മലയാളികളുടെ അടുക്കളയിൽ മാറ്റത്തിന്റെ വിപ്ലവം തീർത്ത് ഊബർ ഈറ്റ്സ് മുന്നേറ്റം; ഹോട്ടൽ ഭക്ഷണത്തിന്റെ പകുതി വില മാത്രം നൽകിയാൽ നിങ്ങളുടെ വീട്ടുപടിക്കൽ ഭക്ഷണം എത്തും; ഒരു മോട്ടോർ സൈക്കിളും മൊബൈൽ ഫോണും ഉണ്ടെങ്കിൽ ആർക്കും ഊബർ ഈറ്റ്സിൽ ജോലിക്കാരാകം; ഏകദേശം ഉച്ചവരെ ജോലി ചെയ്താൽ ലഭിക്കുന്നത് 1000 രൂപ മുതൽ 1300 രൂപവരെ; പ്രതിമാസം കുറഞ്ഞത് 36000 രൂപ വരെ സമ്പാദിച്ച് ചെറുപ്പക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ടാക്സി കാറുകളുടെ ലോകത്ത് പുതുവിപ്ലവവുമായി കേരളത്തിലേക്ക് വന്ന ഊബർ ടാക്സി ഇന്ന് കേരളത്തിലെ റോഡുകൾ ഭരിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോഴെങ്കിലും ഓട്ടോറിക്ഷയെക്കാൾ ലാഭത്തിലാണ് ഊബർ ടാക്സികൾ ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഊബർ ഈറ്റ്സ് വഴി മലയാളികളുടെ അടുക്കളയിൽ മറ്റൊരു മാറ്റത്തിന്റെ വിപ്ലവത്തിനുകൂടി ഊബർ വഴി മരുന്നിട്ടിരിക്കുകയാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ഇപ്പോൾ തൃശൂരിലും ഊബർ ഈറ്റ്സ് (Uber Eats) വന്നുകഴിഞ്ഞു. കോഴിക്കോട് ഊബർ ഈറ്റ്സ് വരാനിരിക്കുന്നു. 2017-ൽ മുംബൈയിൽ നിന്ന് തുടക്കം കുറിച്ച ഊബർ ഈറ്റ്സ് ഇതിനകം രാജ്യത്തെ 23 നഗരങ്ങളിൽ ഏകദേശം 20000 ഹോട്ടലുകളുമായി കൈകോർത്തുകൊണ്ട് പ്രവർത്തനം ആരഭിച്ചുകഴിഞ്ഞു.
ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ പകുതി വില മാത്രം കൊടുത്താൻ ഊബർ ഈറ്റ്സ് നിങ്ങളുടെ വീട്ടുപടിക്കൽ ഭക്ഷണം എത്തിക്കും. തൃശൂരിൽ കേവലം 79 രൂപയ്ക്കാണ് ചിക്കൻ ബിരിയാണി ഇപ്പോൾ വീടുകളിൽ ഊബർ ഈറ്റ്സ് വഴി എത്തുന്നത്. ഇതോടെ തൃശൂരിലെ ഹോട്ടലുകളിൽ ജനങ്ങൾ പോകാതായി. ഊബർ ഈറ്റ്സ് ആപ്പ് തട്ടിക്കൊണ്ട് വിവിധങ്ങളായ ഭക്ഷണം കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ തട്ടിവിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ കേരളത്തിലെ നഗരങ്ങൾ.
ഏകദേശം 20 ലക്ഷത്തോളം പേർ ഇതിനകം ഊബർ ഈറ്റ്സ് ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞതായി തൃശൂർ ഊബർ ഈറ്റ്സിന്റെ ചാർജുള്ള ജെറി പറയുന്നു. അമ്പത്തഞ്ചോളം ഹോട്ടലുകൾ ഇതിനകം ഊബർ ഈറ്റ്സിൽ പങ്കാളികളായി. ഏകദേശം 400ഓളം ചെറുപ്പക്കാർ രാവിലെ 8 മണി മുതൽ രാത്രി 11 മണി വരെ വീടുകളിൽ ഭക്ഷണം എത്തിക്കുന്നു. ഇതിൽ രണ്ടു പെൺകുട്ടികളും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. 5500 പേരെങ്കിലും പ്രതിദിനം കേരളത്തിൽ ഊബർ ഈറ്റ്സ് വഴി ഭക്ഷണം തേടുന്നു. ഓരോ ഭക്ഷണ പൊതിക്കും പത്തു മുതൽ മുപ്പതു രൂപയോളം മാത്രമേ സർവ്വീസ് ചാർജ്ജ് ഇനത്തിൽ കൊടുക്കേണ്ടിവരുന്നുള്ളൂ. ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ചാൽ ഇതിൽ കൂടുതൽ ചെലവുവരും.
ഊബർ ഈറ്റ്സ് പങ്കാളികളായ ഹോട്ടലുകൾക്കും ലാഭത്തിന്റെ കണക്കുകൾ മാത്രമേ പറയാനുള്ളൂ. പല ഹോട്ടലുകളും ഊബർ ഈറ്റ്സിനുമാത്രമായി പുതിയ അടുക്കളയും പാക്കിങ് യൂണിറ്റും കണ്ടെത്തിക്കഴിഞ്ഞു. ഭക്ഷണത്തിന്റെ യഥാർത്ഥ വിലക്കുതന്നെയാണ് ഹോട്ടലുകൾ ഊബർ ഈറ്റ്സിന് ഭക്ഷണം കൊടുക്കുന്നത്. എന്നാൽ കമ്പനി വൻ ഓഫറുകൾ നൽകിക്കൊണ്ട് വിൽപ്പനകൂട്ടുന്നു. വിൽപ്പനയുടെ തോതനുസരിച്ച് കിട്ടുന്ന കമ്മീഷനാണ് ഊബർ ഈറ്റ്സിന്റെ ലാഭം.
ഭക്ഷണത്തിന്റെ രുചിയേക്കാൾ പ്രധാനം ജനത്തിന് വളരെ എളുപ്പത്തിൽ ഭക്ഷണം കിട്ടുകയെന്നതാണെന്ന് തൃശൂരിലെ ഹോട്ടൽ ഉടമ ബൈജു പറയുന്നു. ഇതര സംസ്ഥാനക്കാർ കേരളത്തിന്റെ ഹോട്ടലുകളുടെ അടുക്കളകൾ കയ്യേറിക്കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള പാചകക്കാർക്ക് കടുത്ത ക്ഷാമമാണ്. അതുകൊണ്ടു തന്നെ കേരളീയ രുചിക്കൂട്ടുകൾ നന്നേ കുറഞ്ഞു. പുതിയ തലമുറയും ആ രുചിക്കൂട്ടിന്റെ പിറകെ പോകുന്നുമില്ല. ആപ്പ് വഴി കിട്ടുന്ന ഭക്ഷണത്തോട് അവർ പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇനി രുചിയല്ല; ഭക്ഷണമാണ് പ്രധാനം. അതും എളുപ്പത്തിൽ വീട്ടുപടിക്കൽ തന്നെ കിട്ടണം. ഊബർ ഈറ്റ്സ് വിജയിക്കുന്നതും ഇവിടെയാണ് ബൈജു തുടരുന്നു.
ഊബർ ഈറ്റ്സ് പങ്കാളികളായ, ഭക്ഷണം എത്തിക്കുന്ന ചെറുപ്പക്കാർക്കും പരമസുഖം. ഒരു മോട്ടോർ സൈക്കിളും മൊബൈൽ ഫോണും മാത്രമേ ഈ ജോലിക്ക് ആവശ്യമുള്ളൂ. എവിടേയും ഒപ്പിടണ്ട. ആർക്കും റിപ്പോർട്ട് ചെയ്യണ്ട. ഇഷ്ടമുള്ളപ്പോൾ മാത്രം ജോലി ചെയ്താൽ മതി. ആപ്പും യുണിഫോമും ബാഗും കമ്പനി തരും. രാവിലെ 8 മണി മുതൽ 11 മണി വരെ വേണമെങ്കിൽ ജോലി ചെയ്യാം. ഏകദേശം ഉച്ചവരെ ജോലി ചെയ്തു കഴിയുമ്പോഴേക്കും ആയിരം രൂപ മുതൽ ആയിരത്തി മുന്നൂറു രൂപ സമ്പാദിക്കുന്നവരാണ് പലരും. അതായത് പ്രതിമാസ വരുമാനം ഏകദേശം 36000 രൂപ.
തൃശൂരിലെ ഊബർ ഈറ്റ്സ് ഓഫിസിൽ ജോലി അന്വേഷിച്ചെത്തുന്ന ചെറുപ്പക്കാർക്ക് കയ്യും കണക്കുമില്ല. പങ്കാളികളാവാൻ വരുന്ന ഹോട്ടലുകൾക്കും കയ്യും കണക്കുമില്ല. ഹോട്ടലുകൾക്ക് ഊബർ ഈറ്റ്സ് സംവിധാനം ലാഭകരമാണ്. കാരണം, അവർക്ക് ഭക്ഷണം പൊതിയുന്ന ചെലവു മാത്രമേ വഹിക്കേണ്ടിവരുന്നുള്ളൂ. ലേബർ ചെലവും കറണ്ട് ചെലവും മറ്റു ചെലവുകളും ഓൺ ലൈൻ സംവിധാനത്തിൽ കുറയും. തൃശൂർ ഊബർ ഈറ്റ്സ് ഇപ്പോഴും കൊച്ചി ഓഫിസിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വേണ്ടത്ര കാര്യങ്ങൾ ക്രോഡീകരിക്കാൻ അവർക്ക് കഴിയുന്നില്ല. തൃശൂരിന് സ്വതന്ത്ര ചുമതല ആവുന്നതെയുള്ളൂ. അതുകൊണ്ട് വ്യാവസായിക ശൃംഗല വിപുലീകരിച്ചു വരുന്നതേയുള്ളൂ.
ഇതൊക്കെയാണെങ്കിലും ഊബർ ഈറ്റ്സ് വഴി ഇപ്പോൾ ഊണ് കിട്ടില്ല. ബിരിയാണി സമൃദ്ധമായി കിട്ടും. പിന്നെ അറേബ്യൻ ചൈനീസ് വിഭവങ്ങളും സുലഭം. ഇപ്പോൾ ഊബറിനു കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ഭക്ഷണം മാത്രമേ കൊടുക്കുന്നുള്ളൂ. ഭാവിയിൽ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് ഊബർ ഈറ്റ്സ് വക്താക്കളും പങ്കാളികളും.
എന്നിരുന്നാലും ഊബർ ഈറ്റ്സ് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധി ചെറുതല്ല. ഓരോ ദിവസവും വീടുകളിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് കൂടുകൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഇന്നില്ല. പ്ലാസ്റ്റിക് കൂടുകളിൽ കൊടുക്കുന്ന ഭക്ഷണം ഉണ്ടാക്കുന്ന അനാരോഗ്യകരമായ സാഹചര്യങ്ങളും ചെറുതല്ല. പ്ലാസ്റ്റിക് കൂടുകൾ ഉണ്ടാക്കുന്ന ക്യാൻസർ തുടങ്ങിയ രോഗങ്ങളുടെ ഭീഷണിയും വലുതാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഇത് നിയന്ത്രിക്കുവാൻ ഊബർ ഈറ്റ്സിനോ പങ്കാളികളായ ഹോട്ടലുകൾക്കോ ഉത്തരവാദിത്തമില്ല. സർക്കാരിന്റെ ആരോഗ്യവകുപ്പാണ് ഇതൊക്കെ നിയന്ത്രിക്കേണ്ടത്. അത്തരം നിയന്ത്രണങ്ങൾ നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല.
എന്നാൽ ഊബറിന്റെ ഭാഗത്തുനിന്ന് ഇത്തരം ചിന്തകൾ ഉണർന്നു വരുന്നുണ്ടെന്ന് തൃശൂരിലെ ഊബർ പ്രതിനിധി ജെറി പറയുന്നു. പാരിസ്ഥിതിക സൗഹൃദമാകും വിധം ഭക്ഷണം പൊതിഞ്ഞു കൊടുക്കുന്നതിനും മാലിന്യം നിയന്ത്രിക്കുന്നതിനുമുള്ള നീക്കങ്ങൾ ഊബർ ഈറ്റ്സിന്റെ ഭാഗത്തുനിന്നു ഭാവിയിൽ ഉണ്ടാകുമെന്നാണ് ജെറി പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍