സംഘടനയുടെ ശക്തി തെളിയിക്കാൻ നടത്തിയ അരുംകൊലയിൽ ഞെട്ടിയത് കേരളം..! കൊലപാതകത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഡിഎച്ച്ആർഎം രാഷ്ട്രീയത്തിലും ചുവടുവച്ചു: ശിവപ്രസാദ് വധക്കേസിൽ ശിക്ഷ വിധി പ്രഖ്യാപിച്ചപ്പോൾ ബാക്കിയാകുന്നത്..
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതക സംഭവങ്ങൡ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം തന്നെയാണ് വർക്കല ശിവപ്രസാദ് കേസ്. സുപ്രധാനമായ ഈ കേസിലെ വിധി പ്രസ്താവം പുറത്തുവരുമ്പോൾ പ്രതിസ്ഥാനത്തുള്ളത് സംസ്ഥാനത്ത് വേരുറപ്പിക്കാൻ ശ്രമിച്ച ഒരു ദളിത് സംഘടനയാണ്. ഡിഎച്ച്ആർഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് സംഘടനയെ വളർത്താൻ വേണ്ടി ആസൂത്രണം ചെയ്ത കൊലപാതകം എന്നാണ് ഇതേക്കുറിച്ചുള്ള പൊലീസ് ഭാഷ്യവും കോടതിയുടെ വിധിയിലൂടെ ശരിവെക്കപ്പെട്ട സംഭവവും.
ഏതെങ്കിലും ഒരു സംഘടന അവരുടെ ശക്തി തെളിയിക്കാൻ വേണ്ടി കൊലപാതകം നടത്തുമോ എന്ന ആശങ്കയും ചോദ്യവും ഈ കേസിന്റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നിരുന്നു. ശക്തി തെളിയിക്കാനായി മാത്രം കൊലപാതകം പോലെ ക്രൂരമായ ഒരു കൃത്യം ചെയ്തുവെന്നത്് ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടതും. മാദ്ധ്യമങ്ങളിലാകമാനം ഡിഎച്ച്ആർഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തി ചർച്ചകൾ നടന്നു. പ്രഭാത സവാരിക്കിറങ്ങിയ ഒരാളെ അതും ആരുമായും ശത്രുതയില്ലാത്ത ഒരു മനുഷ്യനെ കൊലപ്പെടുത്തുകയെന്നത് എന്ത് ശക്തി പ്രകടനത്തിന്റ പേരിലായാലും ന്യായീകരിക്കാവുന്നതല്ലെന്ന വാദം പൊതു സമൂഹത്തിലും ശക്തമായിരുന്നു.
പുലർച്ചെ 5.15ന് നടക്കാനിറങ്ങിയ ശിവപ്രസാദിനെ വർക്കല അയിരൂർ പോസ്റ്റോഫീസിനടുത്ത് വച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ആസൂത്രിതവും പ്രത്യേക ലക്ഷ്യംവച്ചുള്ളതുമാണെന്നും വാദങ്ങളുയർന്നിരുന്നു. എന്നാൽ തങ്ങളുടെ സംഘടനയ്ക്ക് ശക്തിയില്ലെന്ന പേരിൽ വിലകുറച്ച് കാണുന്നവർക്കുള്ള താക്കീതായാണ് ഡിഎച്ച്ആർഎം ആ കൊലപാതകത്തെ കണ്ടത്. ഈ സംഭവത്തോടെയാണ് കേരളം മുഴുവൻ അറിയപ്പെടുന്ന സംഘടനയായി ഡിഎച്ച് ആർഎം മാറിയതെന്നത് പിൽക്കാല ചിരിത്രമാണ്. രാഷ്ട്രീയത്തിലേക്ക് പോലും ഡിഎച്ച്ആർഎം ചുവടു വച്ചു. ഇപ്പോൾ വർക്കല മണ്ഡലത്തിൽ അടക്കം നിർണ്ണായക ശക്തിയായി മാറാനും ഈ സംഘടനയ്ക്ക് വഴിഞ്ഞിട്ടുണ്ട്.
2009 സെപ്റ്റംബർ 23നായിരുന്നു കൊലപാതകം നടന്നത്. ആ ദിവസം ശിവപ്രസാദിനെ കൊലപ്പെടുത്തിയതിനു പിന്നാലെ അരമണിക്കൂറിനു ശേഷം അയിരൂരിന് അഞ്ച് കിലോമീറ്റർ അകലെ മാവിളക്കുന്നിൽ അശോകൻ എന്ന ചായക്കടയുടമയേയും ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചിരുന്നു. സ്വന്തം വീടിന്റെ മുൻവശത്തോട് ചേർന്നാണ് അശോകൻ ചായക്കടനടത്തിയിരുന്നത്. കടയിലെത്തിയ സംഘം സിഗററ്റ് ചോദിക്കുകയും അതെടുക്കാനായി തിരിഞ്ഞപ്പോൽ പിന്നിൽ നിന്നുവെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
പിന്നീട് ഡിഎച്ച്ആർഎമ്മിനെ കുറിച്ച് കേരളം കേട്ടത് ഭീതിപ്പെടുത്തുന്ന കഥകളായിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് ഇതെന്നും നിരോധിക്കണമെന്നും ആവശ്യങ്ങളുയർന്നു. എന്നാൽ ഇതിനിടെയും സംഘടനയെ പിന്തുണച്ച് ചില മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തി. ഇതിൽ പ്രധാനിയായി ഉണ്ടായിരുന്നത് പി സി ജോർജ്ജായിരുന്നു. ഡിഎച്ച്ആർഎം എന്ന സംഘടന ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും സംഘടനയെ തകർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതാണെന്നും തങ്ങൾക്ക് ഒരിക്കലും തീവ്രവാദ നിലപാടില്ലെന്നും സംഘടന അന്നുതന്നെ വാദിച്ചിരുന്നു.
അവർക്ക് പിന്തുണയുമായി അന്ന്ത്തെ ചീഫ് വിപ്പ് പി.സി ജോർജ് രംഗത്തെത്തിയിരുന്നു. മരിച്ച ശിവപ്രസാദിന് മണൽ മാഫിയയുമായി ഉണ്ടായിരുന്ന ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. ഡിഎച്ച്ആർഎം എന്ന സംഘടനയെ പ്രതി സ്ഥാനത്ത് നിർത്തുന്നത് സിപിഐ(എം) ആണെന്നും പി.സി അന്ന് ആരോപിച്ചിരുന്നു. ഡി.എച്ച്.ആർ.എമ്മിന് തീവ്രവാദ സ്വഭാവമില്ല. പാവപ്പെട്ടവരെ സംഘടിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഇന്ത്യയിലെ പട്ടികജാതി വിഭാഗത്തിൽനിന്ന് ആരും തീവ്രവാദികൾ ആയിട്ടില്ലെന്നുമായിരുന്നു ജോർജ്ജ് വാദിച്ചിരുന്നത്.
എന്നാൽ പൊലീസ് അന്വേഷണത്തിനൊടുവിൽ കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് കോടതിയുടെ ഭാഗത്തു നിന്നും വിധിയുണ്ടായത്. അരുംകൊല നടത്തിയത് ഡിഎച്ചആർഎം നേതാക്കളാണെന്നും വ്യക്തമായി. ഡിഎച്ച്ആർഎം സംസ്ഥാന നേതാക്കളടക്കമുള്ള ഏഴുപ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷയുമാണ് കോടതി വിധിച്ചത്. പ്രതികൾ 2,85,000 രൂപ വീതം പിഴയടയ്ക്കണം. ആറുലക്ഷം രൂപ ശിവപ്രസാദിന്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം അഡീഷനൽ സെഷൻസ് ജഡ്ജി എ. ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്.
പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആറുപേരെ വെറുതെ വിട്ടു. പ്രതികൾ സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞു. ഡിഎച്ച്ആർഎം പ്രവർത്തകരായ ചെറുന്നിയൂർ സ്വദേശി കെ. ദാസ് (45), പെരുമ്പുഴ സ്വദേശി ജെ. ജയചന്ദ്രൻ(33), വടശ്ശേരിക്കോണം അംബേദ്കർ കോളനിയിൽ എസ്. മധു(44), കൊല്ലം മുട്ടക്കാവ് സ്വദേശി എൻ. സുധി(29), വർക്കല ചെറുകുന്നം സ്വദേശി എസ്. സുധി(29), ഇലകമൺ സ്വദേശി എസ്. സുനിൽ(34), എറണാകുളം സ്വദേശി വി. ശെൽവരാജ് (34) എന്നിവരാണ് കേസിലെ പ്രതികൾ.
സംഘടനയുടെ തെക്കൻ മേഖലാ ഓർഗനൈസറാണ് കേസിലെ ഒന്നാം പ്രതി ദാസ്. വർക്കലയിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞു നടത്തിയ ആക്രമണങ്ങളിലാണ് ശിവപ്രസാദ് കൊല്ലപ്പെട്ടതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതും കോടതി ശിക്ഷ വിധിച്ചതും.
Stories you may Like
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ദളിത് ക്രൈസ്തവർക്ക് തുല്യ നീതി പുനഃസ്ഥാപിക്കണമെന്ന് കെ സി സി ദളിത് പ്രീ അസംബ്ലി
- കോൺഗ്രസിന് മുന്നറിയിപ്പുമായി ജി. പരമേശ്വര
- കർണാടകയിൽ ദളിതർക്ക് ഭക്ഷണം വിളമ്പാൻ വിസമ്മതിച്ചു, ഹോട്ടലുടമ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍