ചാച്ചാജിയുടെ ജന്മദിനത്തിൽ ഇക്കുറി ഒപ്പന; ഒപ്പനപ്പാട്ടിന് വരികളെഴുതി കുട്ടികളെ ഒപ്പന പഠിപ്പിച്ചതും ടീച്ചർ തന്നെ; ശിശുദിനത്തിൽ ഓട്ടൻതുള്ളലിലൂടെ വൈറലായ ഉഷ ടീച്ചർ ഇവിടെയുണ്ട്; ഇത്തവണയും ശിശുദിനത്തിന് മാറ്റുകുറയ്ക്കാതെ; കളിയും ചിരിമായി കുട്ടികളെ കൈയിലെടുക്കുന്ന ഈ ഗുരുനാഥ വേറെ ലെവലാണ്! തൃക്കരിപ്പൂർ സെന്റ് പയസ് സ്കൂളിലെ വൈറലായ ഗുരുനാഥ പറയുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശിശുദിനത്തിൽ ഓട്ടൻ തുള്ളലിലൂടെ ചാച്ചാജിയുടെ ജീവിതം അവതരിപ്പിച്ച് കുഞ്ഞുഹൃദയങ്ങളുടെ കൈയടി വാങ്ങിയ ഉഷ ടീച്ചറിനെ ആരും മറന്നിട്ടുണ്ടാകില്ല. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ കാണാത്തവരും ചുരുക്കമായിരിക്കും. തൃക്കരിപ്പൂർ സെയ്ന്റ് പോൾസ് എ.യു.പി സ്കൂൾ പ്രീ പ്രൈമറി അദ്ധ്യാപികയായ എം.വി ഉഷ ഇതോട സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി പട്ടികയിലെത്തുകയും ചെയ്തു. നാണമോ മടിയോ കൂടാതെ കുട്ടികൾക്കായി ഓട്ടൻ തുള്ളൽ അവതരിപ്പിച്ചപ്പോഴും പിഞ്ചുകുഞ്ഞുങ്ങളിലേക്ക് പകരുന്ന അറിവ് മാത്രമായിരുന്നു ഉഷ ടീച്ചർക്ക് മുന്നിൽ. ഇത് വീഡിയോ എടുത്തെന്നോ അത് ഇത്ര വൈറലായി മാറിയെന്നോ ഒന്നും തന്നെ ടീച്ചർ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ഒാട്ടൻതുള്ളലായിരുന്നെങ്കിൽ ഇത്തവണ ഉഷ ടീച്ചർ എത്തിയിരിക്കുന്നത് ഒപ്പനയുമായിട്ടാണ്
ശിശുദിനാഘോഷങ്ങൾക്കിടയിൽ കുട്ടികൾക്കു മുമ്പിൽ നിന്ന് മൈക്കും പിടിച്ച് സ്വന്തമായി എഴുതി ഈണം നൽകിയ പാട്ടു പാടി തകർപ്പൻ ഒപ്പന കളിക്കുപ്പോൾ ടീച്ചർക്ക് സഭാകമ്പമോ ഒന്നും തന്നെയില്ല. പതിവിലേറെ ഹാപ്പി! ഇത്തവണയും ആരെങ്കിലും വീഡിയോ പകർത്തുമോ എന്നൊന്നും ടീച്ചർ ചിന്തിച്ചില്ല. കാച്ചിക്കുറുക്കിയ വരികൾ കൊ്ണ്ട് ഒപ്പനതാളൽ നെഹ്റുവിനെക്കുറിച്ച് താളത്തിൽ പാട്ടുപാടി. ചാച്ചാജിയുടെ ജനനം, മാതാപിതാക്കൾ, ഇന്ത്യയുടെ ചരിത്രത്തിൽ ചാച്ചാജിയുടെ പ്രധാന്യം തുടങ്ങി മരണം വരെയുള്ള വിവരങ്ങളായിരുന്നു ഒപ്പനയിലെ വരികൾ. ആ വിവരങ്ങൾ കുട്ടികളുടെ മനസിൽ പതിയാൻ വേണ്ടിയാണ് ഇങ്ങനെ ഒരു മാർഗം തിരഞ്ഞെടുത്തത് എന്ന് ഉഷ ടീച്ചർ പറയുന്നു. എന്തുമറന്നാലും അവർ ഈണത്തിലുള്ള ആ വരികൾ മറക്കില്ല- ഉഷ ടീച്ചർ സന്തോഷത്തോടെ ഓർക്കുന്നു.
ചാച്ചാജിയെക്കുറിച്ചുള്ള വിവരങ്ങൾ പറയുന്നതിനിടയിൽ കുട്ടികൾക്ക് ബോധവത്ക്കരണം നൽകുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു. വരികൾ എഴുതാൻ രണ്ട് ദിവസമാണ് എടുത്തത്. എന്നാൽ അത് ട്യൂൺ ചെയ്ത് കാണാതെ പഠിക്കാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു ബോധവത്ക്കരണം നൽകുക എന്നതു കൂടിയാണ് ഉദ്ദേശിച്ചത്. ലഹരി, മൊബൈൽ ഫോണിന്റെ ഉപയോഗം, പ്ലാസ്റ്റിക്ക് വലിച്ചെറിയുക തുടങ്ങിയവയെക്കുറിച്ച് കുട്ടികളെ പറഞ്ഞ് മനസിലാക്കുക എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നത്. നേരിട്ടു പറഞ്ഞാൽ അവർ അത് അനുസരിക്കാൻ മടികാണിക്കും. അതുകൊണ്ടു തന്നെ അതിനായി ഒപ്പന എന്ന മാർഗം തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ മനസിൽ ആ പാട്ടെങ്കിലും നിലനിൽക്കും- ഉഷ ടീച്ചർ പറയുന്നു.
നിറഞ്ഞ കൈയടിയോടെ ടീച്ചറുടെ ഒപ്പന കുട്ടികൾ ഏറ്റെടുത്തു.എന്നാൽ ഇത് കളിക്കാൻ വേണ്ടി കാര്യമായ പരിശീലനം ഒന്നും നടത്തിയില്ല എന്ന് ടീച്ചർ പറയുന്നു. പതിമൂന്നാം തീയതി വൈകിട്ട് മൂന്നു മണിക്കാണ് ഏഴാം ക്ലാസിലെ കുട്ടികളെ ഒപ്പനയ്ക്കായി തിരഞ്ഞെടുത്ത്. ഹെഡ്മിസ്ട്രസ് ഷീന ജോർജിനോട് മാത്രം സൂചിപ്പിച്ചു. ബാക്കിയുള്ളവർക്ക് ഒരു സർപ്രൈസ് നൽകാമെന്ന് കരുതി. ശിശുദിനത്തിന് തലേദിവസം മൂന്നു മണിയുടെ ഇന്റർവെല്ലിന് കുട്ടികളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.
ടീച്ചർ മുമ്പിൽ നിന്നുകളിക്കും അതാണ് സ്റ്റെപ്പ് ഒപ്പം കളിച്ചോളു, ഒന്നും പേടിക്കണ്ട നമ്മുടെ സ്കൂളല്ലേ എന്ന് പറഞ്ഞ് കുട്ടികൾക്ക് ധൈര്യവും നൽകി. അങ്ങനെയാണ് ഒപ്പന അരങ്ങിലെത്തിയത്. സഹപ്രവർത്തകരുടെ പൂർണപിന്തുണയും ഉണ്ടായിരുന്നു. തുടക്കത്തിൽ ഒപ്പനപ്പാട്ട് മാത്രമാണ് ഉദ്ദേശിച്ചത്. പിന്നെ ഒപ്പനയായി കളിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. അവരുടെ ദിവസമല്ലേ ശിശുദിനം എല്ലാവരും വേഷമൊക്കെ ഇട്ട് കളിക്കുമ്പോൾ അവരുടെ മനസിൽ സന്തോഷം ഉണ്ടാകും. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ക്ലാസിലാണെങ്കിലും എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്. ക്ലാസിൽ ഇരിക്കുകയാണെന്ന് കുട്ടികൾക്ക് തോന്നുകയേ ഇല്ല, പാട്ടും കളിയും ഒക്കെയുണ്ടാകും. വീട്ടിലും ഇങ്ങനെ തന്നെയാണ്- ചിരിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു.
കഴിഞ്ഞ ഗാന്ധി ജയന്തിക്ക് മുത്തശ്ശി വേഷം കെട്ടിയായിരുന്നു ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെ ഒരു മുത്തശ്ശിക്കഥപോലെ പറഞ്ഞത്. ആവശ്യമായ വിവരങ്ങൾ എല്ലാം പുസ്തകങ്ങൾ വായിച്ചാണ് ശേഖരിക്കുന്നത്. മുമ്പ് തന്നെ കുട്ടികൾക്ക് വേണ്ടി പാട്ടുകൾ എഴുതാറുണ്ടായിരുന്നു. പാട്ടുകളിലൂടെ അവരുടെ മനസിലേയ്ക്ക് കാര്യങ്ങൾ പെട്ടന്ന് എത്തിക്കും എന്ന് ടീച്ചർ പറയുന്നു. ഇപ്പോൾ 11 വർഷമായി ഉഷ ടീച്ചർ ഈ സ്കൂളിൽ പഠിപ്പിക്കുന്നു.
അന്ന് 28 കുട്ടികളും ടീച്ചറും മാത്രമായിരുന്നു പ്രീപ്രൈമറി സ്കൂളിൽ ഉണ്ടായിരുന്നത്. ഇന്ന് അത് 300 കുട്ടികളും 12 അദ്ധ്യാപകരും എന്ന നിലയിലേയ്ക്ക് ഉയർന്നു. ആദ്യ 28, പിന്നെ 50, 60 കുട്ടികൾ കൂടുന്നതനുസരിച്ച് ഡിവിഷൻ തിരിക്കുകയായിരുന്നു. ഈ സ്കൂളിൽ തന്നെയായിരുന്നു ഉഷ ടീച്ചറും ഒന്നുമുതൽ ഏഴുവരെ പഠിച്ചത്. പഠനഭാഷ ഇംഗ്ലീഷ് ആണെങ്കിലും മാതൃഭാഷയിൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവർ അത് പെട്ടന്ന് ഓർത്തിരിക്കുമെന്ന് ടീച്ചർ പറയുന്നു.
കഴിഞ്ഞ വർഷം ടീച്ചർ ശിശുദിനത്തിൽ കുട്ടികൾക്ക് ചാച്ചാജിയെക്കുറിച്ചു അവതരിപ്പിച്ച ഓട്ടൻ തുള്ളൽ വൈറലായിരുന്നു. അൽപസ്വൽപം വിമർശനമൊക്കെ ചില ഭാഗങ്ങളിൽ നിന്ന് ഉണ്ടായിരുന്നു എങ്കിലും ടീച്ചർക്ക് നാലുഭാഗത്തു നിന്നും അഭിനന്ദന പെരുമഴയായിരുന്നു. അന്ന് സോഷ്യൽമീഡിയയിൽ വൈറലായതും ആളുകൾ അഭിനന്ദനവുമായി എത്തിയതും ഒന്നും ഉഷ ടീച്ചർ അറിഞ്ഞിരുന്നില്ല. അന്ന് കൈയിൽ സ്മാർട്ട് ഫോൺ ഒന്നും ഉണ്ടായിരുന്നില്ല. ഓട്ടൻ തുള്ളൽ സോഷ്യൽ മീഡിയയിൽ വൈറലായ വിവരം മകൾ രേവതിയാണ് അമ്മയോട് പറഞ്ഞത്. വീഡിയോ വൈറലായി ഒരാഴ്ചയ്ക്കു ശേഷം ടീച്ചർക്ക് സ്റ്റാഫ് കൗൺസിൽ ഒരു സ്മാർട്ട് ഫോൺ സമ്മാനമായി നൽകുകയായിരുന്നു.
കുട്ടികളുടെ മനസിലേയ്ക്ക് അറിവുകൾ എത്തിക്കുന്നതിന് ഡാൻസ് ചെയ്യാനും പാട്ടുപാടാനും അഭിനയിക്കാനുമൊക്കെ ടീച്ചർ തയാറാണ്. ഭർത്താവ് വി.പി.രാമകൃഷ്ണൻ വിദേശത്ത് ജോലി ചെയ്യുന്നു. തന്റെ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ പിന്തുണ നൽകാറുണ്ട്. നാട്ടിലുണ്ടെങ്കിൽ വരികളെഴുതാൻ അദ്ദേഹം സഹായിക്കുമെന്നും ടീച്ചർ പറഞ്ഞു. രണ്ടാം വർഷം ബി.ഡി.എസ് വിദ്യാർത്ഥിനിയാണ് മൂത്തമകൾ രേവതി. രണ്ടാമത്തെയാൾ മീരാവതി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. തൃക്കരിപ്പൂർ പൂച്ചോലിലെ നാടക കലാകരനും ശിൽപ്പിയുമായ എം വി ഭാസ്ക്കറും എം വി ചന്ദ്രമതിയുമാണ് ഉഷ ടീച്ചറുടെ മാതാപിതാക്കൾ.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍