്. കമ്മ്യൂണിറ്റി കിച്ചൻ കൂടി ആരംഭിച്ചപ്പോൾ കോർപറേഷന്റെ മുഴുവൻ സമയ ശ്രദ്ധയും കിച്ചണിലും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലുമായി. മേയർ കെ.ശ്രീകുമാറും, വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരും ജീവനക്കാരും നഗരസഭാ കൗൺസിലർമാരുമൊക്കെ മുഴുവൻ സമയം കൊറോണ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കൊപ്പമുണ്ട്.
തിരുവനന്തപുരം കോർപ റേഷനിൽ ഒരു പരാതിയും ഇത് സംബന്ധമായി ഉയർന്നു കേട്ടിട്ടില്ല എന്നതും പ്രവർത്തന മികവിന്റെ സൂചകങ്ങളാകുന്നു. കൊറോണയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തനത്തിനു നിലവിൽ രണ്ടായിരം വോളന്റിയർമാരുണ്ട്. കൊറോണ രോഗികളെ നിരീക്ഷിക്കാൻ ആയിരം പേർ വേറെയുമുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, നഗരസഭാ കൗൺസിലർമാർ എന്നിവരും ഒപ്പമുണ്ട്. കൊറോണ വ്യാപനത്തിന്റെ വാർത്തകൾ വന്നത് മുതൽ സടകുടഞ്ഞെഴുന്നേൽക്കുകയായിരുന്നു കോർപറേഷൻ സംവിധാനങ്ങൾ.
സോഷ്യൽ ഡിസ്റ്റൻസിങ് ആണ് മികച്ച പ്രതിരോധം എന്നതിനാൽ ഇതിനായി ആദ്യം തന്നെ കോർപറേഷൻ ജനങ്ങൾക്കിടയിലേക്ക് സന്ദേശമെത്തിച്ചിരുന്നു. സോഷ്യൽ ഡിസ്റ്റൻസിംഗും അതോടൊപ്പം ക്വാറന്റൈനിൽ തുടരുന്നവരുടെ നിരീക്ഷണവും കോർപറേഷൻ ശക്തമാക്കിയിരുന്നു. പഴുതടച്ച നടപടികൾ വന്നപ്പോൾ കൊറോണയെ പിടിച്ചു കെട്ടുന്ന കാര്യത്തിലും തിരുവനന്തപുരം കോർപറേഷൻ മുന്നിൽ നിന്നു. കൊറോണ വ്യാപനം വന്നത് മുതൽ മേയറുടെ ഫോണിനു വിശ്രമമില്ല. രാവെന്നും പകലെന്നും നോക്കാതെ ഫോൺ ബെല്ലടി തുടരുകയാണ്. നിരവധി ആവശ്യങ്ങളും പരാതികളുമാണ് ജനങ്ങൾ ഈ കൊറോണ കാലത്ത് മേയർക്ക് മുന്നിൽ കൊണ്ട് വന്നത്. എല്ലാത്തിനും അതിന്റെ ഗൗരവമനുസരിച്ച് പരിഹാരവും നൽകിയപ്പോൾ ഉയർന്നത് ജനങ്ങൾക്കുള്ള ആത്മവിശ്വാസം കൂടിയായിരുന്നു.
തിരുവനന്തപുരം കോർപറേഷന്റെ ചരിത്രത്തിലാദ്യമായാണ് മുഴുവൻ സൗകര്യങ്ങളും പൂർണമായി ഉപയോഗിച്ചുള്ള പ്രവർത്തനം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ സർക്കാർ നിർദ്ദേശം ലഭിച്ചപ്പോൾ മുതൽ കോർപറേഷൻ ജനങ്ങൾക്കിടയിലേക്കിറങ്ങിയിരുന്നു. തിരുവനന്തപുരം കൊറോണാ വ്യാപനം ഏതു വിധേനയും തടയുക എന്നതായിരുന്നു കോർപറേഷന്റെ ഉദ്ദേശ്യം. കൊറോണയുമായി ബന്ധപ്പെട്ടു ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിൽ തങ്ങളുടെ മുഴുവൻ സമയ ശ്രദ്ധയുമുണ്ടെന്നു മേയർ കെ.ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
90000 ഭക്ഷണപ്പൊതികളാണ് ദിനേനെ വിതരണം ചെയ്യുന്നത്. 80000ത്തിൽ താഴെ ആക്കാനാണ് തീരുമാനം. 30000 ഭക്ഷണപ്പൊതികൾ വച്ചാണ് ദിനേനെ കോർപറേഷനിൽ നിന്നും വിതരണം ചെയ്യുന്നത്. ഇത് ഒരുനിശ്ചിത പരിധിയിലേക്ക് താഴ്ത്താനാണ് തീരുമാനം. ഫ്ളാറ്റുകളിൽ താമസിക്കുന്നവർ വരെ ഭക്ഷണത്തിനു രജിസ്റ്റർ ചെയ്തതായും ഭക്ഷണം ഉപയോഗിക്കുന്നതായും വിവിധ പരാതികളാണ് വന്നത്. ഇതെല്ലാം കോർപറേഷൻ പരിശോധിച്ചിരുന്നു. അതിനെ തുടർന്നാണ് രോഗികൾക്കും വീട്ടിൽ ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്തവർക്കും കിടപ്പ് രോഗികൾക്കും, ഭിന്ന ശേഷിയുള്ളവർക്കുമായി കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണം പരിമിതപ്പെടുത്താൻ തീരുമാനം എടുത്തവർ. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും ഞങ്ങൾ ഭക്ഷണം നൽകുന്നുണ്ട്. ഭക്ഷണം ദുരുപയോഗപ്പെടുത്താനാണ് നോക്കുന്നത്. കമ്യൂണിറ്റി കിച്ചൻ എണ്ണം കുറയ്ക്കാനും നോക്കുന്നുണ്ട്.
കമ്യൂണിറ്റി കിച്ചൻ ആരംഭിച്ചപ്പോൾ തന്നെ കോർപറേഷൻ അതിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇരുപത്തിയഞ്ചു കമ്മ്യുണിറ്റി കിച്ചനാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ എണ്ണം കുറയ്ക്കാനാണ് നോക്കുന്നത്. ഇരുപത്തിയഞ്ചു കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ പ്രവർത്തിക്കുനുണ്ട്.. കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചപ്പോൾ തന്നെ ഇന്നലെ മുതൽ ജനകീയ ഹോട്ടലും തുടങ്ങിയിട്ടുണ്ട്. എസ്എംവി സ്കൂളിനു എതിർ വശത്തായാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഇരുപത് രൂപയ്ക്ക് ഉച്ച ഭക്ഷണം നൽകുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. ഇന്നു രണ്ടു ഹോട്ടൽ കൂടി ആരംഭിക്കാനാണ് തീരുമാനം. കമ്മ്യൂണിറ്റി കിച്ചനിലെ ഭക്ഷണം അത് എതു ഉദ്ദ്യേശ്യത്തോടെയാണോ തുടങ്ങിയത് ആ ഉദ്ദേശ്യം സാധിതമാക്കുക. പക്ഷെ ദുരുപയോഗം തടയുക. ഇതാണ് കമ്മ്യൂണിറ്റി കിച്ചനിൽ പിടിമുറുക്കാൻ തീരുമാനിച്ചത്. ഇപ്പോൾ അതിഥി തൊഴിലാളികൾക്ക് ഫുഡ് കിറ്റും ഭക്ഷണം വെക്കാനുള്ള സൗകര്യങ്ങളുമൊക്കെ ഒരുക്കി നൽകിയിട്ടുണ്ട്. സൗജന്യ റേഷൻ വിതരണവും സർക്കാർ നടത്തിക്കഴിഞ്ഞിട്ടുണ്ട്. റേഷൻ കാർഡ് ഉള്ളവരും ഇല്ലാത്തവരുമൊക്കെ സൗജന്യ റേഷൻ എന്ന സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും പോകുന്ന ഭക്ഷണ കിറ്റുകൾ കുറയേണ്ട ആവശ്യമുണ്ട്. ഭക്ഷണകിറ്റുകൾ കുറയാത്ത സാഹചര്യത്തിലാണ് കോർപറേഷൻ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്.
കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണത്തിനായി ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യണമെന്നു നിർദ്ദേശം നൽകിയിരുന്നു. ഇത് ഒരു ആപ്പുമുണ്ട്. ആളുകൾ വ്യാപകമായി ഈ രീതി ഉപയോഗപ്പെടുത്തി. ഭക്ഷണം വയ്ക്കാൻ സൗകര്യമുള്ളവർ വരെ കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണത്തിനായി രജിസ്റ്റർ ചെയ്തു. പരിശോധന നടത്തിയപ്പോൾ പല കാര്യങ്ങളും വെളിയിൽ വന്നു. ഇതോടെയാണ് ഉദ്ദേശ്യ ശുദ്ധി നോക്കി ഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം നൽകിയത്. നിലവിൽ കമ്മ്യൂണിറ്റി കിച്ചനുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നില്ല. കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തോടും അതിനു സഹകരണം നൽകുന്ന കാര്യത്തിലും ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച സഹകരണമാണ് ലഭിക്കുന്നത്. കമ്യൂണിറ്റി കിച്ചൻ സംവിധാനത്തിനു കോർപറേഷൻ ഫണ്ട് ഉപയോഗിക്കുന്നുണ്ട്. പ്ലാൻ ഫണ്ടും ഉപയോഗിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് ഉപയോഗിക്കാനുള്ള അവകാശവും സർക്കാർ നൽകിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാതെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു-ആത്മവിശ്വാസത്തോടെ മേയർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍