പ്രളയകാലത്ത് ഒരു കുടുംബത്തിന് മാത്രം നഷ്ടമായത് മൂന്ന് ജീവനുകൾ; നാല് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച നാടിയാംകുന്നേൽ - കരിമ്പനപടി പാലം ഇപ്പോഴും ഗതാഗത യോഗ്യമല്ല; പാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായെങ്കിലും അനുബന്ധ റോഡ് നിർമ്മാണം ബാക്കി; വീണ്ടുമൊരു വർഷകാലം കൂടി അടുക്കുമ്പോൾ ഇടുക്കി വാത്താക്കുടി പഞ്ചായത്തിലെ രാജപുരം നിവാസികളുടെ നെഞ്ചിടിപ്പിന് ആക്കം കൂടുന്നു
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: പ്രളയകാലത്ത് നഷ്ടപ്പെട്ടത് ഒരു കുടുംബത്തിലെ മൂന്നു ജീവനുകൾ. മഴക്കാലം അടുത്തപ്പോൾ മനസ്സിൽ ദുരന്തസ്മൃതിയുടെ വേലിയേറ്റം. ഇടുക്കി വാത്താക്കുടി പഞ്ചായത്തിലെ രാജപുരം നിവാസികളുടെ നെഞ്ചിടിപ്പിന് ആക്കം കൂടി. ജീവനെടുക്കുന്ന ദുരന്തങ്ങൾ ആവർത്തിക്കുമോ എന്ന ഭയാശങ്കളുടെ നിറവിലാണ് ഇവിടുത്തെ ഒട്ടുമിക്ക കുടുംബങ്ങളുടെയും ഇപ്പോഴത്തെ ജീവിതം. പ്രധാന യാത്രമാർഗ്ഗമായ പാലത്തിന്റെയും റോഡിന്റെയും ശോച്യാവസ്ഥ പരിഹരിക്കാൻ തയ്യാറാവാത്ത അധികൃതരുടെ നീക്കത്തിൽ പരക്കെ പ്രതിഷേധം.
വാത്തിക്കുടി ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡും ഒന്നാം വാർഡും തമ്മിൽ ബന്ധിക്കുന്നതും 4 വർഷം മുമ്പ് നിർമ്മാണമാരംഭിച്ചതുമായ നാടിയാംകുന്നേൽ - കരിമ്പനപടി പാലം ഇപ്പോഴും ഗതാഗതയോഗ്യമായിട്ടില്ല. ഇടുക്കി ജില്ലയിലെ തന്നെ അവികസിത മേഖലകളിലൊന്നായ രാജപുരത്തേയ്ക്കുള്ള പാതയിലാണ് ഈ പാലം നിർമ്മിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ്് നാട്ടുകാർ സ്വന്തം ചെലവിൽ പണിത 4 അടി വീതിയുള്ള മരപ്പാലം പൊളിച്ചു കളഞ്ഞശേഷമാണ് ജില്ലാപഞ്ചായത്ത് ഇവിടെ തോടിന് കുറുകെ പാലം നിർമ്മിക്കുന്നതിന് നീക്കം ആരംഭിച്ചത്. ടിപ്പർ ലോറിക്ക് കടന്നുപോകാവുന്ന വീതിക്ക് പാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ റോഡിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല.
കവുങ്ങുകളും മറ്റും കുറുകെയിട്ടാണ് പ്രദേശവാസികൾ ഈപാലത്തിന് അക്കരെ ഇക്കരെ കടക്കുന്നത്. സ്കൂൾ കുട്ടികളും പ്രായമായവരുമടക്കം ദിവസേന ഈ പാലം വഴി 100- കണക്കിന് പേർ സഞ്ചരിക്കുന്നുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്താണ് പാലം നിർമ്മിക്കുന്നത്. ഓരോ വർഷകാല ആരംഭത്തിലും സ്വന്തം കുടുംബാംഗങ്ങളുടെ രക്ഷയെക്കരുതി നാട്ടുകാർ സ്വന്തം ചെലവിൽ കവുങ്ങുതടിയും മറ്റും ഉപയോഗിച്ച് താൽക്കാലികമായി പാതയിൽ നിന്നും പാലത്തിലേയ്ക്ക് പ്രവേശനമാർഗ്ഗം തയ്യാറാക്കാറുണ്ട്.ശക്തമായ മഴ തുടങ്ങുന്നതോടെ ഈ പാലം അപകസ്ഥിതിയാലുവും.
മഴ കനക്കുമ്പോൾ തടികളിൽ പായൽ വരുന്നതുകൊണ്ട് കടന്നുനടക്കുമ്പോൾ ആളുകൾ പല പ്രാവശ്യം വീഴുന്നു.അത്യാഹിതങ്ങളൊന്നും സംഭവിക്കാത്തതിനാൽ ഇതുവരെ ഇക്കാര്യങ്ങളൊന്നും അധകൃതരുടെ ശ്രദ്ധയിൽപെടാറില്ല.അംഗൻവാടി - നഴ്സറി കുട്ടികൾ മുതൽ 80 വയസിന് മുകളിലുള്ളവർ ഈ തടിപ്പാലത്തിന്റെ ഉപഭോക്താക്കളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനും പഞ്ചായത്തിനും, എംപി, എംഎൽഎ എന്നിവർക്കും പരാതികൾ അയച്ചിട്ടും യാതൊരു പ്രയോജനവും ഇല്ലന്നാണ് നാട്ടുകാർ പരിതപിക്കുന്നത്. നാട്ടിലെ വികസനദാഹികൾ പരാതികൾ അയക്കുമ്പോൾ ഒരു ചടങ്ങുപോലെ അധികൃതരെത്തി അളവെടുത്തുമടങ്ങും.പിന്നീട് അനക്കമൊന്നുമുണ്ടാവാറില്ല. ഈ പ്രഹസനം വർഷങ്ങളായി തുടരുകയാണെന്നും ചോദിക്കാൻ ആരുമില്ലാത്തതിനാൽ എന്തുമാമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നുമാണ് പ്രദേശവാസികളിൽ ഒരു വിഭാഗത്തിന്റെ പരിദേവനം.
മുരിക്കാശ്ശേരി തേക്കിൻതണ്ട് -രാജപുരം റോഡിന്റെ സ്ഥിതിയും വിഭിന്നമല്ല.ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളിൽ ഒന്നാണ് മുരിക്കാശ്ശേരി.ഇവിടെ നിന്നും എറണാകുളം പോകാൻ എളുപ്പവഴിയാണ് ഈ റോഡ്. തേക്കിൻതണ്ട്- രാജപുരം വഴി പോയാൽ കീരിത്തോട്ടിലെത്താൻ ഏകദേശം 8 കിലോമീറ്റർ ദൂരമെയുള്ളു.വാത്തിക്കുടി കഞ്ഞിക്കുഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരിയാർ പാലം കോടികൾ ചിലവഴിച്ചു നിർമ്മിവെങ്കിലും റോഡ് നന്നാക്കാത്തതിനാൽ ഇതുവഴി ഗതാഗതം ആരംഭിച്ചിട്ടില്ല.
2018 ൽ ഉരുൾ പൊട്ടലിൽ രാജപുരം നിവാസിയായ രാജനും ഇയാളുടെ മാതാവും സഹോദരിയും മരണപ്പെട്ടിരുന്നു. രാജ്യത്തെ തന്നെ നടുക്കിയ പ്രളയത്തിലും ഉരുൾ പൊട്ടലിലും രാജപുരം നിവാസികൾക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. തേക്കിൻതണ്ട് -രാജപുരം റോഡിന്റെ ശോചനീയ അവസ്ഥ കാരണം അന്ന് രക്ഷാപ്രവർത്തകർക്ക് ദൗത്യം നിർവ്വഹിക്കാനാവാതെ മടങ്ങേണ്ടിവന്നു.
ആംബുലൻസുമായി രക്ഷാപ്രവർത്തകരും ദുരന്തം റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകരും ഇവിടേയ്ക്കെത്തിയെങ്കിലും ദുരന്തസ്ഥലത്തിന്റെ നാലയലത്തുപോലും എത്താൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.റോഡുനന്നാക്കൽ വിഷയത്തിൽ ജശ്രദ്ധയാകർഷിക്കാൻ ഇടിക്കിടെ സ്ഥലത്തെ നേതാക്കളും ഇവരുടെ സിൽബന്ധികളും ഫലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതൊഴിച്ചാൽ ഇക്കാര്യത്തിൽ ഫലപ്രധമായി ഇടപെടാൻ ഒരു രാഷ്ട്രീയ കക്ഷികളും ശ്രമിയ്്ക്കുന്നില്ല എന്ന ആക്ഷേപവവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. പരാതികൾ ഏറുമ്പോൾ റോഡിലെ കുഴികളിൽ മണ്ണിട്ട് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന നാടകമാണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുന്നും ഉണ്ടാവുന്നത്.മഴ ശക്തമാവുന്നതോടെ മണ്ണ് ഒലിച്ചു പോയി കുഴി പഴയ അവസ്ഥയിലാകാൻ ദിവസങ്ങൾ പോലും വേണ്ടിലവരില്ലന്നാണ് നാട്ടുകർ വ്യക്തമാക്കുന്നു.
പ്രളയമോ ഉരുൾ പൊട്ടലോ ഉണ്ടായാൽ രാജപുരത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനായി പോലും ആർക്കും എത്തിചേരാൻ കഴിയാത്ത വിധം ശോചനിയമാണ് ഈ റോഡിന്റെ അവസ്ഥ.ഇലക്ഷൻ വരുമ്പോൾ മാത്രം രാജപുരത്തെ ഒർക്കുകയും പിന്നീട് ഇങ്ങിനെയൊരുപ്രദേശത്തെക്കുറിച്ച് ഓർക്കുക ചെയ്യാത്ത ജനപ്രതിനിധികളാണ് ഈ നാടിന്റെ ശാപമെന്നും യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ഇവർ നാടിന്റെയും നാട്ടുകാരുടെയും രക്ഷയ്ക്കായി ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ തയ്യാറാവണമെന്നുമാണ് ഇവിടുത്തുകാർ കക്ഷിരാഷ്ട്രീയ ഭേതമന്യേ ആവശ്യപ്പെടുന്നത്.
നാടിയാംകുന്നേൽ - കരിമ്പനപടി പാലം ഉടൻ നിർമ്മാണം പൂർത്തിയാക്കുമെന്ന് വാത്തിക്കുടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റിചെയർമാനും ഒന്നാം വാർഡ് മെമ്പറുമായ പ്രതീപ് ജോർജ്ജ് മറുനാടനോട് പ്രതികരിച്ചു.ഇടുക്കി ജില്ലാപഞ്ചായത്തിന്റെയും വാത്തിക്കുടി പഞ്ചായത്തിന്റെയും ഈ വർഷത്തെ പദ്ധതി വിഹിതം കൂടി ചേരുമ്പോൾ പാലം നിർമ്മാണത്തിന്റെ ചെലവ് 81 ലക്ഷത്തിലെത്തും.ആവശ്യമായ ഫണ്ട് ലഭിക്കാതിരുന്നതും പ്രകൃതി ക്ഷോഭവുമെല്ലാം പാലം നിർമ്മാണം നീണ്ടുപോകുന്നതിന് കാരണമായി.ഇനി അവശേഷിക്കുന്നത് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന നിർമ്മാണപ്രവർത്തനങ്ങളാണെന്നും ഇത് പരമാവധി വേഗത്തിൽ പൂർത്തിയാക്കുമെന്നും പ്രതീപ് വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍