പാസ്പോർട്ടും യാത്രാരേഖകളും ഇല്ലാത്ത ബ്രിട്ടീഷ് വനിത വീൽചെയറിൽ കേരളത്തിൽ എത്തി; വൻ ട്രാഫിക്കിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച നിക്കോളയെ സഹായിക്കാൻ ഇറങ്ങിയ വഴിയാത്രക്കാരൻ പുലിവാല് പിടിച്ചു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആളുകളെ സഹായിക്കാൻ രംഗത്തെത്തുന്നവരുടെ കാര്യത്തിൽ മലയാൡകൾ മുമ്പിലാണ്. എന്നാൽ, ചിലപ്പോൾ ഇങ്ങനെ പരിചയം ഇല്ലാത്തവരെ സഹായിക്കാൻ രംഗത്തിറങ്ങിയാൽ ശരിക്കും പുലിവാല് പിടിക്കും. പാസ്പോർട്ടും യാത്രാരേഖകളും ഇല്ലാത്ത ബ്രിട്ടീഷ് വനിത വീൽചെയറിൽ കേരളത്തിൽ എത്തിയ ബ്രിട്ടീഷ് വനിതയെ സഹായിക്കാൻ ഇറങ്ങി പുലിവാല് പിടിച്ചത് മലയാളിയായ മാധ്യമപ്രവർത്തകനാണ്. അർദ്ധരാത്രി തിരുവനന്തപുരം നഗരത്തിലൂടെ വീൽചെയറിൽ ഇറങ്ങിയ യു കെ സ്വദേശിനി നിക്കോള ബേക്കറെ സഹായിക്കാനാണ് ടി സി രാജേഷ് ശ്രമിച്ചത്. എന്നാൽ, കേരളത്തിൽ എത്തിയ ബ്രിട്ടീഷ് വനിത സൗകര്യം പോരെന്ന് പറഞ്ഞ് വാശിപിടിച്ചതോടെ സഹായിക്കാൻ ഇറങ്ങിയ രാജേഷും പ്രശ്നത്തിൽ പെടുകയായിരുന്നു.
വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി എട്ടരയോടെ വൈഎംസിഎയുടെ മുന്നിൽ വച്ചാണ് ഒരു വിദേശയുവതി ഒരു സാധാരണ വീൽച്ചെയറിൽ പോകുന്നത് രാജേഷ് കണ്ടത്. വീൽച്ചെയറിൽ സുഗമമായി സഞ്ചരിക്കാൻ പറ്റുന്ന വഴിയല്ല കേരളത്തിൽ എന്നതിനാൽ അവർ ഏറെ ബുദ്ധിമുട്ടുന്നത് കണ്ടാണ് രാജേഷ് സഹായവുമായി എത്തിത്. നിക്കോള ബേക്കർ എന്ന പേരുള്ള യുവതി വാഹനങ്ങളുടെ തിരക്കോ ഗതിയോ ശ്രദ്ധിക്കാതെ റോഡ് കുറുകെ കടന്ന് പങ്കജ് ഹോട്ടലിനു മുന്നിലെത്തി റിസപ്ഷനിസ്റ്റുമായി സംസാരിച്ചു. മുറി അന്വേഷിച്ചു വന്നതാണെന്നും മുറി കിട്ടിയില്ലെന്നും മനസിലായതോടൊണ് രാജേഷും ഒപ്പമെത്തിയത്. ഇതിനിടെ അവർ റാഡിലൂടെ വീൽചെയർ ഉരുട്ടി പുളിമൂട് ജംഗ്ഷനിലെത്തിയിരുന്നു.
ബ്രിട്ടനിൽ നിന്നു വന്ന വിനോദസഞ്ചാരിയാണെന്ന് നിക്കോള രാജേഷിനോട് പറയുകയും ചെയ്തു. കുറഞ്ഞ ചെലവിൽ താമസിക്കാൻ പറ്റിയ താമസ സൗകര്യം വേണമെന്നതാണ് ആവശ്യമെന്ന് അവർ പറഞ്ഞു. അംഗപരിമിതർക്ക് സൗകര്യപ്രദമായ അത്തരം ഹോട്ടലുകളൊന്നും കേരളത്തിൽ ഇല്ലാത്തതാിനാൽ രാജേഷ് സുഹൃത്തായ പാലിയം ഇന്ത്യയിലെ ബാബുവിനെ വിളിച്ച കാര്യം പറഞ്ഞു. ഇതോടെ ബാബുവും അവിടെയെത്തി. ബാബു എത്തിയതോടെ കാര്യങ്ങൾ ശരിയാകുമെന്ന് കരുതി രാജേഷ് അവിടെ നിന്നും പോകുകയും ചെയ്തു.
അവർക്കൊരു താമസസൗകര്യം ഒരുക്കിക്കൊടുക്കാൻ ബാബു തയ്യായിരുന്നെങ്കിലും വിദേശി ആയതിനാൽ പൊലീസിന്റെ അനുമതി വേണ്ടിയിരുന്നു. ഇതിനിടെ ബാബു പൊലീസിനെ വിളിക്കുകയാണെന്നു മനസ്സിലാക്കിയ അവർ അവിടെനിന്ന് വീൽച്ചെയർ ഉരുട്ടി റെയിൽവേ സ്റ്റേഷനിലെത്തി. ഇതിനിടെ അംഗപരിമിതർക്കുൾപ്പെടെ താമസസൗകര്യം ഒരുക്കിക്കൊടുക്കുന്ന മറ്റൊരു സന്നദ്ധപ്രവർത്തകയേയും ബാബു വിളിച്ചുവരുത്തിയിരുന്നു.
റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രശ്നം പന്തിയല്ലെന്ന് ബോധ്യമായത്. നിക്കോളയുടെ കൈവശം പാസ്പോർട്ടോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. രേഖകൾ നഷ്ടപ്പെട്ടതിന് മുംബൈയിലെ ബ്രിട്ടീഷ് എംബസി നൽകിയ ഒരു കത്തുമാത്രമാണ് അവരടുെ കൈയിൽ ഉണ്ടായിരുന്നത്. അത് യാത്രക്കുള്ള രേഖയുമായിരുന്നില്ല. അവരെ താമസിപ്പിക്കാൻ സൗകര്യം നൽകണമെങ്കിൽ പൊലീസ് അനുമതി നൽകണം. അതിന് പൊലീസ് തയ്യാറകാതിരുക്കുകയം ചെയ്തതോടെ ബാബു രാജേഷിനെ വീണ്ടും വിളിച്ചു.
റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറി അവർക്ക് സ്വീകാരിക്കാൻ യുവതി തയ്യാറായതുമില്ല. യുവതിയാണെങ്കിൽ കടുത്ത പിടിവാശിയിലും പെട്ടും. രഹായിക്കാൻ വാഗഗ്ദാനം ചെയ്തിട്ട് എന്തുകൊണ്ടു സഹായിക്കുന്നില്ലെന്ന വിധത്തിലായിരുന്നു അവരുടെപെരുമാറ്റമെന്നാണ് രാജേഷ് പറഞ്ഞത്. ഇതിനിടെ സംഭവം കണ്ടുനിന്ന ഒരു ഹിന്ദിക്കാരൻ സംഗതി ഏറ്റുപിടിച്ചു. അവർ നമ്മുടെ അതിഥിയാണെന്നും അവർക്ക് സൗകര്യം ചെയ്യണമെന്നുമായി അദ്ദേഹം പറഞ്ഞത്. ഉള്ള സൗകര്യം സ്വീകരിക്കാൻ അവർ തയ്യാറല്ലെന്നും മറ്റു സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ നിയമപരമായ തടസ്സമുണ്ടെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവിടെയും പ്രശ്നം തീർന്നില്ല.
പിന്നീട് തൽക്കാലം റെയിൽവേ പൊലീസിന്റെ സംരക്ഷയണിയിൽ യുവതിയെ ഏൽപ്പിച്ച് രാജേഷും ബാബുവും മടങ്ങി. റെയിൽവേ സ്റ്റേഷനിലെ എസി റിട്ടയർമെന്റ് റൂം ഇവർക്കായി തുറന്നു നൽകിയതോടെയാണ് യുവതിക്ക് ആശ്വാസമയാത്. തുടർന്ന് ഇന്നലെ പാലിയം ഇന്ത്യ എന്ന സംഘടനയുടെ വൊളിന്റിയർമാരുടെ സഹായത്തോടെ എഫ്ആർആർഒ ഓഫിസിലെത്തി യാത്രയ്ക്കുള്ള നടപടികൾ സ്വീകരിച്ചു.
മൂന്നു ദിവസം ഓഫിസ് അവധിയാണെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരെത്തി രേഖകൾ പരിശോധിച്ചു. മുംബൈയിലേക്കു പോകാൻ ട്രെയിൻ ടിക്കറ്റ് നൽകണമെന്നായിരുന്നു ആവശ്യം. ഇത് ഓഫിസ് അംഗീകരിച്ചു. കർണാടകയിൽ വച്ചാണ് ഇവരുടെ പാസ്പോർട്ട് കളഞ്ഞുപോയത്. ബ്രിട്ടീഷ് എംബസിയിലെത്തി അറിയിച്ചതിനെത്തുടർന്ന് അവർ പ്രത്യേക കത്ത് നൽകിയിരുന്നു.
എന്നാൽ, ഇതുമായി മറ്റു സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. ഇതറിയാതെയാണു നിക്കോള കേരളത്തിലെത്തിയത്. 22 വരെ ഇന്ത്യയിൽ തുടരാനുള്ള ടൂറിസ്റ്റ് വീസയും ഇവർക്കുണ്ട്.ഒറ്റയ്ക്ക് വീൽചെയറിൽ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നതാണു നിക്കോളയുടെ പ്രധാന താൽപര്യം. വർക്കല ബീച്ച് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെ പാലിയം ഇന്ത്യയിലെ ഒരു വൊളന്റിയർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ അകമ്പടിയോടെ പ്രത്യേക വാഹനത്തിൽ ബീച്ചിൽ കൊണ്ടുപോയി.
ശിവഗിരി തീർത്ഥാടനത്തിന്റെ ചിത്രങ്ങളും ക്യാമറയിൽ പകർത്തിയാണു രാത്രിയിൽ നഗരത്തിലേക്കു മടങ്ങിയത്. റെയിൽവേ പൊലീസിന്റെ സംരക്ഷണത്തിൽ തന്നെ രാത്രിയിൽ താമസമൊരുക്കി. ഇന്നു മുംബൈയിലേക്ക് നിക്കോള യാത്ര തിരിച്ചിട്ടുണ്ട്. എന്തായാലും തങ്ങൾ കുറച്ച് പുലിവാല് പിടിച്ചെങ്കിലും നിക്കോള സേഫായ സന്തോഷത്തിലാണ് പാലിയം ബാബുവും രാജേഷും.
Stories you may Like
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- അടിച്ചു പൂസായ മലയാളി വനിത കെയർ ജീവനക്കാരിക്ക് ജോലി നഷ്ടമായി
- വനിതാ ജീവനക്കാർക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് സംവിധാനം വേണം: വനിത കമ്മിഷൻ
- നിലവിലെ വനിതാ പ്രാതിനിധ്യം ഞെട്ടിക്കും, ബിൽ നിയമമായാൽ ചരിത്രമാറ്റം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍