അരയിൽ കരുതിയ കത്തി ഊരി കുത്താൻ ശിവ രഞ്ജിത്തിനു നൽകിയത് പൊലീസ് റാങ്ക് ലിസ്റ്റിലെ ഇരുപത്തിയെട്ടാം റാങ്കുകാരൻ; ശത്രുവിനെ നിഗ്രഹിക്കാൻ പിടിച്ചു നിർത്തിയത് ആറംഗ സംഘം; കൊലവിളിയോടെ നെഞ്ചിന്റെ നടുവിൽ കത്തി കുത്തിയിറക്കിയതും ഭാവി പൊലീസുകാരൻ! കത്തി തിരിച്ചുവാങ്ങി വീണ്ടും കുത്താൻ സെക്രട്ടറി ശ്രമിച്ചെങ്കിലും ഓടിയെത്തിയ സുഹൃത്തുക്കൾ കാരണം വെയിറ്റ് ലിഫ്റ്റർക്ക് ജീവൻ തിരിച്ചു കിട്ടി; ഓപ്പൺ ഹാർട്ട് സർജറിയോടെ അഖിലിന് നഷ്ടമാകുക കായിക ജീവിതം; എഫ് ഐ ആർ പുറത്താകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. എസ്എഫ്ഐക്കുള്ളിൽ മാസങ്ങളായി ശക്തിയാർജിച്ച ഉൾപ്പോരാണ് ആസൂത്രിത കൊലപാതക ശ്രമത്തിലേക്ക് വഴിതെളിച്ചത്.കുത്തേറ്റ് അഖിൽ ആറ്റുകാൽ എസ്എഫ്ഐ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്. പൊലീസ് കേസെടുത്തത് ആസൂത്രിത കൊലപാതകമെന്ന രീതിയിലാണ്. ഇതോടെ എസ് എഫ് ഐയുടെ യൂണിറ്റ് കേന്ദ്രീകരിച്ച് ആയുധം ശേഖരിച്ചിരുന്നുവെന്ന് പോലും വ്യക്തമാകുകയാണ്. അറിയപ്പെടുന്ന വെയിറ്റ് ലിഫ്റ്ററാണ് അഖിൽ. കുത്തേറ്റതിനെ തുടർന്ന് അഖിലിന് ഓപ്പൺ ഹാർട്ട് സർജറിയാണ് നടത്തിയത്. ഇതോടെ അഖിലിന് കായിക ജീവിതം നഷ്ടമാകുമെന്നാണ് സൂചന.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം എന്നിവരുടെ നേതൃത്വത്തിലാണ് അഖിലിനെ കുത്തിയിതെന്നാണു പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ക്യാംപസിലെ മരച്ചുവട്ടിൽ ഇരുന്ന അഖിലിനോടും കൂട്ടരോടും അവിടെ നിന്നു ക്ലാസിൽ പോയി ഇരിക്കാൻ ഈ സംഘം ആവശ്യപ്പെട്ടു. തൊട്ടു തലേന്ന് ക്യാന്റീനിൽ ഇരുന്ന പാട്ടുപാടിയതിനു അഖിലിനേയും കൂട്ടരേയും ഇതേ സംഘം മർദിക്കാൻ ഒരുങ്ങിയിരുന്നു. ഇതിന്റെ ബാക്കിയായാണു മനഃപൂർവം സംഘർഷത്തിന് എസ്എഫ്ഐ നേതാക്കൾ എത്തിയത്. അഖിലിനേയും കൂട്ടരേയും ബോധപൂർവം പ്രകോപിച്ചിച്ച് അടിയിലേക്ക് കാര്യങ്ങൾ എത്തിച്ചു. മറ്റു വിദ്യാർത്ഥികളെ അടിച്ചോടിച്ച ശേഷം അഖിലിനെ എസ്എഫ്ഐ നേതാക്കൾ പിന്നിൽ നിന്നു പിടിച്ചു വച്ചു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം തന്റെ അരയിൽ കരുതിയിരുന്ന കത്തി ഊരി കുത്താൻ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്തിനു നൽകുകയായിരുന്നു. കൊലവിളിയോടെ ശിവ രഞ്ജിത്ത് അഖിലിനെ കുത്തിയതെന്നാണു ദൃക്സാക്ഷികൾ വ്യക്തമാക്കി. നസീം വീണ്ടും കത്തി വാങ്ങി കുത്താൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്നതു കണ്ട് ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തതുകൊണ്ടാണ് അഖിലിനെ കുത്തിയതെന്ന് എഫ്ഐആർ. എസ്എഫ്ഐ നേതൃത്വത്തിന്റെ പ്രവർത്തനത്തിനെതിരെ അഖിലും കൂട്ടുകാരും പ്രതികരിച്ചതിനാൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കുത്തിയതെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. അഖിലിന്റെ സുഹൃത്ത് ഉമൈർ ഖാനാണ് പൊലീസിൽ പരാതി നൽകിയത്.
യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ് അംഗങ്ങൾ പറയുന്ന പല കാര്യങ്ങളും പരാതിക്കാരനായ ഉമൈർഖാനും മറ്റു വിദ്യാർത്ഥികൾക്കും സ്വീകാര്യമല്ലായിരുന്നു. പരാതിക്കാരനായ ഉമൈർഖാന്റെ സുഹൃത്ത് അഖിൽ കോളജ് കന്റീനിൽ ഇരുന്നു പാട്ടുപാടിയതിനെത്തുടർന്ന് എസ്എഫ്ഐ യൂണിറ്റ് അംഗങ്ങൾ യൂണിറ്റു മുറിയിൽ വിളിച്ചുവരുത്തി അഖിലിനെയും കൂട്ടുകാരെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിച്ചു. ഇതിന്റെ പ്രതികാരമായി 12ാം തീയതി രാവിലെ പ്രതികൾ കോളജിൽ സംഘം ചേർന്നു. അഖിലിനെയും സുഹൃത്തിനെയും കൊല്ലുകയായിരുന്നു ഉദ്ദേശ്യം. രാവിലെ 10.30ന് കോളജ് ക്യാംപസിലെ മരച്ചുവട്ടിൽ ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് ഉമൈർഖാനോട് ക്ലാസിൽ പോകാൻ എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടു. പിന്നീട് പരസ്യമായി ചീത്ത വിളിച്ചു. ഉമൈർഖാൻ ഇത് ചോദ്യം ചെയ്തപ്പോൾ നാലാംപ്രതി അദ്വൈത് വലതുകൈപ്പത്തി മുറുക്കി മുഖത്ത് അടിച്ചു. ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു കീറി.
പത്തു മിനിറ്റിനുശേഷം പ്രതിഷേധവുമായി എത്തിയ ഉമൈർഖാനെയും കൂട്ടുകാരെയും ഒന്ന്, രണ്ട് പ്രതികളായ ശിവരഞ്ജിത്തും നസീമും മുപ്പതോളം സുഹൃത്തുക്കളും കോളജ് ഗേറ്റിന്റെ ഭാഗത്തു തടഞ്ഞുവച്ചു. നസീം അവരെ ചീത്ത വിളിച്ചു. ഇതു കണ്ട് ഭയന്നു ഓടി മാറി യൂണിറ്റു റൂമിനു മുന്നിൽവന്നു നിന്ന അഖിലിനെ ഒന്നാംപ്രതി ശിവരഞ്ജിത്തും അഞ്ചാംപ്രതി ആരോമലും ഓടിച്ചെന്നു ഷർട്ടിൽ വലിച്ചു തടഞ്ഞു നിർത്തി. കോളജിൽ കിടന്നു വിളഞ്ഞാൽ കുത്തികൊല്ലുമെടാ എന്നു പറഞ്ഞ് ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തുകയായിരുന്നെന്നും എഫ്ഐആറിൽ പറയുന്നു. ഈ കത്തി നൽകിയത് നസീമും. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി കത്തിയുമായി കോളേജിൽ എത്തുമായിരുന്നുവെന്നതിന് തെളിവാണ് ഈ എഫ് ഐ ആർ. അതേസമയം, ശിവരഞ്ജിത്ത് ഉൾപ്പെടെ വധശ്രമക്കേസിൽ പ്രതികളായ ഏഴുപേരെയും കണ്ടെത്താനായില്ല. ഇവർ ജില്ല വിട്ടുവെന്നാണ് വിവരം. ഇവരെ സംരക്ഷിക്കുന്നവരെ കേസിൽ പ്രതിചേർക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അഖിലിനെ കുത്തിയത് എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്താണെന്ന് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകി. യൂണിറ്റ് സെക്രട്ടറി നസീമിന്റെ പക്കലുണ്ടായിരുന്ന കത്തിയാണ് കുത്താൻ ഉപയോഗിച്ചതെന്നും വിദ്യാർത്ഥികളുടെ മൊഴിയിൽ പറയുന്നു. മുഖ്യപ്രതികളായ എസ്എഫ്ഐ നേതാക്കൾ രണ്ടുപേരും പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലുൾപ്പെട്ടവരാണെന്നും കണ്ടെത്തി. എന്നാൽ ആറു പേരല്ല ഇരുപതിലേറെപ്പേർ ആക്രമണത്തിൽ പങ്കാളികളാണെന്നാണു ദൃക്സാക്ഷികൾ പറയുന്നത്. കോളജിനു പുറത്തുള്ള ഹൈദർ, നന്ദകിഷോർ എന്നീ എസ്എഫ്ഐ പ്രവർത്തകരും ആക്രമണത്തിനു നേതൃത്വം നൽകിയതായും പരാതിയുണ്ട്. അഖിലിനെ കുത്താനുള്ള കത്തിയുമായെത്തിയത് നസീമും ശിവരഞ്ജിത്തുമാണ്. ഇതിൽ ശിവരഞ്ജിത്താണ് കുത്തിയതെന്നുമാണ് മൊഴി ലഭിച്ചിരിക്കുന്നത്.
ഇവർ രണ്ടുപേരും പിഎസ്സി റാങ്ക് പട്ടികയിലുൾപ്പെട്ട് പൊലീസാകാൻ കാത്തിരിക്കുന്നവരാണ്. നേരത്തെ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയായ നസീമിന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെ റാങ്ക് പട്ടികയിൽ 28 ാം റാങ്കുകാരനായി ഉൾപ്പെടുത്തിയത് സിപിഎമ്മിന്റെ സ്വാധീനം മൂലമാണെന്നും ഈ കേസിലും രക്ഷിക്കാൻ ശ്രമമുണ്ടെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫിസ് എസ്എഫ്ഐയുടെ ഇടിമുറിയെന്നും വിദ്യാർത്ഥി വെളിപ്പെടുത്തുന്നു. മാരകായുധങ്ങളടക്കം സൂക്ഷിക്കുന്നതും ഇവിടെയാണ്. ഇതര സംഘടനകളോട് അനുഭാവമുള്ള വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയാണ് സിപിഎമ്മിന്റെ പരിപാടികൾക്ക് കൊണ്ടുപോകുന്നതെന്നും കുത്തേറ്റ അഖിലിന്റെ സഹപാഠി പറയുന്നു.
യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐയെ എതിർക്കുന്ന വിദ്യാർത്ഥികളുടെ ഭാവിപോലും നശിപ്പിക്കപ്പെടുമെന്നാണ് അഖിലിന്റെ സഹപാഠി പറയുന്നത്. പുറത്തുന്നിന്നുള്ള ഗുണ്ടകളുടെയടക്കം ഇടപെടൽ ഇത്തരം അക്രമ സംഭവങ്ങൾക്ക് പിന്നിലുണ്ട്. ക്ലാസ്സ് വരെ ഉപേക്ഷിച്ച് വിദ്യാർത്ഥികളെ സിപിഎമ്മിന്റെ പാർട്ടി പരിപാടികൾക്കൾക്കടക്കം കൊണ്ടുപോകുന്നതു പതിവാണെന്നും ഇതിന് അദ്ധ്യാപകർ കുടപിടിക്കുകയാണെന്നും വിദ്യാർത്ഥി പറയുന്നു. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ എന്ന ലേബലിൽ വൻ ഗൂണ്ടായിസവും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും നടക്കുന്നുണ്ടായിരുന്നു. യൂണിറ്റ് കമ്മിറ്റി പ്രവർത്തിച്ചിരുന്നത് ഗൂണ്ടാ സംഘത്തെ പോലെയായിരുന്നു. ഇതിൽ അഖിലിനും കൂട്ടാളികൾക്കും എതിർപ്പുണ്ടായിരുന്നു.
വലിയ പാർട്ടി പ്രവർത്തനം പാരമ്പര്യം ഇല്ലാതെ മറ്റു ചില വ്യക്തി, സംഘടന താത്പര്യങ്ങളുടെ പുറത്ത് ഭാരവാഹികൾ ആയവരായിരുന്നു ഇപ്പോഴത്തെ കമ്മിറ്റിയിലെ മിക്കവരും. അതിനാൽ തന്നെ കേളെജിനുള്ളിൽ എസ്എഫ്ഐ എന്ന നിലയിൽ സംഘടന പ്രവർത്തനം ആയിരുന്നില്ല മറ്റു ചില ക്രിമിനൽ ഇടപാടുകളാണ് നടന്നത്. അതിൽ അഖിലിനു കൂട്ടർക്കും അമർഷവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ കൂട്ടുകുുന്നതിനെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തി തടഞ്ഞിരുന്നു. ഇതിനെ എതിർത്ത് അഖിലും കൂട്ടുകാരും കൂട്ടുകൂടിരുന്നെന്നും ക്യാന്റിനീൽ പാട്ടുപാടിയിരുന്നെന്നും സഹവിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. തങ്ങളുടെ അപ്രമാധിത്വത്തെ എതിർത്തതും സംഘടനക്കുള്ളിലെ പോരുമായി അഖിലിനെ ആസൂത്രിതമായി വകവരുത്താൻ എസ്എഫ്ഐ നേതാക്കളെ പ്രേരിപ്പിച്ചതെന്നാണ് ഉയരുന്ന ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്