മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കാൻ പൊലീസ് പിടിച്ചെടുത്തത് ഒ.അബ്ദുറഹിമാൻ എഴുതിയ പുസ്തകവും രാഹുൽ പണ്ഡിതയുടെ 'ഹലോ ബസ്തർ' എന്ന പുസ്തകവും; തന്റെ പുസ്തകം മാവോയിസ്റ്റ് വിരുദ്ധമാണെന്ന് ഒ അബ്ദുറഹിമാൻ; 'ഹലോ ബസ്തർ' മലയാളത്തിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചത് കറന്റ് ബുക്സ്; ജേർണലിസം വിദ്യാർത്ഥിയായ താഹ രണ്ട് മാധ്യമപ്രവർത്തകരുടെ പുസ്തകം കൈയിൽ വെച്ചതിൽ തെറ്റെന്തെന്ന് ചോദ്യം; പിണറായി പൊലീസിനെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയയും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത താഹ ഫൈസലിന്റെ വീട്ടിൽ നിന്നും പൊലീസ് ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ ഇന്ന് പുറത്തു വന്നിരുന്നു. വീട്ടിൽ വെച്ച് താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. അതേസമയം പൊലീസ് പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കാൻ വേണ്ടി പുറത്തുവിട്ട വീഡിയോയിൽ ചൂണ്ടിക്കാട്ടിയ പുസ്തകങ്ങൾ പൊലീസിന് എതിരായ വിമർശനം കൂടുതൽ കടുപ്പിക്കുന്നതായി. കാരണം പൊലീസ് ചൂണ്ടിക്കാട്ടിയ വീഡിയോയിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ നിരോധിക്കപ്പെട്ടവ ആയിരുന്നില്ല.
മാവോയിസ്റ്റ് വിമർശന പുസ്തകമായിരുന്നു പൊലീസ് തെളിവായി എടുത്തത്. മാർക്സിസം, സാമ്രാജ്യത്വം, തീവ്രവാദം-സംശയങ്ങൾക്ക് മറുപടി എന്ന പേരുള്ള പുസ്തകമാണ് പൊലീസ് തെളിവായെടുത്തത്. എന്നാൽ ഈ പുസ്തകത്തിലെ പല ലേഖനങ്ങളും മാവോസിസ്റ്റ് വിമർശനമുൾകൊള്ളുന്നവയും തീവ്രവാദത്തിന് വിരുദ്ധമായി എഴുതിയവയുമാണെന്ന് മാധ്യമപ്രവർത്തകൻ ഒ.അബ്ദുറഹ്മാൻ വ്യക്തമാക്കി. ആ പുസ്തകത്തിൽ ഒരു ലേഖനം തന്റേതാണെന്നും ഈയൊരു പുസ്തകം പൊലീസ് തെളിവായെടുത്തത് പരിഹാസ്യമാണെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
റെയ്ഡിൽ കണ്ടെത്തുന്ന പുസ്തകങ്ങൾ വായിച്ചുനോക്കാതെ തലക്കെട്ടും പുറംചട്ടയും നോക്കിയാണ് പൊലീസ് തെളിവായെടുക്കുന്നതെന്നും ഒ.അബ്ദുറഹിമാൻ പ്രതികരിക്കുന്നു. നേരത്തേ യു.എ.പി.എയിൽ അനീതിപരമായ നിയമങ്ങൾ ഉണ്ടെന്നും അത് ഭേദഗതി ചെയ്യുകയെങ്കിലും വേണമെന്ന് ആവശ്യമുയർത്തിയവരിൽ ഒരാളായിരുന്നു താനെന്നും ഒ.അബ്ദു റഹിമാൻ കൂട്ടിച്ചേർചേർത്തു. ഈ പുസ്തകം മാത്രമായിരുന്നില്ല വിവാദമായിരുന്നത്. ഓപൺ മാഗസിനിലെ മാധ്യമപ്രവർത്തകൻ രാഹുൽ പണ്ഡിത രചിച്ച ഹലോ ബസ്തർ എന്ന പുസ്തകവും പൊലീസ് കണ്ടെടുത്തിരുന്നു.
താഹ ഒരു ജേണലിസം വിദ്യാർത്ഥി ആണെന്നിരിക്കവേ മാവോയിസ്റ്റ് ബന്ധത്തിന് പുസത്കം എങ്ങനെ തെളിവായെടുക്കും എന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പത്രപ്രവർത്തകനും എഴുത്തുകാരനും, മാതൃഭൂമിയുടെ ബാല പ്രസിദ്ധീകരണമായ ബാലഭൂമിയുടെ അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന കെ എസ് രാമനാണ്. മലയാളത്തിലെ പ്രശസ്ത പ്രസാധകരായ കറന്റ് ബുക്സാണ് ഹലോ ബസ്തർ പ്രസിദ്ധീകരിച്ചതും. കേരളത്തിൽ വ്യാപകമായി വിറ്റുപോയ ഈ പുസ്തകം കൈവശം വെക്കുന്നത് എങ്ങനെ തെറ്റാകും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ജേർണ്ണലിസം വിദ്യാർത്ഥിയായ താഹ, ഇന്ത്യയിലെ പ്രശസ്തനായ മാധ്യമ പ്രവർത്തകരായ രണ്ട് പേർ എഴുതിയ പുസ്തകങ്ങൾ കൈവശം വെക്കുന്നിതൽ എന്താണ് തെറ്റെന്നും ചോദ്യം ഉയരുന്നു. പൊലീസിന്റെ മണ്ടത്തരം എന്ന നിലയിലാണ് സോഷ്യൽ മീഡിയ ഈ പുസ്തകങ്ങളുടെ കാര്യത്തിൽ പ്രതികരിക്കുന്നത്. ഇതോക്കുറിച്ച് പൊലീസിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ ഹർഷൻ പൂപ്പാറക്കാരൻ കുറിച്ചത് ഇങ്ങനെയാണ്:
'കണ്ടോ .. ഇപ്പ എന്തായി ..?!
എന്ത്മാതിരി പുസ്തകങ്ങളൊക്കെയാ മോൻ വായിക്കുന്നതെന്ന് കണ്ടോ..?!'
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ജേർണലിസം വിദ്യാർത്ഥി താഹയുടെ അച്ഛനമ്മമാരോട് നിങ്ങളുടെ മക്കൾ വഴിപിഴച്ചവരാണെന്ന് സ്ഥാപിക്കാൻ പൊലീസ് ആവർത്തിച്ച് പറഞ്ഞ വാക്കുകളാണിത്.അറസ്റ്റിനെ ന്യായീകരിക്കാൻ പൊലീസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ഇത് കേട്ടത്. മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ എഡിറ്റ് ചെയ്ത 'മാർക്സിസം,സാമ്രാജ്യത്വം,തീവ്രവാദം -സംശയങ്ങൾക്കുള്ള മറുപടി'എന്ന പുസ്തകവും ഓപ്പൺ മാഗസിനിലെ മാധ്യമപ്രവർത്തകനായ രാഹുൽ പണ്ഡിതിന്റെ 'ഹലോ ബസ്തറുമാണ്' പൊലീസ് കണ്ടെത്തിയ 'ഭീകര പുസ്തകങ്ങൾ'.
പൊലീസ് മണ്ടൻപൊലീസാകുന്നത് ഇങ്ങനെയൊക്കെയാണ്.പൊലീസ് ഭീകരത എന്ന് പ്രയോഗിക്കേണ്ടിവരുന്നതും ഇത് കാണുമ്പോഴാണ്. ഒരു ജേർണലിസം വിദ്യാർത്ഥിയാണ് താഹ. തൽക്കാലം വേറൊന്നും പറയാനില്ല.
നേരത്തെ പൊലീസ് പിടിച്ചെടുത്ത 'നിരോധിത പുസ്തകങ്ങളുടെ' കൂട്ടത്തിൽ സിപിഎം ഭരണഘടനയും ഉൾപ്പെട്ടിരുന്നു. മാവോ ബന്ധം ആരോപിച്ച് നടത്തിയ റെയ്ഡിനിടെ പൊലീസ് പിടിച്ചെടുത്തത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഭരണഘടന. യു.എ.പി.എ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിന് ശേഷം പൊലീസ് പിടിച്ചെടുത്തതെന്ന് പറഞ്ഞ് നിരത്തിയ നിരോധിത പുസ്തകങ്ങൾക്കിടയിലാണ് സിപിഎം ഭരണഘടനയും സ്ഥാനം പിടിച്ചത്. നിരോധിത പുസ്തകങ്ങളുടെ കൂട്ടത്തിൽ സിപിഎം ഭരണഘടന കണ്ട് ഞെട്ടിയ പ്രാദേശിക നേതാക്കൾ വിവരം പൊലീസിനെ അറിയിച്ചു. തൊട്ടുപിന്നാലെ ഭരണഘടന കൂട്ടത്തിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. റെയ്ഡ് എന്ന പേരിൽ പിടിച്ചെടുത്തത് വിദ്യാർത്ഥികളുടെ പുസ്തകങ്ങളായിരുന്നുവെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പുസ്തകങ്ങൾ, നോട്ടീസുകൾ, ലഘുലേഖകൾ, ചുവന്ന പതാക എന്നിവയെല്ലാം കൈവശം വെച്ചതിനാണ് പൊലീസ് രണ്ട് സിപിഎം പ്രവർത്തകരായ വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തത്. ജിയോഗ്രഫിയിൽ ബിരുദമെടുത്തശേഷം ഇപ്പോൾ ജേണലിസം പഠിക്കുകയാണ് താഹ ഫൈസൽ. പിതാവ് മാനസീക രോഗത്തിന് ചികിത്സയിലാണ്. അമ്മ കൂലിപ്പണിയെടുക്കുന്നു. ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന സഹോദരൻ. താഹ ജോലി ചെയതാണ് ഈ കുടുംബത്തെ പോറ്റുന്നത്. താഹയും സഹോദരൻ ഇജാസും ഉമ്മ ജമീലയും പിതാവും തികഞ്ഞ സിപിഐ.എം പ്രവർത്തകർ. അടിമുടി തൊഴിലാളി കുടുംബമാണ് ഇവരുടേത്.
20 വയസ്സുകാരൻ അച്ഛൻ ശുഹൈബ് പാർട്ടി പ്രവർത്തകനാണ്. സർക്കാർ ജീവനക്കാരിയായ അമ്മ സബിത. പ്രാദേശികമായി പാർട്ടി കെട്ടിപ്പെടുത്ത സഖാവ് സാവിത്രിയുടെ കൊച്ചുമകൻ. അലൻ പതിലഞ്ചാംവയസിൽ നേടിയതാണ് പാർട്ടി അംഗത്വം. നിയമ വിദ്യാർത്ഥിയാണ് അലൻ ഇപ്പോൾ. അഞ്ച് വർഷമായി മാവേയിസ്റ്റ് ബന്ധം ഇവരിൽ സംശയിക്കുന്നുണ്ട് എന്ന പൊലീസ് വാദത്തെ ഇരുവരുടെയും മാതാപിതാക്കൾ അമ്പേ തള്ളിക്കളയുകയാണ് ചെയ്യുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍