നീണ്ട 40 ദിവസം ഐസിയുവും വെന്റിലേറ്ററുമായി ജീവനു വേണ്ടി പൊരുതിയ 34കാരനായ എബിൻ ഒടുവിൽ ചിരിക്കുന്ന മുഖവുമായി വീട്ടിലെത്തി; ജീവനും മരണത്തിനും ഇടയിൽ കിടന്ന എബിനെ മരണത്തിനു വിട്ടു കൊടുക്കാതെ കാവലിരുന്നത് മലയാളി നഴ്സുമാർ; ജോലി ഷിഫ്റ്റും ക്രമീകരിച്ചു മലയാളികൾ കൈകോർത്തു നൽകിയ സ്നേഹ കരുതൽ എബിന്റെ ഹൃദയതാളമായി മാറുമ്പോൾ; ബ്രിട്ടണിൽ നിന്നൊരു കരുതലിന്റെ അതിജീവന കഥ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ജീവനും മരണത്തിനും ഇടയിലൂടെ കയറിയിറങ്ങിയ നീണ്ട 40 നാളുകൾ. യുകെയിൽ കോവിഡുമായി ഏറ്റവും നീണ്ടകാലത്തെ പോരാട്ടം നടത്തിയ മലയാളി എന്ന നിലയിലാണ് എബിൻ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാധാരണ വെന്റിലേറ്റർ വഴിയും ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് ഒരു ഘട്ടത്തിൽ ആശങ്ക ഉയർന്നപ്പോൾ എക്മോ വെന്റിലേറ്റർ വേണ്ടി വരുമായിരുന്ന സാഹചര്യത്തിൽ കണ്ണിമ ചിമ്മാതെ രാവും പകലും കാവലിരുന്ന മലയാളിയുടെ സഹോദര്യമാണ് ഇപ്പോൾ എബിന്റെ ജീവൻ നിലനിർത്താൻ പ്രധാന കാരണമായി പറയാവുന്നത്.
കാരണം അത്രയും കഠിനമായ അവസ്ഥയിലൂടെ കടന്നു പോയ ഈ 34കാരനായ യുവാവ് കോവിഡ് രോഗിയാണെന്ന ആശങ്ക ഒന്നും ഇല്ലാതെ സഹപ്രവർത്തകർ കൂടെ നിന്ന് കരുതലോടെ സംരക്ഷിക്കാൻ ഡ്യൂട്ടിയിലുള്ളവരെ പരസ്പരം മാറ്റിയും മറ്റും സദാ സമയം ഒരു മലയാളി എങ്കിലും കൂടെ ഉണ്ടാകണമെന്ന ചിന്തയും എബിന് മരണത്തെയും കോവിഡിനെയും തോൽപ്പിക്കാൻ തുണയായി. എബിൻ നഴ്സ് ആയി ജോലി ചെയ്യുന്ന ഹാരോ ഹോസ്പിറ്റലിൽ നിന്നും ഹെയർഫീൽഡ് ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വന്നപ്പോഴും ഈ കരുതലിനു തെല്ലും കുറവുണ്ടായിരുന്നില്ല എന്നത് മാത്രമല്ല കൂടുതൽ സ്നേഹത്തോടെ താങ്ങായി നിന്നത് ആ ആശുപത്രിയിലെ മലയാളികൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ആണെന്നും എബിന്റെ സുഹൃത്തുക്കൾ പറയുന്നു.
കോവിഡ് സംഹാര താണ്ഡവം ആടിത്തുടങ്ങിയ ഏപ്രിൽ തുടക്കത്തിലാണ് ബെഡ് മാനേജ്മെന്റ് നഴ്സായ എബിനു വൈറസ് ആക്രമണം ഉണ്ടായത്. ആ സമയത്ത് ഓരോ രോഗിയോടും ഒപ്പം ബെഡ് തയ്യാറാക്കുന്ന ജോലിയിൽ എബിന് സമയം ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. കോവിഡ് സെല്ലിൽ എത്തുന്ന രോഗിയെ വാർഡിലോ ഐസിയു ബെഡിലോ എത്തിക്കുന്ന സമയം വരെ കൂടെ നിന്നതിലൂടെ ശരീരത്തിൽ എത്തിയ വൈറസ് ലോഡ് ആയിരിക്കാം എബിന്റെ സ്ഥിതി അങ്ങേയറ്റം വഷളാക്കിയതെന്നാണ് ഇപ്പോൾ കരുത്താവുന്നത്. കാരണം എബിനൊപ്പം ഇതേ ആശുപത്രിയിൽ ജോലി ചെയ്ത മിക്ക മലയാളി നഴ്സുമാർക്കും കോവിഡ് രോഗം പടർന്നെങ്കിലും അവരിൽ ഭൂരിഭാഗവും രണ്ടാഴ്ചകൊണ്ട് സാധാരണ നിലയിലേക്ക് മടങ്ങുക ആയിരുന്നു.
എന്നാൽ എബിന് ഇത് സാധിക്കാതെ പോയതിനു വൈറൽ ലോഡ് എന്ന കാരണമാണ് ഇപ്പോൾ കൂടെ ജോലി ചെയ്തിരുന്നവരും മറ്റും കാരണമായി പറയുന്നത്. കാരണം പൂർണ ആരോഗ്യമുള്ള വെറും 34കാരനായ യുവാവിനെ കോവിഡ് ഇത്തരത്തിൽ ആക്രമിക്കാൻ മറ്റു കാരണം കണ്ടെത്താൻ കഴിയുന്നില്ല. ഏപ്രിൽ മാസം രണ്ടിന് കോവിഡ് തിരിച്ചറിഞ്ഞ ഉടൻ രണ്ടു മണിക്കൂറിനുള്ളിൽ കുടുംബത്തെ രോഗ ബാധയിൽ നിന്നും രക്ഷിക്കാൻ ഹീത്രൂവിലെ ഹോളിഡേയ് ഇൻ ഹോട്ടലിലേക്ക് മാറിയ എബിൻ നാലു നാൾ കഴിഞ്ഞപ്പോൾ അവശനായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. കൂടെ ജോലി ചെയ്തിരുന്ന മറ്റുള്ളവരെ പോലെ എളുപ്പത്തിൽ രോഗത്തിൽ നിന്നും പുറത്തുകടക്കാൻ കഴിയുമെന്ന പ്രതീക്ഷ തെറ്റിച്ചാണ് എബിൻ തുടർന്ന് കോവിഡിന്റെ ശക്തമായ ആക്രമണത്തിൽ തളരുന്നതും വെന്റിലേറ്ററിലേക്ക് മാറുന്നതും.
ഇതിനു മുൻപ് ക്രോയ്ഡോണിലേ ജ്യോതി കേശവൻ, കാന്റർബെറിയിലെ ജോജോ, സൗത്താംപ്ടണിലെ ജോഷി എന്നിവരൊക്കെ ഐതിഹാസികമായ വിധത്തിൽ കോവിഡിനെ തോൽപ്പിച്ചു മടങ്ങി വന്നവർ ആണെങ്കിലും അവരെയൊക്കെ മറികടക്കും വിധം നീണ്ട നാൽപതു ദിനങ്ങളാണ് എബിന് മരണമോ ജീവിതമോ എന്ന് നിശ്ചയം ഇല്ലാതെ ഐസിയുവിൽ അടക്കം കഴിയേണ്ടി വന്നത്. ഉറ്റ സുഹൃത്തുക്കൾ ഒക്കെ തണൽ പോലെ നിന്നിട്ടും ഒരു ഘട്ടത്തിൽ അവരുടെ പ്രതീക്ഷകളും ഭയാനകമായ ഒരു വാർത്ത കേൾക്കേണ്ടി വരുമോ എന്ന ആശങ്കക്ക് വഴി മാറിയിരുന്നു. ആ ഘട്ടത്തിൽ പരസ്പരം എബിനെ കുറിച്ച് സംസാരിക്കാതിരിക്കാൻ ശ്രമിച്ച അവർ ഓരോരുത്തരും അവനു ലഭിക്കുന്ന പരിചരണത്തിൽ ഒരു കുറവും ഉണ്ടാകാതെ നോക്കുന്നതിൽ വിജയിക്കുക ആയിരുന്നു.
ആ ശ്രദ്ധയും കരുതലുമാണിപ്പോൾ എബിനെ പ്രിയപ്പെട്ടവരുടെ അടുക്കൽ മടക്കി എത്തിച്ചിരിക്കുന്നതും. ആകെ 40 ദിവസത്തെ ആശുപത്രി വാസത്തിൽ രണ്ടു നാൾ ഹില്ലിങ്ടൻ ആശുപത്രിയിലും ഒരാഴ്ച സ്വന്തം ജോലി സ്ഥലമായ നോർത്ത് വിക് പാർക്കിലുമായിരുന്നു എബിൻ. രോഗം കലശലായതോടെ നീണ്ട 30 നാൾ ഹയർഫീൽഡ് ആശുപത്രിയിൽ കഴിഞ്ഞാണ് ഇദ്ദേഹം ഒരു യോദ്ധാവിനെ പോലെ ജീവിതത്തിലേക്ക് പുഞ്ചിരിയോടെ മടങ്ങിയിരിക്കുന്നത്. തങ്ങളുടെ സ്നേഹവും കരുതലും ഇനിയും കൂടെയുണ്ട് എന്ന് വ്യക്തമാക്കിയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ''വെൽക്കം ഹോം എബിൻ ''എന്നെഴുതിയ പ്ലക്കാർഡുകളുമായി ആശുപത്രിയിൽ നിന്നും വീട്ടിലേക്കുള്ള വഴിയിൽ കാത്തു നിന്നത്. പൂർണ ആരോഗ്യത്തോടെ ആരുടേയും കൈപോലും പിടിക്കാതെ എബിൻ ആംബുലൻസിൽ നിന്നും ഇറങ്ങി വന്നപ്പോൾ സന്തോഷത്തോടെ ഇരുകയ്യും കൊട്ടി വരവേൽക്കാൻ ഒരു നാട് ഒന്നാകെ എബിന്റെ വീടിനു മുന്നിൽ എത്തിയിരുന്നു. ഇപ്പോൾ കോവിഡ് അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി എൻഎച്ച്എസ് ഉയർത്തുന്നതും എബിനെ പോലെയുള്ളവരുടെ ജീവിതത്തിലേക്കുള്ള മടങ്ങി വരവാണ്.
ഒരു ഘട്ടത്തിൽ എബിൻ ജീവനു വേണ്ടി പൊരുതുമ്പോൾ വീട്ടിൽ ഭാര്യയും കോവിഡ് രോഗിയായി മാറുക ആയിരുന്നു. മൂന്നു വയസുള്ള കുഞ്ഞ് ഏയ്ഡനുമായി കടുത്ത സംഘർഷം നേരിട്ടാണ് ആ ദിവസങ്ങളിൽ എബിന്റെ ഭാര്യ പ്രീതി ജോസ് കഴിഞ്ഞത്. മൂന്നാഴ്ച വീട്ടിൽ കുഞ്ഞുമായി കഴിഞ്ഞു പ്രീതി രോഗവിമുക്തി നേടുകയും ചെയ്തു. ആറു വർഷം മുൻപ് കണ്ണൂർ സ്വദേശിയായ എബിൻ ഹാറോവിലെ നോർത്ത് വിക് പാർക്ക് ഹോസ്പിറ്റലിൽ നഴ്സ് ആയതുമുതൽ സ്നേഹവും ചിരിയുമായി മാത്രം കണ്ടിട്ടുള്ള തങ്ങളുടെ പ്രിയ കൂട്ടുകാരൻ കോവിഡുമായി പൊരുതി തോൽക്കും എന്നത് സങ്കൽപ്പിക്കാൻ പോലും ഈ പ്രദേശത്തെ ഒരു മലയാളിക്കും സാധിക്കുമായിരുന്നില്ല. അതിനാൽ തന്നെ അവർ എബിന് വേണ്ടി പ്രാർത്ഥിക്കുക മാത്രമല്ല തങ്ങളാൽ കഴിയുന്ന മുഴുവൻ വിധത്തിലും ആവശ്യമായ പരിചരണം ലഭിക്കുന്നു എന്നുറപ്പാക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ഒരു കോവിഡ് രോഗിക്കായി യുകെയിൽ മലയാളികൾ ഒന്നിച്ചു കൈകോർത്തിട്ടുണ്ടാകുമോ എന്ന് സംശയമാണ്. ഹാരോ ട്രസ്റ്റിലെ ശക്തമായ മലയാളി സാന്നിധ്യം ഇവിടെ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല സമീപ പ്രദേശത്തെ മുഴുവൻ മലയാളികൾക്കും സ്നേഹസാന്ത്വനം ആയി മാറുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ആയിരത്തോളം മലയാളികൾ എങ്കിലും ഇവിടെ മാത്രമായി എത്തിയത് ആപത് ഘട്ടത്തിൽ കരുത്തും കരുതലും ആയി മാറാൻ ആണെന്നും തിരിച്ചറിയുകയാണ് ഹാറോവിലെ യുവ മലയാളി സമൂഹം. ചെറുപ്പക്കാർക്ക് പഴയ തലമുറയെ പോലെ സാമൂഹിക ബന്ധം ഇല്ലെന്ന പരാതിയൊക്കെ ഹാറോവിലെ ചെറുപ്പക്കാരായ മലയാളികൾ തിരുത്തിക്കുറിക്കുകയുമാണ്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍