സർക്കാർ ഭൂമി അടിച്ചു മാറ്റിയുണ്ടാക്കിയ കോളേജ് ക്യാമ്പസിൽ അനധികൃതമായി വീടുവച്ചു താമസിക്കുന്ന സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായർക്കു സ്ഥലം വിടേണ്ടി വരുമോ? ലോ അക്കാദമി സന്ദർശിച്ച വി എസിന്റെ പ്രധാന ലക്ഷ്യം പിണറായിയുടെ വിശ്വസ്തനെ ഒഴിപ്പിക്കുക തന്നെ; പണി മേടിക്കുന്നതു വി എസിനെ സംസ്ഥാന സമിതിയിൽ എടുക്കുന്നതു നഖശിഖാന്തം എതിർത്ത നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിച്ചത് സിപിഐ(എം) കേന്ദ്ര കമ്മറ്റിയായിരുന്നു. പോളിറ്റ് ബ്യൂറോ കമ്മീഷന്റെ തീരുമാനം നേതാവിന്റെ ജനസ്വാധീനം തിരിച്ചറിഞ്ഞായിരുന്നു. സംസ്ഥാന സമിതിയുടെ ഭാഗമാക്കി വിഎസിനെ മാറ്റാനും തീരുമാനിച്ചു. ചെറിയ താക്കീത് മാത്രം നൽകി വി എസ് വിഷയം അവസാനിപ്പിച്ചു. സംസ്ഥാന സമിതി യോഗത്തിൽ അച്ചക്കലംഘന വിഷയത്തിൽ വിഎസിനെതിരേ കേന്ദ്ര കമ്മിറ്റി സ്വീകരിച്ച തീരുമാനം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള റിപോർട്ട് ചെയ്തു. എന്നാൽ ചില അപ്രതീക്ഷിത സ്വരങ്ങൾ ഉയർന്നു.
വി എസ് അച്യുതാനന്ദന്റെ അച്ചടക്കലംഘനത്തിനെതിരെ കടുത്ത നടപടി വേണമായുരുന്നുവെന്ന് സിപിഐ(എം) സംസ്ഥാന സമിതിയിൽ ഇവരുടെ ആവശ്യം. കേന്ദ്ര കമ്മിറ്റിയെടുത്ത നിടപടി അംഗീകരിക്കുന്നുണ്ടെങ്കിലും കടുത്ത നടപടിയാണ് വേണ്ടിയിരുന്നതെന്നായിരുന്നു ഇവരുടെ വാദം. വെറും മൂന്നു പേരായിരുന്നു ഇതിന് പിന്നിൽ. പിണറായി പക്ഷത്തെ കരുത്തരായ എം വി ജയരാജൻ, പി ജയരാജൻ, കോലിയക്കോട് കൃഷ്ണൻ നായരും ആണ് വിഎസിനെതിരെ സംസാരിച്ചത്. വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുന്നതിനെതിരായ പ്രതികരണമായിരുന്നു ഇത്. കൊല്ലവും ആലപ്പുഴയും തിരുവനന്തപുരവുമായിരുന്നു വിഎസിന് ഒരു കാലത്ത് പാർട്ടിയിൽ കരുത്ത് നൽകിയ ജില്ലകൾ. ഇതിൽ തിരുവനന്തപുരത്തെ പിണറായി പക്ഷത്ത് എത്തിച്ചവരിൽ പ്രമുഖനായിരുന്നു കോലിയക്കോട്. പിണറായിയുടെ വിശ്വസ്തനായ കോലിയക്കോടിന്റെ നീക്കങ്ങളിൽ വി എസിന് അടിപതറുകയും ചെയ്തിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് വിഎസിന്റെ സന്തത സഹചാരിയായ പിരപ്പിൻകോട് മുരളിയെ ജില്ലാ സെക്രട്ടറി പദത്തിൽ തോൽപ്പിച്ചതും കോലിയക്കോടൻ തന്ത്രങ്ങളായിരുന്നു. ഇതെല്ലാം വി എസ് മറന്നു തുടങ്ങിയപ്പോഴായിരുന്നു ഈ മാസം ആദ്യം സംസ്ഥാന സമിതിയിൽ കോലിയക്കോടിന്റെ പ്രതികരണമെത്തിയത്. അതുകൊണ്ട് തന്നെ ലോ അക്കാദമി വിഷയത്തിൽ കോലിയക്കോടിനെ വി എസ് ലക്ഷ്യമിടുന്നതും. പിണറായിയും കേന്ദ്ര കമ്മറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് വിഎസിനെ സംസ്ഥാന സമിതിയിൽ എടുക്കാനും നടപടി താക്കീതിൽ ഒരുക്കാനും തീരുമാനിച്ചത്. എന്നിട്ടും കോലിയക്കോട് സംസ്ഥാന സമിതിയിൽ വിമർശനം ഉന്നയിച്ചത് വിഎസിനെ അമ്പരപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വി എസ് ലോ അക്കാദമി വിഷയത്തിൽ നിലപാട് കടുപ്പിക്കും.
ലോ അക്കാദമിയുടെ ചെർമാൻ നാരായണൻ നായർ, കോലിയക്കോടിന്റെ സഹോദരനാണ്. ലോ അക്കാദമിക്ക് സർക്കാർ നൽകിയ ഭൂമി പാട്ടത്തിനായിരുന്നു. 1967ലാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ നിയമ വിദ്യാഭ്യാസ സ്ഥാപനമായ കേരള ലോ അക്കാദമി സ്ഥാപിക്കപ്പെട്ടത്. പേരൂർക്കടയിൽ സർക്കാർ പാട്ടത്തിനു നൽകിയ 11 ഏക്കർ 49 സെന്റ് സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ചട്ടപ്രകാരം മൂന്ന് ഏക്കർ ഭൂമി മതി കോളേജിന്. എന്നാൽ പതിനൊന്ന് ഏക്കർ നാരായണൻ നായർ കൈവശം വച്ചിരിക്കുന്നു. ഇതിൽ എട്ട് ഏക്കറോളം ഭൂമിയിൽ നാരായണൻ നായരുടെ വീടാണ്. ഇതിനോട് ചേർന്ന് കോലിയക്കോടിനും വീടുണ്ട്. സഹോദരങ്ങൾ രണ്ടു പേരും ആഡംബര വീടുണ്ടാക്കി തിരുവനന്തപുരത്തെ കണ്ണായ പേരൂർക്കടയിൽ കഴിയുന്നു. ഇതിനെ ചോദ്യം ചെയ്യാനാണ് വിഎസിന്റെ തീരുമാനം. തന്നെ വിടാതെ എതിർക്കുന്ന കോലിയക്കോടിനെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ട് പ്രതികാരം തീർക്കാനാണ് വിഎസിന്റെ ശ്രമം.
സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് അംഗം, 17 വർഷത്തോളം നിയമസഭാംഗം, മൂന്നുതവണ കേരള സർവകലാശാല സെനറ്റ് അംഗം, ഒരുതവണ സിൻഡിക്കറ്റ് അംഗം, കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിപിഐ(എം) സംസ്ഥാന സമിതി അംഗം എന്നീ പദവികളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള സഖാവാണ് കോലിയക്കോട്. അതുകൊണ്ട് കൂടിയാണ് എസ് എഫ് ഐ സമരത്തിനിറങ്ങിയിട്ടും സിപിഐ(എം) നേതാക്കൾ ആരും സമരത്തിൽ സജീവമാകാത്തത്. കോലിയക്കോടിന് പിണറായിയിലുള്ള സ്വാധീനവും ഇതിന് കാരണമായി. ഇത് മനസ്സിലാക്കിയാണ് വി എസ് അച്യൂതാനന്ദൻ കഴിഞ്ഞ ദിവസം സമരപന്തലിലെത്തിയത്. അനധികൃതമായി മാനേജ്മെന്റ് കൈവശം വച്ചരിക്കുന്ന 11 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നും വി എസ് അച്യുതാന്ദൻ ആവശ്യപ്പെട്ടു.
ഇതിൽ തന്നെ എല്ലാം വ്യക്തമാണ്. കോളേജ് കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുക. ആവശ്യത്തിന് മാത്രം ഭൂമിയിൽ കോളേജ് പ്രവർത്തിക്കട്ടേ എന്നാണ് വി എസ് പറയാതെ പറയുന്നത്. ലക്ഷ്മി നായർക്കെതിരായ പരാതികളൊന്നും ചർച്ചയാക്കാനും വി എസ് ശ്രമിച്ചില്ല. അതിനിടെ സംഭവത്തിൽ വിജിലൻസിന് വി എസ് പരാതി നൽകുമെന്നും സൂചനയുണ്ട്. സർക്കാർ പാട്ട ഭൂമിയിൽ സ്വകാര്യ വ്യക്തികൾ വീടു വച്ച് താമസിക്കുന്നതിനെതിരെയാകും വിജിലൻസിന് പരാതി നൽകുക. ഇതിലൂടെ കോലിയക്കോടിനെ അവിടെ നിന്നും ഇറക്കി വിടുകയാണ് ലക്ഷ്യം. പാർട്ടിയിൽ തനിക്കെതിരെ നിൽക്കുന്ന കോലിയക്കോടിന് ഇതിനപ്പുറം ഒരു പണി കൊടുക്കാനില്ലെന്നും വി എസ് കണക്ക് കൂട്ടുന്നു. സർക്കാർ ഭൂമി കൈയേറിയ കോലിയക്കോടിനെതിരെ പാർട്ടി നടപടിയും ആവശ്യപ്പെടും. അങ്ങനെ എല്ലാ അർത്ഥത്തിലും കോലിയക്കോടിന് പണി നൽകാനാണ് വിഎസിന്റെ നീക്കം.
നേരത്തെ ബന്ധുത്വ നിയമന വിവാദത്തിലും കോലിയക്കോടിന്റെ പേര് ഉയർന്നു വന്നിരുന്നു. കോലിയക്കോട് കൃഷ്ണൻനായരുടെ മകൻ ഉണ്ണിക്കൃഷ്ണൻ കിൻഫ്രയുടെ ജനറൽ മാനേജരായി നിയമനം നേടിയതു വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജനു പാർട്ടിയിൽ തന്നെയുള്ളവർ പരാതി നൽകിയെങ്കിലും മന്ത്രി പരാതി ചവറ്റുകൊട്ടയിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നു സുരേന്ദ്രൻ പറഞ്ഞു. ഈ ആരോപണവും ചർച്ചയാക്കാൻ വി എസ് ശ്രമിക്കും. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി കോലിയക്കോടിന്റെ സഹോദരി പുത്രൻ ജയകുമാറും പ്രവർത്തിക്കുന്നു. ഇതെല്ലാം ബന്ധുത്വ നിയമനമാണെന്ന വാദം വി എസ് ഉയർത്തും. അങ്ങനെ എല്ലാ അർത്ഥത്തിലും ലോ അക്കാദമി വിഷയത്തിൽ കോലിയക്കോടിനെ കടന്നാക്രമിക്കാനാണ് വിഎസിന്റെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- മദ്രസാ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തത് ഇമാം; പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണി; പ്രതികാരമായി കഴുത്തിൽ കയറിട്ട് ഇമാമിനെ കൊലപ്പെടുത്തി സഹപാഠികൾ; അജ്മീറിലെ മദ്രസാ കൊലപാതകം ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തിലും അവർത്തിക്കുമെന്ന് മത വിമർശകർ
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍