Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്രൂവറി.. മാർക്ക് ദാനം... ഇപ്പോഴിതാ ഊരാളുങ്കലിനും പണി കിട്ടി; പാസ് പോർട്ട് പരിശോധനയ്ക്കുള്ള സോഫ്റ്റവേർ വികസിപ്പിക്കാനുള്ള പ്രോജക്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകില്ല; പൊലീസിന്റെ ഡാറ്റാ ബേസിൽ ആരു കയറിയാലും കുഴപ്പമില്ലെന്ന് വീരവാദം പറഞ്ഞവർ ഒടുവിൽ എടുത്തത് ഡാറ്റ ചോരാതിരിക്കാനുള്ള മുൻ കരുതൽ; ക്രൈം ആൻഡ് ക്രിമിനൽ നെറ്റ്‌വർക്കിങ് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും ഇനി സെർവ്വറിൽ സുരക്ഷിതം: വിവാദമൊഴിവാക്കി ഡിജിപിയുടെ ഇടപെടൽ

ബ്രൂവറി.. മാർക്ക് ദാനം... ഇപ്പോഴിതാ ഊരാളുങ്കലിനും പണി കിട്ടി; പാസ് പോർട്ട് പരിശോധനയ്ക്കുള്ള സോഫ്റ്റവേർ വികസിപ്പിക്കാനുള്ള പ്രോജക്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകില്ല; പൊലീസിന്റെ ഡാറ്റാ ബേസിൽ ആരു കയറിയാലും കുഴപ്പമില്ലെന്ന് വീരവാദം പറഞ്ഞവർ ഒടുവിൽ എടുത്തത് ഡാറ്റ ചോരാതിരിക്കാനുള്ള മുൻ കരുതൽ; ക്രൈം ആൻഡ് ക്രിമിനൽ നെറ്റ്‌വർക്കിങ് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും ഇനി സെർവ്വറിൽ സുരക്ഷിതം: വിവാദമൊഴിവാക്കി ഡിജിപിയുടെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബ്രൂവറി... മാർക്ക് ദാനം.... ഇപ്പോഴിതാ ഊരാളുങ്കലും... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഒരു വിഷയം കൂടി വീണ്ടും ചർച്ചയാക്കുകയാണ് സർക്കാർ തീരുമാനം. കേരള പൊലീസിന്റെ പാസ്പോർട്ട് പരിശോധനയ്ക്കായി സോഫ്റ്റ്‌വേർ വികസിപ്പിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കുനൽകിയ അനുമതി തത്കാലത്തേക്കു വേണ്ടെന്നു വയ്ക്കുന്ന പ്രതിപക്ഷം ഉയർത്തിയ വിവാദങ്ങൾ കൂടി കണക്കിലെടുത്താണ്. കേരള പൊലീസിന്റെ അതീവരഹസ്യ ഫയലുകളടങ്ങുന്ന വിവരശേഖരം സൊസൈറ്റിക്കു തുറന്നുകൊടുക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന വിവാദങ്ങളെത്തുടർന്നാണിത്. നിയമസഭയിലെ ചർച്ചയിൽ പോലും മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതിയെ ന്യായീകരിച്ചിരുന്നു. എന്നാൽ അന്തിമമായി വിവാദ പേടിയിൽ ഈ പദ്ധതിയിൽ നിന്ന് ഊരാളുങ്കളിനെ ഒഴിവാക്കുകയാണ്.

സോഫ്റ്റ്‌വേർ തയ്യാറാക്കുന്നതിന് ഊരാളുങ്കൽ ഐ.ടി. സൊല്യൂഷനിലെ ഉദ്യോഗസ്ഥർ സമീപിച്ചെങ്കിലും തത്കാലം സഹകരിപ്പിക്കേണ്ടെന്ന മറുപടിയാണ് പൊലീസിന്റേത്. ഇതിന് രൂപവത്കരിച്ച വിദഗ്ധ സമിതി സംഭവം വിവാദമായശേഷം ചേർന്നിട്ടില്ല. എന്നാൽ, കരാർ വേണ്ടെന്നുവെച്ചതിൽ ഔദ്യോഗിക പ്രതികരണത്തിന് പൊലീസ് തയ്യാറായിട്ടില്ല. പാസ്പോർട്ട് വെരിഫിക്കേഷൻ എളുപ്പമാക്കാൻ ഊരാളുങ്കൽ വികസിപ്പിച്ച ആപ്ലിക്കേഷൻ ഉപയോഗിക്കാനായിരുന്നു തീരുമാനം. ഇതിനായി ആദ്യഘട്ടമെന്ന നിലയിൽ 35 ലക്ഷം രൂപ അനുവദിച്ചും പൊലീസിന്റെ വിവരശേഖരം ഉപയോഗിക്കാൻ അനുമതി നൽകിയും ഒക്ടോബറിൽ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയതോടെ സംഭവം വിവാദമായി. പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. പൊലീസിന്റെ വിവരശേഖരം ഉപയോഗിക്കാൻ അനുമതി നൽകിയതിലൂടെ ക്രൈം ആൻഡ് ക്രിമിനൽ നെറ്റ്‌വർക്കിങ് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും ഊരാളുങ്കലിന്റെ കൈയിലെത്തുമെന്നായിരുന്നു വിമർശനം. ഇത് അംഗീകരിച്ച് കരുതലോടെ നീങ്ങാനാണ് പൊലീസിന് സർക്കാർ നൽകിയ നിർദ്ദേശം.

വിദഗ്ധ സമിതിയിലെ ഉദ്യോഗസ്ഥരുടെ എതിർപ്പുകൾ മറികടന്നാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന ആരോപണവും ചർച്ചയായി. 2017-ൽ പൊലീസിലെ സാങ്കേതിക വിദഗ്ദ്ധർ വികസിപ്പിച്ച ഇ-വി.ഐ.പി. എന്ന ആപ്ലിക്കേഷൻ നിലനിൽക്കെയാണ് ഊരാളുങ്കലിന് സോഫ്റ്റ്‌വേർ വികസിപ്പിക്കാൻ അനുമതി നൽകിയത്. സുരക്ഷാ ഓഡിറ്റിനുശേഷംമാത്രമേ ഊരാളുങ്കലിന് ഡേറ്റാബേസിലെ വിവരങ്ങൾ കൈമാറുകയുള്ളൂവെന്നും സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. പാസ്പോർട്ട് പരിശോധനയുടെ ഭാഗമായി അപേക്ഷകൻ ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു മനസ്സിലാക്കാനുള്ള സൗകര്യംമാത്രമാണ് ഊരാളുങ്കലിന് നൽകാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വിവരശേഖരത്തിലേക്ക് പ്രവേശിക്കാൻ ഊരാളുങ്കലിന്റെ ഉദ്യോഗസ്ഥരെ പൊലീസ് അനുവദിച്ചില്ല. ഇത് കരാർ റദ്ദാക്കിയതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

സംസ്ഥാന പൊലീസിന്റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള നീക്കം ചർച്ചയാക്കിയത് രമേശ് ചെന്നിത്തലയാണ്. ബ്രൂവറിയും മാർക്ക് ദാനത്തിനും സമാനമായി വാർത്താ സമ്മേളനത്തിലൂടെ വിഷയത്തെ ആളികത്തിച്ചു. വഴിവിട്ട നീക്കത്തിലൂടെ അനുമതി നൽകുന്നതിനെ രണ്ട് വിദഗ്ധ സമിതികൾ എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് ഡാറ്റാ ബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. ഊരാളുങ്കലിന്റെ സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തലും തള്ളുകയായിരുന്നു. സോഫ്റ്റ്‌വെയറിനായി ഊരാളുങ്കൽ നൽകിയത് നാല് കോടിയുടെ പദ്ധതിയാണ്. ആദ്യപടിയായി കേന്ദ്രഫണ്ടിൽ നിന്ന് 35 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാൽ ഊരാളുങ്കലിന് ഒരു തുകയും നൽകിയിട്ടില്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ അറിയിച്ചു. പൊലീസിന്റെ പാസ്പോർട്ട് പരിശോധന പോലെയുള്ള കാര്യങ്ങൾ എളുപ്പമാക്കാൻ സൊസൈറ്റി വികസിപ്പിച്ച ആപ്പിന് വേണ്ടി പൊലീസ് ഡേറ്റാബേസ് ഉപയോഗിക്കാൻ നൽകുന്ന അനുമതി സംസ്ഥാനത്തെ മുഴൂവൻ പൊലീസ് വിവരങ്ങളും സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ പക്കലെത്തുമെന്ന വിമർശനം ചെന്നിത്തല ഉന്നയിച്ചു.

കരാർ യാഥാർത്ഥ്യമായിരുന്നുവെങ്കിൽ പാസ്പോർട്ട് പരിശോധന പോലെയുള്ള പൊലീസിന്റെ സുപ്രധാനജോലികൾ സൊസൈറ്റിയുടെ ആപ്പു വഴിയാകും. ഇതോടെ പൊലീസിന്റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് അതീവ പ്രധാന്യമുള്ള ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനുള്ള സ്വതന്ത്രാനുമതിയാണ് സൊസൈറ്റിക്ക് കയ്യിൽ വരിക. ഒക്ടോബർ 29 നായിരുന്നു പൊലീസ് ഡേറ്റാബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നു കൊടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്. അതീവ രഹസ്യഫയലുകൾ അടക്കം കൈകാര്യം ചെയ്യുന്ന ഡേറ്റാബേസിൽ കയറാൻ നൽകുന്ന സമ്പൂർണ്ണ സ്വാതന്ത്ര്യം സുരക്ഷാവീഴ്ചയാണെന്ന് സൈബർ വിദഗ്ദ്ധർ കണക്കാക്കുന്നുണ്ട്. ഒക്ടോബർ 25 നായിരുന്നു ഡേറ്റാബേസിൽ കയറാൻ അനുമതിക്കായി സൊസൈറ്റി അപേക്ഷ നൽകിയത്. നാലു ദിവസത്തിനുള്ളിൽ കയറാൻ ഡിജിപി അനുമതി നൽകുകയും ചെയ്തു. അതിന് ശേഷമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത് പോലും.

സംസ്ഥാനത്തെ മുഴുവൻ പൊലീസ് വിവരങ്ങളും ഊരാളുങ്കൽ സൊസൈറ്റിക്ക് ഞൊടിയിടയിൽ കിട്ടുന്ന വിധത്തിലാണ് അനുമതി നൽകിയത്. ടെൻഡർ പോലും വിളിക്കാതെ സർക്കാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സിന് പാസ്പോർട്ട് പരിശോധനാ ജോലികൾ പോലെ കോടികളുടെ ഇടപാട് കൈമാറിയതിൽ പൊലീസിലെ തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുമുണ്ട്. ഊരാളുങ്കൽ സൊസൈറ്റിക്ക് പൊലീസിന്റെ ഡേറ്റാ ബാങ്ക് നൽകരുത്. നടപടി തെറ്റെന്നും സർക്കാർ പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതാണ് അംഗീകരിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP