വിഴിഞ്ഞം പദ്ധതിയെ അന്ധമായി ആരാധിക്കുന്നവർ വല്ലാർപാടത്തിന്റെ അനുഭവം നോക്കുക; നാലരവർഷം കഴിഞ്ഞിട്ടും പാതിവഴിയിൽ പോലും എത്തിയില്ല! ധൂളിയായത് 3000 കോടി; കുടിയൊഴിപ്പിച്ച 316 കുടുംബങ്ങൾ ഇപ്പോഴും പെരുവഴിയിൽ
കെ വി നിരഞ്ജൻ
കോഴിക്കോട്: പത്രമുത്തശ്ശികളുടെ ചെലവിൽ കൊട്ടിഘോഷിച്ചുകൊണ്ടുവരുന്ന വൻ വികസന പന്ധതികൾക്ക് കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയണമെങ്കിൽ വല്ലാർപാടത്തെ അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കണം. കേരള വികസനത്തിന്റെ നാഴികക്കല്ലാവുമെന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതി നാലരവർഷം കഴിഞ്ഞിട്ടും പാതിവഴിയിൽപോലും എത്തിയിട്ടില്ല. ഇപ്പോഴും കപ്പലുകൾ ഭൂരിഭാഗവും കൊളംബോവിലേക്കാണ് പോവുന്നത്. ഇതോടെ രാജ്യത്തിന്റെ മൂവായിരത്തോളം കോടി രൂപയാണ് വെള്ളത്തിലായത്.ഈ സ്ഥിതിയിൽ മുന്നോട്ടുപോകാനാവില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുതന്നെ പദ്ധതി നടത്തിപ്പുകാരായ ദുബൈ പോർട്ട് വേൾഡ് വ്യക്തമാക്കിക്കഴിഞ്ഞു.അദാനിഗ്രൂപ്പിന് തീറെഴുതിയതെന്നപോലെ വിഴിഞ്ഞം പദ്ധതി നൽകിയവർ വല്ലാർപാടത്ത് എന്താണ് സംഭവിക്കുന്നതെന്ന് പഠിക്കാനുള്ള മനസ്സുപോലും കാണിക്കുന്നില്ല. വല്ലാർപാടത്തിനായി കുടിയറക്കപ്പെട്ടവർക്കും ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ഇന്ന് വിഴിഞ്ഞം പദ്ധതിയിൽ സിപിഎമ്മും, ബിഷപ്പ് സൂസൈപാക്യമടക്കമുള്ളവരും ചൂണ്ടിക്കാണിച്ച അതേ അവസ്ഥ വല്ലാർപാടത്ത് തുടരുകയാണ്.
മൂവായിരം കോടി ചെലവിൽ ആരംഭിച്ച വല്ലാർപാടം ടെർമിനൽ 2011 ഫെബ്രുവരി 11ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങാണ് രാജ്യത്തിന് സമർപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സിങ്ൾ ഓപറേറ്റർ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലായ വല്ലാർപാടത്തിന്റെ നടത്തിപ്പ് 30 വർഷത്തേക്കാണ് ബി.ഒ.ടി. അടിസ്ഥാനത്തിൽ ദുബൈ പോർട്ട് (ഡി.പി) വേൾഡിനെ ഏൽപിച്ചത്. ദക്ഷിണേഷ്യയിലെതന്നെ പ്രധാന ചരക്ക് കൈമാറ്റ കേന്ദ്രമായി വല്ലാർപാടത്തെ മാറ്റാൻ കൊച്ചി കായലിന് മുകളിലൂടെ 8.6 കിലോമീറ്റർ നീളത്തിൽ റെയിൽപാളവും, 326 കുടുംബങ്ങളെ കുടിയിറക്കി എട്ടരകിലോമീറ്റർ ദേശീയപാതയും നിർമ്മിച്ചു. ഏഴുമുതൽ പത്തുവരെ വർഷത്തിനകം പദ്ധതി വൻലാഭത്തിലത്തെുമെന്നും ഇന്ത്യയുടെ കപ്പൽ ഗതാഗതചെലവ് വൻതോതിൽ കുറക്കാൻ സഹായിക്കുമെന്നുമൊക്കെയായിരുന്നു അന്ന് പ്രധാനമന്ത്രിതന്നെ പ്രതീക്ഷ പ്രകടിപ്പിച്ചത്. സംസളൃ്ഥാന സർക്കാറും കുത്തകപത്രങ്ങളും അതിന് ഓശനപാടുകയും ചെയ്തൂ. എന്നാൽ, ഇതുവരെ മൊത്തം പ്രവർത്തന ശേഷിയുടെ മൂന്നിലൊന്ന് കൈവരിക്കാനേ കഴിഞ്ഞുള്ളൂവെന്ന് ഇന്ന് സർക്കാറും നടത്തിപ്പുകാരും സമ്മതിക്കുന്നു.
തുടക്കത്തിലേതന്നെ പ്രതീക്ഷകൾക്ക് കല്ലുകടിയേറ്റിരുന്നു. ഇതര സംസ്ഥാനങ്ങളിലേക്കും തിരിച്ചും വൻകിട വിദേശ കപ്പലുകൾക്ക് ആഭ്യന്തര ചരക്ക് സർവിസ് നടത്താൻ കബോട്ടാഷ് നിയമം ആദ്യം തടസ്സമായി. തുടർന്ന് അന്നത്തെ യു.പി.എ സർക്കാർ അഞ്ചുവർഷത്തേക്ക് കബോട്ടാഷ് നിയമത്തിൽ ഇളവ് അനുവദിച്ചു. ആ കാലാവധി പൂർത്തിയാകാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴും വലിയ കപ്പലുകൾ വല്ലാർപാടം ഒഴിവാക്കി കൊളംബോവിലേക്കാണ് പോകുന്നത്. അവിടെ ഇറക്കിയ ചരക്ക് ചെറിയ ഫീഡർ കപ്പലുകളാണ് വല്ലാർപാടത്ത് എത്തിക്കുന്നത്. വിഴിഞ്ഞം പദ്ധതികൂടി യാഥാർഥ്യമാകുന്നതോടെ വല്ലാർപാടം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വ്യക്തമാണ്.
കപ്പൽചാലിന്റെ ആഴക്കുറവാണ് ഇപ്പോഴും പ്രധാനപ്രശ്നമായി അധികൃതർ പറയുന്നത്. വല്ലാർപാടം ടെർമിനൽ ഭീഷണിയാകുമെന്ന് ഭയന്ന് കൊളംബോ, കപ്പൽചാലിന്റെ ആഴം 17.5 മീറ്ററായി വർധിപ്പിച്ചിരുന്നു. അതിനാൽ കൊച്ചി കപ്പൽ ചാലിന്റെ ആഴം 14.5 മീറ്ററിൽനിന്ന് 17.5 മീറ്ററാക്കണമെന്നാണ് വല്ലാർപാടം അധികൃതർ ഇപ്പോൾ ആവശ്യപ്പെടുന്നത്. കപ്പലടുപ്പിക്കാനുള്ള നിരക്ക് കൊളംബോയെ അപേക്ഷിച്ച് വല്ലാർപാടത്ത് പലമടങ്ങ് അധികമാണ്. കപ്പൽ അടുക്കാനുള്ള കൈകാര്യ ഫീസ് കൊച്ചിയിൽ 80,000 ഡോളറിനടുത്ത് വരുമ്പോൾ, കൊളംബോയിൽ 15000 ഡോളറിൽ താഴെയാണ്. അതുകൊണ്ട് വെസൽ റിലേറ്റഡ് ചാർജ് എന്നറിയപ്പെടുന്ന ഈ നിരക്ക് ഗണ്യമായി കുറക്കണമെന്ന് ഡി.പി വേൾഡ് അധികൃതർ പറയുന്നു.
മാത്രമല്ല അന്താരാഷ്ട്ര കപ്പൽചാലിൽ നിന്ന് 76 നോട്ടിക്കൽ മൈൽ മാറിയാണ് വല്ലാർപാടം സ്ഥിതിചെയ്യുന്നതെന്ന അടിസ്ഥാന സത്യം എല്ലാവരും മറച്ചുപിടിച്ചു. ഈ ദൂരം സഞ്ചരിക്കാൻതന്നെ 30 32 മണിക്കൂർ സമയം എടുക്കും . എന്നാൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽനിന്ന് കൊളോംബോയിൽ എത്താൻ 5 6 മണിക്കൂർ മതി.പിന്നെ ഇത്രയും ചുറി ആരാണ് വല്ലാർപ്പാടത്തേക്ക് വരിക. കേരളത്തിലെ ഹർത്താലുകൾ ചരക്ക് നീക്കത്തെ പ്രതികൂലമായി ബാധിക്കുന്നതായും വല്ലാർപാടം അധികൃതർ പറയുന്നു.ട്രെയിലർ നിരക്ക് അയൽ സംസ്ഥാനങ്ങളിലേതിനേക്കാൾ കൂടുതലാണ്.മോട്ടോർവാഹന വകുപ്പ് ചെക് പോസ്റ്റിൽ കണ്ടെയ്നർ ട്രെയിലറുകൾ തടഞ്ഞ് ഓവർലോഡിന്റെ പേരിൽ പിഴ ചുമത്തുന്നു.ചെക്പോസ്റ്റിൽ കണ്ടെയ്നറുകളുടെ സീൽ തുറന്ന് പരിശോധിക്കുന്നു. ഇതുകാരണം കണ്ടെയ്നറുകൾ അയൽ സംസ്ഥാന തുറമുഖങ്ങളിലേക്ക് വഴിമാറിപ്പോകുന്നു.
മാത്രമല്ല വല്ലാർപാടം വന്നതോടെ പ്രതിസന്ധിയിലായതുകൊച്ചി തുറമുഖവും കൂടിയാണ്.വൻകിട കപ്പലുകൾ കൊളംബോയിൽനിന്ന് മാറി വല്ലാർപാടത്ത് എത്തുന്നതോടെ തുറമുഖ കൈകാര്യ ഫീസ് ഇനത്തിൽ വൻതുക ലഭിക്കുമെന്നായിരുന്നു കൊച്ചി പോർട്ട്ട്രസ്റ്റ് പ്രതീക്ഷിച്ചിരുനനത്. എന്നാൽ, അതുണ്ടായില്ളെന്ന് മാത്രമല്ല, വല്ലാർപാടത്ത് കപ്പൽ അടുപ്പിക്കാൻ ആവശ്യമായ ആഴം നിലനിർത്താൻ ആവർത്തിച്ച് ഡ്രെഡ്ജിങ് നടത്തുന്നതിനാൽ, പോർട്ട്ട്രസ്റ്റിന് പ്രതിവർഷം വൻ തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. ഇതുവഴി തുറമുഖം വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മൂന്നു വർഷത്തേക്ക് ഡ്രെഡ്ജിങ് സബ്സിഡി അനുവദിക്കാൻ കേന്ദ്രത്തോട് സംസ്ഥാനം അഭ്യർത്ഥിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 400 കോടിയുടെ സാമ്പത്തിക സഹായം തേടി പോർട്ട് ട്രസ്റ്റും മുഖ്യമന്ത്രിയും കേന്ദ്രത്തെ സമീപിച്ചിരിക്കുകയുമാണ്.
ടർമിനൽ യാഥാർഥ്യമാക്കാൻ കപ്പൽ ചാലിൽനിന്ന് മുന്നൂറ് ഏക്കർ വിസ്തൃതിയുള്ള ബേസിൻ മേഖലയിൽ നിന്നുമായി 2.60 കോടി ക്യുബിക് മീറ്റർ ചെളിയാണ് നീക്കേണ്ടിവന്നത്. അടിത്തട്ടിന്റെ സവിശേഷത പരിഗണിച്ച് ബക്കറ്റ് ഡ്രഡ്ജറുകൾ ഉപയോഗിച്ചായിരുന്നു ചെളിനീക്കൽ. അതിനനുസരിച്ച് ചെലവും ഏറി. മാത്രമല്ല, പ്രവർത്തനത്തിന്റെ വലിയൊരുഭാഗം വല്ലാർപാടത്തേക്ക് മാറിയതോടെ കൊച്ചി തുറമുഖത്തെ തൊഴിലാളികളും പ്രതിസന്ധിയിലായി.ചുരുക്കിപ്പറഞ്ഞാൽ കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയിലായി കൊച്ചി പോർട്ട് ട്രസ്റ്റ്.
വല്ലാർപാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിച്ച 316 കുടുംബങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എട്ടുവർഷത്തിനുശേഷവും പൂർത്തിയാക്കാൻ സർക്കാറിന് കഴിഞ്ഞില്ല. വല്ലാർപാടം റോഡ്റെയിൽപ്പാതകൾക്ക് ഏഴ് വില്ലേജുകളിൽ നിന്നാണ് വീട്ടുകാർ കുടിയൊഴിപ്പിക്കപ്പെട്ടത്.പ്രധാനമന്ത്രി പദ്ധതി കമ്മിഷൻ ചെയ്യമ്പോൾ കുടിയൊഴിപ്പിക്കപ്പെട്ടവർ പ്രതിഷേധവുമായി എത്തുമെന്ന് ഭയന്ന് അന്നത്തെ ജില്ലാ കലക്ടർ ചില പ്രഖ്യാപനങ്ങൾ ധിറുതിയിൽ നടത്തിയിരുന്നു. ഭൂമി നൽകിയവർക്ക് പ്രത്യകേ ഭവനനിർമ്മാണ പദ്ധതി നടപ്പാക്കും, പുതിയ വീടുകൾ പൂർത്തിയാകുന്ന മുറക്ക് വെള്ളം, വൈദ്യുതി കണക്ഷനുകൾക്ക് മുൻഗണന നൽകും, തുടങ്ങിയവയൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ, അനുവദിച്ച ഭൂമിയിൽ പലതും ഇപ്പോഴും വെള്ളത്തിനടിയിലാണെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കോഓഡിനേഷൻ കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നു.2007 ഫെബ്രുവരി ആറിനാണ് മൂലമ്പിള്ളിയിലെ കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ചത്. പുനരധിവാസ പാക്കേജ് പ്രകാരം കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ആറ് സ്ഥലങ്ങളിലായി സർക്കാർ പകരം ഭൂമി കണ്ടത്തെി നൽകി. പക്ഷേ, നികത്ത് ഭൂമിയാണ് ഇങ്ങനെ നൽകിയത്.
കോഓഡിനേഷൻ കമ്മിറ്റി നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായാണ് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. ഏറ്റടെുത്ത ഭൂമിയുടെ വിലയ്ക്ക് പുറമേ പുനരധിവാസ ഭൂമി കൂടി അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. അഞ്ചു സെന്റ് വരെ ഏറ്റടെുത്തവർക്ക് അഞ്ച് സെന്റും അതിനു മുകളിൽ സ്ഥലം നഷ്ടപ്പെട്ടവർക്ക് ആറ് സെന്റും നൽകാനായിരുന്നു തീരുമാനം. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് വീതം ജോലി നൽകണമെന്ന നിർദ്ദേശം പോർട്ട് ട്രസ്റ്റ് അംഗീകരിച്ചുമില്ല.
ഏറ്റവും ഒടുവിലായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈക്കോടതി നിർദ്ദേശച്ചിരിക്കയാണ്. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും മറ്റിനങ്ങൾക്കുമായി ചെലവഴിച്ച തുകയുടെ വേർതിരിച്ച കണക്ക് സമർപ്പിക്കാനാണ് ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. ഇനി വല്ലാർപാടംകൊണ്ട് ദുബൈ പോർട്ട്വേൾഡിന് പറയത്തക ഒരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. മാത്രമല്ല ലോകത്തിന്റെ ചരക്കുഗതാഗതം ഇന്നും നിയന്ത്രിക്കുന്നത് ദുബൈ തുറമുഖമാണെന്ന പ്രാഥമിക സാമ്പത്തിക ശാസ്ത്രം അധികൃതർ മറന്നു.അതായത് ഡി.പി വേൾഡിന്റെ ആവശ്യം വല്ലാർപാടം അഭിവയോധികിപ്പെടുകയല്ല, ദുബൈ പോർട്ട് മെച്ചപ്പെടുക തന്നെയാണ്. അതായത് കുറക്കനെതന്നെ കോഴിയുടെ സംരക്ഷണ ചുമതല എൽപ്പിക്കുന്ന അവസ്ഥ.
ഇനി പറയുക, വിഴിഞ്ഞത്തിനു ഈ ഗതി വരില്ലന്നെ് എങ്ങനെ പ്രതീക്ഷിക്കാം? വിഴിഞ്ഞം പദ്ധതി 'ഫീസിബിൾ' ആയിരിക്കില്ലന്നെ് കേരള ചീഫ് സെക്രട്ടറി തന്നെ കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. ആ നഷ്ടം നികത്താനാണ് പദ്ധതിയോട് അനുബന്ധിച്ച് റിയൽ എസ്റ്റേറ്റ് പദ്ധതിയും. മുഖ്യ നിക്ഷേപം സംസ്ഥാനതിന്റെത്. ലാഭം അദാനിക്കും!
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്