വ്യക്തമല്ലാത്ത സിസിടിവി ദൃശ്യം 'തെളിവാക്കി' നിരപരാധിയെ എസ്ഐ മോഷണക്കേസിൽ കുടുക്കിയപ്പോൾ റെന്റ് എ കാർ ബിസിനസ് തകർന്നതിന് പിന്നാലെ രണ്ടു കോടിയുടെ കടബാധ്യതയും; ചക്കരക്കല്ല് എസ്ഐയ്ക്കെതിരെ നടപടി വേണമെന്ന അപേക്ഷയ്ക്ക് നീതി ഉറപ്പാക്കുമെന്ന് താജുദ്ദീന് സർക്കാരിന്റെ ഉറപ്പ്; 54 ദിവസം നാട്ടിലും 24 ദിവസം ഖത്തറിലും ജയിലിൽ അനുഭവിച്ചത് നരകയാതനയെന്നും നിറകണ്ണുകളോടെ താജുദ്ദീൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വ്യാജ സിസിടിവി ദൃശ്യങ്ങൾ 'തെളിവാക്കി' മാലമോഷണക്കേസിൽ പെടുത്തിയ സംഭവത്തിൽ പ്രവാസി മലയാളിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. കതിരൂർ പുല്യാട് സിഎച്ച് നഗർ സ്വദേശി വി.കെ താജ്ജുദ്ദീനാണ് ഇതു സംബന്ധിച്ച് അപേക്ഷയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. മാല മോഷണക്കേസിൽ പ്രതിചേർക്കപ്പെട്ട് താജുദ്ദീനെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയാക്കിയെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തിൽ 54 ദിവസമാണ് താജുദ്ദീൻ ജയിലിൽ കഴിഞ്ഞത്.
ഹൈക്കോടതി ഇടപെട്ടതാണ് താജുദ്ദീന് രക്ഷയായത്. തന്നെ കേസിൽ കുടുക്കിയ ചക്കരക്കല്ല് എസ്ഐ പി. ബിജുവിനെതിരെ നടപടി വേണമെന്ന ആവശ്യവുമായാണ് താജുദ്ദീൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാൻ സാധിക്കാഞ്ഞതിനാൽ കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിം മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനു പുതിയ പരാതി നൽകുകയായിരുന്നു.
ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് കഴിഞ്ഞ ദിവസം താജുദ്ദീൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. കേസിൽ കുടുങ്ങിയതിന് പിന്നാലെ വിദേശത്ത് തനിക്കുണ്ടായ കടബാധ്യതകൾ തീർക്കണമെന്നുമുള്ള ആവശ്യം മുന്നോട്ടുവച്ചു. മുഖ്യമന്ത്രിയെ കാണാൻ കഴിയാത്തതിനെ തുടർന്നാണ് പ്രൈവറ്റ് സെക്രട്ടറിയെ കണ്ടത്.
മകളുടെ വിവാഹത്തിനായുള്ള വരവ് കേസിൽ കലാശിച്ചതിങ്ങനെ
മാല മോഷണക്കേസിൽ നിരപരാധിയായ കതിരൂർ സ്വദേശി താജുദ്ദീനെ ഏതോ രൂപസാദൃശ്യത്തിന്റെ പേരുപറഞ്ഞാണ് ചക്കരക്കൽ എസ്ഐ ആയിരുന്ന ബിജു അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഈ ക്രൂരത വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഓൺലൈൻ തട്ടിപ്പു കേസിൽ കുടുങ്ങി കോഴിക്കോട് ജയിലിൽ റിമാൻഡിലായ ശരത്തിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിപ്പെട്ടത്. ഗൾഫിൽ സ്വന്തമായി ബിസിനസ് നടത്തി നല്ല രീതിയിൽ കുടുംബം പുലർത്തിയിരുന്ന ആളാണ് താജുദ്ദീൻ. ഇക്കഴിഞ്ഞ ജൂൺ 25ന് മകളുടെ വിവാഹത്തിന് വേണ്ടിയായിരുന്നു താജുദ്ദീൻ കേരളത്തിലെത്തിയത്. എന്നാൽ ഈ വരവ് തന്റെ തലേവര മാറ്റിമറിക്കുമെന്ന് താജുദ്ദീൻ ഒട്ടും കരുതിയതും ഇല്ല.
ജൂലൈ എട്ടിനായിരുന്നു താജുദ്ദീന്റെ മകളുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ് താജുദ്ദീന്റെ ജീവിതം മാറി മറിഞ്ഞത്. ആത്മാഭിമാനം പോലും നഷ്ടപ്പെട്ടു. അത്തരം ഒരു കള്ളക്കേസിലാണ് താജുദ്ദീനെ പൊലീസ് തന്ത്രപരമായി കുരുക്കിയത്. മാലമോഷണക്കെസിലെ പ്രതിയാണെന്ന് പറഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് താജുദ്ദീന്റെ ജീവിതം മാറി മറിഞ്ഞത്. ജാമ്യം പോലും നിഷേധിക്കപ്പെട്ട താജുദ്ദീന് പിന്നീട് 54 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. എന്നാൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ താജുദ്ദീന്റെ ഇടപെടലിൽ തന്നെ യഥാർത്ഥ പ്രതിയെ കണ്ടെത്താനിയി. കേരള പൊലീസിനു തന്നെ അപമാനകരമായ സംഭവത്തിൽ താജുദ്ദീന്റെ ഇനിയുള്ള യാത്ര നീതി തേടിയാണ്.
ചെയ്യാത്ത കുറ്റത്തിന് അഴിയെണ്ണേണ്ടി വന്നപ്പോൾ പുറം ലോകത്ത് വിലസിയ യഥാർത്ഥ പ്രതി കോഴിക്കോട് അഴിയൂർ കോറോത്ത് ശരത് വൽസരാജ് (45) ആണ് അറസ്റ്റിലായത്. വഞ്ചനക്കേസിൽ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണു മോഷണവിവരം പുറത്തായത്.
54 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷം താജുദ്ദീൻ കുറ്റക്കാരനല്ലെന്നു ബോധ്യപ്പെട്ടു മോചനം ലഭിച്ച ശേഷം തിരികെ ഖത്തറിലെത്തിയപ്പോൾ മുന്നറിയിപ്പില്ലാതെ മുങ്ങിയെന്ന സ്പോൺസറുടെ പരാതിയിൽ 24 ദിവസം അവിടത്തെ ജയിലിലായി. നാലുലക്ഷം രൂപ നഷ്ടപരിഹാരം അടയ്ക്കാൻ ഇല്ലാത്തതിനാൽ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഖത്തർ ഡീപോർട്ട് ചെയ്തതിനാൽ ഇനി അവിടേക്കു തിരികെ പോകാനുമാകില്ല.
നാട്ടിലെ ജയിലിൽനിന്നു ജാമ്യത്തിലിറങ്ങിയ താജുദ്ദീൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഡി.ജി.പിയുടെ നിർദ്ദേശത്തെ തുടർന്ന് കണ്ണൂർ ഡിവൈ.എസ്പി പി.പി സദാനന്ദൻ നടത്തിയ അന്വേഷണത്തിലാണ് താജുദ്ദീന്റെ നിരപരാധിത്വം ബോധ്യപ്പെട്ടത്. മാലപൊട്ടിച്ച കേസിലെ യഥാർഥ പ്രതിയായ വടകര അഴിയൂർ കോറോത്ത് റോഡിലെ ശരത് വത്സരാജിനെ (41) പൊലിസ് അറസ്റ്റുചെയ്തിരുന്നു.
നിലവിൽ ജോലിയൊന്നുമില്ലാത്ത സ്ഥിതിയാണ്. നല്ല രീതിയിൽ റെന്റ് എ കാർ ബിസിനസ് നടത്തിവരുന്നതിനിടെയാണ് എല്ലാം സംഭവിച്ചത്. ഇതിലൂടെ ശരീരികവും മാനസികവുമായ പീഡനത്തിനുപുറമെ രണ്ടു കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടവും സംഭവിച്ചു. സംഭവത്തിൽ ഉത്തരവാദികളായ എസ്ഐക്കൊപ്പം എഎസ്ഐമാരായ ടി. ഉണ്ണിക്കൃഷ്ണൻ, ഇ.പി യോഗേഷ് എന്നിവർക്കെതിരേയും ഉടൻ സിവിൽ കേസ് ഫയൽ ചെയ്യുമെന്നും താജുദ്ദീൻ പറഞ്ഞു.
വ്യക്തമല്ലാത്ത സി.സി.ടി.വി ദൃശ്യത്തിന്റെ ചുവടുപിടിച്ചായിരുന്നു എസ്ഐ ബിജു അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണു യഥാർഥ പ്രതിയെ പിടികൂടിയത്. മനുഷ്യാവകാശ കമ്മിഷനിൽ ഉൾപ്പെടെ എസ്ഐ ബിജുവിനെതിരേ ലോക്കപ്പ് മർദന പരാതി നിലനിൽക്കുന്നുണ്ട്. സംഭവത്തിനുശേഷം ട്രാഫിക് വിഭാഗത്തിലേക്കു മാറ്റിയിരുന്നെങ്കിലും ഇപ്പോഴും ചക്കരക്കല്ലിലെ എസ്ഐയായി പി. ബിജു തുടരുകയാണെന്നും താജുദ്ദീനും കുടുംബവും ആരോപിച്ചു.
Stories you may Like
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികരുടെ മോചനത്തിന് ശ്രമം തുടങ്ങി ഇന്ത്യ
- ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ അസാധാരണ വിജയം
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- മാധ്യമ പ്രവർത്തനമോ, മീഡിയ ജിഹാദോ? അൽജസീറ വിമർശിക്കപ്പെടുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍