ദുബായിലെ ഉതുപ്പിന്റെ റിക്രൂട്ട്മെന്റിന് രജിസ്റ്റർ ചെയ്തിരിക്കുന്നത് 2500 നേഴ്സുമാർ; ഇന്റർപോൾ പ്രതി നേരിട്ട് വാങ്ങുന്നത് നാട്ടിൽ വാങ്ങിയതിനേക്കാൾ ഉയർന്ന ഫീസ്; ഇടനിലക്കാർക്കും കമ്മീഷൻ; ചിത്രം എടുക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകർക്ക് അസഭ്യ വർഷം
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: പുതുപ്പള്ളിക്കാരൻ ഉതുപ്പ് വർഗ്ഗീസിനെ കുടുക്കാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന സംശയം സജീവമാകുന്നു. യുഎഇയിൽ അതി ശക്തനാണ് ഉതുപ്പ് വർഗ്ഗീസെന്നാണ് ഒരിക്കൽ കൂടി തെളിയുന്നത്. ഇന്റർപോളിന്റെ അറസ്റ്റിന് ശേഷം ജാമ്യത്തിലിറങ്ങിയതോടെ ഉതുപ്പ് വീണ്ടും റിക്രൂട്ട്മെന്റ് മേഖലയിൽ സജീവമായി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉതുപ്പിനെ ഇന്ത്യയിലെത്തിക്കേണ്ട നടപടിക്രമങ്ങൾ സിബിഐയുടെ ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് ഉതുപ്പ് ദുബായിൽ പര്യമായി തന്നെ അനധികൃത റിക്രൂട്ട്മെന്റിന് നേതൃത്വം നൽകുന്നത്. നേഴ്സുമാരോട് ദുബായിലേയും കുവൈത്തിലേയും ജോലിക്കായി പതിനഞ്ച് ലക്ഷത്തിലധികം രൂപയാണ് ഉതുപ്പ് ആവശ്യപ്പെടുന്നത്. ദുബായിൽ ഇന്നലെ നടന്ന റിക്രൂട്ട്മെന്റിന് ഉതുപ്പ് പരസ്യമായി നേതൃത്വം നൽകി. ഇക്കാര്യം ഇന്നലെ മറുനാടൻ മലയാളി ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ഇതറിഞ്ഞ് മറ്റ് മാദ്ധ്യമ പ്രവർത്തകരും റിക്രൂട്ട്മെന്റ് സ്ഥലത്ത് എത്തി.
എന്നാൽ ചിത്രമെടുക്കാൻ ആരേയും അനുവദിച്ചില്ല. ഉതുപ്പിന്റെ ഗുണ്ടകൾ മാദ്ധ്യമ പ്രവർത്തകരെ ഓടിച്ചു വിടുകയായിരുന്നു. മറുടാൻ മലയാളിക്ക് മാത്രമാണ് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞത്. കൊച്ചിയിലെ റിക്രൂട്ട്മെന്റ് തട്ടിപ്പ് പുറത്തുവന്നപ്പോൾ മുതൽ ഉതുപ്പ് കുവൈത്തിലും ദുബായിലുമാണ് ഉള്ളത്. സുപ്രീംകോടതി പോലും ജാമ്യാപേക്ഷ തള്ളിയ പ്രതിയാണ് ഉതുപ്പ്. ഇന്ത്യയിലെത്തി സിബിഐയ്ക്ക് കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ ലുക്ക് ഔ്ട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ഉതുപ്പിനെ ഇന്റർപോൾ കസ്റ്റഡിയിൽ എടുത്തെങ്കിലും ജാമ്യം സംഘടിപ്പിച്ചു. ഇതോടെ ദുബായിൽ ഉതുപ്പിന് പുറത്തിറങ്ങാമെന്ന അവസ്ഥ വന്നു. ഈ സാഹചര്യം മുതലെടുത്താണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇതിന്റെ ചിത്രമെടുക്കാൻ വന്നവരെയാണ് ഉതുപ്പിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തി അയച്ചത്. കുവൈത്തിൽ ഉതുപ്പിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കും നല്ല തല്ല് കിട്ടിയിരുന്നു. അന്നും മറുനാടൻ മാത്രമാണ് ഫോട്ടോ പുറത്തുവിട്ടിരുന്നത്. അതിന് സമാനമായ സംഭവങ്ങളാണ് ഇന്നലെ ദുബായിലും നടന്നത്.
നഴ്സ് റിക്രൂട്ട്മെന്റിനു കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വെല്ലുവിളിച്ചാണ് ഇന്നലെ ദുബായിൽ റിക്രൂട്ട്മെന്റ് നടന്നത്. സംസ്ഥാനത്ത് റിക്രൂട്ട്മെന്റുകൾ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കിയതോടെ കുവൈത്ത് ആരോഗ്യമന്ത്രാലയം നേരിട്ട് ദുബായ് വഴി റിക്രൂട്ട്മെന്റ് നടത്തുകയായിരുന്നു. ഇന്നലെ നടന്ന എം.ഒ.എച്ച്. പരീക്ഷയിൽ കേരളത്തിൽനിന്ന് 2500 നഴ്സുമാർ പങ്കെടുത്തു. ഒക്ടോബർ മൂന്നുവരെയാണ് ദുബായിൽ റിക്രൂട്ട്മെന്റുകൾ നടക്കുന്നത്. ഇതിനായി നേരത്തേ വാങ്ങിയിരുന്നതിലും പത്തു ലക്ഷത്തോളം രൂപ കൂടുതലാണ് ഏജൻസികൾ വാങ്ങുന്നതെന്ന് നഴ്സുമാർ പരാതിപ്പെട്ടു. കൊച്ചി കേന്ദ്രീകരിച്ച് റിക്രൂട്ട്മെന്റ് നടക്കുമ്പോൾ അഞ്ച് ലക്ഷമാണ് വാങ്ങിയിരുന്നത്. ഇത് പതിനഞ്ചായി ഉതുപ്പ് ഉയർത്തിയെന്നാണ് സൂചന. കേരളത്തിൽ ഉതുപ്പ് ഇല്ലാത്തതിനാൽ ചില ഏജൻസി വഴിയാണ് നേഴ്സുമാരെ ദുബായിൽ എത്തിച്ചത്. അവർക്ക് കൂടി ചേർത്താണ് പതിനഞ്ച് ലക്ഷം വാങ്ങുന്നതെന്നാണ് സൂചന.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണങ്ങൾ ഈ രംഗത്തെ ചൂഷണം വർധിപ്പിക്കുകയാണെന്നാണ് നഴ്സുമാരുടെ വാദം. കുവൈത്ത് നഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പിൽ പ്രതികളായ ഏജൻസികൾ ദുബായിൽ റിക്രൂട്ട്മെന്റ് നടത്തുന്നതായി നേരത്തേ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിനിടെ ടൂറിസ്റ്റ് വിസയിൽ ദുബായിൽ റിക്രൂട്ട്മെന്റിനു പോയ ഉദ്യോഗാർഥികളെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ തടഞ്ഞു. കുവൈത്തിലേക്കു ദുബായ് വഴി റിക്രൂട്ട്മെന്റിന് പോയവരെയാണു തടഞ്ഞത്. സന്ദർശക വിസയിൽ കൂട്ടത്തോടെ വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ ഇവരെ തടഞ്ഞുവച്ച് ചോദ്യം ചെയ്തത്. തർക്കങ്ങൾക്കൊടുവിൽ ഇവരെ യാത്രയ്ക്ക് അനുവദിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ 75 നഴ്സുമാരെ തടഞ്ഞു.
ഇതിനിടെ സംസ്ഥാനത്തുനിന്നും റിക്രൂട്ട്മെന്റുകൾ വിദേശത്തേക്കു പറിച്ചു നടുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ഏജൻസികൾ നഴ്സുമാരുടെ ബയോഡാറ്റകൾ വ്യാപകമായി ശേഖരിക്കുന്നുണ്ട്. ദുബായ് വഴി നഴ്സുമാരെ കുവൈത്തിലെത്തിക്കാമെന്ന ഏജൻസികളുടെ വാദം ശരിയല്ലെന്നും ഇത് ഇന്ത്യൻ ഭരണ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സർക്കാർ ഏജൻസികൾ കുറ്റപ്പെടുത്തുന്നു. ദുബായ് വഴി റിക്രൂട്ട്മെന്റ് നടത്തി സംസ്ഥാനത്തെ നഴ്സുമാരെ വിദേശത്തെത്തിക്കാൻ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കണം. ഈ സാഹചര്യത്തിൽ സ്വന്തം ഉത്തരവാദിത്തത്തിൽ ദുബായിലെത്തി നേഴ്സുമാരായി മാറുന്നവർക്ക് ഭാവിയിൽ ഒരു പരിരക്ഷയും നൽകില്ലെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുമാസത്തെ സന്ദർശക വിസയിലാണ് ഉദ്യോഗാർഥികൾ ദുബായിൽ എത്തിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ വിവിധ ട്രാവൽ ഏജൻസികളാണ് ഇവർക്ക് വിസ ലഭ്യമാക്കിയത്. ഇതെല്ലാം അനധികൃതമാണെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.
സർക്കാർ ഏജൻസികളായ നോർക്ക റൂട്ട്സിനും ഒഡെപെകിനും കുവൈത്ത് ആരോഗ്യമന്ത്രാലയം റിക്രൂട്ട്മെന്റ് ചുമതല നൽകിയിട്ടില്ല. ഇതിന് പിന്നിലും ഉതുപ്പിന്റെ കള്ളക്കളിയാണ്. ഈ സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം റിക്രൂട്ട്മെന്റുമായി നേരിട്ട് രംഗത്തെത്തിയത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ 4500 നഴ്സുമാരുടെ ഒഴിവുകളുണ്ട്. വിദേശ നഴ്സ് റിക്രൂട്ട്മെന്റുകൾ സർക്കാർ ഏജൻസി വഴി നിജപ്പെടുത്തിയ ശേഷം കഴിഞ്ഞ നാലുമാസമായി റിക്രൂട്ട്മെന്റുകൾ നടന്നിരുന്നില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്തെ വിവിധ ഏജൻസികൾ വ്യാപകമായി റിക്രൂട്ട്മെന്റ് നടത്തിയ കുവൈത്ത് ഓയിൽ കമ്പനിയുടെ അഹമ്മദി ആശുപത്രിയിലേക്കാണ് റിക്രൂട്ട്മെന്റുകൾ നടക്കുന്നത്. ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ സ്റ്റാഫിങ് സർവീസസ് ഇൻകോർപറേറ്റഡ് ആണ് റിക്രൂട്ട്മെന്റുകൾക്കായി അപേക്ഷ ക്ഷണിച്ചത്. കേരളത്തിലെ ചില പത്രങ്ങളിൽ റിക്രൂട്ട്മെന്റ് പരസ്യവും നൽകിയിരുന്നു.
റിക്രൂട്ട്മെന്റ് പരസ്യങ്ങൾക്ക് പിന്നിൽ ഉതുപ്പ് വർഗ്ഗീസാണെന്ന മറുനാടൻ വാർത്ത വിദേശ കാര്യമന്ത്രാലയവും അനൗന്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതു സംബന്ധിച്ച് മന്ത്രാലയത്തിൽ അന്വേഷിച്ച നേഴ്സുമാർക്ക് തട്ടിപ്പിന് ഇരയായാൽ യാതൊരു നിയമപരിരക്ഷയും കിട്ടില്ലെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്നലെയും ഒക്ടോബർ മൂന്നിനുമായി ദുബായ് അൽ ബൂം ടൂറിസ്റ്റ് വില്ലേജിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നേഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി അഭിമുഖം നടക്കുന്നതായി പ്രമുഖ മലയാളപത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഉതുപ്പ് വർഗ്ഗീസ് തന്നെയാണ് ഇതിന് പിന്നിലെന്നായിരുന്നു മറുനാടൻ റിപ്പോർട്ട് ചെയ്തത്. റിക്രൂട്ട്മെന്റിനെ കുറിച്ച് വിശദമായി നിരീക്ഷിക്കാൻ യുഎഇയിലെ സ്ഥാനപതിക്ക് വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
കേരളത്തിൽനിന്ന് റിക്രൂട്ട്മെന്റുകൾ നിലച്ചതോടെ യോഗ്യതനേടിയ നേഴ്സുമാർ ഏതുവിധേനയും ജോലി നേടുകയെന്ന ലക്ഷ്യവുമായി സന്ദർശകവിസയിൽ ദുബായിലെത്താനുള്ള ശ്രമത്തിലാണ്. ഇതിനായി റിക്രൂട്ടിങ് ഏജൻസികളെ ബന്ധപ്പെടുന്നവർക്ക് കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ചില ട്രാവൽ ഏജൻസികളെ സമീപിക്കാനാണ് മറുപടി ലഭിക്കുന്നത്. ഈ ട്രാവൽ ഏജൻസികളാണ് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോപേരിൽ സന്ദർശകവിസ തരപ്പെടുത്തി നൽകുന്നത്. നഴ്സിങ് റിക്രൂട്ടമെന്റ് നടത്തുന്ന ഏജൻസികൾക്ക് കർശന നിയന്ത്രണങ്ങളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണം കൂടിയായപ്പോൾ വിദേശ രാജ്യങ്ങളിലെ നഴ്സിങ് ഒഴിവുകളുടെ ഇന്റർവ്യൂ ദുബായിലേക്ക് മാറ്റിയാണ് ഉതുപ്പ് വർഗീസും ടീമും വീണ്ടും നഴ്സിങ് ഉദ്യോഗാർഥികളുടെ ചോരയൂറ്റാൻ രംഗത്തെത്തിയത്.
നേരത്തെ യുഎൻഎ പ്രസിഡന്റ് ജാസ്മിൻഷായും ഉതുപ്പിന്റെ തട്ടിപ്പിൽ വീഴരുതെന്ന നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു. ഇന്ത്യൻ സർക്കാറിന്റെ നിയമങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന ഇത്തരം ഏജൻസികൾക്കെതിരെയും അതിന്റെ ഉടമകൾക്കെതിരെയും ശക്തമായ നിലപാട് എടുക്കണം എന്നാണ് യുഎൻഎയുടെ നിലപാടെന്ന് ജാ്സമിൻ ഷാ മറുനാടോട് വ്യക്തമാക്കി. റിക്രൂട്ട്മെന്റിൽ പങ്കെടുത്ത് ഏതെങ്കിലും നഴ്സിനുണ്ടാകുന്ന സാമ്പത്തികമോ, നിയമ പരമോ ആയ കഷ്ട നഷ്ടങ്ങൾക്ക് സംഘടനയുടെ പിന്തുണ ഉണ്ടാകുന്നതല്ലെന്നും ജാസ്മിൻ അറിയിച്ചു. നിലവിൽ ഇന്ത്യയിൽ റിക്രൂട്ട്മെന്റ് ലഭിച്ച മുഴുവൻ നെഴ്സുമാർക്കും വിദേശത്തേക്ക് പോകാൻ ഉള്ള നിയമരാഷ്ട്രീയ പോരാട്ടങ്ങൾ യുഎൻഎ നടത്തുമ്പോൾ ഏജൻസികളുടെ ഇത്തരം നടപടികൾ മറ്റ് നേഴ്സുമാർക്ക് ദോഷകമാരുമെന്നാണ് ജാസ്മിൻ ഷായുടെ പക്ഷം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്