വായ് തുറക്കാൻ വിഷമമായതുകൊണ്ട് ആഹാരം കഴിക്കുന്നത് സ്പൂണിൽ; ശസ്ത്രക്രിയ കഴിഞ്ഞതിനാൽ അണുബാധ വരാതെ സൂക്ഷിക്കണം; ആശുപത്രി ബിൽ അടച്ചത് എംഎൽഎ ഇടപെട്ടതോടെ; ഗൾഫിൽ പോകാൻ പൊലീസ് കേസ് തടസ്സമാകുമോയെന്ന് ആശങ്ക; ആലുവയിൽ പൊലീസ് മർദ്ദനത്തിനിരയായ ഉസ്മാന്റെ അവസ്ഥ അതിദയനീയം
പ്രകാശ് ചന്ദ്രശേഖർ
ആലൂവ:ആലുവയിൽ പൊലീസിനെ തടഞ്ഞെന്ന് ആരോപിച്ച് മർദ്ദനമേറ്റ കേസിൽ ചികിൽസയിൽ കഴിയുന്ന ഉസ്മാന്റെ അവസ്ഥ ദയനീയമായി തുടരുന്നു.ജോലിക്കായി ഗൾഫിൽ പോകുന്നതിന് ശ്രമിക്കുകയാണെങ്കിലും പൊലീസ് കേസ് തടസ്സമാകുമോയെന്ന ആശങ്കയും ഉസ്മാനുണ്ട്. വായ്തുറക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്. ആഹാരം കഴിക്കുന്നത് സ്പൂണിൽ. കണ്ണിന്റെ താഴെയും ചെവിയോടടുത്ത ഭാഗത്തും അസ്ഥി താഴേയ്ക്കിരുന്നത് ശസ്ത്രക്രീയയിലൂടെ ശരിയാക്കി.ഉള്ളിൽ നിന്നും ശസ്ത്രക്രീയ നടത്തി സ്റ്റീൽപ്ലെയിറ്റ് ഇട്ടിട്ടുള്ളതിനാൽ അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം.സുഹൃത്തുക്കളും ഉറ്റവരും സഹായിക്കുന്നതുകൊണ്ട് കഴിഞ്ഞുപോകുന്നു. ഉസ്മാൻ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മറുനാടനോട് മനസ്സുതുറന്നത് ഇങ്ങനെ.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉസ്മാൻ ആലൂവ രാജഗിരി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയത്.രണ്ടാഴ്ചയിലേറെ ഇവിടെ നടത്തിയ ചികിത്സയ്ക്ക് 140000 രൂപ മുടക്കായി. ബിൽ തുക അടയ്ക്കാൻ മാർഗ്ഗമില്ലന്നറിയിച്ചപ്പോൾ അൻവർ സാദത്ത് എം എൽ എ ഇടപെട്ടു. ഈ മാസം അഞ്ചിനാണ് മരത്തുകുടി ഉസ്മാനെ മൂക്കിൽ നിന്നും രക്തം വാർന്ന് അവശനായ നിലയിൽ രാജഗിരിയിൽ എത്തിച്ചത്.പരിശോധനയിൽ താടിയെല്ലിനും മുഖത്തെ അസ്ഥിക്കും പൊട്ടലുണ്ടെന്ന് വ്യക്തമാവുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയുമായിരുന്നു. ജോലിക്കായി ഗൾഫിൽ പോകുന്നതിനുള്ള നീക്കം നടത്തി വരികയാണെന്നും പൊലീസ് കേസ് ഈ നീക്കത്തിന് തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് കഴിയുന്നതെന്നും ഉസ്മാൻ പറഞ്ഞു.
പൊലീസ് മർദനം കുടുംബത്തെ പട്ടിണിയിലാക്കിയിരിക്കുകയാണ്. ഉസ്മാന്റെ ഭാര്യ ഫെബിന. മൂന്ന്മക്കളുണ്ട്. മൂന്ന് പേരും സ്കൂളിൽ പോകുന്ന കുട്ടികളാണ്. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചെലവുകൾ മൂലം സാമ്പത്തികമായി തകർന്നിരിക്കുമ്പോഴാണു ചികിൽസയ്ക്കും മറ്റും പണം കണ്ടെത്തേണ്ടി വന്നിരിക്കുന്നത്.
ഇതിനിടെ ജപ്തി ഭീഷണിയുടെ വക്കിലാണ് ഉസ്മാനും കുടുംബവും കഴിയുന്നത്. തറവാടു പൊളിച്ച് പുതുതായി വീട് നിർമ്മിച്ചത് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്താണ്. ഇതിന്റെ തിരിച്ചടവിനായാണ് ഉസ്മാൻ ജോലി തേടി വിദേശത്തേക്കു പോയത്. എന്നാൽ പ്രാരബ്ധം ഏറിയതോടെ തിരിച്ചടവ് മുടങ്ങി. പത്ത് ലക്ഷം രൂപയുടെ ലോൺ 15 ലക്ഷം രൂപയായി പെരുകിയതോടെ ജപ്തിഭീഷണിയിലാണ് ഇപ്പോൾ ഉസ്മാന്റെ കുടുംബം.
കുടുംബത്തിലെ ഇളയ മകനായ ഉസ്മാന് മൂന്നു സെന്റ് സ്ഥലമാണ് വീതം വച്ചപ്പോൾ ലഭിച്ചത്. ബാപ്പയുടെയും ഉമ്മയുടെയും അവകാശമായ മൂന്നു സെന്റ് സ്ഥലവും കൂടി ചേർത്ത് ആറു സെന്റിലാണ് ഉസ്മാൻ വീട് നിർമ്മിച്ചത്. എടത്തല സർവീസ് സഹകരണ ബാങ്കിൽനിന്ന് ഇതിനായി പത്ത് ലക്ഷത്തോളം രൂപ വായ്പയും എടുത്തിരുന്നു. എന്നാൽ, ഇത് കൃത്യമായി അടച്ചു തീർക്കാൻ ഉസ്മാന് കഴിഞ്ഞില്ല. പലിശയും കൂട്ടു പലിശയുമായി പതിനഞ്ച് ലക്ഷത്തിലധികമാണ് ഇപ്പോൾ ഉസ്മാന്റെ ബാധ്യത.
സൗദി അറേബ്യയിൽ പച്ചക്കറി മാർക്കറ്റിലാണ് ഉസ്മാൻ ജോലി ചെയ്തിരുന്നത്. കിട്ടുന്ന വരുമാനം കൊണ്ട് വീട്ടു ചെലവും കുട്ടികളുടെ വിദ്യാഭ്യാസവും ആശുപത്രി ചെലവും മാത്രമാണ് കഴിഞ്ഞുപോയത്. നോമ്പുകാലമായതിനാൽ താൻ പണിത വീട്ടിൽ ഉമ്മയെയും ബാപ്പയെയും താമസിപ്പിച്ചു. അടുത്ത നോമ്പിന് സ്വന്തം വീട്ടിൽ കിടക്കാൻ ചിലപ്പോൾ കഴിഞ്ഞില്ലെങ്കിലോയെന്ന വിഷമത്തിലാണ് അവർ വീട്ടിൽനിന്ന് മാറാതിരുന്നത്. ഉസ്മാൻ ഭാര്യയോടും മകളോടുമൊപ്പം തൊട്ടടുത്തുതന്നെ വാടകയ്ക്കാണ് താമസിച്ചിരുന്നത്.
7000 രൂപ വാടക കൊടുത്താണു താമസിക്കുന്നത്. റിയാദിൽ മാർക്കറ്റിലാണ് ഉസ്മാന് ജോലി. അവിടെ പഴയതുപോലെ പണിയില്ല. സുഖപ്പെട്ടാലും കേസുള്ളതിനാൽ വീണ്ടും റിയാദിലേക്കു പോകാൻ കഴിയുമോ എന്നും സംശയമാണ്. നിരപരാധിയായ ഒരാളോടു പൊലീസുകാർ എന്തിനാണിങ്ങനെ ചെയ്തതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ലെന്നും ഫെബിന പറഞ്ഞു.
സംഭവം നടന്ന ദിവസം ഉസ്മാൻ ഭാര്യയോട് നോമ്പു തുറക്കാനുള്ള സാധനങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞാണ് പുറത്തേക്കു പോയത്. ലീവിന് നാട്ടിലെത്തിയപ്പോൾ സുഹൃത്തിന്റെ ബൈക്ക് ഓടിക്കാൻ മേടിച്ചിരുന്നു. ഇതിലായിരുന്നു യാത്ര. എന്നാൽ പൊലീസ് മർദനവും പിന്നാലെ കേസുമെല്ലാം ആയതോടെ കുടുംബത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസും അടഞ്ഞിരിക്കുകയാണ്.
ഈ മാസം അഞ്ചിന് പൊലീസ് സംഘം സഞ്ചരിച്ച കാറിൽ ഇടിച്ചെന്നാരോപിച്ചാണ് ബൈക്ക് യാത്രക്കാരനായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ പൊലീസ് മർദിച്ചത്. സംഭവത്തിൽ നാല് പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. മർദ്ദനത്തിന് ഇരയാക്കൽ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഉസ്മാൻ ഓടിച്ചിരുന്ന ബൈക്ക് എടത്തല ഗവ. സ്കൂൾ ഗേറ്റിനു മുന്നിൽ പൊലീസുകാർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചത്. കാറിൽ കയറ്റിക്കൊണ്ടു പോയ ഉസ്മാനെ കാറിലും സ്റ്റേഷനിലെത്തിച്ചും മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനിടെ ഉസ്മാൻ നേരത്തെ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണെന്ന വിവരങ്ങളും പുറത്തുവരികയാണ്. പൊലീസിനെ അക്രമിച്ചതും പൊലീസ് ജീപ്പ് നശിപ്പിച്ചതുമാണ് ഇയാൾക്കെതിരായ കേസ്. കുറ്റപത്രം സമർപ്പിച്ച കേസിൽ പിന്നീട് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉസ്മാന് പൊലീസുകാരിൽ നിന്ന് മർദ്ദനമേറ്റത്. പൊലീസുകാരുടെ പരാതിയിൽ ഉസ്മാനെതിരേയും കേസെടുത്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍