ഹോട്ട്സ്പോട്ടിൽ അനുമതിയുള്ളത് ഏറ്റവും കുറവ് ജീവനക്കാർക്ക് മാത്രം; മൂന്നിലൊന്നുപേർ ഹാജരായാൽ മതിയെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും എത്താൻ പറഞ്ഞത് മുഴുവൻ പേരോടും; ഗതാഗതം നിലച്ചിട്ടും വിളിച്ച് വരുത്തിയത് മുപ്പതും നാല്പതും കിലോമീറ്റർ അകലെയുള്ളവരെ; ഹാജർ ഇല്ലാത്തവർക്ക് നിഷ്ക്കരുണം കാഷ്വൽ ലീവും; ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരെന്നു കോർപറേഷൻ സെക്രട്ടറി മറുനാടനോട്; കൊറോണയിൽ ഹോട്ട് സ്പോട്ടായി തുടരവേ മാർഗരേഖ ലംഘിച്ച് തിരുവനന്തപുരം കോർപറേഷൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് തിരുവനന്തപുരം കോർപറേഷനിൽ മുഴുവൻ ജീവനക്കാരെയും ജോലിക്ക് എത്തിച്ച നടപടി വിവാദമാകുന്നു. തിരുവനന്തപുരം കോർപറേഷൻ ഹോട്ട് സ്പോട്ടായി തുടരവേ തന്നെയാണ് ഇത്തരത്തിലുള്ള നടപടി കോർപറേഷൻ സെക്രട്ടറിയുടെ ഭാഗത്തും നിന്നും വന്നത്. കൊറോണാ കാര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ ഹോട്ട് സ്പോട്ടായി തുടരവേയാണ് കോർപറേഷൻ മാർഗരേഖ ലംഘിച്ചത്. ഹോട്ട് സ്പോട്ടിൽ ഏറ്റവും കുറച്ചു ജീവനക്കാരെ മാത്രം നിയോഗിച്ചു സർക്കാർ ഓഫിസുകളുടെ പ്രവർത്തനം നടത്തണമെന്നാണ് പൊതുഭരണ വകുപ്പിന്റെ നിർദ്ദേശം. അതുകൊണ്ട് തന്നെ കൊറോണ കാലത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി ജോലി ചെയ്യിച്ചു എന്ന പരാതിയാണ് ഉയർന്നു വന്നിരിക്കുന്നത്. സെക്രട്ടറിയുടെ വാക്കാലുള്ള നിർദ്ദേശമുള്ളതിനാൽ കൊറോണയെ തൃണവത്ഗണിച്ചാണ് ജീവനക്കാർ ദിവസവും എത്തിയത്. എത്തിയില്ലെങ്കിൽ നിർബന്ധമായും ലീവ് മാർക്ക് ചെയ്യുമെന്ന് ആദ്യമേ തന്നെ നിർദ്ദേശവും നൽകിയിരുന്നു. അതുകൊണ്ട് ജോലിയില്ലാത്ത സെക്ഷനിൽ പോലും ജീവനക്കാർ ജോലിക്ക് വന്നു.
മൂന്നിലൊന്നു ജീവനക്കാർ വന്നാൽ മതിയെന്നു നിർദ്ദേശം വന്നപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ക്രമീകരണം നടത്തി ജീവനക്കാർ വന്നാൽ മതിയെന്ന് നിർദ്ദേശം നൽകിയപ്പോഴും ഒന്നും കോർപറേഷന് ബാധകമായില്ല. ഇപ്പോൾ എ, ബി.വിഭാഗത്തിലെ അമ്പത് ശതമാനം ജീവനക്കാരും ഹാജരാകണമെന്നു ഉത്തരവ് ഇന്നിറങ്ങിയപ്പോഴും ഇതും കോർപറേഷന് ബാധകമാകുന്നില്ല. നാളെ ശനി സർക്കാർ ഓഫീസുകൾക്ക് അവധിയാണ്. നാളെയും ജീവനക്കാരോടു എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോർപറേഷൻ ജീവനക്കാർ എത്തുകയും ഓരോ ആവശ്യത്തിനു കോർപറേഷനിൽ പുറത്ത് നിന്ന് പൊതുജനങ്ങൾ എത്തുകയും ചെയ്തപ്പോൾ ഓഫീസ് കൊറോണ കാലത്തും സജീവമായി. കൊറോണ പ്രോട്ടോക്കോളിന്റെ നേർ ലംഘനമാണ് ഏതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ശനിയാഴ്ച ജോലിക്ക് എത്താൻ നിർബന്ധിക്കില്ലെന്ന് കോർപറേഷൻ സെക്രട്ടറി മറുനാടനോട് വ്യക്തമാക്കുമ്പോഴും ശനിയാഴ്ചയും നിർബന്ധമായും എത്താൻ തന്നെയാണ് ജീവനക്കാർക്ക് നൽകിയ നിർദ്ദേശം. ഇതനുസരിച്ച് ജീവനക്കാർ ശനിയാഴ്ച ദിവസങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്. നാളെ ശനി ആയിരിക്കെ നാളെയും ജീവനക്കാർക്ക് എത്തേണ്ടി വരും.
കൊറോണ പേടി തുടരുന്ന ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ വാഹന സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയിലും മുപ്പതും നാല്പതും കിലോമീറ്റർ ദൂരെയുള്ള ജീവനക്കാർ പോലും ജോലിക്ക് വരാൻ നിർബന്ധിക്കപ്പെട്ടു. കൊറോണ ഭീതി നിലനിൽക്കെ ജീവനക്കാർ പതിവ് പോലെ ജോലിക്ക് എത്തി. നാളെ ശനിയാഴ്ച ആയിരിക്കെ നാളെയും നിർബന്ധമായും ജോലിക്ക് വരണമെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോർപറേഷൻ പ്രവർത്തിക്കേണ്ടതുണ്ട് എന്നതിന്റെ പേരിലാണ് മുഴുവൻ ജീവനക്കാരോടും എത്താൻ പറഞ്ഞത്. ക്രമീകരണം ചെയ്യാതെ ജോലിക്ക് വരാൻ പറഞ്ഞതിന്റെ പ്രശ്നമായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെട്ടത്. മുഴുവൻ ജീവനക്കാരും എത്തേണ്ട ഒരു ആവശ്യവും കോർപറേഷനിൽ നിലനിൽക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ജോലിക്ക് ജീവനക്കാർ എത്തേണ്ടതിന്റെ മാനദണ്ഡങ്ങൾ സർക്കാർ ആദ്യമേ പുറത്തുവിട്ടിരുന്നു. ഈ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് കോർപറേഷനിൽ ജോലിക്കാരുടെ വിന്യാസം നടന്നത്.
മൂന്നിലൊന്നു ജീവനക്കാർ മതിയെന്ന് പറഞ്ഞപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് എത്തിയാൽ മതി എന്ന് നിർദ്ദേശം നൽകിയപ്പോഴും കോർപറേഷനിലുള്ളവർ ജോലിക്ക് എത്തിയിരുന്നു. ശനിയാഴ്ച ദിവസം ജോലിക്ക് സർക്കാർ ജീവനക്കാർ എത്തേണ്ട എന്ന് നിർദ്ദേശം വന്നപ്പോഴും ഇതും കോർപറേഷന് ബാധകമായില്ല. . സെക്ഷനിൽ ആളുകൾ കൂടി എത്തിയതോടെ പല സെക്ഷനിലും ആളുകൾ കൂടുന്ന അവസ്ഥ വന്നു. അതേസമയം ചിലർക്ക് ഒരു ജോലിയും ചെയ്യേണ്ട ആവശ്യവും വന്നില്ല. അവർ രാവിലെ വന്നു വൈകും വരെ ഇരുന്നു തിരികെ പോവുകയും ചെയ്തു. ജീവനക്കാർക്ക് കോർപറേഷൻ സെക്രട്ടറി വാക്കാലുള്ള നിർദ്ദേശമാണ് നൽകിയത്. അതുകൊണ്ട് തന്നെ ജോലിക്ക് നിർബന്ധമായും എത്തണമെന്ന് ഒരു ഉത്തരവായി പുറത്തിറങ്ങിയുമില്ല. അതേസമയം മുഴുവൻ ജീവനക്കാരും എത്തേണ്ട അവസ്ഥ വരുകയും ചെയ്തു. കൊറോണ കാരണം പേടിയോടെയാണ് ജീവനക്കാർ മിക്കവരും എത്തിയത്. പലർക്കും വാഹനങ്ങളുമില്ലായിരുന്നു. മറ്റു വാഹനങ്ങളിൽ കയറിയും പലരുടെയും സഹായം തേടിയുമാണ് ജീവനക്കാർ എത്തിയത്. എത്തിയില്ലെങ്കിൽ ലീവ് മാർക്ക് ചെയ്യുമെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു.
ജീവനക്കാർ ജോലിക്ക് ഹാജരായിരുന്നു എന്ന് കോർപറേഷൻ സെക്രട്ടറി എൽ.എസ്.ദീപ മറുനാടനോട് സമ്മതിച്ചു. വൈഡ് റീച്ചിങ് ആയ ഫംഗ്ഷനാണ് കോർപറെഷന്റെത്. ഇത് ഒരു എമർജൻസി സർവീസ് ആണ്. സോഷ്യൽ കമ്മിറ്റ്മെന്റ് ആണ് കോർപറേഷൻ ജോലികൾ. അത് മനസിലാക്കേണ്ടതുണ്ട്. ഇതിനനുസരിച്ച് ജീവനക്കാർ എത്തണം. നിബന്ധനകൾ കോർപറേഷന് ബാധകമല്ല. ദീപ മറുനാടനോട് പറഞ്ഞു. ഹെൽത്ത് ആൻഡ് സാനിട്ടേഷൻ ജോലി നിർബന്ധമാണ്. ബർത്ത് ആൻഡ് ഡെത്ത് സെക്ഷനിലും ജീവനക്കാർ എത്തിയെ തീരൂ. അടിയന്തിര ആവശ്യങ്ങളുമായും ആളുകൾ എത്തുന്നുണ്ട്. അതിനാണ് സ്റ്റാഫിനോട് എത്താൻ പറഞ്ഞത്. കോർപറേഷനിലെ 80 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്യൂണിറ്റി കിച്ചൻ 25 കിച്ചനാണ് ഉള്ളത്. ഇതും കോർപറേഷൻ ജീവനക്കാരാണ് നോക്കി നടത്തുന്നത്. പുറത്ത് നിന്ന് എത്തിയ ജോലിക്കാരുടെ ക്യാമ്പ് ഉണ്ട്. അതും നടത്തുന്നത് കോർപറേഷൻ തന്നെയാണ്. ഇവർക്ക് ഭക്ഷണം നൽകുന്നതും കോർപറേഷൻ ഡ്യുട്ടി തന്നെയാണ്. അട്ടക്കുളങ്ങര റെസ്ക്യൂ ക്യാമ്പിൽ 246 ആളുകളാണ് ഉള്ളത്. ഇവരുടെ കാര്യം നോക്കുന്നതും കോർപറേഷനാണ്. മാൻപവർ കോർപറേഷന് അത്യാവശ്യമാണ്. സാഹചര്യം അനുസരിച്ച് ജോലി ചെയാൻ സർക്കാർ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.
ശനിയാഴ്ച ജീവനക്കാർ എത്തുന്നത് കുറവാണ്. പക്ഷെ ശനിയും ജീവനക്കാർ എത്തേണ്ടതുണ്ട്. അക്കൗണ്ട്സ് സെക്ഷൻ പ്രവർത്തിക്കണം. 18 നു ട്രഷറിയിൽ ബിൽ കൊടുക്കണം. അപ്പോൾ ഓഫീസ് ഫംഗ്ഷൻ ചെയ്യേണ്ടതുണ്ട്. എത്താൻ പ്രയാസമുള്ളവർക്ക് കോർപറേഷൻ ഹോസ്റ്റൽ സൗകര്യം നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് അവിടെ നിൽക്കാം. കൊല്ലത്ത് നിന്ന് വരെ ആളുകൾ എത്തുന്നുണ്ട്. കോർപറേഷനുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യങ്ങൾക്ക് ആണ് എത്തുന്നത്. അപ്പോൾ ജീവനക്കാർ വേണ്ടതുണ്ട്-കോർപറേഷൻ സെക്രട്ടറി പറയുന്നു.
Stories you may Like
- 'വെർച്ചൽ ക്യൂ, സ്പോട്ട് ബുക്കിങ് ഇല്ലാതെ വരുന്നവരെ കയറ്റരുത്'
- കണ്ണൂർ കോർപറേഷനിൽ മാലിന്യ തർക്കം പുകയുന്നു
- പ്ലാൻ ബി എന്നാൽ ബെവ്ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!
- മകരവിളക്ക് ഉത്സവം : 10-മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല
- കണ്ണൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച സി.പി. എമ്മിന് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്