ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചു; ഇന്ത്യൻ പൗരത്വം നഷ്ടമായത് 19 ലക്ഷം ജനങ്ങൾ; പട്ടികയിൽ ഉൾപ്പെട്ടത് 3 കോടി 11 ലക്ഷം ആളുകൾ; പൗരത്വം നഷ്ടമായി വഴിയാധാരമാകുന്നവരിൽ ഭൂരിപക്ഷവും മുസ്ലിംങ്ങൾ; പൗരത്വ രജിസ്റ്ററിൽ പേരില്ലെന്ന അഭ്യൂഹത്തിൽ അറുപതുകാരി ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടുകൾ; അസമിൽ അതീവ ജാഗ്രതാ നിർദ്ദേശം; പൗരത്വം നിഷേധിക്കപ്പെട്ടവർക്ക് രേഖകളുമായി ട്രിബ്യൂണലിനെ സമീപിക്കാൻ ഇനിയും അവസരം; കൂട്ടപ്പലായനത്തിന് നാളെന്ന ആശങ്കയിൽ ലക്ഷങ്ങൾ
മറുനാടൻ ഡെസ്ക്
ഗുവഹത്തി: അസമിലെ ദേശീയപൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യൻ പൗരത്വം നഷ്ടമായത് 19 ലക്ഷത്തിലധികം പേർക്ക്. ഓൺലൈൻ വഴിയാണ് കേന്ദ്രസർക്കാർ പട്ടിക പുറത്തിറക്കിയത്. 3 കോടി 11 ലക്ഷം ആളുകൾ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ട്. അസമിൽ ഇപ്പോൾ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റർ. ഒരു വർഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. ആദ്യം പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.
ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടിരിക്കുന്നത്. അന്തിമ പൗരത്വ രജിസ്റ്ററിലും തെറ്റുകൾ വരാനുള്ള സാധ്യത കേന്ദ്രസർക്കാർ മുന്നിൽ കാണുന്നുണ്ട്. അതിനാൽ, എൻആർസിയിൽ (National Registry For Citizens) പേര് വരാത്തവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്തിമ പട്ടിക പ്രസിദ്ധകരിച്ച സാഹചര്യത്തിൽ അസമിൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം പട്ടികയിൽ നിന്ന് പുറത്തായവരെ ആശ്വസിപ്പിക്കാനും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരെ ഉടൻ വിദേശികളായി കണക്കാക്കി നടപടികൾ ഉണ്ടാകില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ ഭാഗം കേൾക്കുന്നതിന് 1000 ട്രിബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ 100 ട്രൈബ്ര്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്. പട്ടികയിൽ നിന്നും പുറത്തായവർക്ക് രേഖകളുമായി എത്തിയാൽ പൗരത്വ രജിസ്റ്ററിൽ വീണ്ടും ഇടം പിടിക്കാം. ഇന്ന് മുതൽ 120 ദിവസത്തിനകം അപ്പീൽ നൽകണം. രേഖകൾ പരിശോധിച്ച് ട്രിബ്യൂണൽ അന്തിമ തീർപ്പ് കൽപിക്കും. ട്രിബ്യൂണലും എതിരായി വിധിച്ചാൽ ഇവർക്ക് ഇതിനെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.
ദേശീയ പൗരത്വ രജിസ്റ്റർ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിക്കുന്ന സാഹചര്യം മുൻനിർത്തി അസമിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൗരത്വരജിസ്റ്ററിൽ പേരില്ലെന്ന അഭ്യൂഹങ്ങളെത്തുടർന്ന് അറുപതുകാരി ആത്മഹത്യ ചെയ്തതതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. തെസ്പൂരിലെ ദോലാബാരി സ്വദേശിനിയായ ഷയേറ ബീഗമാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. പൗരത്വരജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റ പേരിൽ 33 പേർ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ജൂലൈയിൽ മാത്രം ആറ് പേർ മരിച്ചു.
പട്ടികയിൽ നിന്നും പുറത്തുപോയവരിൽ മഹാഭൂരിപക്ഷവും മുസ്ലീങ്ങളാണ്. കഴിഞ്ഞവർഷം ജൂലായിൽ പൗരത്വപ്പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചതുമുതൽ, പട്ടികയിൽ ഇടംനേടി പതിറ്റാണ്ടുകളായി തുടർന്നുവന്ന സ്വൈര ജീവിതം തുടർന്നും ലഭിക്കുന്നതിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇവരിൽപ്പലരും. പൗരത്വപ്പട്ടികയിൽ ഇടം നേടാനാകാതെ പോയവർക്കെതിരേ അടിയന്തര നടപടികളുണ്ടാകില്ലെന്നാണ് സർക്കാരുകൾ നൽകുന്ന ആശ്വാസവാക്കുകൾ. അതേസമയം പട്ടികയ്ക്കെതിരെ വ്യാപകമായ പരാതി നിലനിൽക്കുന്നുണ്ട്.
യാതൊരു കാരണവുമില്ലാതെയാണ് പട്ടികയിൽനിന്ന് പുറത്താക്കിയതെന്നാണ് പലരുടെയും അഭിപ്രായം. ബക്സ ജില്ലയിലെ ദ്വാർക്കുച്ചിയിലുള്ള നൂർ ഇസ്ലാം അലിയെയും മുസമിൽ ഹുസൈനെയും പോലുള്ള അനേകായിരങ്ങൾ പട്ടികയ്ക്ക് പുറത്താണ്. 2018 ജൂലൈയിൽ കരട് പ്രസിദ്ധീകരിച്ചതുമുതൽ അവർ ഹിയറിങ്ങുകളിൽ തുടർച്ചയായി പങ്കെടുക്കുകയാണ്. നൂർ ഇസ്ലാം അലിയുടെ മുത്തശ്ശി 1966 മുതൽ വോട്ടർ പട്ടികയിൽ പേരുള്ളയാളാണ്. എന്നാൽ, നൂർ ഇന്ത്യൻ പൗരനല്ലെന്നാണ് പൗരത്വ രജിസ്റ്റർ തെളിയിക്കുന്നത്. ജനിച്ചുവളർന്ന മണ്ണിൽനിന്ന് വേരോടെ പിഴുതെറിയുന്നതിന്റെ വേദനയാണ് ഇവരിലെല്ലാം നിറയുന്നത്.
പലരുടെയും കാര്യത്തിൽ അജ്ഞാതരായ ചിലരാണ് തടസ്സവാദം ഉന്നയിച്ചിട്ടുള്ളത്. ഹിയറിങ്ങുകളിൽ നൂർ ഇസ്ലാമിനെപ്പോലുള്ളവർ പങ്കെടുക്കുമ്പോൾ, തടസ്സം ഉന്നയിച്ചിട്ടുള്ളയാളെ കാണാൻ കൂടിയില്ല. ഇതാരെന്നുപോലും അവർക്കാർക്കുമറിയില്ല. കരട് പട്ടികയിൽ പേരുള്ള പലരെയും ഒഴിവാക്കിയത് ഇങ്ങനെ അജ്ഞാതർ ആവശ്യപ്പെട്ട പ്രകാരമാണെന്ന് മുസ്സമിൽ ഹുസൈൻ പറയുന്നു. പട്ടികയിൽ യഥാർഥ പൗരന്മാർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൗരത്വ രജിസ്റ്ററിനെതിരേ സുപ്രീം കോടതിയെ സമീപിച്ചവരിലരാളായ അഭിജിത്് ശർമ പറഞ്ഞു. പട്ടിക പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1951-ലാണ് ആസാമിലെ പൗരത്വപട്ടിക ആദ്യം തയ്യാറാക്കിയത്. അത് പുനപരിശോധിച്ച് പുതിയ പട്ടിക തയ്യാറാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. യഥാർഥ ഇന്ത്യൻ പൗരന്മാരെ കണ്ടെത്തുകയും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. നാലുവർഷംമുമ്പ് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം തുടങ്ങിയ പ്രക്രീയ കഴിഞ്ഞവർഷം ജൂലൈയിൽ കരട് പട്ടിക പുറത്തിറക്കിയതോടെ വിവാദമായി. പൗരത്വ പട്ടികയിൽ ഇടം നേടാൻ അപേക്ഷിച്ച 3.29 കോടി പേരിൽ 40 ലക്ഷത്തോളം പേർ പട്ടികയിൽനിന്ന് പുറത്തായതോടെയാണ് വിവാദമുയർന്നത്. ഒരുലക്ഷംപേരെക്കൂടി ഒഴിവാക്കി ജൂണിൽ മറ്റൊരു പട്ടികയുമിറങ്ങി.
പട്ടികയിൽ പേരില്ലാത്തവരെ ഉടനടി നാടുകടത്തില്ലെന്നാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പ്രഖ്യാപിച്ചിട്ടുള്ളത്. അവർക്ക് അപ്പീലിനുള്ള സമയം ലഭിക്കും. ഇതിനായി സ്ഥാപിച്ചിട്ടുള്ള ഫോറിനഴ്സ് ട്രിബ്യൂണലുകളെയും പിന്നീട് സിവിൽ കോടതികളെയും സമീപിക്കാനാവും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് 120 ദിവസത്തിനുള്ളിൽ അപ്പീൽ കൊടുത്താൽ മതി. 1946-ലെ ഫോറിനഴ്സ് ആക്ട് അനുസരിച്ച് ട്രിബ്യൂണലാണ് ഒരാൾ വിദേശിയാണോ ഇന്ത്യക്കാരനാണോ എന്ന അന്തിമ പ്രഖ്യാപനം നടത്തുക. പട്ടികയ്ക്ക് പുറത്താകുന്നവരുടെ ജീവിതം കോടതിവരാന്തയിലും ട്രിബ്യൂണൽ വിധികാത്തും തള്ളിനീക്കേണ്ടിവരുമെന്നാണ് ഇതൊക്കെ ഉറപ്പാക്കുന്നത്.
ബംഗ്ലാദേശിന്റെ രൂപീകരണത്തിന് മുമ്പ്, 1968-ൽ കിഴക്കൻ പാക്കിസ്ഥാനിൽ വർഗീയലഹളകൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ ജീവൻ രക്ഷിക്കാൻ സർവതും എടുത്ത് ഓടിരക്ഷപ്പെട്ട് വന്ന ലക്ഷക്കണക്കിന് മനുഷ്യരാണ്, വീണ്ടും 'പൗരത്വ'മില്ലാതെ നിൽക്കുന്നത്. അമ്പത് വർഷത്തോളം ഇന്ത്യയിൽ ജീവിച്ചിട്ടും ഇനിയും ഇവരിൽ പലർക്കും ഇന്ത്യൻ പൗരത്വം നൽകപ്പെട്ടിട്ടില്ല. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ആദ്യ പട്ടികയിൽ നിന്ന് 41 ലക്ഷം പേർ ഒഴിവാക്കപ്പെട്ടപ്പോൾ സുപ്രീംകോടതി ഇടപെട്ട് രജിസ്റ്റർ പുതുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് 41 ലക്ഷം പേരിൽ 31 ലക്ഷം പേർ വീണ്ടും പൗരത്വം അംഗീകരിച്ച് കിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഈ ലിസ്റ്റ് പുനപ്പരിശോധിച്ചാണ് 11 ലക്ഷമായത്.
അതേസമയം, പൗരത്വരജിസ്റ്ററിൽ നിന്ന് നിരവധി ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കിയെന്ന വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തു വന്നു കഴിഞ്ഞു. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തന്നെ, ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട്, നിലവിൽ പട്ടികയിൽ ഉൾപ്പെട്ട 'വിദേശികളെ' പുറത്താക്കി പകരം 'യഥാർത്ഥ' പൗരന്മാരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അസമിലെ 18 ശതമാനം വോട്ടുകൾ ബംഗാളി ഹിന്ദുവോട്ട് ബാങ്കിന്റെ പക്കലുണ്ട്. ഇവരിൽ ഭൂരിപക്ഷവും ബിജെപിക്കൊപ്പമാണ്. അസമിലെ 14 സീറ്റുകളിൽ ഒമ്പതും ബിജെപി നേടിയിരുന്നു. ഗോത്ര, അസമീസ്, ബംഗാളി ഹിന്ദുക്കളുടെ വോട്ടുബാങ്ക് ഏകീകരണമായിരുന്നു ഈ മിന്നുംവിജയം ബിജെപിക്ക് സമ്മാനിച്ചത്. ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കി മുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നുവെന്ന തരത്തിലുള്ള പ്രചാരണവും പ്രാദേശിക ബിജെപി നേതാക്കളിൽ ചിലർ തുടങ്ങിയിട്ടുണ്ട്. അസം പൗരത്വ രജിസ്റ്റർ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1951-ലാണ്. പിന്നീട്. ബംഗ്ലാദേശ് രൂപീകരണത്തിന് മുമ്പും ശേഷവും, അസമിലേക്ക് കുടിയേറിയവരിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ വേർതിരിക്കാനാണ് രജിസ്റ്റർ പുതുക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്