കോയമ്പത്തൂരിൽ വീടിന് മേലേയ്ക്ക് ഇടിഞ്ഞുവീണ് 17 പേരുടെ ജീവനെടുത്തത് ജാതി മതിലോ? തൊട്ടപ്പുറത്തുള്ള ദളിത് കോളനി കാണാതിരിക്കാൻ സവർണ്ണ വിഭാഗത്തിൽ പെടുന്ന തുണി വ്യവസായി ആദ്യം കെട്ടിയത് എട്ട് അടി ഉയരമുള്ള മതിൽ; ദളിതർ പ്രവേശിക്കാതിരിക്കാൻ ഉയരം കൂട്ടിയത് 20 അടി; 17 പേരുടെയും ചിത ഒരുമിച്ച് കത്തിയെരിയുന്ന ചിത്രം പങ്കുവെച്ച് ദളിത് പ്രവർത്തകർ
മറുനാടൻ ഡെസ്ക്
ചെന്നൈ: ഹീനവും പ്രാകൃതമായ ജാതിവ്യവസ്ഥക്ക് കുപ്രസിദ്ധിയാർജ്ജിച്ചതാണ് തമിഴ്നാട്. ദുരഭിമാനക്കൊലകളും ജാതിക്കുളങ്ങളും ജാതി മതിലുകളുമെല്ലാം ഇപ്പോഴും ഇവിടെ പലയിടത്തുമുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിന് മേലേയ്ക്ക് മതിലിടിഞ്ഞു വീണ് 17 പേർ മരിച്ച സംഭവവും ജാതിയുടേപേരിൽ വിവാദമാവുകയാണ്. തൊട്ടപ്പുറത്തുള്ള ദളിത് കോളനി കാണാതിരിക്കാൻ സവർണ്ണ വിഭാഗത്തിൽ പെടുന്ന തുണി വ്യവസായി ഉയർത്തിക്കെട്ടിയ മതിലാണ് മഴയിൽ തകർന്നുവീണതെന്നാണ് ആക്ഷേപം. 17 പേരുടെയും ചിത ഒരുമിച്ച് കത്തിയെരിയുന്ന ചിത്രം പങ്കുവെച്ച് ദളിത് പ്രവർത്തകർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
കോയമ്പത്തൂർ ജില്ലയിലെ നാടൂർ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്.തൊട്ടപ്പുറത്ത് സ്ഥിതി ചെയ്യുന്ന ദളിത് കോളനിയിലെ മൂന്ന് വീടുകൾക്ക് മുകളിലേക്കായിരുന്നു മതിലിടിഞ്ഞു വീണത്. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരാണ് മരണമടഞ്ഞത്. ദളിത് കോളനിയെ വേർതിരിച്ച് എട്ട് അടി ഉയരത്തിൽ കെട്ടിയ മതിൽ തന്റെ വസ്തുവിൽ ദളിതർ പ്രവേശിക്കാതിരിക്കാൻ കൂടുതൽ ഉയർത്തി കെട്ടിയതാണ് അപകടകാരണംമെന്ന് പറയുന്നു. കോളനിയിലെ ആൾക്കാരുടെ എതിർപ്പിനെ മറികടന്നും മതിയായ സർക്കാർ അനുമതി കൂടാതെയും 20 അടിയാക്കി ഉയർത്തി കെട്ടുകയും ചെയ്തു. ഇതാണ് അപടത്തിന ഇടയാക്കിയത് എന്നാണ് നാട്ടുകാർ പറയുന്നത്.
അരുന്ധതിയാർ വിഭാഗത്തിൽപ്പെട്ട 150 ഓളം കുടുംബങ്ങൾ ഏതാണ്ട് 60 വർഷത്തിലധികമായി താമസിച്ചുവരികയായിരുന്ന നടൂരിലെ ആദിദ്രാവിഡ കോളനിയോട് ചേർന്ന് പുതുതായി സ്ഥലം വാങ്ങുകയായിരുന്നു ടെക്സറ്റൈൽ വ്യാപാരി ശിവസുബ്രമണ്യം. ഇവിടെ വീട് നിർമ്മിച്ച ടെക്സ്റ്റൈൽസ് ഉടമയായ ഇയാൾ കോളനിയെ തന്റെ സ്ഥലവുമായി വേർതിരിക്കാൻ വേണ്ടി ഏതാണ്ട് ഒരേക്കറോളം ചുറ്റളവിൽ കൂറ്റൻ ചുറ്റുമതിൽ നിർമ്മിക്കുകയായിരുന്നു. പതിനേഴു പേരുടെ മരണത്തിന് കാരണക്കാരനായ എസ്. ശിവസുബ്രമണ്യത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് ഇയാളെ ഡിസംബർ പതിനേഴു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ഐ.പി.സി സെക്ഷൻ 304 പ്രകാരം നരഹത്യക്കും ഐ.പി.സി സെക്ഷൻ 4 തമിഴ്നാട് പ്രോപർട്ടി ആക്ട് പ്രകാരം ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എട്ടടി മതിൽ ഉയർത്തിയത് 20 അടിയാക്കി
നാട്ടുകാരെ വിളിച്ച് ദുരന്തവിവരം ആദ്യം പുറത്തു വിട്ടത് 100 മീറ്റർ അകലെ താമസിക്കുന്ന 21 കാരി ദിവ്യയായിരുന്നു. ഞായറാഴ്ച പെയ്ത കനത്ത മഴയിൽ സ്വന്തം വീടിന് എന്തെങ്കിലൂം പറ്റിയോ എന്നറിയാനായിരുന്നു ദിവ്യയുടെ വരവ്. എന്നാൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ഞായറാഴ്ച രാത്രിയിൽ മൂന്ന് വീടുകൾക്ക് മുകളിലേക്ക് വലിയ കരിങ്കല്ല് ഉൾപ്പെടെയുള്ളവ ഇടിഞ്ഞു വീഴുകയായിരുന്നു.അവശിഷ്ടങ്ങൾക്കിടയിൽ തന്റെ അഞ്ചു കുടുംബാംഗങ്ങളെ ദിവ്യ കണ്ടെത്തി. മറ്റ് 12 പേർക്കൊപ്പം ഇവരുടെയും മൃതദേഹങ്ങൾ മണ്ണിൽ മൂടിപ്പോയിരുന്നു. കണ്ണപ്പൻ നഗറിലെ ഈ കോളനിയിൽ ഓടിട്ട ചെറിയ വീടുകളിൽ താമസിക്കുന്ന 300 ദളിതരിൽ ഒരാളാണ് ദിവ്യയും. എല്ലാ കാലവർഷത്തിലും ഈ വീടുകൾക്ക് പ്രശ്നമുണ്ടാകാറുണ്ട്. മേൽക്കൂര ചോരുക, വെള്ളപ്പൊക്കം എല്ലാം പതിവാണ്. എന്നാൽ ഇതിനേക്കാളെല്ലാം അവർ ഭയന്നിരുന്നത് തൊട്ടപ്പുറത്തെ കൂറ്റൻ മതിലിനെ തന്നെയായിരുന്നു.എട്ടു വർഷം മുമ്പാണ് ശിവ സുബ്രഹ്മണ്യൻ ഈ മതിൽ കെട്ടിയുയർത്തിയത്.
എട്ടടി മാത്രം ഉയരത്തിൽ ആദ്യം കെട്ടിയ മതിൽ ദളിത് സമൂഹത്തിന്റെ എതിർപ്പ് മറകടന്നായിരുന്നു 20 അടിയാക്കി ഉയർത്തിയത്. ഇത്രയും വലിയ മതിൽ ശിവ സുബ്രഹ്മണ്യത്തിന്റെ വീടിന് മുന്നിൽ പോലുമില്ല. പിന്നിൽ ദളിതരായതുകൊണ്ടാണ് അവരുടെ പ്രതിഷേധം പോലും അവഗണിച്ച് പടുകൂറ്റൻ മതിൽ ഇയാൾ വീടിന് പിൻഭാഗത്ത് കെട്ടിഉയർത്താൻ കാരണം. ഇത് തൊട്ടുകൂടായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ദളിതുകൾ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ആദ്യം ഉയർന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങളിൽ അത്രയും ഇത് ദളിതർക്ക് മേൽ കെട്ടിപ്പൊക്കിയ ജാതിമതിൽ എന്ന നിലയിലായിരുന്നു. തന്റെ പറമ്പിൽ ഒരു ദളിതരും ഒരു തരത്തിലും കയറരുത് എന്ന ഉദ്ദേശത്തിലാണ് ഇയാൾ ഇത്രയും ഉയരത്തിൽ മതിൽ കെട്ടിയതെന്നും ഇവർ ആരോപിക്കുന്നു. അന്നന്ന് ജീവിച്ചുപോകാൻ കഷ്ടപ്പെടുന്ന തങ്ങൾ മതിൽ ചാടി മോഷണം നടത്തുമെന്ന് പേടിച്ചാണ് ഇത്രയൂം ഉയർത്തി മതിൽ കെട്ടിയതെന്നും അവർ പറഞ്ഞു.
ജാതി വിവേചനത്തിന്റെ ഉരുക്കുമുഷ്ടിയായിട്ടാണ് പലരും മതിലിനെ വിലയിരുത്തിയത്. പൂർണ്ണമായും കരിങ്കല്ലിനാൽ നിർമ്മിച്ച മതിൽ നിർമ്മിക്കാൻ മുനിസിപ്പാലിറ്റിയിൽ നിന്നും അനുമതി പോലും വാങ്ങിയിരുന്നില്ല. സംഭവത്തിൽ മരണമടഞ്ഞവരെല്ലാം ദളിതരാണ്. ഈ മതിൽ കാരണം തങ്ങൾ ഏറെ കഷ്ടപ്പെടുകയായിരുന്നെന്ന് കോളനിവാസികൾ പറയുന്നു. സെൻട്രൽ ജയിലിൽ പോലും ഇത്രയൂം ഉയരത്തിൽ മതിൽ ഉണ്ടാകാറില്ലെന്നും ഇവർ പറയുന്നു. സംഭവം വലിയ പ്രതിഷേധത്തിനും കാരണമായിരിക്കുകയകാണ്.
ദുരന്തത്തിന് കാരണം 'ജാതി മതിൽ' ആണെന്ന് ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും അധസ്ഥിതരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളും ആരോപിച്ചു.
ശിവ സുബ്രഹ്മണ്യത്തിനെതിരേ ദളിത് പീഡന നിരോധന നിയമം വെച്ച് കേസെടുക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ഇവർ.ജാതി മതിലുകൾ വ്യാപകമായ തമിഴ്നാട്ടിൽ ദളിതരെ ക്ഷേത്രങ്ങളിൽ നിന്നും അകറ്റി നിർത്താനും റോഡുകളിലേക്കും നടപ്പാതകളിലേക്കും പ്രവേശനം നിഷേധിക്കാനും അവശ്യസേവനങ്ങൾ അപ്രാപ്യമാക്കാനും ജാതിമതിൽ കെട്ടുന്നത് പതിവാണ്. ഗ്രാമത്തിലെ 17 പേരുടെ മരണത്തിനിടയാക്കിയ സംഭവം തൊട്ടുകൂടായ്മയാണെന്ന് കാണിച്ച് പാർലമെന്റിൽ ഉന്നയിക്കാൻ ആവശ്യപ്പെട്ട് ദളിത് പ്രവർത്തകർ സാമൂഹ്യ നീതി മന്ത്രാലയത്തിനും കത്തെഴുതിയിട്ടുണ്ട്. വിവേചനത്തിനെതിരേ ഇരകളും ആക്ടിവിസ്റ്റുകളും നടത്തിയ പ്രതിഷേധം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായി ലോക്സഭാ എംപിയും വിസികെ നേതാവുമായ ഡി രവികുമാർ എഴുതിയ കത്തിൽ പറയുന്നു.
ജാതി മതിൽ വിഷയം മുനിസിപ്പൽ കോർപ്പറേഷന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അത് സ്വകാര്യ വ്യക്തിയുടെ വസ്തുവാണെന്നും തങ്ങൾക്ക് ഒന്നും പറയാൻ കഴിയില്ലെന്നുമായിരുന്നു മറുപടി. ഇരകളുടെ കുടുംബാംഗങ്ങളെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പള്ളി പഴനി സ്വാമി സന്ദർശിച്ച വേളയിൽ ജാതിവിവേചനമല്ലേ കാരണമെന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍